Author name: Rajesh R

പോരാട്ട ജീവിതത്തിനൊപ്പം നീങ്ങിയ വസുമതി

ആലപ്പുഴ: ജീവിതത്തിൽ ഒപ്പം ചേർന്നതുമുതൽ അവസാന നാളുകൾ വരെ വി.എസിന്റെ ആരോഗ്യസംരക്ഷണത്തിന്റെ കാവലാളായിരുന്നു ഭാര്യ വസുമതി. പാർട്ടി വഴിയാണ് വിവാഹാലോചന എത്തിയത്. ചേർത്തല കോടംതുരുത്തിലാണ് വസുമതിയുടെ വീട്. ഒരിക്കൽ കോടംതുരുത്തിലെ പാർട്ടിയോഗത്തിൽ വി.എസിന്റെ പ്രസംഗം കേട്ട് നിൽക്കുകയായിരുന്ന വസുമതിയോട് പ്രാദേശിക നേതാവായ ടി.കെ.രാമൻ വന്ന് സഖാവിന്റെ പ്രസംഗം എങ്ങനെയുണ്ടെന്ന് തിരക്കി. മഹിളാപ്രവർത്തകയായ വസുമതി ഏറെ ആരാധനയോടെയാണ് ആ പ്രസംഗം കേട്ടിരുന്നത്. പിന്നീട് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലിലെ നഴ്സിംഗ് പഠനം പൂർത്തിയാക്കി ജോലി ആരംഭിച്ച സമയത്താണ് ഉടൻ എത്തണമെന്നറിയിച്ച് […]

ആറുവർഷത്തിന് ശേഷം വേലിക്കകത്ത് വീട്ടിൽ വി.എസ് തിരികെയെത്തുമ്പോൾ…

ആലപ്പുഴ: ആറുവർഷത്തിന് ശേഷം ആലപ്പുഴയുടെ വിപ്ളവ പുത്രൻ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ തിരികെയെത്തുന്നത് ഉജ്ജ്വല ഓർമ്മയായി. വിപ്ളവകാരിയെന്ന നിലയിൽ ഒരുകാലത്തും ജനമനസുകളിൽ മരിക്കാത്ത ഓർമ്മയായി അവശേഷിക്കുന്ന വി.എസ് 2019ൽ പുന്നപ്ര വയലാർ വാർഷികാഘോഷത്തിന് ആലപ്പുഴയിലെത്തിയപ്പോഴാണ് വി.എസ്. വേലിക്കകത്ത് വീട്ടിൽ അവസാനമെത്തിയത്. വിഎസ് സമര ഭൂമിയിലും പറവൂരിലെ വേലിക്കകത്ത് വീട്ടിലും എത്തിയിട്ട് 6 വർഷമാകുമ്പോഴാണ് വി.എസിന്റെ അന്ത്യം. 2019യിൽ പുന്നപ്ര വയലാർ വാർഷികാഘോഷം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്.പുന്നപ്ര വയലാർ വാർഷികത്തിന്റെ പുന്നപ്രയിലെ

കാർത്തികപ്പള്ളി ഗവ.സ്കൂളിൽ മേൽക്കൂര തകർന്ന സംഭവം; പ്രതിഷേധം സംഘർഷത്തിൽ

ഹരിപ്പാട്: കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിന്റെ മേൽക്കൂര തകർന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ മാദ്ധ്യമ പ്രവർത്തകനും യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. സ്കൂൾ തകർന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് സ്കൂളിന് പുറത്തും അകത്തുമുണ്ടായത്. മാദ്ധ്യമപ്രവർത്തകരെ സി.പി.എം പഞ്ചായത്തംഗം നിബുവിന്റെ നേതൃത്വത്തിൽ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. രക്ഷാകർത്താക്കളും പ്രതിഷേധത്തിൽ പങ്കാളികളായി. മൂന്ന് ദിവസം മുമ്പ് വരെ, അപകടാവസ്ഥയിലായ കെട്ടിടത്തിനുള്ളിൽ ക്ലാസുകൾ നടന്നിരുന്നു. രാവിലെ ക്ലാസ് ആരംഭിച്ചതോടെ

എൻ.സി.പി തർക്കം: കേരള നേതാക്കൾ പവാറിനെ കണ്ടു

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെയും എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ തോമസ് കെ. തോമസിനെയും അജിത് പവാർ പക്ഷം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ, ഇരുവരും ഇന്നലെ ഡൽഹിയിൽ പവാർ പക്ഷം ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പി.സി. ചാക്കോയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ദേശീയ നേതാക്കളുമായി ശശീന്ദ്രനും ചാക്കോയും ചർച്ച നടത്തി. പാർട്ടി തർക്കത്തിൽ നിയമോപദേശം തേടിയശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കേരളത്തിലെ ശരദ് പവാർ പക്ഷത്തിന്റെ നീക്കം. പ്രഫുൽ പട്ടേലിന്റെ നടപടിയെ അവഗണിക്കാൻ

ഓപ്പറേഷൻ സിന്ദൂർ വിജയം: പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കാനും മോദി ആഹ്വാനം ചെയ്‌തു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈനിക ശക്തിയുടെ കരുത്ത് ലോകം കണ്ടുവെന്നും വർഷകാല സമ്മേളനം ‘വിജയോത്സവ’മാക്കണം -മോദി പറഞ്ഞു. ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാണെന്നും ശാസ്ത്ര സാങ്കേതികവിദ്യ മേഖലകളിൽ ഉത്സാഹമുണർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്ന

വർക്കലയിൽ നിയമം ലംഘിച്ച് വാഹന വാടക ഇടപാടുകൾ

ർക്കല: ടൂറിസം കേന്ദ്രമായ വർക്കലയിൽ നിയമവിരുദ്ധ വാഹന വാടക ഇടപാടുകൾ വർദ്ധിക്കുന്നതായി പരാതി. ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോയെത്തുന്ന ടൂറിസ്റ്റുകൾക്ക് വർക്കലയിൽ വാടകയ്‌ക്ക് വാഹനങ്ങൾ യഥേഷ്‌ടം ലഭിക്കും. കമ്മീഷൻ വ്യവസ്ഥയിൽ ദല്ലാളുകാരും ചില റിസോർട്ട് ജീവനക്കാരും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികൾക്ക് സ്വന്തമായുള്ള വൈറ്റ് ബോർഡ് വാഹനങ്ങളാണ് മിക്കപ്പോഴും നല്ല വാടക വാങ്ങി ടൂറിസ്റ്റുകൾക്ക് നൽകുന്നത്. മോട്ടോർ വാഹന നിയമപ്രകാരം ഇത് കടുത്ത നിയമലംഘനമാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ വർക്കലയിൽ വർദ്ധിച്ചിട്ടും മതിയായ പരിശോധനയോ നടപടിയോ അധികൃതരുടെ

സ്കൂൾ ബസിനുമേൽ മരം വീണു വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചിറയിൻകീഴ്: സ്കൂൾ ബസിനുമേൽ മരം ചാഞ്ഞുവീണ് അപകടം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കോളിച്ചിറ പാൽ സൊസൈറ്റിക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.മുരുക്കുംപുഴയിലെ സ്വകാര്യ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.റോഡിലേക്ക് ചാഞ്ഞ മരം കെ.എസ്.ഇ.ബി ഇലക്ട്രിക് ലൈനിലും ബസിലും തട്ടി നിൽക്കുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥികളെ ബസിൽ നിന്നും മാറ്റി. ബസിന് ചെറിയതോതിൽ കേടുപാടുകളുണ്ട്.ജെ.സി.ബിയെത്തി ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് മരം മാറ്റിയത്.

പാക്കിൽ സംക്രമവാണിഭം സജീവമാകുന്നു  നാട്ടുവിപണി, തനിനാടൻ…

കോട്ടയം: കുട്ടയും വട്ടിയും മുറവുമൊക്കെ നിരന്നിരിക്കുന്നു. പരമ്പരാഗത ഉത്പന്നങ്ങൾ വാങ്ങാനും കാണാനും നല്ല തിരക്ക്. പാക്കിൽ സംക്രമവാണിഭം ഒരു ജനതയുടെ കാർഷിക സാംസ്‌കാരിക പാരമ്പര്യത്തിന്റെ ശേഷിപ്പ് കൂടിയാവുകയാണ്. കർക്കടകം 1 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന സംക്രമവാണിഭം പടനിലമെന്ന പാക്കിൽ ക്ഷേത്ര മൈതാനാണ് നടക്കുന്നത്. സംക്രമത്തിൽ സാധനങ്ങൾ വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ആളുകളെത്തുന്നുണ്ട്. പാക്കിൽ നിവാസികളുടെ ജീവിതവുമായി ഇഴചേർന്ന വാണിഭ ചന്തയിൽ നിരവധി സ്റ്റാളുകളുണ്ട്. ആളുണ്ട്, നല്ല തിരക്കുണ്ട് പരമ്പരാഗത ഉത്പ്പന്നങ്ങൾക്കാണ് ആവശ്യക്കാരേറെ. കാർഷിക

നിക്ഷേപ തട്ടിപ്പ്: ഒരു കോടിയിലേറെ രൂപ തട്ടിയ അന്യസംസ്ഥാനക്കാരൻ പിടിയിൽ

നെടുമ്പാശേരി: നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ പശ്ചിമ ബംഗാൾ ഹൂഗ്ലി അലിപ്പൂർ സ്വദേശി സൗമല്യഘോഷിനെ (27) ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് സ്വദേശിക്കാണ് പണം നഷ്ടമായത്. ഷേർഖാൻ എഡ്യൂക്കേഷണൽ ഗ്രൂപ്പ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ മിനിമം 10 ശതമാനം ലാഭം എന്നായിരുന്നു വാഗ്ദാനം. ‘സെബി’യുടെ വ്യാജ സീൽവച്ച ട്രേഡിംഗ്‌ അക്കൗണ്ട് രജിസ്ട്രേഷൻ ഫോം അയച്ചുകൊടുത്താണ് വിശ്വാസം നേടിയത്. എഡ്യൂക്കേഷണൽ ഗ്രൂപ്പിൽ പ്രൊഫസർ ആണെന്ന് പറഞ്ഞാണ്

അനർട്ടിലെ അഴിമതി: മന്ത്രി പ്രതികരിക്കണമെന്ന് ചെന്നിത്തല

കണ്ണൂർ: അനർട്ട് വഴി നടക്കുന്ന ശതകോടികളുടെ അഴിമതിയെക്കുറിച്ച് പൂർണ്ണതെളിവുകൾ കഴിഞ്ഞ നാലുദിവസമായി താൻ ഉന്നയിച്ചിട്ടും വൈദ്യുതി മന്ത്രി പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് ഒൻപത് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഇതുവരെ മറുപടി നൽകാൻ മന്ത്രി തയ്യാറായിട്ടില്ല. ഇത് മുഖ്യമന്ത്രിക്കു വിശദീകരണം കൊടുത്താൽ തീരുന്ന വിഷയമല്ല. പൊതുജനങ്ങളോടാണ് വിശദീകരിക്കേണ്ടത്. ഇല്ലെങ്കിൽ മന്ത്രിയുടെ കൈകളിൽ അഴിമതി കറ പുരണ്ടുവെന്ന് ജനം ഉറപ്പിക്കും. അനർട്ട് സി.ഇ.ഒയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണം അദ്ദേഹത്തെ കൊണ്ടുതന്നെ അന്വേഷിപ്പിക്കാൻ തീരുമാനിച്ചുവെന്നാണ് കേൾക്കുന്നത്. ഇതെന്താ

Scroll to Top