Author name: Rajesh R

പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം: സുമലത

പാലക്കാട്: കേരളത്തിൽ സി.പി.ഐയുടെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. ചരിത്രത്തിൽ ഇത്തരമൊരു കാര്യം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞുവെന്നതാണ് വലിയ കാര്യം. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് ഭംഗിയായി നിറവേറ്റാൻ കഴിയുമെന്നാണ് വിശ്വാസം. കേരളത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ വനിതകൾക്കും ലഭിക്കുന്ന അംഗീകാരമാണിത്. ഇതൊരു പ്രതീക്ഷയാണ്. പൊതുരംഗത്ത് സ്ത്രീകൾ എത്ര പ്രവർത്തിച്ചാലും ലിംഗസമത്വം എന്നൊന്നുണ്ടല്ലോ. അതു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭാഗമായി സി.പി.ഐ ചെയ്തുവെന്നതിൽ അഭിമാനമുണ്ട്. ഇത്തരമൊരു തീരുമാനമെടുക്കാൻ […]

ഹനുമാന്റെ വാഗ് വൈഭവം

സീതാദേവിയെ അന്വേഷിച്ച് രാമലക്ഷ്മണന്മാർ കിഷ്കിന്ധയിലെത്തുന്ന വേളയിലാണ് രാമായണത്തിൽ ഹനുമാൻ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തിൽ സുഗ്രീവാദികൾ വസിക്കുന്ന കാലം. ദൂരെ നിന്ന് നടന്നുവരുന്ന ആയുധധാരികളായ രണ്ടു മുനികുമാരന്മാർ തങ്ങളുടെ ശത്രുക്കളാണോ മിത്രങ്ങളാണോ എന്ന് തിരിച്ചറിഞ്ഞുവരാൻ സുഗ്രീവൻ ബുദ്ധിപൂർവം നിയോഗിക്കുന്നത് തന്റെ മന്ത്രിസത്തമനായ ഹനുമാനെയാണ്. സുഗ്രീവന് ഹനുമാന്റെ അസമാനമായ കഴിവിനെക്കുറിച്ചുള്ള ഉത്തമവിശ്വാസം ഇവിടെ തെളിയുന്നുണ്ട്. ബ്രഹ്മചാരീരൂപത്തിൽ രാമലക്ഷ്മണന്മാരുടെ അടുത്തെത്തി, മധുരവും ഹൃദ്യവുമായ വാക്കുകളാൽ അവർ ആരാണെന്നും എന്താണ് ലക്ഷ്യമെന്നും ഹനുമാൻ വിനയപൂർവം അന്വേഷിക്കുന്നുണ്ട്. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ശ്രീരാമഹൃദയത്തിൽ

ബ്രെത്തലൈസർ പരിശോധന: തുടക്കത്തിൽ റീഡിംഗ് പൂജ്യം എന്ന് ഉറപ്പാക്കണം

കൊച്ചി: പൊലീസിന്റെ ബ്രെത്തലൈസർ ഉപകരണത്തിൽ ഓരോ പരിശോധനയ്‌ക്ക് മുമ്പും റീഡിംഗ് ‘പൂജ്യം” ആണെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം, മുൻ പരിശോധനയുടെ കണങ്ങൾ അവശേഷിക്കാൻ സാദ്ധ്യതയുണ്ടെന്നും മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിക്കപ്പെടുന്നവരുടെ പരിശോധന ആധികാരികമാകില്ലെന്നും കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അവബോധം നൽകാൻ ഡി.ജി.പി സർക്കുലർ ഇറക്കണം. വിമാന ജീവനക്കാരുടെ പരിശോധന സംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇറക്കിയ സർക്കുലർ മാതൃകയാക്കാം. പൊലീസ് നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഹർജി നൽകിയ തിരുവനന്തപുരം ബാലരാമപുരം സ്വദേശിക്കെതിരായ കേസ് ഭാഗികമായി

പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കോടതിയിൽ പ്രസവവേദന, ആശുപത്രിയിൽ സുഖപ്രസവം

തൃശൂർ: സ്റ്റേഷനിൽ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ മൊഴി നൽകാൻ കോടതിയിലെത്തിയ ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീലക്ഷ്മിക്ക് പ്രസവ വേദന തുടങ്ങി. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ആൺകുഞ്ഞിന് ജൻമം നൽകി. ഒല്ലൂർ സ്റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന ഫർഷാദിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ച കേസിൽ മൊഴി നൽകിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു പൂർണ ഗർഭിണിയായ ശ്രീലക്ഷ്മി.ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നൽകേണ്ട ദിവസമായ ഇന്നലെ നേരത്തെ സ്റ്റേഷനിലെത്തി. സഹപ്രവർത്തകരുമായി

ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

ന്യൂഡൽഹി: ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു. ഡോക്ടർമാരുടെ ഉപദേശപ്രകാരം രാജിവയ്‌ക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ പറയുന്നു. രാഷ്‌ട്രീയ കാരണങ്ങളാണോ രാജിക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. 2027വരെ കാലാവധിയുണ്ടായിരുന്നു. ഇന്നലെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം രാജ്യസഭാ അദ്ധ്യക്ഷനെന്ന നിലയിൽ സജീവമായിരുന്നു 73കാരനായ ധൻകർ. കേരളത്തിൽ നിന്നുള്ള സദാനന്ദൻ മാസ്റ്റർ അടക്കം പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സാക്ഷ്യം വഹിച്ചു. മാർച്ചിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്തശേഷം പാർലമെന്റിൽ തിരിച്ചെത്തുകയും ചെയ്‌തു.

മുംബയ് ട്രെയിൻ സ്ഫോടനക്കേസ്: പ്രതികളെ വെറുതെ വിട്ടു

മുംബയ്: 2006 ജൂലായ് 11ന് മുംബയ് ലോക്കൽ ട്രെയിനുകളിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. അഞ്ചു പേർക്ക് വധശിക്ഷയും ഏഴു പേർക്ക് ജീവപര്യന്തവും നൽകിയ മഹാരാഷ്ട്ര വിചാരണക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. ആറു മലയാളികൾ ഉൾപ്പെടെ 183 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ എണ്ണൂറിലധികം പേർക്ക് പരിക്കേറ്റു. പ്രതിയാക്കപ്പെട്ടവർക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ,ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ച് വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ട് പറഞ്ഞു. ‘ഇവർ കുറ്റം

വി​.എസി​ന് വി​ട , കണ്ണീർമഴയായി ജനസാഗരം

തിരുവനന്തപുരം: സ്നേഹത്തിന്റെയും കരുതലിന്റെയും രാഷ്ട്രീയസൂര്യനായി വിളങ്ങിയ വി.എസ്. അച്യുതാനന്ദൻ ജനസാഗരത്തിൽ അലിഞ്ഞുചേർന്നു. ഇന്നലെ വൈകിട്ട് 3.20നാണ് അദ്ദേഹം വിടപറഞ്ഞത്. 102 വയസായിരുന്നു. ഏറെ നാളായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23നാണ് പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്കിടെ ആരോഗ്യനില വഷളായും ചില നേരങ്ങളിൽ പ്രതീക്ഷ നൽകുംവിധം പുരോഗതി കാട്ടിയും പോയ ദിനങ്ങൾ. ധീരനായ വി.എസ് ഈ കടമ്പയും കടക്കുമെന്ന് കേരളജനത പ്രത്യാശിച്ചു. ജീവൻ പിടിച്ചുനിറുത്താൻ വിദഗ്ദ്ധരായ ഡോക്ടർമാർ പരമാവധി ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ

സംസ്കാരം ബുധനാഴ്ച അനന്തപുരിയിലും ആലുപ്പുഴയിലും പൊതുദർശനം

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ഭൗതിക ദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദർശനം കഴിഞ്ഞ് വിലാപയാത്രയായി ആലപ്പുഴയ്ക്ക്. വലിയചുടുകാട്ടിൽ നാളെ സംസ്കാരം. ഇന്ന് : 1. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ ദർബാർ ഹാളിൽ പൊതുദർശനം2. ഉച്ചയ്ക്ക് 2ന് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് 3. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിൽ അന്തിമ ഉപചാരമർപ്പിക്കാൻ സൗകര്യം 4. തിരുവനന്തപുരംജില്ലയിൽ 27 കേന്ദ്രങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും 5. പാളയം, പി.എം.ജി, പ്ലാമൂട്,പട്ടം, കേശവദാസപുരം, ഉള്ളൂർ,പോങ്ങുമൂട്, ശ്രീകാര്യം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം,ആറ്റിങ്ങൽ ബസ് സ്റ്റാന്റ് ,കച്ചേരിനട,ആലംകോട്,കടുവയിൽ,

ജനമനസുകളിൽ എന്നെന്നും തലയെടുപ്പോടെ , സ്നേഹ സഖാവേ ലാൽസലാം

കേരളം കണ്ട കമ്മ്യൂണിസ്റ്റ് നേതാക്കളിൽ അനിഷേദ്ധ്യൻ. അനീതിക്കെതിരെ ജീവിതകാലം മുഴുവൻ പോരാടിയ പാവപ്പെട്ടവരുടെ രക്ഷകൻ. പുന്നപ്ര വയലാർ സമരനായകൻ. ജനമനസുകളിൽ എന്നെന്നും തലയെടുപ്പോടെ നിലകൊള്ളുന്ന നമ്മുടെ മുൻ മുഖ്യമന്ത്രി. പ്രിയ വി.എസ് സഖാവേ,​ ലാൽസലാം. 2006 മേയ് 18ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്റിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 83 വയസായിരുന്നു. ഏ​റ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്റിയായ വ്യക്തി. പട്ടം എസ്.യു.ടി ആശുപത്രിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.20നായിരുന്നു ഇതിഹാസതുല്യമായ ജീവിതത്തിന് തിരശ്ശീല വീണത്. 102 വയസായിരുന്നു. ഭാര്യ വസുമതിയും

അഴിമതി വിരുദ്ധ, പരിസ്ഥിതി സംരക്ഷണ പോരാളി

അഴിമതിക്കെതിരായ കുരിശുയുദ്ധവും പരിസ്ഥിതി നശീകരണത്തിനെതിരായ നിരന്തര പോരാട്ടവും വി.എസ്.അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളക്കമാർന്ന രണ്ടു അദ്ധ്യായങ്ങളാണ്. കെ.കരുണാകരന്റെ ഭരണകാലത്തുണ്ടായ കേരളത്തെ പിടിച്ചുകുലുക്കിയ ഇടമലയാർ, പാമോലിൻ അഴിമതി കേസുകൾ ഇതിനുദാഹരണങ്ങളാണ്. 1982- 87 കാലത്ത് കെ.കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന ആർ.ബാലകൃഷ്ണപിള്ള ഇടമലയാർ വൈദ്യുതി പദ്ധതിയുടെ കരാർത്തുക പെരുപ്പിച്ച് കാട്ടി അഴിമതി നടത്തിയെന്നതായിരുന്നു ഇടമലയാർ കേസ്. ടണൽ നിർമ്മാണ ടെൻഡറിൽ ക്രമക്കേടുണ്ടെന്നും സർക്കാരിന് മൂന്ന് കോടിയുടെ നഷ്ടം വരുത്തിയെന്നുമായിരുന്നു ആരോപണം. ഏറെ വർഷങ്ങൾ സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിൽ

Scroll to Top