Author name: Rajesh R

ഹയർ സെക്കൻഡറി, 15 മണിക്കൂർ പഠിപ്പിച്ചില്ലെങ്കിൽ തരംതാഴ്‌ത്താൻ നീക്കം

കൊച്ചി: ആഴ്‌ചയിൽ 15 മണിക്കൂറിൽ താഴെ പഠിപ്പിക്കുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകരെ തരംതാഴ്‌ത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മറ്റു സ്‌കൂളുകളിലേക്ക് മാറ്റിയ ബാച്ചുകളിൽ അധിക തസ്‌തിക സൃഷ്‌ടിക്കുന്നത് ഒഴിവാക്കാനും,. നിലവിലെ മുക്കാൽ മണിക്കൂർ പീരിയഡ് ഒരു മണിക്കൂറായി വർദ്ധിപ്പിക്കാനുമുള്ള സാദ്ധ്യതയും പരിഗണിക്കുന്നു. അദ്ധ്യാപക തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച അക്കാഡമിക് ജോയിന്റ് ഡയറക്ടറുടെ സർക്കുലറിലാണ് വിവാദ നിർദ്ദേശങ്ങൾ. ഹയർ സെക്കൻഡറിയിൽ പിരീയഡുകൾ ഒരു മണിക്കൂറാക്കുന്നത് സംബന്ധിച്ച അഭിപ്രായമാണ് […]

മുൻദേവസ്വം പ്രസിഡന്റ് അന്വേഷണ വലയിൽ, എൻ.വാസുവിനെ  ചോദ്യംചെയ്തു

കട്ടിളസ്വർണം കവർന്ന കേസിലുംഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വംബോർഡ് ഉന്നതരിലേക്ക് അന്വേഷണം എത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിനെ എസ്.പി ശശിധരൻ ചോദ്യംചെയ്തു. അറസ്റ്റിലായ മുൻ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. അതിനിടെ, ശ്രീകോവിലിലെ കട്ടിളയിൽ നിന്ന് സ്വർണം കവർന്ന കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. ഈ കേസിൽ എട്ടാം പ്രതിയാണ് ബോർഡ്. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബോർഡ് ഉന്നതരെ പിടികൂടുമെന്നാണ്

കൈയിലും കാലിലും പിടിച്ച് എന്നെയും തള്ളിയിടാൻ ശ്രമിച്ചു’: നടുക്കം വിട്ടുമാറാതെ അർച്ചന

തിരുവനന്തപുരം: ”അക്രമി എന്നെയും ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചെങ്കിലും വാതിലിന്റെ ഹാൻഡിലിൽ പിടികിട്ടി. മറ്റു യാത്രക്കാർ ഓടി എത്തിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഒരു അങ്കിളാണ് പിടിച്ചു കയറ്റിയത്”. ട്രെയിനിൽ ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന പി.ടി.പി നഗർ ചന്ദ്രമതി നിലയത്തിൽ അർച്ചനയ്ക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് അക്രമി ചവിട്ടിത്തള്ളിയിട്ടതിന്റെ ഞെട്ടലിൽ നിന്നും മോചിതയായിട്ടില്ല. ”ആലുവയിൽ നിന്നാണ് ഞങ്ങൾ ട്രെയിനിന്റെ പിന്നിലുള്ള ജനറൽ കമ്പാർട്ട്മെന്റിൽ കയറിയത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയി. ഇടയ്‌ക്ക് കണ്ണുതുറന്നപ്പോഴാണ് പ്രതിയെ ട്രെയിനിൽ കാണുന്നത്. മദ്യപിച്ച നിലയിലായിരുന്നു. വർക്കല

രാത്രി തെരച്ചിൽ നടത്തിയ ഷീജ കണ്ടത്  പാളത്തിൽ  ചോരവാർന്ന ശരീരം

വർക്കല: ചോര വാർന്ന് റെയിൽവേ ട്രാക്കിലെ മെറ്റലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ചെറിയൊരു ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ഇരുകൈകളുംകൊണ്ട് വാരിയെടുത്തു.സഹായത്തിന് ഭർത്താവ് അപ്പുവും ഒപ്പമുണ്ടായിരുന്നു. കെ.കെ. എക്സ് പ്രസിൽ നിന്ന് നരാധമൻ തള്ളിവീഴ്ത്തിയ ശ്രീകുട്ടിയെ കണ്ടെത്തിയ ഷീജയുടെ വാക്കുകൾ. ഷീജയ്ക്കു വന്ന ഒരു ഫോൺ കോളാണ് ജീവൻ രക്ഷിക്കാൻ നിമിത്തമായത്. തൃശൂർ മറ്റത്തൂർ സി.എച്ച്.സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അയന്തി പുണർതം വീട്ടിൽ ഷീജ. കേരള എക്സ് പ്രസിൽ ഉണ്ടായിരുന്ന റെയിൽവേ ജീവനക്കാരൻ കൂടിയായ സുഹൃത്താണ്

തെരുവുനായ പ്രശ്‌നത്തിൽ നിർണായക ഉത്തരവ് വെള്ളിയാഴ്ച സുപ്രീം കോടതിയിൽ ഭൂരിഭാഗം ചീഫ് സെക്രട്ടറിമാരും ഹാജരായി കേരള ചീഫ് സെക്രട്ടറിക്ക് ഇളവ്

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നത്തിൽ വെള്ളിയാഴ്ച നിർണായക ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എ.ബി.സി ചട്ടങ്ങൾ (അനിമൽ ബെർത്ത് കൺട്രോൾ റൂൾസ്)​ എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കിയെന്നതിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സത്യവാങ്മൂലം സമർപ്പിച്ചതോടെയാണിത്. സത്യവാങ്മൂലത്തിലെ വിവരങ്ങൾ സംയോജിപ്പിച്ച് നാളെ കൈമാറണമെന്ന് അമിക്കസ് ക്യൂറിയായ അഡ്വ. ഗൗരവ് അഗർവാളിന് കോടതി നിർദ്ദേശം നൽകി. ഇതു പരിശോധിച്ചാകും ഇടക്കാല ഉത്തരവ്. തെലങ്കാനയും പശ്ചിമബംഗാളും മാത്രമാണ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്. ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാവാൻ ഉത്തരവിട്ടതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വിവരങ്ങൾ അതിവേഗം

തീരുമാനം അറിയിച്ച് സുപ്രീംകോടതി , ഡിജിറ്രൽ അറസ്റ്റ് തട്ടിപ്പ് കർശനമായി നേരിടും

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്രൽ അറസ്റ്റ് തട്ടിപ്പുക്കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയും ഞെട്ടലും രേഖപ്പെടുത്തിയ സുപ്രീംകോടതി, ഈ ഭീഷണിയെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ചു നേരിടുമെന്ന് ഉറച്ചസ്വരത്തിൽ പറഞ്ഞു.ഇതിനായി അന്വേഷണ ഏജൻസികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുമെന്ന സൂചനയും നൽകി. 3000 കോടിയിൽപ്പരം പൗരന്മാരിൽ നിന്ന് തട്ടിയെടുത്തിരിക്കുന്നു. നിരവധി മുതിർന്ന പൗരന്മാരും തട്ടിപ്പിനിരയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സി.ബി.ഐയും മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടുകൾ തുറന്ന കോടതിയിൽ പരിശോധിക്കുകയായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്.

സർക്കാർചർച്ച മുറപോലെ ,​നെല്ല്എടുക്കാൻ ആരുമില്ല,​നഷ്‌ടക്കയത്തിൽ കർഷകർ

കോട്ടയം: കൃഷിമന്ത്രി പി.പ്രസാദിന്റെ ഇടപെടലിൽ കുട്ടനാട്ടിൽ രണ്ടു സ്വകാര്യമില്ലുകൾ നെല്ല് സംഭരിക്കാൻ തയ്യാറായെങ്കിലും കോട്ടയം ഉൾപ്പെടുന്ന അപ്പർകുട്ടനാടൻ മേഖലയിൽ ഒരു മില്ലു പോലും നെല്ലെടുക്കാൻ എത്താത്തതിനാൽ കൊയ്തു വൈകിപ്പിക്കാൻ നിർബന്ധിതരായി കർഷകർ. മഴയിലും കാറ്റിലും നെൽ മണികൾ നഷ്ടപ്പെടുന്നതിനു പുറമേ സമയത്തു കൊയ്യുന്നില്ലെങ്കിൽ പതിരും കൂടുമെന്നതിനാൽ ‘കൊയ്യാതെ വയ്യ’ എന്ന അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് കർഷകർ. 53 മില്ലുകൾ സപ്ലൈക്കോയുമായി കരാറുണ്ടാക്കിയിട്ടുണ്ടെങ്കിലും നിലവിൽ മൂന്നു മില്ലുകൾ മാത്രമാണ് സംഭരണത്തിലുള്ളത്. സംഘടനയിൽ ഭിന്നിപ്പുണ്ടാക്കി കൂടുതൽ മില്ലുകളുമായി കരാറിന്

തിരുമുല്ലവാരത്ത് അനുഭവിക്കാം യൂറോപ്യൻ ശൈത്യകാലം

കൊല്ലം: സമ്പൂർണ യുറോപ്യൻ ശൈത്യകാല അനുഭവം, തി​രുമുല്ലവാരത്തെ രണ്ടേക്കർ വി​സ്തൃതി​യി​ൽ സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്‌ലഹേം’ എക്‌സ്പീരിയൻസ് സെന്ററിന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി​ നിർവഹിച്ചു. ചുങ്കത്ത് ഹോസ്പ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ സ്വാഗതം പറഞ്ഞു. സ്റ്റേജ് ഉദ്ഘാടനം നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നിർവഹിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി​ ചെയർ പെഴ്സൺ​ യു.പവിത്ര, കളക്ടർ എൻ.ദേവിദാസ്, കൊല്ലം രൂപത ബി​ഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, മേയർ ഹണി ബെഞ്ചമിൻ

തദ്ദേശപ്പോരിനിറങ്ങാൻ ആളെത്തേടി മുന്നണികൾ

ജനസ്വാധീനമുള്ളവരെ തപ്പിയെടുക്കും ആലപ്പുഴ: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ. സ്ഥാനാർത്ഥി ചർച്ചകൾ അവസാനഘട്ടത്തോടടുക്കുന്നു. ഒപ്പം രാഷ്ട്രീയ പോർവിളികളും മുഴങ്ങിത്തുടങ്ങി. ഭരിച്ചവർ നേട്ടങ്ങളും പ്രിപക്ഷം ദോഷങ്ങളും എണ്ണിപ്പറയുന്ന തിരക്കിലാണ്. ജനപ്രതിനിധികളിൽ 50ശതമാനം വനിതകളായിരിക്കുമെന്നതിനാൽ ആശാ വർക്കർമാർ, കുടുംബശ്രീ എന്നിവിടങ്ങളിലേക്കാണ് പാർട്ടികളുടെ കണ്ണ്. അതിൽ തന്നെ ആശാ വർക്കർമാർക്കാണ് ഡിമാൻഡ്. ‘പതിവ്’ സ്ഥാനാർത്ഥികളും കളത്തിലറങ്ങിയിട്ടുണ്ട്. മുന്നണികളിൽ സീറ്റ് വിഭജനം പൂർത്തിയാകാനുണ്ടെങ്കിലും മതിലുകളിൽ വെള്ളയടിച്ച് ബുക്കിംഗ് ആരംഭിച്ചു. ജനസമ്മതിയാണ് അടിസ്ഥാന യോഗ്യതയെങ്കിലും സമുദായവും കുടുംബബന്ധവും അനുകൂല ഘടകങ്ങളാകും. വാർഡ് കമ്മിറ്റികൾ ഒറ്റപ്പേര്

ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ 128 കോടി

പണം ഉടമകൾക്ക് തിരികെ നൽകുവാൻ ക്യാമ്പയിൻ ആലപ്പുഴ: ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ 128 കോടി രൂപയുടെ നിക്ഷേപം. പണം ഉടമകൾക്ക് തിരികെ നൽകുവാനായി ധനകാര്യ മന്ത്രാലയം ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. എ.ഡി.എം ആശ.സി.എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എയിൽ നടന്ന ക്യാമ്പിൽ 203 പേർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ലഭിച്ച 2369 അപേക്ഷകളിലായി 2,61,86,000രൂപ

Scroll to Top