October 26, 2025

ശബരിമല സ്വർണക്കൊള്ള: മുക്കിയത് 2 കി​ലോ,​പൊക്കി​യത് 22 പവൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വസതിയിൽ നിന്നും സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നുമായി 176 ഗ്രാം (22 പവൻ) സ്വർണം കണ്ടെടുത്തു. ഇത് ശബരിമല ശ്രീകോവിലിലെ ശില്പങ്ങളിൽ നിന്നും വാതിൽപ്പടിയിൽ നിന്നും കവർന്ന രണ്ടു കിലോ (250 പവൻ) സ്വർണത്തിൽ ഉൾപ്പെട്ടതാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സ്വർണം കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ നിന്ന് കവർന്നതാണോയെന്ന് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. കവർന്ന സ്വർണം ആഭരണങ്ങളാക്കി മാറ്റിയെന്നും […]

മോൻതാ’ ചുഴലി ഇന്ന് രൂപപ്പെടും 29 വരെ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും. കാറ്റ് കേരളത്തെ ബാധിക്കാതെ വടക്കോട്ടു നീങ്ങും. എന്നാൽ,​ കാറ്റിന്റെ സ്വാധീനത്താൽ 29വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റിന് ‘മോൻതാ’ എന്ന പേര് നിർദ്ദേശിച്ചത് തായ്ലാൻഡാണ്. മണമുള്ള പൂവെന്നാണ് അർത്ഥം. ഇടിവെട്ടിപ്പെയ്യുന്ന തുലാവർഷ മഴയിൽ നിന്ന് വ്യത്യസ്തമായി ഏറിയും കുറഞ്ഞും ദിവസം മുഴുവനും പെയ്യും. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

പി.എം ശ്രീ വേണ്ടെന്ന് രാജ; ഫണ്ട് കിട്ടാനെന്ന് ബേബി

ന്യൂഡൽഹി: പി.എം ശ്രീയിൽ സി.പി.ഐ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കെ, ജനറൽ സെക്രട്ടറി ഡി. രാജ ഇന്നലെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ നേരിൽക്കണ്ട് ധാരണാപത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഒപ്പിട്ടതിനെ ബേബി ന്യായീകരിച്ചു. വിഷയം രമ്യമായി പരിഹരിക്കാനുള്ള ചർച്ചകൾ നടക്കേണ്ടത് കേരളത്തിലാണെന്നും പറഞ്ഞു. മുതിർന്ന നേതാവ് രാമകൃഷ്‌ണ പാണ്ഡയ്‌ക്കൊപ്പമാണ് രാജ ഡൽഹി എ.കെ.ജി ഭവനിൽ എത്തിയത്. പി.എം ശ്രീയെന്ന ഒറ്ര അജൻഡയിലായിരുന്നു ചർച്ച. പി.എം ശ്രീയിൽ ഒപ്പിടാത്തുതുകൊണ്ട് സമഗ്ര ശിക്ഷാ കേരള തുടങ്ങി പദ്ധതികൾക്ക് സാമ്പത്തികസഹായം കേന്ദ്രം

ജി.സുധാകരൻ നാലര വർഷത്തിന് ശേഷം സർക്കാർ പരിപാടിയിൽ

ആലപ്പുഴ : നാലര വർഷത്തിന് ശേഷം ആദ്യമായി സർക്കാർ പരിപാടിയിൽ ജി.സുധാകരനെ ഉൾപ്പെടുത്തി പോസ്റ്ററും നോട്ടീസുമിറക്കി. പൊതുമരാമത്ത് വകുപ്പ് തോട്ടപ്പള്ളിയിൽ പണിതീർത്ത നാലുചിറപ്പാലത്തിന്റെ നാളെ രാവിലെ നടക്കുന്ന ഉദ്ഘാടന പരിപാടിയിലാണിത്.. മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അമ്പലപ്പുഴ എം.എൽ.എയും പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ജി.സുധാകരൻ മുൻകൈയെടുത്താണ് തോട്ടപ്പള്ളി നാലുചിറ പാലം നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കുകയും 50 കോടി രൂപ അനുവദിക്കുകയും ചെയ്തത്.

അതിർത്തിയിൽ സൈനികാഭ്യാസം: ‘ത്രിശൂലി’നെ ഭയന്ന് വ്യോമപാത പൂട്ടി പാകിസ്ഥാൻ

ന്യൂഡൽഹി: പാക് അതിർത്തയിലെ സർ ക്രീക്കിന് സമീപം സംയുക്ത സൈനിക അഭ്യാസത്തിനൊരുങ്ങി ഇന്ത്യ. 30 മുതൽ നവംബർ 10 വരെയാണ് കര-നാവിക-വ്യോമ സേനകളുടെ ‘തൃശൂൽ” എന്ന സൈനികാഭ്യാസം നടക്കുക. ഇതോടനുബന്ധിച്ച് സൈനികേതര വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി 28നും 29നും ‘നോട്ടാം” (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചു. ഇതോടെ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ സുരക്ഷ ശക്തമാക്കി. വ്യോമഗതാഗതം നിയന്ത്രിച്ചു. സൈനികാഭ്യാസത്തിനുപുറമേ ഇന്ത്യ ആയുധ പരീക്ഷണവും നടത്തിയേക്കും. ഇതുഭയന്നാണ് പാകിസ്ഥാന്റെ നീക്കം. രാജസ്ഥാനിലെ ഥാർ മരുഭൂമിയുടെ സർ ക്രീക്കിനോട് ചേർന്ന പ്രദേശത്താണ്

കാർഷിക മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ

കാർഷികമേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന നയരേഖ അവതരിപ്പിച്ച് മന്ത്രി പി.പ്രസാദ്. വിഷൻ 2031കാർഷിക സെമിനാറിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ കാർഷികരംഗത്ത് 10, 000 കോടിയുടെ അന്താരാഷ്ട്ര ബിസിനസ്, വന്യമൃഗ ശല്യത്തിന് നബാർഡ് സഹകരണത്തോടെ 1000കോടിയുടെ പത്തുവർഷ പദ്ധതി, 10000 യുവാക്കൾക്ക് കാർഷിക രംഗത്ത് നൂതന വിദ്യകളിൽ പരിശീലനം, 1000 സ്കൂളുകളിൽ ഫാമുകൾ എന്നീ കർമ്മ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. തരിശ് രഹിത കേരളം, ഒരുലക്ഷം കർഷകർക്ക് പ്രതിമാസം ഒരുലക്ഷം രൂപ വരുമാനം, 10000 ‘കേരളാഗ്രോ’ ഉത്പന്നങ്ങൾ, കാബ്‌കോ നേതൃത്വത്തിൽ

വികസനത്തിന്റെ ചിറക് വിരിച്ച് നാലുചിറപ്പാലം

ആലപ്പുഴ : സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി നാലുചിറ പാലം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിർമ്മിച്ച പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ ഇല്ലിച്ചിറയിലും നാലുചിറയിലും ഇനി വികസനം ചിറകുവിരിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി.സുധാകരൻ പ്രത്യേക താൽപ്പര്യമെടുത്താണ് നാലുചിറപ്പാലത്തിന്റെ പദ്ധതി തയ്യാറാക്കുകയും ഫണ്ട് വകയിരുത്തുകയും ചെയ്തത്. പ്രീ സ്‌ട്രെസ്ഡ് ബോക്‌സ് ഗർഡർ സാങ്കേതികവിദ്യയും കേബിൾ-സ്റ്റേയ്ഡ്

യു.എസ് ഉപരോധം : റഷ്യൻ എണ്ണ കുറയ്ക്കാൻ ഇന്ത്യൻ കമ്പനികൾ,​ഇറക്കുമതി താത്ക്കാലികമായി നിറുത്തിവച്ച് റിലയൻസ്

കേന്ദ്രം ഇടപെടണമെന്ന്ഇന്ത്യൻ കമ്പനികൾ ന്യൂഡൽഹി: റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്‌ക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അവിടെ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ ഇന്ത്യൻ കമ്പനികളുടെ നീക്കം. ഉപരോധത്തിലുള്ള ആശങ്ക ഇന്ത്യൻ കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയുമായുള്ള എല്ലാ ഇടപാടുകളും നവംബർ 21നകം നിറുത്തിവയ്ക്കണമെന്നാണ് യു.എസ് നിർദ്ദേശം. നയതന്ത്രതലത്തിൽ പോംവഴി കാണണമെന്ന് റിലയൻസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഇറക്കുമതി താത്കാലികമായി നിറുത്തിവച്ചു. പ്രതിദിനം

Scroll to Top