October 19, 2025

സപ്ലൈകോയിൽ സ്ത്രീകൾക്ക് 10% സ്പെഷ്യൽ ഡിസ്കൗണ്ട്

സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയില്ലാത്ത ഉത്പന്നങ്ങൾ, എല്ലാ കിഴിവുകൾക്കും പുറമേ സ്ത്രീകൾക്ക് 10 ശതമാനം വിലക്കുറവിൽ ലഭിക്കും. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാൽ 100 രൂപയോളം കുറയും. കേരളപ്പിറവിദിനം മുതൽ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. എല്ലാ ഉപഭോക്താക്കൾക്കും പ്രിവിലേജ് കാർഡുകൾ വഴി കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഒരു വർഷമായി നടന്നുവന്ന സപ്ലൈകോയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ബോൾഗാട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവംബർ ഒന്നുമുതൽ 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന […]

കെ.പി.സി.സി പുനഃസംഘടന , ഒതുക്കിയതിൽ അതൃപ്തി കടുത്തു

പിണങ്ങിയും ഇണങ്ങിയും മുരളീധരൻ തിരുവനന്തപുരം: ജംബോ പുനഃസംഘടനയ്ക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ അമർഷവും അതൃപ്തിയും പടരുന്നത് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ കുഴക്കി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഇതുയർത്തുന്ന തീയും പുകയും ആളിക്കത്താതെ നോക്കാനുള്ള പെടാപ്പാടിലാണ് ആവർ. കെ.പി.സി.സി സെക്രട്ടറി,​ ഡി.സി.സി പ്രസിഡന്റ് പുനഃസംഘടനയിൽ എല്ലാം ശരിയാക്കാമെന്ന ഉറപ്പും പാഴാവുന്ന സ്ഥിതിയാണ്. ഈഴവ,​ പട്ടികവിഭാഗങ്ങളെ തഴഞ്ഞതിലും വെട്ടിനിരത്തിയതിലും അമർഷം ശക്തമാണ്. ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ ഓർത്തഡോക്സ് സഭയും രംഗത്തെത്തി. കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ പ്രചാരണ

സജിത വധക്കേസിൽ ചെന്താമരയ്‌ക്ക് ഇരട്ടജീവപര്യന്തം

പാലക്കാട്: കേരളം ഭയത്തോടെ കാണുന്ന കൊടുംക്രിമിനൽ ചെന്താമരയ്ക്ക് നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ ഇരട്ട ജീവപര്യന്തവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഈ കേസിൽ ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയും കൊലപ്പെടുത്തിയിരുന്നു. രണ്ടാം കേസിൽ വിചാരണ ഉടനാരംഭിക്കും. പാലക്കാട് അഡി. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷവിധിച്ചത്. കൊലപാതകത്തിന് 302,​ വീട്ടിൽ കടന്ന് മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 449 വകുപ്പുകൾ പ്രകാരമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്.

മാല മോഷ്ടിച്ച സി.പി.എം കൗൺസിലർ പാർട്ടിക്ക് പുറത്ത്

കൂത്തുപറമ്പ് (കണ്ണൂർ): സി.പി.എം നേതാവും കൂത്തുപറമ്പ് നഗരസഭ കൗൺസിലറുമായ പി.പി.രാജേഷ് (48) വയോധികയുടെ മാല കവർന്ന കേസിൽ അറസ്റ്റിൽ. നുഞ്ഞുമ്പായി വാർഡിലെ കൗൺസിലറായ രാജേഷ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കൂത്തുപറമ്പ് സഹകരണ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനുമാണ്. പാർട്ടിക്ക് നാണക്കേടായതോടെ, രാജേഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി.പി.എം ജില്ലാകമ്മിറ്റി പുറത്താക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഹെൽമറ്റും ജാക്കറ്റും ധരിച്ച് ജൂപ്പിറ്റർ സ്കൂട്ടിയിലാണ് രാജേഷ് മോഷണത്തിന് എത്തിയത്. അടുക്കളയ്ക്ക് പുറത്തിരുന്ന് മീൻ മുറിക്കുകയായിരുന്ന കണിയാർകുന്ന് കുന്നുമ്മൽ

ഇ.ഡി.പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരി മാളികപ്പുറത്ത്

ശബരിമല: കലിയുഗവരദൻ അയ്യപ്പസ്വാമിയെ അടുത്ത ഒരുവർഷം സേവിക്കാനുള്ള സൗഭാഗ്യം ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദിന്. സന്നിധാനത്ത് ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് നിയുക്ത മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം എം.ജി.മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. വൃശ്ചികം ഒന്നുമുതൽ ഒരുവർഷം ഇരുവരും പുറപ്പെടാ മേൽശാന്തിമാരാകും. തൃശൂർ കോടശ്ശേരി ആറേശ്വരം ധർമ്മശാസ്താ ക്ഷേത്ര ശാന്തിയാണ് പ്രസാദ്. മനു കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെയും. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ്മ, മൈഥിലി വർമ്മ എന്നീ കുട്ടികളാണ്

അടുക്കള നവീകരിക്കാൻ 75,000 രൂപ സൗജന്യം, ഈസി കിച്ചണുമായി സർക്കാർ

വാർഷിക വരുമാനപരിധി 2 ലക്ഷം ആലപ്പുഴ: അടുക്കള പൊട്ടിപ്പൊളിഞ്ഞതാണോ, വേണ്ടത്ര സൗകര്യങ്ങളില്ലേ… പുതുക്കാൻ സർക്കാർ 75,000 രൂപ തരും. തിരിച്ചടയ്ക്കേണ്ട. ‘ഈസി കിച്ചൺ ‘പദ്ധതി തദ്ദേശ വകുപ്പാണ് നടപ്പാക്കുന്നത്. പഞ്ചായത്തുകളും നഗരസഭകളും കോർപറേഷനുകളും പണം വകയിരുത്താൻ തദ്ദേശ വകുപ്പ് നിർദ്ദേശിച്ചു. പഞ്ചായത്ത് പ്രദേശങ്ങളിൽ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പങ്കാളിത്തമാണ്. ഫണ്ട് അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാം. വാർഷികവരുമാനം പൊതുവിഭാഗത്തിൽ രണ്ടു ലക്ഷം രൂപയിലും പട്ടികജാതി വിഭാഗത്തിൽ മൂന്നു ലക്ഷം രൂപയിലും കൂടാത്തവരാണ് അർഹർ. പട്ടികവർഗ

മൂന്ന് കപ്പലുകൾ ഒരേസമയം നീറ്റിലിറക്കി

കൊച്ചി: ഒരേസമയം മൂന്നു കപ്പലുകൾ നീറ്റിലിറക്കി ചരിത്രം കുറിച്ച് കൊച്ചി കപ്പൽശാല. രണ്ടു കൂറ്റൻ ഡ്രഡ്‌ജറുകൾ കൂടി നിർമ്മിക്കാൻ ഡ്രഡ്‌ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ഓർഡർ നൽകി. രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്‌ജർ നിർമ്മിച്ച് കൈമാറിയതിന് പിന്നാലെയാണ് കോർപ്പറേഷൻ ചെയർമാൻ ഡോ. എം. അംഗമുത്തു പുതിയ ഓർഡറിന് വാഗ്ദാനം നൽകിയത്. നാവികസേനയ്ക്ക് വേണ്ടി നിർമ്മിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ,ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾറെഡി കമ്മിഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ,ഡി.സി.ഐ ഡ്രഡ്‌ജ് ഗോദാവരി എന്നിവയാണ് ഇന്നലെ കപ്പൽശാലയിൽ നീറ്റിലിറക്കിയത്.

ബീഹാറിൽ മുന്നണിയിൽ ഉടക്ക്; ജെ.എം.എം മഹാസഖ്യം വിട്ടു

 ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്രു ത‌ർക്കം രൂക്ഷമായതോടെ ‘ഇന്ത്യ” മുന്നണി ഉലയുന്നു. ബീഹാറിലെ മഹാസഖ്യത്തിൽ നിന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) പിന്മാറി. സ്വന്തം നിലയിൽ ആറു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇവർക്കായി ജെ.എം.എം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ അടക്കം പാർട്ടിയിലെ മുതി‌ർന്ന നേതാക്കൾ പ്രചാരണത്തിനിറങ്ങും. സീറ്റു ചർച്ചയിൽ അവഗണിക്കപ്പെട്ടുവെന്ന തോന്നലാണ് പാർട്ടിക്കുള്ളത്. 12 സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും ധാരണയായില്ല. ബീഹാർ തിരഞ്ഞെടുപ്പിനു ശേഷം ‘ഇന്ത്യ” സഖ്യം പൂർണമായി വിടുമെന്നും സൂചന നൽകി. ജാർഖണ്ഡിലും സഖ്യം പുനഃപരിശോധിച്ചേക്കുമെന്ന്

സർക്കാർ ആശുപത്രികളിൽ കൊവിഡിന് ശേഷം രോഗികൾ കൂടി;ഡോക്ടർമാർ കുറഞ്ഞു

 കൊവിഡിന് ശേഷം സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വമ്പൻ വർദ്ധവ് രേഖപ്പെടുത്തുമ്പോൾ ആനുപാതികമായി ഡോക്ടർമാരില്ല. ശരാശശി സർക്കാർ ആശുപത്രികളിലെ ഒ.പി കളിൽ 250 രോഗികൾ എത്തുമ്പോൾ ഒരു മിനുട്ട് പോലും പരിശോധനയ്ക്ക് ലഭിക്കാത്ത വിധത്തിലാണ് ഡോക്ടർമാരുടെ വിന്യാസം. കണ്ണൂർ ജില്ലയിൽ മാത്രം 82 ഡോക്ടർമാരുടെ ഒഴിവ് തന്നെ നിലവിലുണ്ട്.രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഡോക്ടർമാരുടെ അനുപാതം വർദ്ധിപ്പിക്കേണ്ടതാണെന്നിരിക്കെയാണ് നേരത്തെയുള്ള തസ്തികകൾ തന്നെ ഒഴിഞ്ഞുകിടക്കുന്നത്. ഒ.പി ചികിത്സ നടത്തേണ്ട ഡോക്ടർമാർ തന്നെയാണ് പലയിടങ്ങളിലും അത്യാഹിത വിഭാഗത്തിൽ കേസുകൾ അറ്റൻഡ്

വന്യജീവി ആക്രമണം; ഒമ്പത് വർഷത്തിനിടെ പൊലിഞ്ഞത് 954 ജീവൻ

: ഒമ്പത് വർഷത്തിനിടെ കാടിറങ്ങി വന്യമൃഗങ്ങൾ കവർന്നത് 954 ജീവനുകൾ. 9,​560 പേർക്ക് പരിക്കേറ്റു. കൂടുതലും കാട്ടാന ആക്രമണത്തിൽ. 215 പേർ. 95 പേർ കാട്ടുപന്നി,കാട്ടുപോത്ത്​,കടുവ തുടങ്ങിയവകളുടെ ആക്രമണത്തിലും 644 പേർ പാമ്പുകടിയേറ്റും മരണപ്പെട്ടുവെന്ന് വനം വകുപ്പിന്റെ കണക്കുകൾ പറയുന്നു. അതേസമയം,​ഈ വർഷം ഇതുവരെ 21 പേർ മരണപ്പെടുകയും 123 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓരോ വർഷവും 1000ത്തിലധികം പേർക്ക്​ പാമ്പുകടിയേറ്റിരുന്നുവെങ്കിലും സമീപകാലത്ത്​ കടിയേൽക്കുന്നവരും മരണങ്ങളും കുറവുണ്ടായിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമായി 2016 മുതൽ

Scroll to Top