November 18, 2025

പത്രിക സമർപ്പണത്തിന് 3 നാൾ മുന്നണികളെ കുഴക്കി ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ല

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മൂന്നു നാൾ മാത്രം ശേഷിക്കേ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയത്തിൽ കുഴങ്ങുകയാണ് മൂന്നു മുന്നണികളും. എല്ലാ ഡിവിഷനുകളിലും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായ ഒറ്റ ജില്ലയുമില്ല. ചില ജില്ലകളിൽ ഇന്ന് പൂർത്തിയാകും. മറ്റിടങ്ങളിൽ ഒത്തുതീർപ്പ് ശ്രമം തുടരുന്നു. ഒരു ഡിവിഷനിൽ ഒന്നിലധികം സ്ഥാനാർത്ഥികൾ രംഗത്തുള്ളതും സീറ്റ് ധാരണയാവാത്തതുമാണ് പ്രതിസന്ധി. കോൺഗ്രസിനുള്ളിലെ ചേരിപ്പോരാണ് ചില ജില്ലകളിൽ യു.ഡി.എഫിനെ വട്ടംചുറ്റിക്കുന്നത്. യുവജന വിഭാഗം നേതാക്കൾ സ്ഥാനാർത്ഥി മോഹവുമായി കളത്തിലിറങ്ങിയതും വെല്ലുവിളിയായി. എൻ.ഡി.എയിൽ ബി.ഡി.ജെ.എസും […]

ഗാസ: യു.എസ് പ്രമേയം അംഗീകരിച്ച് യു.എൻ

ഗാസയിൽ രാജ്യാന്തര സേനയെ നിയോഗിക്കാനുള്ള യു.എസ് പ്രമേയത്തിന് അംഗീകാരം നൽകി യു.എൻ സുരക്ഷാ സമതി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താൻ തയാറാക്കിയ പ്രമേയത്തിന് അനുകൂലമായി അംഗങ്ങൾ വോട്ട് ചെയ്തു.എതിരില്ലാത്ത 13 വോട്ടുകൾക്കാണ് കരട് പ്രമേയം പാസായത്.വോട്ടെടുപ്പിൽ നിന്നും റഷ്യയും ചൈനയും വിട്ടുനിന്നു. അതിർത്തി സുരക്ഷിതമാക്കുന്നതിനും ഗാസയിലെ സൈനികവത്കരണം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും പുതുതായി പരിശീലനം ലഭിച്ച പാലസ്തീൻ സേനയ്ക്കൊപ്പം ഇസ്രയേലും ഈജിപ്തും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രമേയം പറയുന്നു. ഇത് യു.എന്നിന്റെ ഔദ്യോഗിക

അദ്ധ്യാപക നിയമനത്തിൽ യോഗ്യത കർശനമാക്കണം വി.സിമാർക്ക് ഗവർണറുടെ നിർദ്ദേശം

സംസ്ഥാനത്ത് സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് സ്വാശ്രയ കോളേജുകളിലും യു.ജി.സി ചട്ടമനുസരിച്ച് യോഗ്യതയുള്ളവരെ മാത്രമേ അദ്ധ്യാപകരായി നിയമിക്കാവൂ എന്ന് വി.സിമാർക്ക് ഗവർണറുടെ കർശന നിർദ്ദേശം. അദ്ധ്യാപകർക്ക് നെറ്റ് അല്ലെങ്കിൽ പി.എച്ച്ഡി വേണമെന്നാണ് യു.ജി.സി ചട്ടം. എന്നാൽ, സ്വാശ്രയ കോളേജുകളിലും എയ്ഡഡ് കോളേജുകൾ നടത്തുന്ന സ്വാശ്രയ കോഴ്സ് അദ്ധ്യാപക നിയമനങ്ങൾക്കും ഇത് പാലിക്കുന്നില്ല. യോഗ്യതയില്ലാത്ത ഒരു അദ്ധ്യാപിക ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനി പരാജയപ്പെട്ടതു സംബന്ധിച്ച പരാതിയിൽ ഗവർണർ ആർ.വി.

ഹസീനയ്ക്ക് വധശിക്ഷ; കവചമായി ഇന്ത്യ , പ്രക്ഷോഭം അമർച്ചചെയ്യാൻ കൂട്ടക്കൊലയെന്ന് കോടതി

വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബംഗ്ളാദേശ് ധാക്ക: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അധികാരമൊഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് (78)​ സ്വന്തം രാജ്യത്തെ കോടതി വധശിക്ഷ വിധിച്ചു. അഞ്ചുതവണ ബംഗ്ളാദേശിന്റെ പ്രധാനമന്ത്രിയാവുകയും ദക്ഷിണേഷ്യയിലെ ഏറ്റവും ശക്തയായ വനിതാ പ്രധാനമന്ത്രിയെന്ന ഖ്യാതി നേടുകയും ചെയ്ത ഹസീന വിധി പ്രസ്താവത്തെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ഇന്ത്യയിൽ പ്രതികരിച്ചു. ഹസീനയെ വിട്ടുകിട്ടണമെന്ന മുറവിളി ബംഗ്ളാദേശിൽ ഉയരുന്നുണ്ടെങ്കിലും ഇന്ത്യ വഴങ്ങാനുള്ള സാദ്ധ്യത വിരളമാണ്. ക്രിയാത്മകമായി ഇടപെടുമെന്നാണ് ഇന്ത്യയുടെ പ്രതികരണം. കുറ്റവാളികളെ കൈമാറാൻ

അഴിമതിക്കാർക്ക് രക്ഷാപഴുത്

വിചാരണയ്ക്കും കുറ്റപത്രത്തിനും അനുമതിയില്ല തിരുവനന്തപുരം: കുറ്റപത്രത്തിനും വിചാരണയ്ക്കും കേസിനും അനുമതി നൽകാതെ അഴിമതിക്കാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുകയാണ് സർക്കാർ. അഴിമതിക്കേസുകളിൽ പ്രതികളായ രാഷ്ട്രീയക്കാരടക്കം 400ലേറെ ഉന്നതരെ വിചാരണ ചെയ്യാനുള്ള വിജിലൻസിന്റെ അപേക്ഷ വർഷങ്ങളായി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നു. സി.ബി.ഐയുടെ രണ്ടു ഡസനിലേറെ കേസുകളിൽ വിചാരണാനുമതി നൽകുന്നില്ല. കേസെടുക്കാനുള്ള സി.ബി.ഐയുടെയും വിജിലൻസിന്റെയും ഭൂരിഭാഗം അപേക്ഷകളും നിരസിക്കുന്നു.അഴിമതിക്ക് പ്രത്യക്ഷ തെളിവില്ലെങ്കിലും പൊതു പ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്നാണ് സുപ്രീം കോടതി ഉത്തരവ്. അഴിമതി നിരോധന നിയമത്തിലെ 17(എ)ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി,മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ

എൽ.ഡി.എഫ് സർക്കാർ അഴിമതിക്കാർക്കൊപ്പം’, കശുഅണ്ടി കേസിൽ ഹൈക്കോടതി വിമർശനം രണ്ട് വ്യക്തികളെ എന്തിന് സംരക്ഷിക്കുന്നു

ഇടതുമുന്നണി സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി. പരിതാപകരമായ അവസ്ഥയാണിത്”. കാഷ്യു കോർപ്പറേഷനുമായി ബന്ധപ്പെട്ട കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ രൂക്ഷ വിമർശനമുയർത്തി ഹൈക്കോടതി. കേസിലെ പ്രതികളെ വിചാരണചെയ്യാൻ പ്രോസിക്യൂഷൻ അനുമതിതേടി സി.ബി.ഐ നൽകിയ അപേക്ഷ സർക്കാർ മൂന്നാമതും തള്ളിയത് ചോദ്യം ചെയ്യുന്ന ഉപഹർജി പരിഗണിക്കുമ്പോഴായിരുന്നു വാക്കാലുള്ള പരാമർശം. കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ.രതീഷ് എന്നിവരാണ് പ്രതികൾ. എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാണ് പൊതുധാരണ. എന്നാൽ, സർക്കാർ അഴിമതിക്കാർക്കൊപ്പം സഞ്ചരിക്കുകയാണ്.

കേവല ദാരിദ്ര്യ നിർമ്മാർജ്ജനം, തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ സഹായം: എൽ.ഡി.എഫ് പ്രകടന പത്രിക

സംസ്ഥാനത്ത് മൈക്രോ പ്ലാനുകളിലൂടെ കേവല ദാരിദ്ര്യ നിർമ്മാജ്ജനം നടപ്പാക്കുമെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്നും എൽ.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപനം. ഉദാരമായ ക്ലേശഘടകങ്ങളുടെ മാനദണ്ഡങ്ങൾ സ്വീകരിച്ച് ദരിദ്രരെ കണ്ടെത്തിയാവും കേവല ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പാക്കുക. കൃത്യമായ പദ്ധതികളിലൂടെ അതി ദാരിദ്ര്യ കുടുംബങ്ങളെ കരകയറ്റി. അവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാതിരിക്കാൻ തുടർന്നും സഹായം ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനോടൊപ്പം ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പോലുള്ള സംഘടനകളുമായി ബാന്ധവത്തിലാണ്.

ആലപ്പുഴ മെഡി.കോളേജ് ആശുപത്രി ഫാർമസിയിൽ പേരിന് പോലുമില്ല മരുന്ന് !

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ പേരിന് പോലും മരുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പുലർച്ചെ ഒ.പിയിലെത്തി ഡോക്ടർമാരുടെ കുറിപ്പടിയുമായി ഫാർമസി കൗണ്ടറിന് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിന്ന് കഴിയുമ്പോഴാണ് മരുന്നില്ലെന്ന് അറിയുന്നത്. ഇതുകാരണം രോഗികളും ഫാർമസി ജീവനക്കാരും തമ്മിൽ വാക്കേറ്റം പതിവാണ്. 10 മരുന്നുകളുടെ കുറിപ്പടിയുമായി ചെന്നാൽ രണ്ടെണ്ണമെങ്കിലും ലഭിച്ചാൽ ഭാഗ്യമെന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്. ഹൃദ് രോഗികൾ, ക്യാൻസർരോഗികൾ, നെഫ്രോ, ന്യൂറോ സംബന്ധമായ അസുഖമുള്ളവർ തുടങ്ങിയവർക്കുള്ള മരുന്നുകളൊന്നും ഫാർമസിയിൽ

സ്ത്രീസുരക്ഷാ പദ്ധതിയുടെ നടത്തിപ്പിൽ ആശയക്കുഴപ്പം

സ്ത്രീസുരക്ഷാപദ്ധതിയുടെ മാർഗനി‌ർദ്ദേശം പുറത്തിറങ്ങിയതോടെ അപേക്ഷകർ പഞ്ചായത്തിൽ എത്തിത്തുടങ്ങി. 35നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസ സഹായം നൽകുന്നതാണ് പദ്ധതി.പഞ്ചായത്ത് സെക്രട്ടറിമാ‌ർക്കാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ ഇത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. അപേക്ഷ സ്വീകരിക്കുന്നതിൽ പഞ്ചായത്ത് സെക്രട്ടറിമാ‌ർക്ക് ഇതുവരെ നിർദ്ദേശം ലഭിച്ചിട്ടില്ല. മാത്രമല്ല,​ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അപേക്ഷ സ്വീകരിക്കാൻ കഴിയുമോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്നാൽ,​ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയായതിനാൽ ചട്ടവിരുദ്ധമല്ലെന്നാണ് ചില പഞ്ചായത്ത് സെക്രട്ടറിമാർ പറയുന്നത്. എന്തായാലും,​ വിഷയത്തിൽ കൃത്യത

ബീഹാറിൽ നിതീഷ് സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന്, ഗവർണർക്ക് രാജി നൽകി, തേജസ്വി പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ തുടർന്ന് ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ 20ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. പാട്‌ന ഗാന്ധിമൈതാനിയിലെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും എൻ.ഡി.എ മുഖ്യമന്ത്രിമാരും മുന്നണി നേതാക്കളും പങ്കെടുക്കും. നിലവിലുള്ള നിയമസഭ പിരിച്ചുവിടുന്നതിന്റെ ഭാഗമായി നിതീഷ് ഇന്നലെ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി നൽകി. ഇന്നലെ ചേർന്ന 17-ാം നിയമസഭയുടെ അവസാന മന്ത്രിസഭാ യോഗം 19ന് നിയമസഭ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കി. 19ന് ചേരുന്ന

Scroll to Top