Author name: Rajesh R

കുട്ടേട്ടന്മാരായി ഫയർഫോഴ്സ്, കൊക്കയിലേക്കു വീണ സാംസണ് പുനർജന്മം

തൊടുപുഴ: ‘മഞ്ഞുമ്മൽ ബോയ്സി” ലെ സുഭാഷിനെപ്പോലെ സാംസൺ ജോർജ്ജിന് പുനർജന്മം. വണ്ണപ്പുറത്തിനടുത്ത് കോട്ടപ്പാറ വ്യൂ പോയിന്റിൽവച്ചാണ് 23 കാരനായ സാംസൺ കാൽതെന്നി കൊക്കയിലേക്കു വീണത്. ചെങ്കുത്തായ വഴി, കിഴുക്കാംതൂക്കായ പാറ, സമയം പുലർച്ചെ. അങ്ങനെ പ്രതിസന്ധികൾ ഏറെയായിരുന്നു. രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേന ഒറ്റക്കെട്ടായി നിന്നു. വണ്ണപ്പുറം ചീങ്കൽസിറ്റി അറയ്ക്കത്തോട്ടത്തിൽ സാംസൺ ജോർജ്ജ് ഒരു മണിക്കൂറിലേറെയാണ് മരണത്തെ മുഖാമുഖം കണ്ടത്. സംഭവം ഇന്നലെ പുലർച്ചെ 3.15നായിരുന്നു സംഭവം. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് പുലർകാല കാഴ്ച കാണാൻ ശിവാജി,​ വിഷ്ണു എന്നീ രണ്ട് […]

നെല്ല് സംഭരണം ഇന്നുമുതൽ

കൊച്ചി: കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയും അത്യുഷ്ണം മൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തിരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ പാടങ്ങളിൽ നിന്ന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നെല്ല് സംഭരിക്കുന്നു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന നെല്ല് സംഭരിക്കുന്നതിനാണ് സർക്കാർ അനുമതി ആയിട്ടുള്ളത്. ആദ്യഘട്ടമായി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, വട്ടപായിത്ര, കോലടിക്കാട്; ആലപ്പുഴ നഗരസഭയിലെ കന്നിട്ട സി ബ്ലോക്ക് പാടങ്ങളിൽ നിന്നുള്ള നെല്ലാണ് ഓയിൽ പാം ഇന്ത്യ ഇന്നു മുതൽ സംഭരിച്ച് തുടങ്ങുക. തുടക്കത്തിൽ 450 ടൺ

മെഡി.കോളേജ് ആശുപത്രിയിൽ കണ്ണുപരിശോധന കഠിനം തന്നെ

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്ര ചികിത്സാ വിഭാഗത്തിലെത്തണമെങ്കിൽ കഠിന പ്രയത്നം തന്നെ വേണം. മൂന്നാം നിലയിലുള്ള നേത്ര വിഭാഗത്തിൽ പടി ചവിട്ടി വേണമെത്താൻ. ആ ഭാഗത്തൊന്നും ലിഫ്റ്റില്ല. അറുപത് മുതൽ അങ്ങോട്ട് പ്രായമുള്ളവർ ബന്ധുക്കളുടെ സഹായത്തോടെ വളരെ പണിപ്പെട്ടാണ് മുകളിലെത്തുന്നത്.ശ്വാസം മുട്ടൽ ഉൾപ്പടെ പല വിധ അസുഖങ്ങൾ ഉള്ളവരാണ് പ്രായമായ നേത്രരോഗികളിൽ അധികവും. വളരെ പ്രയാസപ്പെട്ട് ഓരോ പടിയിലും നിന്നു നിന്നാണ് ഇവർ മൂന്നാം നിലയിലെ പരിശോധന മുറികളിലെത്തുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് അതിരാവിലെ

ആദ്യം ഡമ്മി ഇറക്കി പറ്റിച്ചു,​പിന്നാലെ ബ്രഹ്‌മോസ് പ്രഹരം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് പാകിസ്ഥാൻ വ്യോമതാവളങ്ങളെ തകർത്തതിന്റെ വിശദാംശങ്ങൾ പുറത്ത്. മേയ് 10ന് പാകിസ്ഥാന്റെ 11 താവളങ്ങളിൽ 15ഓളം ബ്രഹ്മോസ് മിസൈലുകളാണ് പതിച്ചത്. പാകിസ്ഥാൻ, ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തി ഗ്രാമങ്ങളിലെ സിവിലിയൻ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഒരു യുദ്ധത്തിൽ ആദ്യമായി ബ്രഹ്‌മോസ് പരീക്ഷിക്കാൻ വ്യോമസേന തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങളെ അറിയാൻ ആദ്യം ഡമ്മി ജെറ്റ് വിമാനം അയച്ചു.

എസ്.എൻ.ഡി.പി.യോഗംഇന്ന് 122-ന്റെ നിറവിൽ

ടി.കെ. മാധവന്റെ നേതൃത്വം എസ്.എൻ.ഡി.പി.യോഗംഇന്ന് 122-ന്റെ നിറവിൽ ടി.കെ. മാധവന്റെ നേതൃത്വം 1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. സി.കേശവന്റെ നേതൃത്വം

കണ്ണൂര്‍ പിണറായില്‍ ഇനി  എഡ്യൂക്കേഷന്‍ ഹബ്ബ്

ധർമ്മടം മണ്ഡലത്തിലെ പിണറായിയിൽ 12.93 ഏക്കറിൽ നിർമിക്കുന്ന സമഗ്ര വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജ്യുക്കേഷൻ ഹബ് നിർമാണം അതിവേഗം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണിത്. 285 കോടി ചെലവിലുള്ള കെട്ടിട നിർമാണം അടുത്തവർഷം മാർച്ചിൽ പൂർത്തിയാകും. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടത്. കിഫ് ബി സഹായ ധനത്തോടെയാണ് നിർമാണം. ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്‌നോളജി, ഗവ. പോളിടെക്നിക് കോളേജ്, ഗവ. ഐ.ടി.ഐ, കേരള

ശ്രീ നാരായണഗുരു ഒപ്പെന്‍ യൂണിവേഴ്സിറ്റി ആസ്ഥാന മന്ദിരം ഉടൻ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം ഉടൻ ഉയരും. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കാണ് ആദ്യം നിർമ്മിക്കുക. കോഴിക്കോട് എൻ.ഐ.ടിയാണ് കെട്ടിടത്തിന്റെ പ്ളാൻ തയ്യാറാക്കുന്നത്. ഇതിന്റെ ജോലികൾ ആരംഭിച്ചു. പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിന് സമർ‌പ്പിക്കുന്നതോടെ കെട്ടിട നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ള 30 കോടി രൂപയിൽ ഭരണാനുമതി ലഭിക്കും. തുടർന്ന് നിർമ്മാണ ജോലികൾ തുടങ്ങാനാകും. യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാനായി മുണ്ടയ്ക്കലിൽ 3.26 ഹെക്ടർ ഭൂമി യൂണിവേഴ്സിറ്റിയുടെ പേരിൽ വാങ്ങി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവിടെ ആദ്യ ഘട്ട നിർമ്മാണത്തിനാണ് 30 കോടി

NEET UG 25- ൽ മികച്ച സ്‌കോർ നേടാം part-1

മേയ് നാലിന് നടക്കുന്ന നീറ്റ് യു.ജി പരീക്ഷയ്ക്കുള്ള അവസാന തയ്യാറെടുപ്പു സമയമാണിത്. ഇനിയുള്ള ദിവസങ്ങളിൽ നന്നായി പഠിച്ചു മികച്ച സ്‌കോർ നേടാനുള്ള തയ്യാറെടുപ്പാണാവശ്യം. പരീക്ഷയടുക്കുമ്പോഴുള്ള മുന്നൊരുക്കങ്ങളാണ് മികച്ച വിജയം നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകം. തുടർച്ചയായ ഗൗരവമേറിയ റിവിഷൻ പഠനമാണ് ഇതിനാവശ്യം. നീറ്റിന്റെ പ്രാധാന്യം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2025- ലെ നീറ്റ് യു.ജി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ സ്‌കോറുകൾ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, സിദ്ധ, യൂനാനി, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്, ബയോടെക്‌നോളജി, കോപ്പറേഷൻ

കുറിച്ചി അദ്വൈത വിദ്യാശ്രമം സ്‌കൂളിന് പുതിയ മുഖം

നവതി സമുച്ചയ സമർപ്പണം 29ന് മുഖ്യമന്ത്രി കോട്ടയം: സ്വാമി ശ്രീനാരായണ തീർത്ഥർ ആരംഭിച്ച കുറിച്ചി അദ്വൈത വിദ്യാശ്രമം സ്‌കൂളിന് പ്രൗഢഗംഭീരമായ പുതിയ മുഖം. നവതി പിന്നിട്ട സ്കൂൾ 8 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നവതി സ്‌മാരക സമുച്ചയത്തിന്റെ സമർപ്പണം 29ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ ഭാഗമായി 27 മുതൽ 29 വരെ വിപുലമായ ആഘോഷമാണ് സംഘടിപ്പിക്കുന്നത്. 27ന് രാവിലെ 10ന് വിദ്യാഭ്യാസ കോൺക്ളേവ് ജ്യോതിസ് മോഹൻ ഐ.ആർ.എസ് ഉദ്ഘാടനം ചെയ്യും.

സുവിശേഷത്തിന്റെ കൊടിയടയാളം

ക്രൈസ്‌തവ ജനതയെ മാത്രമല്ല ലോകത്തിലെ സമാധാനകാംക്ഷികളായ എല്ലാ മനുഷ്യരെയും ദുഃഖിപ്പിക്കുന്നതാണ് വത്തിക്കാന്റെ അധിപതി ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. സാധാരണക്കാരന്റെയും ദരിദ്ര‌ന്റെയും മാനസികാവസ്ഥ ഉൾക്കൊണ്ട് അവർക്കായി ഇത്രയധികം സംസാരിച്ചിട്ടുള്ള മറ്റൊരു പോപ്പ് വത്തിക്കാനിൽ ഉണ്ടായിട്ടില്ലെന്നു പറഞ്ഞാൽ അതൊരു സ്തുതിവാക്യമായി മാറില്ല. അത്രമാത്രം പാവപ്പെട്ടവരെ സ്നേഹിച്ചിരുന്നു, അദ്ദേഹം. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് താൻ ജനിച്ചുവളർന്ന നാടിന്റെ അവികസിതാവസ്ഥയും ഇടപഴകിയ സാധാരണ മനുഷ്യരുടെ നിഷ്‌കളങ്ക പ്രേമവുമായിരുന്നു. പാവപ്പെട്ടവർക്കു വേണ്ടി നിരന്തരം സംസാരിക്കുന്നതിന്റെ പേരിൽ ‘കമ്മ്യൂണിസ്റ്റ് പോപ്പ്” എന്നു പോലും അദ്ദേഹം പരിഹസിക്കപ്പെട്ടിരുന്നു.

Scroll to Top