Author name: Rajesh R

വിയറ്റ്നാമിൽ കരതൊട്ട് ‘വിഫ’  ഫിലിപ്പീൻസിലുൾപ്പെടെ നാശന‌ഷ്‌ടം

ഹനോയ്: തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ‘വിഫ” ചുഴലിക്കാറ്റ് ഉഷ്ണമേഖലാ കൊടുങ്കാറ്റായി വിയറ്റ്നാമിൽ ആഞ്ഞടിച്ചു. ചൈന, കൊറിയ,​ ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ദുരിതം തുടരുകയാണ്. 22 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. വിയറ്റ്നാമിൽശക്തമായ കാറ്റിലും മഴയിലും ജനജീവിതം താറുമാറായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ പ്രാദേശികസമയം പത്തോടെയാണ് വിഫ കര തൊട്ടത്. മണിക്കൂറിൽ 102 കിലോമീറ്ററിൽ കാറ്ര് വീശിയടിച്ചു. നിലവിൽ തെക്കുകിഴക്ക് ദിശയിലേക്കാണ് വിഫയുടെ സഞ്ചാരം. തലസ്ഥാനമായ ഹനോയിയുടെ കിഴക്കുള്ള ഹങ് യെൻ പ്രവിശ്യയുടെ […]

കൃഷി സംരക്ഷണത്തിന് എല്ലോ ട്രാപ്പുകൾ

ആറ്റിങ്ങൽ: തോരാതെ പെയ്യുന്ന മഴകാരണം കാർഷിക വിളകളിൽ കീടങ്ങളുടെ ശല്യവും വർദ്ധിക്കുകയാണ്. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ നട്ടുവളർത്തിയ മിക്ക ചെടികളും കീടങ്ങൾ ആക്രമിച്ചുതുടങ്ങി. ഇതോടെ കീടനാശിനി പ്രയോഗം വരെ നടത്തിയാലോ എന്ന ചിന്തയിലാണ് കർഷകർ. എന്നാൽ കീടങ്ങളുടെ ആക്രമണത്തിന് പരിഹാരമാകുന്ന ഒന്നാണ് എല്ലോ ട്രാപ്പുകൾ. എന്നാൽ ചെടികൾക്ക് ദോഷമായിവരുന്ന കീടങ്ങളെ നശിപ്പിക്കാൻ ഒരിക്കൽ ചെയ്താൽ രണ്ടുവർഷം വരെ ഗുണം ലഭിക്കുന്ന ഒരു മാർഗ്ഗമാണ് എല്ലോ ട്രാപ്പുകൾ. ഇതിനകത്ത് വെള്ളീച്ച, വിവിധയിനം ശലഭങ്ങൾ, വണ്ടുകൾ,കായീച്ചകൾ, മറ്റു

പഠനത്തിന് സൗജന്യ ഡിജിറ്റൽ വായ്മൊഴി ഒരുക്കി ‘സമഗ്ര പ്ലസ്‌’

 പഠനാവശ്യങ്ങൾക്കുവേണ്ടി പല ആപ്പുകൾക്കും പിറകേപോയി വിദ്യാർത്ഥികളാരും ഇനി ആപ്പിലാകേണ്ട. സുരക്ഷിതമായും സൗജന്യമായും എല്ലാവിഷയവും പഠിക്കാൻ സൗകര്യമൊരുക്കി സമഗ്ര പ്ലസ് കൂടെയുണ്ട്. വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ പഠനാനുഭവം ഒരുക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന് കീഴിൽ കൈറ്റ് വികസിപ്പിച്ചെടുത്ത ഓൺലൈൻ പഠന പ്ലാറ്റ്ഫോമാണ് സമഗ്ര ഇ-റിസോഴ്സ് പോർട്ടൽ. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ റിസോഴ്സുകളുള്ള ശേഖരത്തോടൊപ്പം ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം കൂടിയാണ് സമഗ്ര പ്ലസ് പോർട്ടൽ. പഠനവിഭവങ്ങൾ, ഡിജിറ്റൽ പി.ഡി.എഫ് പാഠപുസ്തകങ്ങൾ, മാതൃകാ ചോദ്യപേപ്പറുകൾ, ചോദ്യ ബാങ്കുകൾ, പോഡ്

എലിപ്പനി മരണം കൂടുന്നു,​ വേണം ജാഗ്രത

 4 മരണം, രോഗികൾ 10 കോഴിക്കോട്: ജില്ലയിൽ എലിപ്പനി മരണം കൂടിയതോടെ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഈ മാസം ഇതുവരെ നാലുപേ‌ർ മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കാരശ്ശേരി, തിരുവങ്ങൂർ, പെരുമണ്ണ, ചാലിയം സ്വദേശികളാണ് മരിച്ചത്. 10 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. നിരവധി പേർ രോഗലക്ഷണങ്ങളോടെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. മലയോര പ്രദേശങ്ങളിലാണ് രോഗ ലക്ഷണം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തവണ മഴക്കാല പൂർവശുചീകരണം വൈകിയതാണ് എലിപ്പനി പടരാൻ ഇടയാക്കിയതെന്നാണ് ഉയരുന്ന ആരോപണം. മഞ്ഞപ്പിത്തം,

പനി,പലതരം പകർച്ച വ്യാധികൾ മഴയിൽ വേണം മുൻകരുതൽ

കനത്ത മഴയ്ക്ക് പിന്നാലെ കണ്ണൂർ ജില്ലയിൽ പനിയും മറ്റ് പകർച്ച വ്യാധികളും പടരുന്നു.എലിപ്പനിയും ഡെങ്കിപ്പനിയുമുൾപ്പെടെ മാരകഭീഷണി സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും പലയിടത്തും വ്യാപകമാണ്. സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 3391 പേരാണ് ചികിത്സക്കെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെത്തുന്നവർ വേറെയും. എട്ട് പേർക്ക് ഡെങ്കിപ്പനിയും 98 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും ചികിത്സ തേടി.മഞ്ഞപ്പിത്തം ലക്ഷണങ്ങളുമായി 30 ൽ കൂടുതൽ പേർ ചികിത്സ തേടിയിട്ടുണ്ട്.മഴക്കാലത്ത് സർവസാധാരണമായ വൈറൽ പനിയുമായാണ് ഭൂരിഭാഗവുമെത്തുന്നത്.മലയോരത്താണ് രോഗബാധ കൂടുതൽ കണ്ടുവരുന്നത്.വിവിധ തരം ഇൻഫ്ലുവൻസ വൈറസുകളാണ് വൈറൽ പനിക്ക് പ്രധാനമായും

എം. പരിവാഹൻ സൈബ‌ർ തട്ടിപ്പ്: അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ

കൊച്ചി: കൊച്ചി സൈബർ പൊലീസ് യു.പിയിലെ വാരാണസിയിൽ നിന്ന് പിടികൂടിയ എം. പരിവാഹൻ സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. തിങ്കാഴ്ച രാത്രി കൊച്ചിയിൽ എത്തിച്ച വാരാണസി സ്വദേശികളായ അതുൽകുമാർ സിംഗ് (32), മനീഷ് യാദവ് (24) എന്നിവരെ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ് സൈബർ പൊലീസ്. കേസിലെ മുഖ്യസൂത്രധാരനായ 16കാരൻ അടുത്ത ദിവസം കൊച്ചി സൈബർ പൊലീസിന് മുന്നിൽ

നൂറ്റാണ്ട് തലകുനിച്ച സമരസാക്ഷ്യം

നൂറ്റാണ്ടുനീണ്ട പോരാട്ടജീവിതം” എന്ന് നാം ആലങ്കാരികമായി പറയാറുണ്ട്. എന്നാൽ,​ ഇവിടെയൊരു മനുഷ്യൻ നൂറ്റാണ്ട് സാക്ഷ്യം വഹിച്ച സമരജീവിതം സ്വന്തമാക്കി. ‘വി.എസ്” എന്ന രണ്ടക്ഷരം കൊണ്ട് മലയാളി മനസിലും ചിന്തയിലും കൊടുമുടി സ്ഥാനം നൽകിയ വി.എസ്.അച്യുതാനന്ദൻ. അഞ്ചരയടിയിൽ താഴെ മാത്രം ഉയരമുണ്ടായിരുന്ന വി.എസിന് അഞ്ചാൾ പൊക്കത്തിലായിരുന്നു മലയാളി മനസിൽ ഇരിപ്പിടം നൽകിയിരുന്നത്. വെന്തലത്തറ ശങ്കരൻ അച്യുതാനന്ദൻ,​ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനായും പിന്നീട് വി.എസ്.അച്യുതാനന്ദനായും ഒടുവിൽ വി.എസ് എന്ന രണ്ടക്ഷരത്തിന്റെ പെരുമയായും മലയാളിയുടെ മനസിൽ കയറിക്കൂടിയത്,​ നൂറ്റാണ്ട് നീണ്ട സമര

കൃഷ്ണപിള്ള കണ്ടെത്തിയ കമ്മ്യൂണിസ്റ്റ്

നിവർത്തന പ്രക്ഷോഭം ആളിക്കത്തിയപ്പോൾ അതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് വി.എസ് രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തും സജീവമായ അദ്ദേഹം പി.കൃഷ്ണപിള്ളയുടെ ആശീർവാദത്തോടെ 1940-ൽ കമ്യൂണിസ്റ്ര് പാർട്ടി അംഗമായി. സഖാവിന്റെ നിർദ്ദേശപ്രകാരം കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് ഒളിവിൽ പോകേണ്ടിവന്ന അദ്ദേഹത്തെ പൂഞ്ഞാറിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പിൽ കൊടിയ മർദ്ദനത്തിനാണ് ഇരയായത്. നാല് വർഷത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു. ലോക്കപ്പിൽ പൊലീസുകാർ

ഹൃദയപക്ഷത്ത് എന്നും പി.കെ.ഗുരുദാസൻ

മുതിർന്ന സി.പി.എം നേതാവ് പി.കെ.ഗുരുദാസന്റെ ഹൃദയമായിരുന്നു വി.എസ്. പി.കെ.ഗുരുദാസനെ സി.പി.എം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും സി.ഐ.ടിയു സംസ്ഥാന സെക്രട്ടറിയായും കൈപിടിച്ചുയർത്തിയത് വി.എസായിരുന്നു. കൊല്ലത്ത് വി.എസിന് ഏറ്റവും ഹൃദയബന്ധമുണ്ടായിരുന്നതും പി.കെ.ഗുരുദാസനോടായിരുന്നു. വി.എസിനെ ഓർക്കുമ്പോൾ പി.കെ.ഗുരുദാസന്റെ ഹൃദയത്തിൽ ഉണരുന്നത് നിലയ്ക്കാത്ത സമരവേലിയേറ്റമാണ്. അതിൽ ഏറ്റവും തീവ്രം 1986ലെ കശുഅണ്ടി സമരമാണ്. സംസ്ഥാന സർക്കാർ നിശ്ചയിച്ച പുതുക്കിയ കൂലി വലിയൊരു വിഭാഗം സ്വകാര്യ ഫാക്ടറി ഉടമകൾ നൽകാൻ തയ്യാറായില്ല. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു വി.എസ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട

കഥകളൊഴിയാതെ ആലുവ പാലസിലെ 107-ാം മുറി

ആലുവ: ആലുവ പാലസ് ആയിരുന്നു എക്കാലവും വി.എസിന്റെ പ്രിയപ്പെട്ട വാസസ്ഥലം. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴുമെല്ലാം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ എവിടെ പരിപാടി ഉണ്ടായാലും രാത്രി തങ്ങാനെത്തുന്നത് പെരിയാറിന് തീരത്തെ ആലുവ പാലസിലായിരുന്നു. പൂമുഖത്തെ 107 -ാം നമ്പർ മുറിക്ക് വി.എസിനെ കുറിച്ച് ഏറെ കഥകൾ പറയാനുണ്ട്. ഒരിക്കൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആലുവ പാലസിലെത്തിയപ്പോൾ ലഭിച്ചത് 107 -ാം നമ്പർ മുറിയാണ്. തൊട്ടുപിന്നാലെ അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദൻ പാലസിലേക്ക് വരുന്നതായി ജീവനക്കാർക്ക് അറിയിപ്പ് ലഭിച്ചു.107-ാം

Scroll to Top