November 18, 2025

ഡൽഹി സ്‌ഫോടനം : ഡ്രോൺ അറ്റാക്കിനും പദ്ധതിയിട്ട് ഭീകരർ , ഉമർ നബിയുടെ സഹായിയെ അറസ്റ്റ് ചെയ്‌തു

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപത്തെ ഉഗ്ര സ്‌ഫോടനത്തിന് മുൻപായി ഡ്രോൺ,റോക്കറ്റ് തുടങ്ങിയവ ഉപയോഗിച്ച് ഡൽഹിയിൽ അടക്കം ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടെന്ന് എൻ.ഐ.എ. കാറിൽ പൊട്ടിച്ചിതറിയ ഡോ. ഉമർ നബിയുടെ മറ്റൊരു സഹായിയെ അറസ്റ്റ് ചെയ്‌ത വിവരം അറിയിച്ചുക്കൊണ്ടുള്ള വാർത്താക്കുറിപ്പിലാണിത്. ജമ്മു കാശ്‌മീർ അനന്തനാഗ് സ്വദേശി ഡാനിഷ് എന്ന ജസീർ ബിലാൽ വാനിയാണ് ശ്രീനഗറിൽ അറസ്റ്റിലായത്. എൻ.ഐ.എയുടെ രണ്ടാമത്തെ അറസ്റ്റാണിത്. ഇതിനിടെ,ഞായറാഴ്ച അറസ്റ്റിലായ ജമ്മു കാശ്‌മീർ പാംപോർ സ്വദേശി അമിർ റാഷിദ് അലിയെ 10 ദിവസത്തെ എൻ.ഐ.എ കസ്റ്റ‌ഡിയിൽ […]

ഡിജിറ്റൽ അറസ്റ്റ്; ബംഗളൂരു സ്വദേശിനിയ്ക്ക് 32 കോടി നഷ്ടമായി

ബംഗളൂരു: ബംഗളൂരുവിൽ ഡിജിറ്റൽ അറസ്റ്റിലൂടെ 57കാരിക്ക് 32 കോടി നഷ്ടമായി. സോഫ്റ്റ്​വെയർ എൻജിനിയറായി ജോലി ചെയ്യുന്ന സ്ത്രീക്കാണ് 187 തവണ നടന്ന ഇടപാടുകളിലൂടെ 31.83 കോടി അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. നവംബർ 14ന് നൽകിയ പരാതിയിൽ ആദ്യമായി ഇവർ തട്ടിപ്പിനിരയായത് 2024 സെപ്തംബർ 15നാണ്. ഡി.എച്ച്.എൽ കുറിയറിന്റെ എക്സിക്യൂട്ടീവെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ഇവരെ സമീപിച്ചത്. നിങ്ങളുടെ പേരിൽ മുംബയിലെ ഓഫീസിൽ ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ നാലു പാസ്​പോർട്ടും എം.ഡി.എം.എയും മൂന്ന് ക്രെഡിറ്റ് കാർഡുമുണ്ടെന്ന് ഇവരെ ഫോണിൽ

ജർമ്മനിക്ക് വേണം പ്രൊഫഷണലുകളെ 

ആഗോള പ്രൊഫഷണലുകൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും നിരവധി അവസരങ്ങളുള്ള നാടായി ജർമ്മനി അതിവേഗം മാറുന്നതായി Deutschland.de റിപ്പോർട്ട്. യു.എസ്,യു.കെ,ഓസ്‌ട്രേലിയ,കാനഡ തുടങ്ങിയ രാജ്യങ്ങൾ ഉപരിപഠന,തൊഴിൽ നയങ്ങൾ കർശനമാക്കിയെങ്കിലും ജർമ്മനിയിലെ സ്ഥിതി മറിച്ചാണ്.ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഗുണകരമാണ്. എൻജിനിയറിംഗ് മുതൽ ട്രാൻസ്പോർട്ട് പ്രൊഫഷണലുകൾ വരെ രണ്ട് ലക്ഷത്തോളം ഒഴിവുകളാണ് ജർമ്മനിയിലുണ്ടാകുന്നത്. 1. എൻജിനിയർമാർഡിജിറ്റൽ സാങ്കേതികവിദ്യകളും ഓട്ടോമേഷനും നയിക്കുന്ന ജർമ്മനിയുടെ വ്യാവസായിക മേഖലയിൽ നിരവധി എൻജിനിയ‌ർമാരെ ആവശ്യമുണ്ട്.പരമ്പരാഗത വ്യവസായങ്ങൾ വരെ ജർമ്മനിയിൽ ആധുനികവൽക്കരിക്കപ്പെട്ടതോടെയാണ് എൻജിനിയർമാരുടെ ആവശ്യം കുതിച്ചുയർന്നത്. 2. ഐ.ടി സ്‌പെഷ്യലിസ്റ്റുകൾയൂറോപ്പിൽ ഐ.ടി,ടെലികമ്മ്യൂണിക്കേഷൻസ്,കൺസ്യൂമർ ഇലക്ട്രോണിക്‌സ് എന്നിവയുടെ

കാലിക്കറ്റ് വി.സി: ഗവർണറുടെ വിജ്ഞാപനം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സർവകലാശാല സ്ഥിരം വൈസ്ചാൻസലർ നിയമനത്തിനായി ചാൻസലർ കൂടിയായ ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കാർ തർക്കമുന്നയിച്ച സാഹചര്യത്തിൽ സേർച്ച് കമ്മിറ്റിയിൽ നിന്ന് തൃശൂർ സെന്റ് തോമസ് കോളേജ് ഗവേണിംഗ് ബോഡി അംഗമായ ഡോ. എലുവത്തിങ്ങൽ ഡി. ജെമ്മിസിനെ ഒഴിവാക്കി പുതിയ പ്രതിനിധിയെ ഉൾപ്പെടുത്തിയതായി ചാൻസലർ അറിയിച്ചു. ബംഗളൂരു ജവഹർലാൽ നെഹ്രു സയൻസ് ഇൻസ്റ്റി​റ്റ്യൂട്ടിലെ പ്രൊഫ. ജി.യു.

Scroll to Top