November 4, 2025

ട്രെയിനിലെ ക്രൂരത: പുകവലി ചോദ്യം ചെയ്തു; പെൺകുട്ടിയെ ചവിട്ടിത്തള്ളി

തിരുവനന്തപുരം :വർക്കലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയ ക്രൂരതയ്ക്ക് പിന്നിൽ, പുകവലി ചോദ്യം ചെയ്തിലെ വിരോധം. സംഭവം നടന്ന കേരള എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെയാണ് പ്രതി സുരേഷ് കാരണം വെളിപ്പെടുത്തിയത്. പെൺകുട്ടികളുമായി പ്രതി വാക്കേറ്റത്തിലേർപ്പെടുന്നതും പിന്നാലെ ക്രൂരത കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെയാണ് ജനറൽ കമ്പാർട്ട്‌മെന്റിനുള്ളിൽ വച്ച് താൻ പുകവലിച്ചത് പെൺകുട്ടികൾ ചോദ്യം ചെയ്തിലുള്ള ദേഷ്യത്തിലാണ് ശ്രീകുട്ടിയെയും (20) സുഹൃത്ത് അർച്ചനയെയും ചവിട്ടിത്തള്ളിയിടാൻ താൻ ശ്രമിച്ചതെന്ന് […]

മേനിമിനുക്കാനുള്ള മരുന്ന് വിദ്യ കൂട്ടക്കെണിയാവും

കൊച്ചി: തൊലി വെളുപ്പിക്കാനും പ്രായം മറയ്‌ക്കാനുമുള്ള ഗ്ലൂട്ടാത്തയോൺ കുത്തിവയ്‌പ് ജീവിതത്തിന് കെണിയാകുമെന്ന് സൂചന. പ്രതിശ്രുത വധൂവരന്മാരടക്കമാണ് ഗ്ലൂട്ടാത്തയോൺ ചികിത്സ നടത്തുന്നത്. ഇതി​ലൂടെ അലർജി മുതൽ അവയവത്തകരാർ വരെയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ആന്റി ഓക്‌സിഡന്റായ ഗ്ലൂട്ടാത്തയോൺ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കൃത്രിമ ഗ്ലൂട്ടാത്തയോൺ അധികമായി നൽകിയാണ് തൊലി വെളുപ്പിനും ചുളിവുകൾ കുറയ്‌ക്കാനും ശ്രമിക്കുന്നത്. ഇത് ഉള്ളിലെത്തിയാൽ ചർമ്മത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിന്റെ ഉത്പാദനം കുറയും. ക്രമേണ വെളുപ്പും മിനുപ്പും രൂപപ്പെടും. ചർമ്മകാന്തി നിലനിറുത്താൻ ചികിത്സ തുടരുന്നതോടെ പാർശ്വഫലം

നൈപുണ്യ വികസനത്തിലൂടെ തൊഴിലവസരങ്ങൾ

സ്വകാര്യസ്ഥാപനങ്ങളെ ഉൾകൊള്ളിക്കും തിരുവനന്തപുരം: രാജ്യത്താദ്യമായി നൈപുണ്യവികസനത്തിന് വികേന്ദ്രീകൃത മാതൃക നടപ്പിലാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് തൊഴിൽവകുപ്പ് പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലകളെ പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിക്കും. കേന്ദ്ര നൈപുണ്യവികസന മന്ത്രിയുടെ സൗകര്യംപോലെ പദ്ധതി ഉദ്ഘാടനം ചെയ്യും. സ്വകാര്യനൈപുണ്യ സ്ഥാപനങ്ങളെ തൊഴിൽവകുപ്പിന് കീഴിലെ കെയ്സിൽ അക്രെഡിറ്റ് ചെയ്യാൻ അക്രഡിറ്റേഷൻ പോളിസി തയ്യാറാക്കി കെയ്‌സ് ഭരണസമിതി അംഗീകാരം നൽകി. കേന്ദ്രവും കൊച്ചി മെട്രോ കോർപ്പറേഷനും കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസും സംയുക്തമായി രാജ്യത്താദ്യമായി

സപ്ലൈകോയിൽ പുതിയ ഓഫറുകൾ സബ്സിഡി നിരക്കിൽ 2 ലിറ്റർ വെളിച്ചെണ്ണ

തിരുവനന്തപുരം: സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. കാർഡൊന്നിന് 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോഗ്രാം അരി നൽകിയിരുന്നത് സ്ഥിരമാക്കി.

മുസ്ലിം പുരുഷന്മാരുടെ രണ്ടാം വിവാഹം: ആദ്യ ഭാര്യ സമ്മതിച്ചാൽ മാത്രം രജിസ്ട്രേഷൻ

കൊച്ചി: ബന്ധം വേർപെടുത്താത്ത മുസ്ലിം പുരുഷൻമാരുടെ രണ്ടാം വിവാഹം ആദ്യ ഭാര്യ എതിർത്താൽ രജിസ്ട്രേഷൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യും മുൻപ് ബന്ധപ്പെട്ട അതോറിട്ടി ആദ്യ ഭാര്യയെ കേൾക്കണം. ആദ്യ ഭാര്യയെ നിശബ്ദ സാക്ഷിയാക്കരുത്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചുള്ള നടപടികളിൽ മതനിയമങ്ങളല്ല, ഭരണഘടനയാണ് മുകളിൽ. നിയമപ്രകാരമുള്ള നടപടികൾക്ക് അപേക്ഷിക്കുമ്പോൾ ഭരണഘടനയെ ബഹുമാനിക്കണം. വിവാഹ രജിസ്ട്രേഷൻ നിഷേധിച്ച പഞ്ചായത്തിനെതിരെ കണ്ണൂർ കരുമത്തൂർ മുഹമ്മദ് ഷരീഫ് (44), രണ്ടാം ഭാര്യ കാസർകോട് പൊറവപ്പാട് ആബിദ (38) എന്നിവർ

യു.എസ് മേയർ: വോട്ടെടുപ്പ് പൂർത്തിയായി ഇന്ത്യൻ വംശജൻ മംദാനി മുന്നിൽ

ന്യൂയോർക്ക് :ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഇന്ന് ഫലമറിയാം. നിലവിലെ കണക്കനുസരിച്ച് ഇന്ത്യൻ വംശജനും സ്റ്റേറ്റ് അംസബ്ലി അംഗമായ സൊഹ്റാൻ മംദാനിയാണ് മുന്നിൽ.‘റിയൽ ക്ലിയർ പൊളിറ്റിക്സ്’ അഭിപ്രായ സർവേ പ്രകാരം എതിരാളികളേക്കാൾ വ്യക്തമായ മുൻതൂക്കം സൊഹ്റാൻ മംദാനിക്കാണ്. 46.1 ശതമാനമാണ് പിന്തുണ. സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സരരംഗത്തുള്ളത്. നിലവിൽ ആൻഡ്ര്യൂ കുമോക്ക് 31.8 ശതമാനവും കർടിസ് സ്ലിവക്ക് 16.3 ശതമാനവുമാണ് പിന്തുണ. 85 ലക്ഷത്തോളം

കലാപത്തിലെരിഞ്ഞ് സുഡാൻ; പലായനം തുടരുന്നു‌

ഖാർത്തും: ആ​ഭ്യ​ന്ത​ര​ ​യു​ദ്ധ​ത്താൽ വലയുന്ന​ സു​ഡാ​നി​ൽ​ ​സാ​ഹ​ച​ര്യം​ ​അ​തി​രൂ​ക്ഷമായി തുടരുന്നു. സുഡാൻ സൈന്യത്തിന്റെ ശക്തികേന്ദ്രമായിരുന്നഅൽ-ഫാഷിർ നഗരം അർദ്ധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർ.എസ്.എഫ്) പിടിച്ചെടുത്തതോടെ ജനം കൂട്ട പലായനം തുടങ്ങി. യു.എന്നിന്റെ കണക്കനുസരിച്ച് ഇതിനോടകം 60,000ത്തിലധികം പേർ പലായനം ചെയ്തു. സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് മേധാവി മിർജാന സ്പോൾജാരിക് വ്യക്തമാക്കി. പരാമാവധി സഹായമെത്തിക്കാനുള്ള തയാറെടുപ്പിലാണ് റെഡ് ക്രെസറ്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ.ആർ.എസ്.എഫ് ആളുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയും ചെയ്യുന്നു. പതിനായിരങ്ങൾ

ഹയർ സെക്കൻഡറി, 15 മണിക്കൂർ പഠിപ്പിച്ചില്ലെങ്കിൽ തരംതാഴ്‌ത്താൻ നീക്കം

കൊച്ചി: ആഴ്‌ചയിൽ 15 മണിക്കൂറിൽ താഴെ പഠിപ്പിക്കുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകരെ തരംതാഴ്‌ത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മറ്റു സ്‌കൂളുകളിലേക്ക് മാറ്റിയ ബാച്ചുകളിൽ അധിക തസ്‌തിക സൃഷ്‌ടിക്കുന്നത് ഒഴിവാക്കാനും,. നിലവിലെ മുക്കാൽ മണിക്കൂർ പീരിയഡ് ഒരു മണിക്കൂറായി വർദ്ധിപ്പിക്കാനുമുള്ള സാദ്ധ്യതയും പരിഗണിക്കുന്നു. അദ്ധ്യാപക തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച അക്കാഡമിക് ജോയിന്റ് ഡയറക്ടറുടെ സർക്കുലറിലാണ് വിവാദ നിർദ്ദേശങ്ങൾ. ഹയർ സെക്കൻഡറിയിൽ പിരീയഡുകൾ ഒരു മണിക്കൂറാക്കുന്നത് സംബന്ധിച്ച അഭിപ്രായമാണ്

മുൻദേവസ്വം പ്രസിഡന്റ് അന്വേഷണ വലയിൽ, എൻ.വാസുവിനെ  ചോദ്യംചെയ്തു

കട്ടിളസ്വർണം കവർന്ന കേസിലുംഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വംബോർഡ് ഉന്നതരിലേക്ക് അന്വേഷണം എത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിനെ എസ്.പി ശശിധരൻ ചോദ്യംചെയ്തു. അറസ്റ്റിലായ മുൻ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. അതിനിടെ, ശ്രീകോവിലിലെ കട്ടിളയിൽ നിന്ന് സ്വർണം കവർന്ന കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. ഈ കേസിൽ എട്ടാം പ്രതിയാണ് ബോർഡ്. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബോർഡ് ഉന്നതരെ പിടികൂടുമെന്നാണ്

കൈയിലും കാലിലും പിടിച്ച് എന്നെയും തള്ളിയിടാൻ ശ്രമിച്ചു’: നടുക്കം വിട്ടുമാറാതെ അർച്ചന

തിരുവനന്തപുരം: ”അക്രമി എന്നെയും ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചെങ്കിലും വാതിലിന്റെ ഹാൻഡിലിൽ പിടികിട്ടി. മറ്റു യാത്രക്കാർ ഓടി എത്തിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഒരു അങ്കിളാണ് പിടിച്ചു കയറ്റിയത്”. ട്രെയിനിൽ ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന പി.ടി.പി നഗർ ചന്ദ്രമതി നിലയത്തിൽ അർച്ചനയ്ക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് അക്രമി ചവിട്ടിത്തള്ളിയിട്ടതിന്റെ ഞെട്ടലിൽ നിന്നും മോചിതയായിട്ടില്ല. ”ആലുവയിൽ നിന്നാണ് ഞങ്ങൾ ട്രെയിനിന്റെ പിന്നിലുള്ള ജനറൽ കമ്പാർട്ട്മെന്റിൽ കയറിയത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയി. ഇടയ്‌ക്ക് കണ്ണുതുറന്നപ്പോഴാണ് പ്രതിയെ ട്രെയിനിൽ കാണുന്നത്. മദ്യപിച്ച നിലയിലായിരുന്നു. വർക്കല

Scroll to Top