November 15, 2025

അടിക്കടി ബോംബ് ഭീഷണി കേരളത്തിനും വെല്ലുവിളി,രണ്ടുമാസം: 100ലേറെ ബോംബ് ഭീഷണി

ഉറവിടം കണ്ടെത്താനാവാതെ പൊലീസ് : അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികൾ സംസ്ഥാനത്തിനും വെല്ലുവിളി. ഉറവിടം വ്യക്തമല്ലാത്ത ഇ- മെയിൽ സന്ദേശങ്ങളിലൂടെയാണ് സന്ദേശങ്ങളെത്തുന്നത്. രണ്ടുമാസത്തിനിടെ 100ലേറെ ബോംബ് ഭീഷണികളാണുണ്ടായത്. സെക്രട്ടേറിയറ്റ്, രാജ്ഭവൻ, ക്ലിഫ്ഹൗസ്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, കോടതികൾ, ക്ഷേത്രങ്ങൾ, സർവകലാശാലകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങിയവയ്ക്കുനേരെയാണ് വ്യാജ ഭീഷണികളെത്തിയത്. കണ്ണൂരിലെ സൈനിക കേന്ദ്രത്തിനുനേരെയും ഇ- മെയിൽ ഭീഷണിയുണ്ടായി. തമിഴ്നാട് ബന്ധമുണ്ടെന്നല്ലാതെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. നാവികസേനാ ദിനാഘോഷത്തിന് പ്രധാനമന്ത്രിയും സേനാമേധാവികളും ഡിസംബർ നാലിന് തിരുവനന്തപുരത്ത് എത്താനിരിക്കെ, പൊലീസും കേന്ദ്ര […]

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല: ആർ.എസ്.എസുകാരൻ ജീവനൊടുക്കി

ആത്മഹത്യ കുറിപ്പിൽ കടുത്ത വിമർശനം തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിൽ മനംനൊന്ത് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം പ്ളാവിള ജയ് നഗർ സരോവരത്തിൽ ആനന്ദ്.കെ.തമ്പിയാണ് (39) വീടിന് പുറകിലെ ഷെഡിൽ തൂങ്ങിമരിച്ചത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാകുറിപ്പ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പരിചയക്കാരായ മാദ്ധ്യമ പ്രവർത്തകർക്കും അയച്ചശേഷമാണ് ആത്മഹത്യചെയ്തത്. എല്ലാവരും ഉടൻ പൊലീസിനെ അറിയിച്ചു. പിന്നാലെ വീട്ടിലേക്ക് എത്തി നടത്തിയ തെരച്ചിലിലാണ് വൈകിട്ട് 4.50ഓടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും

ബീഹാറിലെ തിരിച്ചടി: ആശങ്ക, സംസ്ഥാന കോൺഗ്രസിലും

ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത ആഘാതം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക പടർത്തി. ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്.ഐ.ആർ) കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെ.പി.സി.സിക്ക് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി. ഹൈക്കമാൻഡിനു ലഭിച്ച പരാതിയെത്തുടർന്ന്, ഇനിയുള്ള സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കും ദളിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിദ്ധ്യം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്.ഐ.ആറിൽ വ്യാപക ക്രമക്കേടുകളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന ആരോപണം കോൺഗ്രസ് വാർഡ്

പാലത്തായിയിൽ 4-ാം ക്ളാസുകാരിക്ക് പീഡനം , അദ്ധ്യാപകൻ പത്മരാജന് മരണം വരെ ജയിൽ

തലശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി പ്രാദേശിക നേതാവും അദ്ധ്യാപകനുമായ കെ.പത്മരാജന് (49) പോക്സോ വകുപ്പ് പ്രകാരം 40 വർഷം തടവും തുടർന്ന് ജീവപര്യന്തവും (മരണം വരെ) ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും തലശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി എ.ടി.ജലജറാണി വിധിച്ചു. പോക്സോയിലെ 376 (എ, ബി), 376 (2)(എഫ്), 354 ബി വകുപ്പുകളാണ് ചുമത്തിയത്. ഇന്നലെ രാവിലെ അവസാനവാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം, തന്റെ

ഡോ.ഉമറിന്റെ വീട് തകർത്ത് സുരക്ഷാസേന, ജമ്മു കാശ്‌മീരിൽ 65ൽപ്പരം പാക് ഭീകരർ സജീവം

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്കു സമീപം സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമ കോയിൽ ഗ്രാമത്തിലെ വീട് സുരക്ഷാസേന തകർത്തു. വ്യാഴാഴ്ച അർദ്ധരാത്രിക്കും ഇന്നലെ പുലർച്ചെയ്‌ക്കും ഇടയിലായിരുന്നു നിയന്ത്രിത സ‌്‌ഫോടനം. പഹൽഗാം ആക്രമണത്തിലെ ഭീകരരുടെ വീടുകളും ഇത്തരത്തിൽ തകർത്തിരുന്നു. ജമ്മു കാശ്‌മീരിൽ 65ൽപ്പരം പാക് ഭീകരർ നുഴഞ്ഞുകയറി പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ ഭീകരരാണെന്ന് നിഗമനം. ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ 500ൽപ്പരം ഇടങ്ങളിൽ ജമ്മു കാശ്‌മീർ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. 600ൽപ്പരം

അപാരം, അത്യുജ്ജ്വലം, ബീഹാറിൽ വീണ്ടും എൻ.ഡി.എ, 243ൽ 202 സീറ്റും തൂത്തുവാരി

89 സീറ്റുമായി ബി.ജെ.പി വലിയ കക്ഷി 85 സീറ്റ്, വീണ്ടും മുഖ്യനാകാൻ നിതീഷ് 6 സീറ്റിൽ തറപറ്റി കോൺഗ്രസ് 25ൽ ഒതുങ്ങി ആർ.ജെ.ഡി ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തെ നിഷ്‌പ്രഭമാക്കി മഹാവിജയം നേടിയ എൻ.ഡി.എയ്‌ക്ക് ബിഹാറിൽ തുടർഭരണം. 243 അംഗ നിയമസഭയിൽ എൻ.ഡി.എയക്ക് 202 സീറ്റുകൾ. 89 സീറ്റു നേടിയ ബി.ജെ.പി ഏറ്റവും വലിയ കക്ഷി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യുവിന് 85 സീറ്റ്. വിജയത്തിൽ നിർണായക പങ്കുവഹിച്ച നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കും. അദ്ദേഹത്തിന്റെ ആറാമത്തെ

ഇനി നാടാകെ ശരണംവിളികൾ മുഴങ്ങും

അഭയദായകമായ ശബരീശ സന്നിധാനം മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി. ഇനി നാടാകെ ശരണംവിളികൾ മുഴങ്ങും. 17നാണ് വൃശ്ചികം ഒന്ന്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടതുറക്കും. 41 ദിവസം സന്നിധാനം ശരണംവിളികളാൽ മുഖരിതമാകും. ഡിസംബർ 27ന് മണ്ഡലപൂജ. അന്ന് രാത്രി 10ന് നടയടച്ചശേഷം മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങളിലാണ് സർക്കാരും ദേവസ്വം ബോർഡും. എല്ലാക്കൊല്ലത്തെയും പോലെ വിവാദങ്ങൾ ശബരിമലയെ വിട്ടൊഴിയുന്നില്ല. ഇത്തവണ സ്വർണപ്പാളിയാണ്

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം:പ്രതിയുമായി തെളിവെടുപ്പ് ഇന്ന്

വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ ഇന്നലെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്ന് പ്രതിയെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. നിരപരാധിയാണെന്ന് പറഞ്ഞ് കരയുകയും തന്റെ അഭിപ്രായങ്ങൾ മാറ്റി പറയാൻ ശ്രമിച്ചെങ്കിലും ദൃക്‌സാക്ഷിയായ ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയുടെ മൊഴി ചൂണ്ടിക്കാട്ടി പൊലീസ് പ്രതിരോധിച്ചു. ഒടുവിൽ സംഭവ ദിവസമുണ്ടായ കാര്യങ്ങൾ വിശദീകരിച്ച്

കണ്ണൂർ കോർപ്പറേഷൻ സീറ്റ് വിഭജനം യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ച് ലീഗ്, സഖ്യത്തിൽ വിള്ളൽ

കണ്ണൂർ: കോർപറേഷനിൽ സീറ്റ് വിഭജനത്തിൽ ധാരണയിലെത്താതെ വന്നതിനെ തുടർന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വ യോഗം മുസ്ലീം ലീഗ് ബഹിഷ്‌കരിച്ചു. കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെുക്കേണ്ടതില്ലെന്ന് ലീഗ് നേതാക്കൾ തീരുമാനിക്കുകയായിരുന്നു. സീറ്റ് വിഷയത്തിൽ ഇതിനകം ധാരണയിലെത്തിയതിനാൽ കൂടുതൽ യോഗങ്ങളുടെ ആവശ്യമില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്. ഈ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നതായി ലീഗ് വൃത്തങ്ങൾ അറിയിച്ചു.ജില്ലയിലെ പല ഭാഗങ്ങളിലും കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലീഗിന്റെ ബഹിഷ്‌കരണം. കണ്ണൂർ

തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം, ജൂബിലി ഹിൽസ് ‘കൈ’പ്പിടിയിൽ

ബീഹാറിലെ തിരിച്ചടിക്കിടെ കോൺഗ്രസിന് അല്പം ആശ്വാസമായി തെലങ്കാനയിലെ ഉപതിരഞ്ഞെടുപ്പ് വിജയം. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് വിജയിച്ചു. ബി.ആർ.എസിന്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്. വോട്ടെണ്ണലിലുടനീളം ലീഡ് നിലനിറുത്തിയ നവീൻ യാദവ്, കടുത്ത എതിരാളിയായ ബി.ആർ.എസ് സ്ഥാനാർത്ഥി മാഗന്തി സുനിത ഗോപിനാഥിനേക്കാൾ 24,729 വോട്ട് ഭൂരിപക്ഷം നേടി. നവീൻ യാദവ് 98,988 വോട്ടുകൾ നേടി. സുനിത 74,259ഉം. ബി.ജെ.പി സ്ഥാനാർത്ഥി ദീപക് റെഡ്ഡി ലങ്കാല 17,061 വോട്ടുകൾ നേടി മൂന്നാം

Scroll to Top