Author name: Rajesh R

ആദ്യ ഘട്ട വോട്ടെടുപ്പ് 6ന് , ബീഹാറിൽ പരസ്യ പ്രചാരണം ഇന്നു കൂടി

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറിന് നടക്കുന്ന ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വിവിധ രാഷ്ട്രീയ പാർട്ടികൾ സമുന്നത നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴിപ്പിക്കുകയാണ്. 18 ജില്ലകളിൽ പടർന്ന് കിടക്കുന്ന 121 മണ്ഡലങ്ങളിലെ 1314 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. എൻ.ഡി.എയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,നിതീഷ് കുമാർ അടക്കമുള്ളവർ പ്രചാരണം നയിച്ചപ്പോൾ മഹാ മുന്നണി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി,പ്രിയങ്കാ ഗാന്ധി,മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് എന്നിവരെയും രംഗത്തിറക്കി. ഘടകക്ഷികളായ […]

ഡോക്ടറൽ പ്രോഗ്രാമുകൾ

പിഎച്ച്.ഡി @ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് &ടെക്‌നോളജി:- തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് &ടെക്‌നോളജി 2026 ജനുവരിയിലേക്കുള്ള പിഎച്ച്.ഡി പ്രോഗ്രാമിന് ഓൺലൈനായി 20 വരെ അപേക്ഷിക്കാം. www.admission.iist.ac.in * പിഎച്ച്.ഡി @ ഐ.ഐ.ഐ.ടി:- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി, കോട്ടയം പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് 14 വരെ അപേക്ഷിക്കാം. പ്രതിമാസം 25000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും. www.phd.iiitkottayam.ac.in 1. ആർക്കിടെക്ചർ കോഴ്‌സിന് സാദ്ധ്യതയേറെ ആർക്കിടെക്ചർ കോഴ്‌സിന് (ബി.ആർക്ക് ) സാദ്ധ്യതയേറുന്നു. ആർക്കിടെക്ചർ,ഡിസൈൻ,പ്ലാനിംഗ്,ഉപഭോക്താവിന്റെ

ജർമനിയിൽ മാനേജ്മെന്റ് പഠനം

ജർമ്മനിയിലെ ആഗോള അംഗീകാരമുള്ള ബിസിനസ് സ്‌കൂളാണ് മ്യൂണിക് ബിസിനസ് സ്‌കൂൾ. ജർമനിയിൽ ബിസിനസ് സ്‌കൂളുകളുടെ നിലവാരം വിലയിരുത്തുന്നത് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യതാ മികവ് വിലയിരുത്തിയാണ്. മാർക്കറ്റിംഗ്,ഫിനാൻസ്,ഡിജിറ്റൽ ബിസിനസ്,ഇനവേഷൻ,ലക്ഷ്വറി മാനേജ്‌മെന്റ്, ഫാമിലി ബിസിനസ്, ഓൺട്രപ്രെന്യൂർഷിപ്പ് എന്നിവ നിരവധി സ്‌പെഷ്യലൈസേഷനുകളിൽ ചിലതാണ്.പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് 18 മാസത്തെ തൊഴിൽ കണ്ടെത്താനുള്ള ജോബ് സീക്കർ വിസയും ലഭിക്കും. അണ്ടർ ഗ്രാജ്വേറ്റ് തലത്തിൽ ബി.ബി.എ പ്രോഗ്രാമുമുണ്ട്.ഇതിനു പ്രവേശനം ലഭിക്കാൻ 13 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കണം.ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്ലസ് ടുവിനുശേഷം ഒരുവർഷത്തെ

ചെറു ബഡ്ജറ്റുപോലെ ആനുകൂല്യ പെരുമഴ

തിരുവനന്തപുരം: ചെറിയൊരു ബഡ്ജറ്റിന് സമാനമായി ആനുകൂല്യങ്ങളുടെയും ക്ഷേമപ്രഖ്യാപനങ്ങളുടെയും പെരുമഴയായിരുന്നു സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലുണ്ടായത്. മരുന്ന് വിതരണക്കാർക്ക് നൽകാൻ കെ.എം.എസ്.സി.എലിന് 914 കോടി. സപ്ലൈകോയുടെ വിപണി ഇടപെടലിന്റെ കുടിശ്ശിക തീർക്കാൻ 110 കോടി. നെല്ല് സംഭരണത്തിന്റെ കുടിശിക ഉടൻ. കൺസോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ പണം കണ്ടെത്തും. കരാറുകാരുടെ കുടിശ്ശിക തീർക്കാൻ 3094 കോടി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബഡ്ജറ്റിൽ വകയിരുത്തിയ 1000 കോടി അനുവദിക്കും. സാമൂഹിക സുരക്ഷാമിഷന്റെ 10 പദ്ധതികൾക്കുള്ള 88.38

കെട്ടിട നിർമ്മാണച്ചട്ടം: ചെറിയ വീടുകൾക്കും സംരംഭങ്ങൾക്കും ഇളവ്

തിരുവനന്തപുരം : ചെറിയ വീടുകൾക്കും സംരംഭങ്ങൾക്കും കൂടുതൽ ഇളവ് അനുവദിച്ചുകൊണ്ട് കെട്ടിട നിർമ്മാണ ചട്ടത്തിൽ ഭേദഗതി വരുത്തി. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരമാവധി രണ്ട് സെന്റിൽ 100 ചതുരശ്ര മീറ്ററിൽ കൂടാത്ത വീടുകൾക്കാണ് നേട്ടം. വീതി മൂന്ന് മീറ്ററിൽ കുറഞ്ഞതും വിജ്ഞാപനം ചെയ്യാത്തതുമായ റോഡിൽ നിന്നു ഈ നിർമ്മാണത്തിനുള്ള ദൂരപരിധി ഒരു മീറ്ററായി നിജപ്പെടുത്തി. നിലവിൽ രണ്ട് മീറ്ററായിരുന്നു. ഇത്തരം ഭൂമിയിലുള്ള ചെറുകിട സംരംഭങ്ങൾക്കും ഈ വീടുകൾക്ക് തുല്യമായ

റാഫേലിൽ കുതിച്ച് മുർമു; പിറന്നത് ചരിത്രം

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി റാഫേൽ യുദ്ധവിമാനം ചരിത്രത്തിലേക്ക് കുതിച്ചു. വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങളിൽ യാത്ര ചെയ്‌ത ആദ്യ രാഷ്ട്രപതിയായി മുർമു. 2023 ഏപ്രിലിൽ സുഖോയ് വിമാനത്തിൽ പറന്നിരുന്നു. ഇന്നലെ രാവിലെ 11.27നാണ് ഹരിയാന അംബാലയിലെ വ്യോമത്താവളത്തിൽ നിന്ന് റാഫേൽ പറന്നുയർന്നത്. വ്യോമസേനയുടെ 17ാം സ്ക്വാഡ്രൺ കമാൻഡിംഗ് ഓഫീസർ അമിത് ഗെഹാനിയാണ് പറത്തിയത്. സേനയുടെ ജി സ്യൂട്ടും (ഫ്ലൈറ്റ് സ്യൂട്ട്) ഹെൽമെറ്റും ധരിച്ച മുർമു, വിമാനം ടേക്ക് ഓഫ് ചെയ്യവെ കൈ വീശി. സമുദ്രനിരപ്പിൽ നിന്ന് 15000

സി.പി.എമ്മിനെ സംഘബലം ബോദ്ധ്യപ്പെടുത്തി സി.പി.ഐ

തിരുവനന്തപുരം: കഴിഞ്ഞ ഒൻപതര വർഷങ്ങൾക്കിടയിൽ ഭരണപരമായ പല കാര്യങ്ങളിലും വിയോജിപ്പ് മനസിലൊതുക്കി നിശബ്ദരാവേണ്ടി വന്ന സി.പി.ഐ, പി.എം ശ്രീ വിഷയത്തിൽ വിപ്ളവ വീര്യം കാട്ടി. സി.പി.എം പ്രതീക്ഷിച്ചില്ല ഈ ചെറുത്തു നില്പ്. സി.പി.ഐയുടെ ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം സർക്കാരിന്റെ എല്ലാ നിലപാടുകളെയും കണ്ണും പൂട്ടി പിന്തുണയ്ക്കുന്നുവെന്നായിരുന്നു. പാർട്ടിയുടെ മുഖം നഷ്ടപ്പെടുത്തുന്നുവെന്നും വിമർശിച്ചു. പക്ഷേ പി.എം ശ്രീ വിഷയത്തിൽ തുടക്കം മുതൽ സുവ്യക്തമായ നിലപാട് സ്വീകരിക്കുകയും എടുത്ത നിലപാടിൽ ഉറച്ചു

ഒത്തു’ തീർന്നു ,​ പി.എം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ കത്ത്, ഉപസമിതി

തിരുവനന്തപുരം: പരസ്പരം മുഖം രക്ഷിച്ച് സി.പി.എമ്മും സി.പി.ഐയും കൈകൊടുത്തതോടെ പി.എം ശ്രീ വിവാദത്തിന് താത്കാലിക ശമനം. ഇടതുമുന്നണിയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. ആരും തോൽക്കാതെയും ആരും ജയിക്കാതെയുമുള്ളതാണ് ഒത്തുതീർപ്പ്. പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന കടും പിടുത്തത്തിൽനിന്ന് സി.പി.എം ഒന്നയഞ്ഞു. പിന്മാറിയേ തീരൂ എന്ന വാശി സി.പി.ഐയും മാറ്റിവച്ചു. നാലു ദിവസമായി കേരള രാഷ്ട്രീയത്തെ ഉഷ്ണമേഖലയാക്കിയ കാലുഷ്യമാണ് കെട്ടടങ്ങുന്നത്. ധാരണാപത്രം തത്കാലം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തു നൽകാമെന്നും പദ്ധതിയിലെ ചട്ടങ്ങൾ സംബന്ധിച്ച് വിശദമായി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കാമെന്നുമാണ്

അറിയാത്ത നമ്പറിൽ നിന്ന് കോളോ?​ സി.എൻ.എ.പി വരുന്നു

ന്യൂഡൽഹി: അറിയാത്ത നമ്പറിൽ നിന്നാണോ കോൾ ? ഇനി രാജ്യാന്തര ആപ്പായ ട്രൂകോളറിൽ പരതേണ്ട. വിളിക്കുന്നയാളുടെ വിവരങ്ങൾ അപ്പോൾ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിയാൻ രാജ്യത്തിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുതിയ സംവിധാനവുമായി വരുന്നു. കോളിംഗ് നെയിം പ്രസന്റേഷൻ (സി.എൻ.എ.പി) എന്നതാണ് സംവിധാനത്തിന്റെ പേര്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ശുപാർശ ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) അംഗീകരിച്ചു. ടെലികോം കമ്പനികളുടെ പക്കലുള്ള ഡേറ്റബേസ് ഉപയോഗിക്കും. സിം എടുക്കുന്ന സമയത്ത് നൽകുന്ന പേരായിരിക്കും സ്ക്രീനിൽ തെളിയുക. ആധാറുമായി

മഹാഐക്യം പ്രകടമാക്കി സംയുക്തറാലി, വോട്ടിനായി നാടകം കളിക്കാനും മോദി മടിയ്ക്കില്ല: രാഹുൽ

ന്യൂഡൽഹി: വോട്ടർ അധികാർ യാത്ര സൃഷ്‌ടിച്ച ഓളം,​ സീറ്റ് ചർച്ചയിലൂടെ നഷ്‌ടമാക്കിയെന്ന വിമർശനത്തിനിടെ മഹാസംഖ്യത്തിനായി ബീഹാറിൽ സംയുക്ത റാലി നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവും. സാമൂഹിക നീതി, ജാതി സെൻസസ്, വോട്ട് മോഷണം, മറ്റ് പ്രാദേശിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂന്നി രാഹുൽ ആഞ്ഞടിച്ചപ്പോൾ,​ ഒരുകുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി അടക്കം വാഗ്‌ദാനങ്ങളും നിതീഷ് സർക്കാരിന്റെ വീഴ്‌ചകളും തേജസ്വി ചൂണ്ടിക്കാട്ടി. മുസാഫർപൂരിലെ സക്രയിലും ധർബംഗയിലും റാലി നടന്നു. പ്രസംഗത്തിനിടെ

Scroll to Top