October 30, 2025

ചെറു ബഡ്ജറ്റുപോലെ ആനുകൂല്യ പെരുമഴ

തിരുവനന്തപുരം: ചെറിയൊരു ബഡ്ജറ്റിന് സമാനമായി ആനുകൂല്യങ്ങളുടെയും ക്ഷേമപ്രഖ്യാപനങ്ങളുടെയും പെരുമഴയായിരുന്നു സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലുണ്ടായത്. മരുന്ന് വിതരണക്കാർക്ക് നൽകാൻ കെ.എം.എസ്.സി.എലിന് 914 കോടി. സപ്ലൈകോയുടെ വിപണി ഇടപെടലിന്റെ കുടിശ്ശിക തീർക്കാൻ 110 കോടി. നെല്ല് സംഭരണത്തിന്റെ കുടിശിക ഉടൻ. കൺസോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ പണം കണ്ടെത്തും. കരാറുകാരുടെ കുടിശ്ശിക തീർക്കാൻ 3094 കോടി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബഡ്ജറ്റിൽ വകയിരുത്തിയ 1000 കോടി അനുവദിക്കും. സാമൂഹിക സുരക്ഷാമിഷന്റെ 10 പദ്ധതികൾക്കുള്ള 88.38 […]

കെട്ടിട നിർമ്മാണച്ചട്ടം: ചെറിയ വീടുകൾക്കും സംരംഭങ്ങൾക്കും ഇളവ്

തിരുവനന്തപുരം : ചെറിയ വീടുകൾക്കും സംരംഭങ്ങൾക്കും കൂടുതൽ ഇളവ് അനുവദിച്ചുകൊണ്ട് കെട്ടിട നിർമ്മാണ ചട്ടത്തിൽ ഭേദഗതി വരുത്തി. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരമാവധി രണ്ട് സെന്റിൽ 100 ചതുരശ്ര മീറ്ററിൽ കൂടാത്ത വീടുകൾക്കാണ് നേട്ടം. വീതി മൂന്ന് മീറ്ററിൽ കുറഞ്ഞതും വിജ്ഞാപനം ചെയ്യാത്തതുമായ റോഡിൽ നിന്നു ഈ നിർമ്മാണത്തിനുള്ള ദൂരപരിധി ഒരു മീറ്ററായി നിജപ്പെടുത്തി. നിലവിൽ രണ്ട് മീറ്ററായിരുന്നു. ഇത്തരം ഭൂമിയിലുള്ള ചെറുകിട സംരംഭങ്ങൾക്കും ഈ വീടുകൾക്ക് തുല്യമായ

റാഫേലിൽ കുതിച്ച് മുർമു; പിറന്നത് ചരിത്രം

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി റാഫേൽ യുദ്ധവിമാനം ചരിത്രത്തിലേക്ക് കുതിച്ചു. വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങളിൽ യാത്ര ചെയ്‌ത ആദ്യ രാഷ്ട്രപതിയായി മുർമു. 2023 ഏപ്രിലിൽ സുഖോയ് വിമാനത്തിൽ പറന്നിരുന്നു. ഇന്നലെ രാവിലെ 11.27നാണ് ഹരിയാന അംബാലയിലെ വ്യോമത്താവളത്തിൽ നിന്ന് റാഫേൽ പറന്നുയർന്നത്. വ്യോമസേനയുടെ 17ാം സ്ക്വാഡ്രൺ കമാൻഡിംഗ് ഓഫീസർ അമിത് ഗെഹാനിയാണ് പറത്തിയത്. സേനയുടെ ജി സ്യൂട്ടും (ഫ്ലൈറ്റ് സ്യൂട്ട്) ഹെൽമെറ്റും ധരിച്ച മുർമു, വിമാനം ടേക്ക് ഓഫ് ചെയ്യവെ കൈ വീശി. സമുദ്രനിരപ്പിൽ നിന്ന് 15000

സി.പി.എമ്മിനെ സംഘബലം ബോദ്ധ്യപ്പെടുത്തി സി.പി.ഐ

തിരുവനന്തപുരം: കഴിഞ്ഞ ഒൻപതര വർഷങ്ങൾക്കിടയിൽ ഭരണപരമായ പല കാര്യങ്ങളിലും വിയോജിപ്പ് മനസിലൊതുക്കി നിശബ്ദരാവേണ്ടി വന്ന സി.പി.ഐ, പി.എം ശ്രീ വിഷയത്തിൽ വിപ്ളവ വീര്യം കാട്ടി. സി.പി.എം പ്രതീക്ഷിച്ചില്ല ഈ ചെറുത്തു നില്പ്. സി.പി.ഐയുടെ ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം സർക്കാരിന്റെ എല്ലാ നിലപാടുകളെയും കണ്ണും പൂട്ടി പിന്തുണയ്ക്കുന്നുവെന്നായിരുന്നു. പാർട്ടിയുടെ മുഖം നഷ്ടപ്പെടുത്തുന്നുവെന്നും വിമർശിച്ചു. പക്ഷേ പി.എം ശ്രീ വിഷയത്തിൽ തുടക്കം മുതൽ സുവ്യക്തമായ നിലപാട് സ്വീകരിക്കുകയും എടുത്ത നിലപാടിൽ ഉറച്ചു

ഒത്തു’ തീർന്നു ,​ പി.എം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ കത്ത്, ഉപസമിതി

തിരുവനന്തപുരം: പരസ്പരം മുഖം രക്ഷിച്ച് സി.പി.എമ്മും സി.പി.ഐയും കൈകൊടുത്തതോടെ പി.എം ശ്രീ വിവാദത്തിന് താത്കാലിക ശമനം. ഇടതുമുന്നണിയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. ആരും തോൽക്കാതെയും ആരും ജയിക്കാതെയുമുള്ളതാണ് ഒത്തുതീർപ്പ്. പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന കടും പിടുത്തത്തിൽനിന്ന് സി.പി.എം ഒന്നയഞ്ഞു. പിന്മാറിയേ തീരൂ എന്ന വാശി സി.പി.ഐയും മാറ്റിവച്ചു. നാലു ദിവസമായി കേരള രാഷ്ട്രീയത്തെ ഉഷ്ണമേഖലയാക്കിയ കാലുഷ്യമാണ് കെട്ടടങ്ങുന്നത്. ധാരണാപത്രം തത്കാലം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തു നൽകാമെന്നും പദ്ധതിയിലെ ചട്ടങ്ങൾ സംബന്ധിച്ച് വിശദമായി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കാമെന്നുമാണ്

Scroll to Top