ലാഭംകൊയ്യാൻ കല്ലുമ്മക്കായ

ആറ്റിങ്ങൽ: തീരത്തെ ജനങ്ങൾക്ക് പുതിയ വരുമാനമാർഗ്ഗമായി കല്ലുമ്മക്കായ കൃഷി സജീവമാകുന്നു.

രുചിയും ഗുണവുമുള്ള കല്ലുമ്മക്കായകളെ സംരക്ഷിച്ച് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ തുടങ്ങിയിരിക്കുകയാണ് ഇവർ.

കട്ടിയുള്ള പുറംതോടും, മൃദുലമായ മാംസവും ഉള്ള ഇവ കടൽത്തീരങ്ങളിലെ പാറക്കെട്ടുകളിലും തീരങ്ങളിൽ അടിഞ്ഞുകിടക്കുന്ന പാഴ്‌വസ്തുക്കളിലും പരുപരുത്ത പ്രതലത്തിലും പറ്റിപ്പിടിച്ചാണ് വളരുന്നത്.

പച്ചയും തവിട്ട് നിറവും കലർന്ന പുറംതോടോടുകൂടിയ കല്ലുംമ്മേക്കായയാണ് കേരളത്തിൽ സുലഭമായി കാണപ്പെടുന്നത്. ഇവ കൃഷിചെയ്യുന്നതാണ് ഏറ്റവും അനുയോജ്യവും ലാഭകരവും. പാറക്കെട്ടുകളിൽ വോരൂന്നി വളരുന്ന കല്ലുംമ്മക്കായ ഇളക്കിയെടുക്കാൻ ഏറെ പ്രയാസമാണ്.

 നാവിൽ കൊതിയൂറും വിഭവങ്ങളിൽ കല്ലുമ്മക്കായെ വെല്ലാൻ മറ്റൊന്നില്ല.

 കൃഷിയും ലാഭം

നവംബർ-ഡിസംബർ മാസങ്ങളിലാണ് സാധാരണ കൃഷിചെയ്യുന്നത്. 5 മുതൽ 6 വരെ മാസമാണ് വളർച്ചാസമയം. മാലിന്യം ഇല്ലാത്തതും ശക്തമായ തിരകൾ ഇല്ലാത്തതുമായ സ്ഥലമാണ് കൃഷിക്ക് അനിയോജ്യം. ഇവ ജലത്തിലെ പ്ലാവകങ്ങളെ(ജലത്തിൽ പൊങ്ങിക്കിടക്കുന്ന സൂക്ഷ്മ ജീവികൾ) ആഹാരമാക്കുന്നതിനാൽ മറ്റ് ഭക്ഷണങ്ങൾ നൽകേണ്ടതില്ല.

 വില….. കിലോ 250 വരെ

 ഗുണത്തിലും കേമൻ

കക്കയുടെ വർഗത്തിൽ തന്നെയുള്ള കല്ലുമ്മക്കായ കാത്സ്യം, മാംസം, ധാതുലവണങ്ങൾ, വൈറ്റമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കല്ലുമ്മക്കായ രൂചിയിലും രാജാവ് തന്നെ. വെള്ളത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവ് ഇതിനുണ്ട്. നാലു കിലോ കല്ലുംമ്മക്കായി വൃത്തിയാക്കിയാൽ ഒരു കിലോ ഇറച്ചി ലഭിക്കും.

കല്ലുമ്മക്കായ അത്ര ചെറുതല്ല

കടലിലെ മലിനീകരണത്തെ ചെറുക്കാൻ കല്ലുമ്മക്കായകൾ സഹായിക്കുന്നുണ്ടെന്നാണ് പഠനം. കടലിൽ അടിയുന്ന സൂക്ഷ്മ പ്ലാസ്റ്റിക്കുകളും കീടനാശിനിയും മറ്റ് മാലിന്യവുമൊക്കെ ജൈവ സൂചകങ്ങളായ കല്ലുമ്മക്കായ അകത്താക്കും. ബാക്കി വരുന്ന ജലം ശുദ്ധീകരിച്ചു പുറത്തേക്ക് വിടുന്നു. ഒരു ദിവസം ഇങ്ങനെ 25 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ഓരോ കല്ലുമ്മകായക്കും കഴിവുണ്ട്.

  • വീട്ടമ്മയുടെ ആത്മഹത്യ: റിട്ട. പൊലീസുകാരനും ഭാര്യയും ഒളിവിൽ, മകൾ കസ്റ്റഡിയിൽ

റവൂർ: വീട്ടമ്മ പുഴയിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ വട്ടിപ്പലിശക്കാരനായ പൊലീസ് റിട്ട. ഡ്രൈവർ കോട്ടുവള്ളി കടത്തുകടവിൽ പ്രദീപിന്റെ മകൾ ദീപയെ പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ദീപയുടെ ഭർത്താവിന്റെ എറണാകുളം കലൂരിലുള്ള സ്ഥാപനത്തിലെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. ഇരുവരും ഒളിവിലാണ്. കോട്ടുവള്ളി സൗത്ത് പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയ (46) ആണ് കഴിഞ്ഞ ദിവസം പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.
ആശയുടെ വീട്ടിൽ പണം ആവശ്യപ്പെട്ട് പ്രദീപും ഭാര്യയും എത്തിയപ്പോൾ മക്കളായ ദീപയും ദിവ്യയും ഇവർക്കൊപ്പമുണ്ടായിരുന്നതായി മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മക്കളും കേസിൽ പ്രതികളായേക്കും.

അന്വേഷണത്തിന് മുനമ്പം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പത്തംഗസംഘത്തെ നിയോഗിച്ചെന്ന് റൂറൽ എസ്.പി എം. ഹേമലത പറഞ്ഞു. പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷമാണ് പ്രദീപ് പൊലീസ് ഡ്രൈവറായത്.

കടംവാങ്ങിയ തുകയുടെ ഇരട്ടി മടക്കി നൽകിയിട്ടും പ്രദീപും ഭാര്യയും ഭീഷണി തുടർന്നപ്പോഴാണ് ജീവനൊടുക്കാൻ ആശ തീരുമാനിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ നിന്ന് വ്യക്തമായി. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്.

ആശയുടെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ചു. 2022ൽ 10 ലക്ഷം രൂപ ആശ പലിശയ്‌ക്ക് വാങ്ങിയ വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാരറിഞ്ഞത്. പണം എന്തിന് ചെലവാക്കിയെന്നും വ്യക്തമായിട്ടില്ല. പറവൂർ താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചു.

 വരാപ്പുഴക്കേസിലെ കൈക്കൂലിക്കാരൻ

പൊലീസ് കസ്റ്റഡിയിൽ മരിച്ച വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് സർവീസിലിരിക്കെ കൈക്കൂലി വാങ്ങിയതിന് പ്രദീപിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ 2018 ഏപ്രിലിലാണ് വീടാക്രമണവുമായി ബന്ധപ്പെട്ട് റൂറൽ എസ്‌.പിയുടെ ടൈഗർ ഫോഴ്‌സ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കേസിൽ നിന്നൊഴിവാക്കാൻ പറവൂർ സി.ഐയുടെ ഡ്രൈവറായിരുന്ന പ്രദീപ്, ശ്രീജിത്തിന്റെ വീട്ടുകാരിൽ നിന്ന് 25,000 രൂപ ആവശ്യപ്പെട്ടു. 15,000 രൂപ നൽകി. ശ്രീജിത്ത് അടുത്ത ദിവസം കസ്റ്റഡിയിൽ മരിച്ചു. ഇതോടെ അഭിഭാഷകർ വഴി പ്രദീപ് പണം തിരിച്ചുനൽകി. ഇക്കാര്യം പുറത്തായതോടെയാണ് സസ്‌പെൻഡ് ചെയ്തത്. ആറ് മാസത്തിനു ശേഷമാണ് സർവീസിൽ തിരിച്ചുകയറിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top