October 20, 2025

കർഷകർ സമരത്തിന്: നെൽവിലയും സംഭരണ നയവും പ്രഖ്യാപിച്ചില്ല

ആലപ്പുഴ: സീസണിലെ ഒന്നാം വിളയുടെ നെല്ല് സംഭരണത്തിനുള്ള കർഷക രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും പുതുക്കിയ സംഭരണ വിലയോ, നയമോ പ്രഖ്യാപിക്കാതെ സർക്കാർ. ഇതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കർഷകർ. ആഗസ്റ്റിലാണ് സംഭരണത്തിനുള്ള രജിസ്ട്രേഷൻ സപ്ളൈകോ ആരംഭിച്ചത്. വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തു. എന്നിട്ടും , സപ്ളൈകോയും കൃഷി വകുപ്പും മൗനം പാലിക്കുകയാണ്. കൂലി വർദ്ധന നടപ്പായതോടെ ഉൽപ്പാദന ചെലവ് കൂടിയിട്ടുണ്ട്. നെല്ലിന് കിലോയ്ക്ക് 69 പൈസയാണ് കഴിഞ്ഞ വർഷം കേന്ദ്രം വർദ്ധിപ്പിച്ചത്. അതനുസരിച്ച് ഇത്തവണ കേന്ദ്ര വിഹിതമായി 23.69 […]

വിവരാവകാശത്തിൽ കടുംവെട്ട്: ‘സർക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളിൽ ജാഗ്രത വേണം’

തിരുവനന്തപുരം: സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന വിഷയങ്ങളിൽ വിവരാവകാശനിയമപ്രകാരം മറുപടി നൽകുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തരവകുപ്പ്. തൃശൂർപൂരം കലക്കിയതിൽ പൊലീസ് അന്വേഷണമില്ലെന്ന വിവരാവരാശ മറുപടി സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നൽകിയത് തെറ്റായ വിവരമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരുന്ന ഡിവൈ.എസ്.പി എം.എസ്.സന്തോഷിനെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുത്ത് താക്കീത് നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവിലാണ് സർക്കാരിനെ കുഴപ്പത്തിലാക്കുന്ന മറുപടികൾ വേണ്ടെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്. ഇത്തരം നിർദ്ദേശങ്ങൾ രഹസ്യമായി നൽകാറുണ്ടെങ്കിലും സർക്കാർ ഉത്തരവിൽ പറയുന്നത് ആദ്യമാണ്.

തുലാവർഷം ശക്തിപ്രാപിച്ചു,​ സംസ്ഥാനത്ത് ശക്തമായ മഴ തുടരും

രുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ ആഴ്ച അതിശക്ത മഴ ലഭിക്കും. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. വടക്കൻ ജില്ലകളിലാണ് മഴയുടെ സ്വാധീനം കൂടുതൽ. മദ്ധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് ശക്തമായ മഴ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. കേരള തീരത്ത്‌ കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്.

ചൈനയെ  മറികടക്കാം: അപൂർവ  ധാതുക്കളിൽ ഇന്ത്യ – റഷ്യ  കൂട്ടുകെട്ട്

സ്മാർട്ട് ഫോൺ, ഇലക്ട്രിക് കാർ വ്യവസായം മുന്നേറും ന്യൂഡൽഹി: ഇലക്ട്രിക് കാറുകളിലും സ്മാർട്ട് ഫോണുകളിലും അത്യാധുനിക മിസൈലുകളിലും അനിവാര്യമായ അപൂർവ ധാതുക്കൾ ഖനനം ചെയ്യാനും വേർതിരിച്ചെടുക്കാനും ഇന്ത്യ-റഷ്യ സംയുക്ത നീക്കം.ഈ ധാതുക്കളിൽ മേധാവിത്വമുള്ള ചൈന അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇവയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ത്യയ്ക്ക് അടക്കം തിരിച്ചടിയായിരുന്നു. അടുത്തിടെ ഇവയുടെ നിക്ഷേപം ഇന്ത്യയിൽ കണ്ടെത്തുകയും ഇത്തരം ധാതുക്കൾ വേർതിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ വികസിപ്പിക്കുകയും ചെയ്തതോടെ, ചൈനയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാകും. റഷ്യൻ കമ്പനികൾ

ശബരിമല സ്വർണക്കൊള്ള : കൽപേഷും നാഗേഷും കസ്റ്റഡിയിൽ, മുരാരി ബാബു ഉടൻ അകത്താകും

ശബരിമല സ്വർണക്കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളിയും ബംഗളൂരു സ്വദേശിയുമായ കൽപേഷിനെയും ഹൈദരാബാദിൽ സ്വർണം വേർതിരിച്ചെടുത്ത സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെയും പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തതായി സൂചന. മുഖ്യആസൂത്രകൻ കൽപ്പേഷെന്നാണ് അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുക്കും. ഇപ്പോൾ നിരീക്ഷണത്തിലാണ്. മുരാരിയെ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. തുടർന്ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. പോറ്റിയെ ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തിയിരുന്നു.

പി.എം. ശ്രീ ഒപ്പിടുന്നത് 1466 കോടി നേടാൻ

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിയിൽ ഒപ്പിടാൻ വിദ്യാഭ്യാസ വകുപ്പിന് ഒടുവിൽ മുഖ്യമന്ത്രിയും സി.പി.എമ്മും സമ്മതം നൽകിയത് സമഗ്രശിക്ഷ കേരളയ്ക്ക് (എസ്.എസ്.കെ) ലഭിക്കാനുള്ള കേന്ദ്ര കുടിശിക (1148 കോടി) ഉൾപ്പെടെ 1466 കോടി നേടിയെടുക്കാൻ. ഇതിന് മറ്റ് മാർഗമില്ലാതെ വന്ന സാഹചര്യത്തിലാണ് സി.പി.ഐയുടെ എതിർപ്പ് മറികടന്ന് തീരുമാനമെടുത്തത്. ഇക്കാര്യം സി.പി.ഐയെ ബോദ്ധ്യപ്പെടുത്തും. പദ്ധതിയിൽ ഒപ്പു വയ്ക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികത്വം പറഞ്ഞ് പാവപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ട തുക

ദൈവത്തിലേക്കുള്ള വഴി ‘കവരാൻ” എ.ഐ പൂജാരിയും

തിരുവനന്തപുരം: ദൈവങ്ങളിലേക്കുള്ള ഇടനിലക്കാരായി ചമഞ്ഞും നിർമ്മിത ബുദ്ധി ജനത്തെ ചൂഷണം ചെയ്യുന്നു. പൂജാരികളെയും പള്ളിവികാരികളെയും കണ്ടിരുന്ന സ്ഥാനത്താണ് ജി.പി.ടി ഭക്തി മോഡലുകളിൽ ജനം അഭയം തേടുന്നത്. അകലെയുള്ള ദേവാലയങ്ങളിൽ തിക്കിത്തിരക്കി പ്രാർത്ഥിക്കുന്നതിനെക്കാൾ സൗകര്യപ്രദമായി മുറിയിലിരുന്ന് ദൈവത്തോട് സംസാരിക്കാമെന്നു പറഞ്ഞാണ് തട്ടിപ്പ്. പ്രായമായവരാണ് ജി.പി.ടി ഭക്തിക്ക് കീഴിപ്പെടുന്നവരിൽ അധികവും. പല ജി.പി.ടി മോഡലുകളും ആത്മീയഗ്രന്ഥങ്ങളെ തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. ഇതിനായി ഗീത, ജീസസ്, ബുദ്ധ, ഖുറാൻ തുടങ്ങി നിരവധി ജി.പി.ടി മോഡലുകളുണ്ട്. വേണ്ടപ്പെട്ടവരുടെ വിയോഗം മറക്കാൻ മുതൽ കടം തീരാൻ

ഫ്രാ​ൻ​സി​ലെ​ ​ ലു​വാ​ർ​ ​മ്യൂ​സി​യ​ത്തി​ൽ : നെ​പ്പോ​ളി​യ​ന്റെ​ ആഭരണം കവർന്നു

പാരീസ്: ഏഴു മിനിട്ടുകൊണ്ട് ഫ്രാൻസിലെ വിശ്വപ്രസിദ്ധമായ ലുവാർ മ്യൂസിയം (Louvre) കൊള്ളയടിച്ച മോഷ്ടാക്കളെ കണ്ടെത്താനാകാതെ പാരീസ് പൊലീസ്. മുഖംമൂടിയിട്ടെത്തിയ കള്ളന്മാരാണ് (ഏകദേശം 3-4 പേർ) 19-ാം നൂ​റ്റാണ്ടിൽ ഫ്രാൻസ് ഭരിച്ച നെപ്പോളിയൻ ബോണപാർട്ടിന്റെയും ഭാര്യ ജോസഫൈനിന്റെയും കോടികളുടെ നെക്‌ലസ്, ബ്രൂച് എന്നിവയടക്കമുള്ള ഒമ്പത് അമൂല്യ ആഭരണങ്ങളുമായി കടന്നത്. നഷ്ടപ്പെട്ട വസ്തുക്കളുടെ യഥാർത്ഥ മൂല്യം കണക്കാക്കുകയാണ്. ലിയനാർഡോ ഡാവിഞ്ചിയുടെ ‘മൊണാലിസ” പെയിന്റിംഗ് ഇവിടെയാണുള്ളത്. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കൾ ഉപേക്ഷിച്ച നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജിനി രാജ്ഞിയുടെ കിരീടം മ്യൂസിയത്തിന് സമീപത്തു

പുഷ്‌പം’ പോലെ അഴിക്കും കപട രാഷ്‌ട്രീയത്തിന്റെ മുഖംമൂടി

രാജ്യതലസ്ഥാനത്തെ പോലെ അന്തരീക്ഷ മലിനീകരണ ഭീഷണിയില്ലെങ്കിലും ബീഹാറിലെ ധർബംഗ മണ്ഡലത്തിൽ മുഖത്ത് മാസ്‌കും കറുത്ത വസ്‌ത്രവും ധരിച്ച് വോട്ടുചോദിക്കുന്ന പുഷ്‌‌പം പ്രിയ ചൗധരി ശ്രദ്ധാ കേന്ദ്രമാണ്. ജാതി,മത ഭേദമില്ലാത്ത രാഷ്ട്രീയം എന്ന ലക്ഷ്യവുമായി രൂപീകരിച്ച ‘പ്ളൂറൽ” പാർട്ടിയുടെ നേതാവാണ് പുഷ്‌പം. കറുത്ത വസ്‌ത്രവും മാസ്‌കും വെളുത്ത വസ്‌ത്രം ധരിച്ച കപട രാഷ്‌ട്രീയക്കാരെ ലക്ഷ്യമിട്ടാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയം കൈവരിക്കുന്നത് വരെ മാസ‌്‌ക് ഊരില്ലെന്ന് പുഷ്‌പം പറയുന്നു. ദർഭംഗയിൽ നിന്നുള്ള മുൻ ജെ.ഡി.യു നിയമസഭാംഗം വിനോദ് കുമാർ ചൗധരിയുടെ

വോട്ടർ അധികാർ യാത്രയുടെ മേൽക്കൈ നഷ്ട‌മാക്കി സീറ്റ് തർക്കം

ന്യൂഡൽഹി: നവംബർ ആറിന് നടക്കേണ്ട ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ബീഹാറിലെ പോരാട്ട ചിത്രം ഏകദേശം വ്യക്തമാകും. സീറ്റു ധാരണയാകാതെ നൽകിയ പത്രിക പിൻവലിച്ചില്ലെങ്കിൽ മഹാമുന്നണി ഘടകക്ഷികൾ തമ്മിലുള്ള മത്സരത്തിന് വഴിയൊരുങ്ങും. വോട്ടുകൊള്ള ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയിലൂ‌‌ടെ ഭരണകക്ഷിയായ എൻ.ഡി.എയ്ക്കെതിരെ ലഭിച്ച മേൽക്കൈയാണ് തർക്കം ഇല്ലാതാക്കിയത്. ഇന്ന് പത്രിക പിൻവലിച്ചില്ലെങ്കിൽ ലാൽഗഞ്ച്, വൈശാലി, രാജപാകർ, ബച്വാര, റൊസേര, ബീഹാർ ഷെരീഫ്, ഗൗരബൗരം എന്നീ

Scroll to Top