November 14, 2025

തദേശ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം കർശനം

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹരിത മാർഗനിർദേശം പുറത്തിറക്കി. പ്രചാരണം മുതൽ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാനാണ് നിർദേശം. പ്രചരണത്തിന് ഉപയോഗിക്കുന്ന ബോർഡ്, ബാനർ, ഹോർഡിംഗ്, പോസ്റ്റർ എന്നിവയ്ക്ക് പി.വി.സി, ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പേപ്പർ, നൂറ് ശതമാനം കോട്ടൺ, ലിനൻ പോലെ […]

ജീവിതശൈലീരോഗ ഭീഷണിയിൽ അഞ്ച് ലക്ഷം ആലപ്പുഴക്കാർ

ആലപ്പുഴ : പകർച്ചവ്യാധികളുടെ കേന്ദ്രമെന്ന് പേരുദോഷം കേട്ടി​രുന്ന ആലപ്പുഴയ്ക്ക് നിലവിൽ ഭീഷണി​യാകുന്നത് ജീവിതശൈലീ രോഗങ്ങൾ. ജില്ലയിൽ 30 വയസ്സിനു മുകളിലുള്ള 5.02 ലക്ഷംപേർ ജീവിതശൈലീരോഗം ഏതുനിമിഷവും പിടിപെടാവുന്ന ഉയർന്ന അപകടസാധ്യതാ പട്ടികയിലാണെന്ന് ശൈലി 2.0 ആരോഗ്യസർവേ കണ്ടെത്തി. 52.11 ശതമാനം പേരാണ് ഈ വിഭാഗത്തിലുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലുള്ളതിനെക്കാൾ കൂടുതലാണിത്. 21.27 ലക്ഷമാണ് ജില്ലയിലെ ജനസംഖ്യ . അതിൽ 9.65 ലക്ഷം പേരെയാണ് സർവേക്ക്‌ വിധേയമാക്കിയത്. ഇവരിൽ 5.02 ലക്ഷം പേരുടെയും കമ്യൂണിറ്റി ബേസ്ഡ് അസസ്‌മെന്റ് ചെക്ക്

പച്ചക്കറി-പലവ്യഞ്ജന വിലയിൽ വർദ്ധനയുണ്ടേ !

വെഞ്ഞാറമൂട്: മണ്ഡലകാലം ആരംഭിക്കാനിരിക്കെ പച്ചക്കറി, പലവ്യഞ്ജന വില വർദ്ധനവ് ആശങ്കയിലാക്കുന്നു. ഒപ്പം വീട്ടമ്മമാരുടെ അടുക്കള ബഡ്ജറ്റും താളം തെറ്റുന്നു. സവാള വിലയിൽ മാത്രമാണ് അല്പം ആശ്വാസമുള്ളത്. കിലോ 25 -30 രൂപ. വെണ്ട, മുളക്, പടവലം, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയ പച്ചക്കറികളുടെ വിലയിലും കയറ്റമാണ്. പലവ്യഞ്ജനങ്ങളിൽ 110 രൂപയായിരുന്ന തൊണ്ടൻ മുളകിന് 150 രൂപയായും 170 രൂപയായിരുന്ന വറ്റൽ മുളകിന് 200 രൂപയായും കൂടി. എണ്ണ,തേങ്ങ,അരി വിലയും വർദ്ധിച്ചിട്ടുണ്ട്. പഴങ്ങളുടെ വിലയിൽ അധിക കയറ്റമുണ്ടായിട്ടില്ല. ക്യാരറ്റ്:

ഇന്ത്യയിൽ സ്ഫോടന പരമ്പരയ്ക്ക് തുർക്കിയുടെയും ഒത്താശ?​

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രണം തുർക്കിയിലായിരുന്നെന്ന നിഗമനത്തിൽ എൻ.ഐ.എ എത്തിയതോടെ,​ നടന്നത് വൻ ഗൂഢാലോചനയാണെന്ന് തെളിഞ്ഞു. അയോദ്ധ്യയിലുൾപ്പെടെ സ്ഫോടനം നടത്തി ഓപ്പറേഷൻ സിന്ദൂറിന് മറുപടി നൽകാനുള്ള പാക് ഭീകരരുടെ ഹീന നീക്കത്തിന് തുർക്കി കുടപിടിക്കുകയായിരുന്നു. ഇതിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് എൻ.ഐ.എ ശ്രമം. ഒപ്പറേഷൻ സിന്ദൂർ ദിനങ്ങളിൽ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചതും തുർക്കി നൽകിയ ഡ്രോണുകളാണ്. ഇവയെ ആകാശത്തുവച്ച് ചാരമാക്കിയിരുന്നു. തുർക്കി തലസ്ഥാനമായ അങ്കാറയിലിരുന്ന് ‘ഉകാസ” എന്ന് വിളിപ്പേരുള്ള ജെയ്ഷെ ഭീകരൻ ‘വൈറ്റ് കോളർ” ഭീകരസംഘത്തിന് നിർദ്ദേശം

ആസൂത്രണം ജെയ്ഷെ തലച്ചോറിൽ ?

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപത്തെ സ്‌ഫോടനത്തിനു പിന്നിൽ വിപുലമായ ആസൂത്രണമുണ്ടെന്നതിൽ അന്വേഷണ ഏജൻസികൾക്ക് സംശയമില്ല. ജെയ്ഷെ മുഹമ്മദിന്റെ പങ്ക് കൂടുതൽ തെളിമയോടെ പുറത്തുവരുന്നു. ആസൂത്രണം ആരുടെ തലച്ചോറിലാണ് ആദ്യം തുടങ്ങിയതെന്ന് കണ്ടെത്താനുള്ള കഠിനപ്രയത്നത്തിലാണ് ഏജൻസികൾ. ഭീകരാക്രമണമാണെന്നും ഇതിനുപിന്നിലെ കുറ്റവാളികളെയും സ്‌പോൺസർമാരെയും അടക്കം വെറുതെ വിടില്ലെന്നും കേന്ദ്രസർക്കാർ ഉറച്ച സ്വരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജെയ്ഷെ മുഹമ്മദിനെയും ലഷ്കറെ ത്വയ്ബയെയും പോലുള്ള ഭീകരസംഘടനകളെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന പാകിസ്ഥാന് നേരെയാണ് ‘സ്‌പോൺസർ” പ്രയോഗമെന്ന് വ്യക്തം. ഓപ്പറേഷൻ സിന്ദൂർ മോദി സർക്കാർ അവസാനിപ്പിച്ചിട്ടില്ല.

ഒരു സ്വതന്ത്ര ഇങ്ങോട്ടും ഒരു സ്വതന്ത്ര അങ്ങോട്ടും

ചൂടുപിടിപ്പിച്ച് കളംമാറ്റം തൃശൂർ: നേതാക്കൾ കളം മാറി തുടങ്ങിയതോടെ കോർപറേഷൻ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. ജനതാദൾ (എസ്) പ്രതിനിധിയും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ഷീബ ബാബുവിനെ എൻ.ഡി.എ സ്വന്തം പാളയത്തിലെത്തിച്ചപ്പോൾ ബി.ജെ.പി മുൻ കൗൺസിലർ ലളിതാംബികയെ ഇടതുപക്ഷത്തെത്തിച്ച് എൽ.ഡി.എഫും രംഗം കൊഴുപ്പിച്ചു. കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മാറിനിന്ന മുൻ കൗൺസിലർ ലളിതാംബിക സി.പി.ഐക്ക് അനുവദിച്ച കുട്ടൻകുളങ്ങര ഡിവിഷനിൽ ഇടതു സ്വതന്ത്രയായി മത്സരിക്കും. ഇന്നലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ സ്ഥാനാർത്ഥി

തുറവൂരി​ൽ ജീവനെടുത്ത് കരാറുകാരുടെ അനാസ്ഥ…..

അരൂർ: എലിവേറ്റഡ് ഹൈവേ (ഉയരപ്പാത)​ നിർമ്മാണം നടത്തിയത് വാഹനം വഴിതിരിച്ചുവിടാതെ. പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥൻ ചതഞ്ഞരഞ്ഞു. ദേശീയപാത 66ൽ അരൂർ- തുറവൂർ ഭാഗത്താണ് നാടുനടുങ്ങിയ അപകടം. ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണുഭവനിൽ സി.ആർ.രാജേഷാണ് (47) കരാറുകാരുടെ അനാസ്ഥകാരണം ദാരുണമായി മരിച്ചത്. ഭാര്യയും രോഗിയായ മകളും മകനുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് അകാലത്തിൽ പൊലിഞ്ഞത്. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. രാജേഷ് മാത്രമേ പിക്കപ്പിലുണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിൽ നിന്ന് ലോഡെടുത്ത മുട്ട എറണാകുളത്ത് ഇറക്കിയശേഷം ആലപ്പുഴയിലേക്ക് വരികയായിരുന്നു. സർവീസ്

ത്രിവേണി സംഗമം തൂക്കുപാലം: അവഗണനയിലായ വികസനസ്വപ്നം

മൂവാറ്റുപുഴ: കാൽനൂറ്റാണ്ടുമുമ്പ് മൂവാറ്റുപുഴ നഗരസഭയിൽ ഇടതുപക്ഷം വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ത്രിവേണിസംഗമം തൂക്കുപാലം. പുരാതനവാണിജ്യനഗരമായ മൂവാറ്റുപുഴയിലെ കാവുംകര, പുഴക്കരക്കാവ്, കിഴക്കേക്കര എന്നീ മൂന്നുകരകളെ ബന്ധിപ്പിച്ച് തൂക്കുപാലം നിർമ്മിക്കുന്നതിനായിരുന്നു പദ്ധതിതയ്യാറാക്കിയത്. എം.എ. സഹീർ മുനിസിപ്പൽ ചെയർമാനായിരുന്ന 2000-2005 കാലത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആദ്യഘട്ടത്തിൽ 49ലക്ഷംരൂപ അനുവദിച്ച് ടെൻഡർ നടപടികളിലേക്ക് കടന്നതാണ്. എന്നാൽ പിന്നീട് പദ്ധതി നടപ്പിലായില്ല. നഗരസഭ ബഡ്‌ജറ്റ് പുസ്തകത്തിന്റെ കവർപ്പേജിൽവരെ ത്രിവേണിസംഗമം തൂക്കുപാലത്തിന്റെ രൂപരേഖ അച്ചടിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് ഭരണസമിതിയും വാഗ്ദാനം ആവർത്തിച്ചെങ്കിലും നഗരത്തിന്റെ

കൊല്ലം ജില്ലാ ആശുപത്രിയിൽ ജീവനിട്ട് പന്താട്ടം

കൊല്ലം: അത്യാഹിതങ്ങൾ സംഭവിച്ചും രോഗം മൂർച്ഛിച്ചും എത്തുന്ന രോഗികൾക്ക് പ്രാഥമിക ചികിത്സ മാത്രം നൽകി റഫർ ചെയ്ത് തലയൂരുന്നത് ജില്ലാ ആശുപത്രിയിൽ പതിവാകുന്നു. ചവറ സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ജില്ലാ ആശുപത്രിയിലെ തലയൂരൽ തന്ത്രമാണ്. സമാനമായ തരത്തിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മൺറോത്തുരുത്ത് സ്വദേശിക്ക് കാര്യമായ പ്രാഥമിക ചികിത്സ നൽകാതെ റഫർ ചെയ്ത് ഗുരുരാവസ്ഥയിലേക്ക് തള്ളിവിട്ടു. ജില്ലാ ആശുപത്രിയിൽ എമർജൻസി കാർഡിയാക് ഐ.സി.യുവും കാത്ത് ലാബും ഉണ്ടായിട്ടും

പരസ്യ പോരിലേക്ക് സി.പി.എം- സി.പി.ഐ, പി.എം ശ്രീ പദ്ധതി: കെടാതെ കനൽ

തിരുവനന്തപുരം: ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സി.പി.എമ്മിനെ ആരും പഠിപ്പിക്കേണ്ടെന്ന് പി.എം ശ്രീ വിഷയത്തിൽ സി.പി.ഐയെ ലക്ഷ്യമിട്ട് മന്ത്രി വി. ശിവൻകുട്ടിയുടെ പരസ്യ വിമർശനം. വിദ്യാഭ്യാസ മന്ത്രിയെ പഠിപ്പിക്കാൻ താൻ ആളല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി. അതിന് അർഹർ എം.എ. ബേബിയും എം.വി. ഗോവിന്ദനുമാണെന്നും ബിനോയ്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ കൊളുത്തിയ വി​വാദക്കനൽ ഇടതുമുന്നണിയിൽ വീണ്ടും ആളിക്കത്തുന്നു. ബിനോയ് വിശ്വത്തിനെതിരെ ശിവൻകുട്ടി നടത്തിയ പരസ്യ വിമർശനത്തിലൂടെ വീണ്ടും പ്രകടമാകുന്നത് വിഷയത്തിൽ

Scroll to Top