Author name: Rajesh R

പി.എം ശ്രീ : കേന്ദ്രത്തിന് കത്തയയ്ക്കാത്തതിൽ സി.പി.ഐയ്ക്ക് അതൃപ്തി

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കാൻ വൈകുന്നതിൽ സി.പി.ഐയ്ക്ക് അതൃപ്തി. പദ്ധതിയിൽ ഒപ്പുവച്ചതിന് സി.പി.എം നേതൃത്വവുമായി ഇടയുകയും മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന കടുത്ത തീരുമാനമെടുക്കുകയും ചെയ്ത സി.പി.ഐയെ അനുനയിപ്പിക്കാൻ വച്ച പ്രധാന ഉപാധിയായിരുന്നു കേന്ദ്രത്തിനുള്ള കത്ത്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം സി.പി.ഐ ഉന്നയിക്കുമെന്ന് കരുതിയെങ്കിലും ഉന്നയിച്ചില്ല. പദ്ധതി നടത്തിപ്പിനെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിക്കാനും സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനുമായിരുന്നു രണ്ട് പാർട്ടികളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്. എന്നാൽ […]

രാഹുലിന്റെ ഹൈഡ്രജൻ ബോംബ് , ഹരിയാനയിൽ വിദേശ മോഡലിന് 22 വോട്ട്!

ന്യൂഡൽഹി: ബ്രസീലിയൻ മോഡലിന് ഹരിയാന റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളിലായി 22 വോട്ടുകൾ. സ്വീറ്രി, പിങ്കി, സീമ, സരസ്വതി, ദർശന തുടങ്ങി 22 വോട്ടർമാർക്ക് മോഡലിന്റെ മുഖം. തെളിവു നിരത്തി വോട്ട് കൊള്ളയുടെ ഹൈഡ്രജൻ ബോംബ് പൊട്ടിച്ചത് രാഹുൽ ഗാന്ധിയാണ്. ബ്രസീലിയൻ ഫോട്ടോഗ്രാഫർ മത്തേയുസ് ഫെരേരോ പകർത്തിയ ചിത്രം വരെ ഇന്ത്യയിൽ സമതിദാനാവകാശത്തിന് വിനിയോഗിച്ചെന്നാണ് ആരോപണം. രണ്ടു ബൂത്തുകളിൽ 223 വോട്ടുകൾക്ക് ഒരേ സ്ത്രീയുടെ ചിത്രം. മറ്റൊരിടത്ത് ഒരു സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് 100 വോട്ടുകൾ.

അദ്ധ്യക്ഷ സംവരണത്തിൽ ആലപ്പുഴയിൽ പെൺതിളക്കം

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പുറത്ത് വന്നപ്പോൾ ആലപ്പുഴ നഗരസഭയടക്കം ജനറൽ സീറ്റെന്ന് പ്രതീക്ഷിച്ചിരുന്ന കസേരകൾ സ്ത്രീകൾക്ക് ലഭിച്ചു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട് നഗരസഭകളിൽ ചെയർപേഴ്സൺമാരെത്തും. നഗരസഭകളിൽ കായംകുളത്തിന് പട്ടികജാതി സംവരണമാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണിക്കാവിലും, ഗ്രാമപഞ്ചായത്തുകളിൽ വയലാർ, പാണ്ടനാട്, വീയപുരം, മുതുകുളം എന്നിവിടങ്ങളിലും പട്ടികജാതി വനിതയ്ക്കാണ് അദ്ധ്യക്ഷ പദവി. ഇവ കൂടാതെ 32 ഗ്രാമപഞ്ചായത്തുകളിൽ കൂടി വനിതകൾ പ്രസിഡന്റുമാരാകും. നഗരസഭ പട്ടികജാതി: കായംകുളം

ചൈനയെ വിറപ്പിക്കാനും ഇന്ത്യ, അരുണാചൽ അതിർത്തിയിൽ ‘പൂർവി പ്രചണ്ഡ് പ്രഹാർ’ 11 മുതൽ

ന്യൂഡൽഹി: പാകിസ്ഥാനെ വിറപ്പിച്ച ‘ത്രിശൂലി”ന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം നടത്താനൊരുങ്ങി ഇന്ത്യ. ഈസ്റ്റേൺ കമാൻഡിന്റെ നേതൃത്വത്തിൽ 11 മുതൽ 15 വരെയാണ് ‘പൂർവി പ്രചണ്ഡ് പ്രഹാർ” എന്ന് പേരിട്ട സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയ്ക്ക് 30 കിലോമീറ്റർ അകലെയാണ് അഭ്യാസം നടത്തുക. ചൈനീസ് അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണിത്. സൈന്യത്തിന്റെ പുതിയ ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയൻ, അഷ്‌നി, ദിവ്യാസ്ത്ര ബറ്റാലിയനുകൾ എന്നിവ പങ്കെടുക്കും. മേഖലയിലെ സംയുക്ത

തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ടി.വി.കെ

ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു പാർട്ടികളുമായും സഖ്യമില്ലാതെ ടി.വി.കെ ഒറ്റയ്ക്കു മത്സരിക്കും. പാർട്ടി നേതാവും ചലച്ചിത്ര താരവുമായ വിജയ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഇന്നലെ മഹാബലിപുരത്ത് നടന്ന പാർട്ടി ജനറൽ കൗൺസിലിലാണ് തീരുമാനം. വിജയ് ആണ് പാർട്ടി നയം പ്രഖ്യാപിച്ചത്. വിജയ്‌യെ എൻ.ഡി.എയിൽ എത്തിക്കാൻ അണ്ണാ ഡി.എം.കെ ശ്രമിക്കുന്നതിനിടെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന ടി.വി.കെയുടെ പ്രഖ്യാപനം. സെപ്തംബർ 27ന് നടന്ന കരൂർ ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്. 2026ലെ തമിഴ്നാട്

തിര.കമ്മിഷന്റെ  സീറോ  നമ്പർ വാദം  പൊളിച്ച്  രാഹുൽ, ബീഹാറിൽ ആശങ്ക

ന്യൂഡൽഹി: വീടില്ലാത്തവർക്കാണ് ‘സീറോ’ നമ്പർ മേൽവിലാസം നൽകുന്നതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ന്യായീകരണത്തെ തള്ളി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് പച്ചക്കള്ളം പറയുകയാണ്. ഹരിയാനയിലെ അന്വേഷണത്തിനിടെ, ‘സീറോ’ നമ്പർ മേൽവിലാസമുള്ള നരേന്ദർ എന്ന വോട്ടറെ കണ്ടെത്തിയെന്ന് രാഹുൽ പറഞ്ഞു. വീടിന്റെ ചിത്രവും പുറത്തുവിട്ടു. ഹരിയാന സർക്കാർ വോട്ടു മോഷ്‌ടിച്ച് അധികാരത്തിൽ കയറിയതാണ്. ഇക്കാര്യം അവിടത്തെ ജനങ്ങളെ അറിയിക്കുകയാണ്. തട്ടിപ്പിന്റെ മഞ്ഞുമലയുടെ ഒരറ്റമാണിത്. തീവ്ര വോട്ടർപട്ടിക പുതുക്കൽ(എസ്.ഐ.ആർ) വോട്ടുക്കൊള്ളയ്‌ക്കുള്ള പുതിയ ആയുധമാണ്. ‘സർക്കാർ

ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 പുതിയ തസ്തിക

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസർകോട്, വയനാട് മെഡിക്കൽ കോളേജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും. ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതിനാൽ പൊതുജനാരോഗ്യ മേഖലയിൽ ഗുണനിലവാരം കുറഞ്ഞതായി സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അനുവദിച്ചതിലും കുറവാണ് ആശുപത്രികളിലെ ഡോക്ടർമാരുടെ എണ്ണമെന്നും ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ് നിർദ്ദേശിക്കുന്ന സൗകര്യങ്ങൾ പോലുമില്ലെന്നും സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു. പൊലീസ് അക്കാഡമി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളിൽ രണ്ട് ആർമറർ പൊലീസ് കോൺസ്റ്റബിൾ തസ്തിക വീതം

ഇന്ത്യൻ സ്റ്റുഡന്റ് വിസ  കൂട്ടത്തോടെ തള്ളി കാനഡ

കൊച്ചി: വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തുടർന്ന് ജോലിക്കുമായി തിരഞ്ഞെടുക്കുന്ന കാനഡ ഇന്ത്യയ്ക്കു മുന്നിൽ വാതിലടയ്ക്കുന്നു. ഈ വർഷം ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് അപേക്ഷിച്ചതിൽ നാലിൽ മൂന്ന് സ്റ്റുഡന്റ് വിസാ അപേക്ഷകളും കനേഡിയൻ അധികൃതർ തള്ളി. 2023ൽ 32 ശതമാനം ഇന്ത്യൻ സ്റ്റുഡന്റ് വിസകൾ തള്ളിയിടത്താണ് ഈ വർഷം 74 ശതമാനത്തിൽ എത്തിനിൽക്കുന്നത്. ആഗോളതലത്തിൽ 40 ശതമാനത്തോളം അപേക്ഷകളാണ് കാനഡ നിരസിച്ചത്. അതേസമയം,ചൈനയിൽ നിന്നുള്ള 24 ശതമാനം അപേക്ഷകളാണ് ആഗസ്റ്റിൽ തള്ളിയിരിക്കുന്നത്. കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസാ അപേക്ഷയുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.

അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

അങ്കമാലി: ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. റൂത്തിന്റെ മാതാവ് റോസിയാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ഇവരെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസിയെ പൊലീസ് നിരീക്ഷണത്തിൽ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമേ അറസ്റ്റിലേക്ക് കടക്കൂവെന്ന് പൊലീസ് പറഞ്ഞു. ഡൽനയുടെ സഹോദരൻ ഡാനിയുടെ (4) പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേ, ഇന്നലെ

മരവിപ്പിക്കാൻ കത്തു നൽകിയില്ല: പി.എം ശ്രീ കനിഞ്ഞു; കിട്ടി 92.4 കോടി

തിരുവനന്തപുരം: സി.പി.ഐ എതിർപ്പിനെ തുടർന്ന്,​ പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്തു നൽകാൻ തീരുമാനിച്ചെങ്കിലും വൈകിപ്പിച്ചത് ഗുണം ചെയ്തു. എസ്.എസ്.കെ (സമഗ്ര ശിക്ഷ കേരള) വിഹിതത്തിൽ 109 കോടി കേന്ദ്രം അനുവദിച്ചു. ഇതിൽ 92.4 കോടി ഇന്നലെ ലഭിച്ചു. ശേഷിക്കുന്ന 17.6 കോടി ഇ‍ൗയാഴ്‌ച തന്നെ നൽകുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പി.എം ശ്രീയിൽ ഒപ്പിടാത്തതുമൂലം നേരത്തെ തടഞ്ഞുവച്ച ഫണ്ടാണിത്. എസ്.എസ്.കെ ഫണ്ട് കേരളത്തിന് നൽകുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം ഇന്നലെ ഉറപ്പു നൽകിയിരുന്നു. പി.എം ശ്രീ പദ്ധതിയിൽ

Scroll to Top