October 24, 2025

പ്ലസ് ടുക്കാർക്ക് ഐ.ഐ.എം ബിരുദ പ്രോഗ്രാമുകൾ

ഐ.ഐ.എമ്മുകൾ വിവധ ബിരുദ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായാണ് കോഴ്‌സുകൾ ആരംഭിക്കുന്നത്. ഐ.ഐ.എം ഇൻഡോർ,റോഹ്തക്,റാഞ്ചി,അമൃതസർ,ബോധ് ഗയ,ജമ്മു എന്നിവ അഞ്ചു വർഷ ബി.ബി.എ എന്റർപ്രെന്യൂർഷിപ്, ബിസിനസ് അനലിറ്റിക്‌സ് ഇന്റഗ്രേറ്റഡ് മാനേജ്മന്റ് പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. ഐ.ഐ.എം ബെംഗളൂരു നാലു വർഷ ബി.എസ്‌സി ഓണേഴ്‌സ് ഇൻ ഇക്കണോമിക്‌സ്,ഡാറ്റ സയൻസ്,മാനേജ്മന്റ് സ്റ്റഡീസ്‌ പ്രോഗ്രാം ഓഫർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഐ.ഐ.എം സമ്പൽപ്പൂർ ബി.എസ് ഇൻ മാനേജ്‌മെന്റ് &പബ്ലിക് പോളിസി,ഡാറ്റ സയൻസ്,എ.ഐ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. പുതിയ പ്രോഗ്രാമുകൾക്ക് ആദ്യത്തെ […]

പി.എം- ഉഷ: കേരളം ഒപ്പിട്ട് പണം വാങ്ങി; സിലബസും നയവും മാറ്റിയില്ല

തിരുവനന്തപുരം: കേന്ദ്ര വ്യവസ്ഥകൾ അംഗീകരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ള പി.എം-ഉഷ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും കേന്ദ്ര സിലബസും നയങ്ങളും കേരളം സ്വീകരിച്ചില്ല. യു.ജി.സിയുടെ മാതൃകാ പാഠ്യപദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചുഎന്നിട്ടും കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് 100 കോടി വീതം അടക്കം 405കോടിയുടെ സഹായം കഴിഞ്ഞ വർഷം ലഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കാതെ പി.എം-ഉഷയുടെ ധാരണാപത്രം കേരളം ഒപ്പിട്ടയച്ചെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. ആദ്യഘട്ടത്തിൽ കേരളത്തിന് പണം നൽകിയതുമില്ല. അർഹമായ സഹായം നഷ്ടമാവാതിരിക്കാൻ പിന്നീട് കേന്ദ്രനയം അംഗീകരിച്ച്

ബീഹാറിൽ മോദിയുടെ തിരഞ്ഞെടുപ്പ് റാലി, നിതീഷിന്റെ നേതൃത്വത്തിൽ എൻ.ഡി.എ റെക്കാഡ് വിജയം നേടും

ന്യൂഡൽഹി: ബീഹാറിൽ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ മുൻ റെക്കാഡുകൾ ഭേദിച്ച് വൻ വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സമസ്‌തിപൂരിൽ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന്റെ ഗ്രാമത്തിൽ നടന്ന റാലിയിൽ സംസാരിക്കുമ്പോഴാണ് നിതീഷ് നയിക്കുമെന്ന് മോദി ആവർത്തിച്ചത്. എൻ.ഡി.എ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമോയെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് വെല്ലുവിളിച്ചിരുന്നു. ‘നിതീഷ് കുമാർ സർക്കാരിന് കോൺഗ്രസും ആർ‌.ജെ‌.ഡിയും തടസങ്ങൾ സൃഷ്ടിച്ചപ്പോൾ

ബൈക്കുമായി ഇടിച്ചു, ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു,ബസ് കത്തിയമർന്നു: 20 പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ യാത്രയ്ക്കിടെ സ്വകാര്യ ബസ് കത്തിയമർന്ന് 20 പേർ മരിച്ചത് രാജ്യത്തെ നടുക്കി. കുർണൂലിൽ ഹൈദരാബാദ്- ബംഗളൂരു ദേശീയപാതയിലാണ് ദുരന്തമുണ്ടായത്. 41 പേരാണുണ്ടായിരുന്നത്. ഡ്രൈവർമാരായ മിരിയാല ലക്ഷ്മയ്യ, ഗുഡിപതി ശിവ നാരായണ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവർ ചികിത്സയിലാണ്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും തെലങ്കാന സർക്കാർ അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെ കുർണൂലിന്

ഗുരുദേവൻ ലോകത്തിന്റെ മഹാപുരുഷൻ : രാഷ്ട്രപതി

തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ ദർശനം കാലാതിവർത്തിയാണെന്നും ഭാരതം ലോകത്തിന് നൽകിയ മഹാപുരുഷനാണ് ശ്രീനാരായണഗുരുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ രണ്ടുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. തലമുറകളെ മനുഷ്യത്വത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ച ഗുരുതത്വങ്ങൾ ലോകം നേരിടുന്ന സംഘർഷങ്ങൾക്ക് പരിഹാരമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ നവോത്ഥാനത്തിനു നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു നാരായണഗുരു. അന്ധവിശ്വാസത്തിലൂടെയല്ല, അറിവിലൂടെയും അനുകമ്പയിലൂടെയുമാണ് ദുരിതങ്ങളിൽ നിന്ന് മോചനം കിട്ടുകയെന്ന് അദ്ദേഹം

പി.എം ശ്രീക്ക് കൈകൊടുത്തു, പോര് കടുപ്പിക്കാൻ സി.പി.ഐ, കിട്ടുന്നത് 1500 കോടി

തിരുവനന്തപുരം: സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച് സി.പി.ഐ ഉയർത്തിയ കടുത്ത എതിർപ്പിനെ അവഗണിച്ച് കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. ഇന്നലെ സി.പി.ഐ സംസ്ഥാന കൗൺസിൽ ചേർന്ന് നിലപാടിൽ ഉറച്ചു നിൽക്കാനും സി.പി.എം ധാർഷ്ട്യത്തിന് കീഴ്പ്പെടരുതെന്നും തീരുമാനമെടുത്ത് മണിക്കൂറുകൾക്കുള്ളിൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി ഡൽഹിയിൽ ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കുകയായിരുന്നു. ഇതോടെ സി.പി.ഐ എന്തുനിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി പ്രകാരം കേരളത്തിന് അർഹതപ്പെട്ട 1500

ഗവ. സ്കൂളിൽ നിന്ന് പാവങ്ങൾക്ക് 10 ലക്ഷത്തിന്റെ പുതുവസ്ത്രം, കൈകോർത്തത് എൻ.എസ്.എസ് യൂണിറ്റും വ്യാപാരികളും

തൊടുപുഴ: ഗവ.സ്കൂളിൽനിന്ന് സൗജന്യമായി പാവപ്പെട്ടവരുടെ കൈകളിലെത്തിയത് പത്തുലക്ഷത്തോളം രൂപ വില വരുന്ന പുതുവസ്ത്രങ്ങളും ചെരുപ്പുകളും. കാരുണ്യത്തിന്റെ പാഠം പകർന്നു നൽകാൻ വാഴത്തോപ്പ് വഞ്ചിക്കവല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റാണ് ഈ മാർഗം തിരഞ്ഞെടുത്തത്. എൻ.എസ്.എസ് യൂണിറ്റുകളിൽ നടപ്പാക്കുന്ന മാനസഗ്രാമം പദ്ധതി ഇവർ വേറിട്ട രീതിയിൽ സഫലമാക്കുകയായിരുന്നു. പ്രോഗ്രാം ഓഫീസർ എ.എം. അനിൽ കുമാറാണ് ആശയം മുന്നോട്ടുവച്ചത്. പ്രിൻസിപ്പൽ ജോമി ജോസഫ് പൂർണ പിന്തുണ നൽകിയതോടെ സാധനങ്ങൾ ശേഖരിക്കാൻ കുട്ടികൾ ഇറങ്ങി. ടൗണുകളായ ചെറുതോണി,

കെ.പി.സി.സിക്ക് നൂറ് സെക്രട്ടറിമാർ, ശരത്ചന്ദ്ര പ്രസാദ് തിരുവനന്തപുരം ഡി.സി.സി അദ്ധ്യക്ഷൻ

തിരുവനന്തപുരം: എൻ. ശക്തൻ രാജിവച്ച ഒഴിവിൽ മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ടി. ശരത്ചന്ദ്ര പ്രസാദിനെ തിരുവനന്തപുരം ഡി.സി.സിയുടെ താത്കാലിക അദ്ധ്യക്ഷനാക്കാൻ കോൺഗ്രസിൽ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെയാകും ചുമതല. കെ.പി.സി.സി സെക്രട്ടറിമാരായി 100 പേരെ നിയമിക്കാനും ധാരണയായി. ജനറൽ സെക്രട്ടറിമാരായി 59 പേരെ നിയമിച്ചതിന് പിന്നാലെയാണ് കെ.പി.സി.സി സെക്രട്ടറിമാരുടേയും ജംബോ പട്ടിക തയ്യാറാക്കിയത്. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ കേരളത്തിന്റെ

പേരാമ്പ്ര സംഘർഷം തന്നെ മർദ്ദിച്ചത് സി.ഐ അഭിലാഷ് ഡേവിഡ്: ഷാഫി

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട് പൊലീസിനെതിരെ ആരോപണങ്ങളുമായി ഷാഫി പറമ്പിൽ എം.പി. ഗുണ്ടാ- മാഫിയാ ബന്ധത്തെത്തുടർന്ന് നടപടി നേരിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചത്. തലയിലും മൂക്കിലും അടിച്ചശേഷം ഇയാൾ വീണ്ടും ലാത്തിയോങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ലൈംഗികപീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയതിന് ഇയാളെയടക്കം ചില പൊലീസുകാരെ 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി 19ന് ഇയാളെ പിരിച്ചുവിട്ടെന്നുള്ള വാർത്ത വന്നു. എന്നാൽ, ഇയാൾ നിലവിൽ വടകര കൺട്രോൾ റൂം ഇൻസ്‌പെക്ടറാണ്. പിരിച്ചുവിട്ടെന്ന് പറയുകയും

പി.എം.ഡി.ഡി.കെ.വൈയിൽ കണ്ണൂർ,കാസർകോട് ,കോഴിക്കോട് ജില്ലകൾ കൃഷിയിടങ്ങളിൽ വൻപ്രതീക്ഷ

കണ്ണൂർ: രാജ്യത്ത് പ്രധാനമന്ത്രി ധൻധ്യാന കൃഷിയോജനയുടെ ഭാഗമാകുന്ന നൂറു ജില്ലകളിൽ ഉൾപ്പെട്ടതോടെ കണ്ണൂർ,കാസർകോട്, കോഴിക്കോട് ജില്ലകളിലെ കാർഷികമേഖലയ്ക്ക് മുന്നിലുള്ളത് വൻ സാദ്ധ്യതകൾ.പതിനൊന്ന് വകുപ്പുകൾ കൈക്കോർക്കുന്ന പദ്ധതി പരമാവധി വരുമാന വർദ്ധനവാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകളും പദ്ധതിനടത്തിപ്പിനായി ഉപയോഗിക്കും. ഉത്പാദനവർദ്ധന, വിളവൈവിദ്ധ്യം, മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണം, സുസ്ഥിര കൃഷിരീതികൾ, വിപുലമായ ജലസേചന പദ്ധതികൾ , കാർഷികവായ്പ എന്നിവ പി.എം.ഡി.ഡി.കെ.വൈ പദ്ധതിയുടെ ഭാഗമായി കർഷകരിലെത്തും.കൃഷി, കർഷകക്ഷേമം, കാർഷികഗവേഷണം, വിദ്യാഭ്യാസം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ജല

Scroll to Top