Author name: Rajesh R

തിരുവനന്തപുരം മെട്രോ പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് പുത്തൻ മുഖച്ഛായ നൽകുന്ന തിരുവനന്തപുരം മെട്രോ  റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സർക്കാർ അംഗീകാരം.പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കുന്നതാണ് ആദ്യഘട്ടം. തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെയും ബന്ധപ്പെടുത്തിയിട്ടുണ്ട്. ദൈർഘ്യം 31 കിലോമീറ്റർ. 27 സ്റ്റേഷനുകൾ.കൊച്ചി മെട്രോ തയ്യാറാക്കിയ അലൈൻമെന്റ് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതോടെ ഗതാഗത വകുപ്പ് ഉത്തരവിറക്കി. വിമാനത്താവളം, റെയിൽവേ […]

മെഡിക്കൽ കോളേജിൽ രോഗിക്ക് മരണവെപ്രാളം, കൂട്ടിരിപ്പുകാർക്ക് വീൽച്ചെയർ തള്ളൽ

അറ്റൻഡർമാരും ട്രോളി പുള്ളർമാരും തിരിഞ്ഞുനോക്കില്ല തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ കൂട്ടിരിക്കാനെത്തുന്നവർ രോഗിയെ ശ്രൂശ്രൂഷിച്ചാൽ മാത്രം പോര. വീൽച്ചെയറും ട്രോളിയും തള്ളാനും പഠിക്കണം! അറ്റൻഡർമാരോ ട്രോളി പുള്ളർമാരോ സഹായത്തിനെത്തുമെന്ന് പ്രതീക്ഷിച്ചാൽ തെറ്റി. അത് അവരുടെ പണിയല്ലെന്നാണ് വാദം. കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ ചികിത്സവൈകിയെന്ന് പരാതിപ്പെട്ടതിന് പിന്നാലെ മരിച്ച വേണുവിന്റെ ഭാര്യ സിന്ധുവിന്റെ പരാതിയും ഇതായിരുന്നു. ഭർത്താവിന്റെ വീൽചെയർ തള്ളാൻ സഹായം തേടിയപ്പോൾ ‘ഇത് ഞങ്ങളുടെ പണിയല്ലെന്ന്” പറഞ്ഞ് അറ്റൻഡർമാർ ഒഴിഞ്ഞുമാറി. മെഡിക്കൽ കോളേജിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഇത്തരത്തിൽ

തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിൽ പ്രത്യേക ചുമതലകൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് കെ.പി.സി.സി ഭാരവാഹികൾക്ക് പ്രത്യേക ചുമതല നൽകി. മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർക്കാണ് മൂന്ന് മേഖലകളുടെ ചുമതല. ദക്ഷിണ മേഖല : പി.സി.വിഷ്ണുനാഥ് എം.എൽ.എ. (തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ) .മദ്ധ്യമേഖല : എ.പി അനിൽകുമാർ എം.എൽ.എ. (ഇടുക്കി,എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം). ഉത്തമേഖല : ഷാഫി പറമ്പിൽ എം.പി. (കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. ജില്ലാ ചുമതലകൾ: തിരുവനന്തപുരം : ഡി.സുഗതൻ, കൊല്ലം : എം.വിൻസെന്റ് എം.എൽ.എ.

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാവും. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വൈകാതെ സർക്കാർ ഉത്തരവിറക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനം. സ്വർണക്കൊള്ള വിവാദം മൂലമുണ്ടായ അവമതിപ്പ് ഇല്ലാതാക്കുക കൂടിയാണ് ലക്ഷ്യം. ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാൾ ഈ ഘട്ടത്തിൽ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ബോർഡ് അംഗമായി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ എം.ബി.എ

മിനിസ്ട്രി ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്കു കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ (ഐ.ഐ.എഫ്.ടി) ദ്വിവർഷ എം.ബി.എ. 2026- 28 അദ്ധ്യയന വർഷത്തേക്കാണ് പ്രവേശനം. ബിസിനസ് അനലിറ്റിക്സ്, ഇന്റർനാഷണൽ ബിസിനസ് എന്നിവയിലാണ് സ്പെഷ്യലൈസേഷൻ. അന്താരാഷ്ട്ര തലത്തിൽ ബിസിനസ് കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച കോഴ്സാണിത്. ഡൽഹിക്കു പുറമേ കൊൽക്കത്ത, ഗാന്ധിനഗർ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത്), കാകിനാഡ (ആന്ധ്ര) എന്നിവിടങ്ങളിലും കാമ്പസുണ്ട്. CAT 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക്

സംസ്ഥാനത്ത് വേർപിരിയാൻ കാത്ത് 39,067 ദമ്പതികൾ 

തൃശൂർ: സംസ്ഥാനത്ത് ദമ്പതികളുടെ കലഹം മൂലം കുടുംബ കോടതികളിലെ കേസുകൾ കൂടുന്നു, വേർപിരിയാൻ കാത്തു നിൽക്കുന്നത് 39,067 ദമ്പതികൾ. ഈ വർഷം ജൂൺ 30 വരെ ആറ് മാസത്തിനുള്ളിൽ കുടുംബ കോടതികളിലെത്തിയത് 25,856 കേസുകൾ. ഓരോ വർഷവും വേർപിരിയാൻ തയ്യാറായി കോടതിയിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും ഒരുമിച്ച് താമസിക്കാത്തവരും കൂട്ടത്തിലുണ്ട്. കൂടുതൽ കേസുകളെത്തിയത് (ആറു മാസത്തിൽ) തിരുവനന്തപുരം കോടതിയിലാണ് -3,307 . 2020ൽ 18,886 കേസുകളാണ് കോടതികളിലെത്തിയതെങ്കിൽ ഈ വർഷം ആറ് മാസമെത്തിയപ്പോഴേക്കും

സ്വർണക്കൊള്ളയ്ക്ക് രാജ്യാന്തര സ്റ്റൈൽ, വൻ ഗൂഢാലോചനയിൽ വിരൽ ചൂണ്ടി ഹൈക്കോടതി

സുഭാഷ് കപൂറിന്റെ ഓപ്പറേഷന് സമാനംവാതിലിന് മല്യ നൽകിയത് 2519.76 ഗ്രാംപോറ്റി പൂശിയത് 324.40 ഗ്രാം സ്വർണം കൊച്ചി: ക്ഷേത്രകലാവസ്തുക്കൾ മോഷ്ടിക്കുന്ന രാജ്യാന്തര സംഘത്തിന്റെ പ്രവർത്തന രീതിയുമായി ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്ക് സാമ്യമുണ്ടെന്ന് ഹൈക്കോടതി. കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂർ ഉൾപ്പെടെ ചെയ്ത ഓപ്പറേഷന് സമാനമാണിത്. ക്ഷേത്ര കലാസൃഷ്ടികൾ രാജ്യാന്തര വിപണിയിൽ മോഹവിലയ്‌ക്ക് വിൽക്കാനാകും. ശബരിമലയിലെ സ്വർണം പൊതിഞ്ഞ വിലപ്പെട്ട വസ്തുക്കളുടെ ഒറിജിനൽ മാറ്റിവച്ച് പകർപ്പുകൾ ഹാജരാക്കിയുള്ള മോഷണമാണ് നടന്നതെന്ന സംശയം ബലപ്പെട്ടതായും കോടതി പറഞ്ഞു. ശ്രീകോവിലിന്റെ സ്വർണം

ന്യൂയോർക്കിന് മംദാനി മന്ദഹാസം, ഇന്ത്യൻ വംശജൻ മേയർ. ട്രംപിന് തിരിച്ചടി

വാഷിംഗ്ടൺ: ട്രംപിന്റെ ഭീഷണിയും അധിക്ഷേപവും വിലപ്പോയില്ല. അമേരിക്കൻ ജനതയുടെ ഹൃദയത്തിലേറി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിയുടെ തേരോട്ടം. ന്യൂയോർക്ക് നഗര മേയറായി ജനുവരി ഒന്നിനു ചുമതലയേൽക്കും. ട്രംപിന്റെ തീവ്ര കുടിയേറ്റ, തീരുവ നയത്തിനേറ്റ തിരിച്ചടിയായി തിരിഞ്ഞെടുപ്പ് ഫലം. അമേരിക്കയിൽ ട്രംപ് വിരുദ്ധ വികാരം ശക്തമാകുന്നതിന്റെ സൂചനയായും വിലയിരുത്തുന്നു. 91 ശതമാനം ഫലം പുറത്തുവന്നപ്പോൾ 50.4 ശതമാനം വോട്ട് നേടിയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ യുവനക്ഷത്രം ജയിച്ചുകയറിയത്. ഇടതുപക്ഷ ആശയക്കാരനാണ് മംദാനി. ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നാണ് ട്രംപ് ആക്ഷേപിച്ചിരുന്നത്. മംദാനി

ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ അന്വേഷണം വരും

കൊച്ചി: ശബരിമലയിലെ സ്വർണമോഷണം കൃത്യമായി തിട്ടപ്പെടുത്താൻ ആവശ്യമായ ശാസ്ത്രീയ അന്വേഷണത്തിനുള്ള മാർഗ്ഗങ്ങൾ ഹൈക്കോടതി നിർദ്ദേശിച്ചു. എസ്.ഐ.ടി കോടതിയെ അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ദ്വാരപാലക സ്വർണപ്പാളികളുടെയും സൈഡ് പില്ലർ പാളികളുടെയും തൂക്കമെടുക്കണം. 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കമെടുക്കണം. അന്ന് തൂക്കം രേഖപ്പെടുത്തിയിരുന്നില്ല. പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തു നിന്ന് സ്വർണ സാമ്പിളെടുക്കണം. 1998ൽ സ്വർണം പൊതിഞ്ഞതിന്റെ അളവും പിന്നീടുണ്ടായ നഷ്ടവും തിട്ടപ്പെടുത്താനാണിത്. കേസിൽ ഉൾപ്പെട്ട ഭാഗത്തിന്റെ വിസ്തീർണം പ്രത്യേകം രേഖപ്പെടുത്തണം. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളയിലെയും ചെമ്പുപാളികളുടെ സാമ്പിളെടുക്കണം. മറ്റിടങ്ങളിൽ നിന്നും സാമ്പിളെടുക്കണം.

ഉടമസ്ഥാവകാശത്തിൽ കോടതി കേസുണ്ടെങ്കിലും പോക്കുവരവ് നടത്താം

തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതി കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ പോക്കുവരവ് നിഷേധിക്കരുതെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ സർക്കുലർ. എന്നാൽ, പോക്കുവരവ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടെങ്കിൽ അനുവദിക്കില്ല. ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിൽ കവിഞ്ഞ കൈവശ ഭൂമിയുടെയും കോടതിയിൽ കേസുള്ള ഭൂമി കൈമാറ്റം ചെയ്യുന്നതിന്റെയും പോക്കുവരവ് വില്ലേജ് ഓഫീസർമാർ നിഷേധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്, വ്യക്തത വരുത്തിയത്. പോക്കുവരവ് സംബന്ധിച്ച 1964 -ലെ ആധികാരിക ചട്ട പ്രകാരം ഭൂമിയുടെ വിസ്തൃതി പോക്കുവരവിന് മാനദണ്ഡമല്ലെന്നും പോക്കുവരവ് കേരള ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമിയുമായി

Scroll to Top