Author name: Rajesh R

പരസ്യ പോരിലേക്ക് സി.പി.എം- സി.പി.ഐ, പി.എം ശ്രീ പദ്ധതി: കെടാതെ കനൽ

തിരുവനന്തപുരം: ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സി.പി.എമ്മിനെ ആരും പഠിപ്പിക്കേണ്ടെന്ന് പി.എം ശ്രീ വിഷയത്തിൽ സി.പി.ഐയെ ലക്ഷ്യമിട്ട് മന്ത്രി വി. ശിവൻകുട്ടിയുടെ പരസ്യ വിമർശനം. വിദ്യാഭ്യാസ മന്ത്രിയെ പഠിപ്പിക്കാൻ താൻ ആളല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി. അതിന് അർഹർ എം.എ. ബേബിയും എം.വി. ഗോവിന്ദനുമാണെന്നും ബിനോയ്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ കൊളുത്തിയ വി​വാദക്കനൽ ഇടതുമുന്നണിയിൽ വീണ്ടും ആളിക്കത്തുന്നു. ബിനോയ് വിശ്വത്തിനെതിരെ ശിവൻകുട്ടി നടത്തിയ പരസ്യ വിമർശനത്തിലൂടെ വീണ്ടും പ്രകടമാകുന്നത് വിഷയത്തിൽ […]

ഇടുക്കിഗവ. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് നരകജീവിതം

ഹോസ്റ്റലിൽ കുടിവെള്ളം പോലും നിഷേധിക്കുന്നു  ഒരു മുറിയിൽ താമസിക്കുന്നത് 12 മുതൽ 18 വരെ വിദ്യാർത്ഥികൾ തൊടുപുഴ: ഇടുക്കി ഗവ. നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് കോളേജിലും ഹോസ്റ്റലിലും ഒരുപോലെ നരകജീവിതമെന്ന് രക്ഷിതാക്കൾ. താത്കാലിക ഹോസ്റ്റലിൽ കുട്ടികൾക്ക് ആവശ്യത്തിന് ആവശ്യത്തിന് ഭക്ഷണമോ എന്തിന് കുടിവെള്ളം പോലും നിഷേധിക്കുന്നുവെന്നാണ് ആരോപണം. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ വാഗ്ദാനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും വാഗ്ദാനലംഘനത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും പി.ടി.എ ഭാരവാഹികളും ഒരാഴ്ചയ്ക്കകം അനിശ്ചിതകാല

കള്ളവോട്ടിട്ടാൽ കൈയോടെ പിടിക്കണം; പ്രശ്ന ബാധിത ബൂത്തുകളിലേക്ക് കൂടുതൽ സേന

455 പ്രശ്ന ബാധിത ബൂത്തുകൾ കണ്ണൂർ: വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിനായി കൂടുതൽ സേനയെ വിനിയോഗിക്കാൻ ഇന്റലിജൻസ് വിംഗിന്റെ നിർദ്ദേശം. ജില്ലയിൽ 455 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. കണ്ണൂർ, വടകര, കാസർകോട് മണ്ഡലങ്ങളിൽപ്പെടുന്ന ചില നിയമസഭ മണ്ഡലങ്ങളിലാണ് പ്രശ്ന ബാധിക ബൂത്തുകളുള്ളതായി റിപ്പോർട്ട്. അതി പ്രശ്ന ബാധിത ബൂത്തുകളിൽ ബാരിക്കേടുൾപ്പെടെ വച്ചായിരിക്കും ഇലക്ഷൻ.ഇതിന് പുറമെ അർദ്ധസൈന്യത്തേയും ബൂത്തുകളിൽ നിയമിക്കും. കള്ളവോട്ടുകളും സംഘർഷങ്ങളും തടയാൻ കൂടുതൽ പൊലീസ് സേനയും വിന്യസിക്കാൻ സാദ്ധ്യതയുണ്ട്. ജില്ലയിൽ മുൻകാല തിരഞ്ഞെടുപ്പുകളിൽ അനിഷ്ട

ജഡ്ജിയെ ഫോണിൽ വിളിച്ച് അധിക്ഷേപം; പ്രതിയെ കൈയോടെ പൊക്കി പൊലീസ്

കൊച്ചി: രാത്രി ഹൈക്കോടതി ജഡ്ജിയെ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് അധിക്ഷേപിച്ച് സംസാരിച്ചയാൾ മണിക്കൂറുകൾക്കകം അറസ്റ്റിലായി. ജഡ്ജിമാരോടും അഭിഭാഷകരോടുമുള്ള വിരോധംമൂലമാണ് ഇന്റർനെറ്റിൽ പരതി കിട്ടിയ നമ്പരിൽ വിളിച്ചതെന്ന് പ്രതി മൊഴിനൽകി. ഭാര്യയുടെ പരാതിയിൽ ഗാർഹിക നിരോധനിയമപ്രകാരം വീട്ടിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയ ആളാണ് പ്രതി.  ജഡ്ജിയെ വിളിച്ചത് രണ്ട് തവണ വൈറ്റിലയിലെ ലോഡ്ജിൽ താമസിക്കുന്ന മുളന്തുരുത്തി കൊമരത്ത് വീട്ടിൽ കെ.ബി. ദീപുവാണ് (44) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. എറണാകുളം നഗരത്തിൽ ഔദ്യോഗിക സുരക്ഷാ സന്നാഹങ്ങളോടെ

ഗവേഷണ പ്രബന്ധത്തിലെ പിഴവ് ചൂണ്ടിക്കാട്ടാൻ ഡീനിന് 4 അവസരം

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടാൻ വകുപ്പ് മേധാവിക്കും ഡീനിനും ഓപ്പൺ ഡിഫൻസിന് മുൻപ് നാല് അവസരങ്ങളുണ്ട്. ഓരോ വർഷവും ഗവേഷണ വിവരങ്ങൾ ഡോക്ടറൽ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കണം.ഗവേഷണ കാലയളവായ മൂന്നു വർഷവും അങ്ങനെ ചെയ്യണം. പ്രബന്ധം സർവകലാശാലയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള പ്രീ പ്രസന്റേഷൻ സെമിനാറാണ് നാലാമത്തെ അവസരം. ഇതിൽ യൂണിവേഴ്സിറ്റിക്ക് പുറത്തു നിന്നുള്ള ഒരു പ്രൊഫസർ, വകുപ്പ് മേധാവി, ഡീൻ, ഗൈഡ് എന്നിവർ അംഗങ്ങളാണ്. പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം (സമ്മറി) യോഗത്തിൽ വിതരണം ചെയ്യും. കുറവുകളും

കുട്ടനാട് മെട്രോ ഡെയിലി അറിയിപ്പ്

ചില സാങ്കേതിക കാരണങ്ങളാൽ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ന്യൂസ് പ്രസിദ്ധീകരിക്കാൻ സാധിക്കാതിരുന്നത് ദയവായി എല്ലാവരും ക്ഷമിച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു

തണുത്ത തറയിൽ കിടത്തി, അവജ്ഞയോടെ പെരുമാറിവേണുവിന്റെ ഭാര്യ

കൊല്ലം: ചവറ പന്മന സ്വദേശി വേണുവിന് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആവർത്തിച്ച് പറയുമ്പോൾ ഭാര്യ സിന്ധുവിന്റെ ഉള്ള് പിടയുകയാണ്. തന്നെയും രണ്ട് പെൺമക്കളെയും അനാഥരാക്കിയ ആശുപത്രിയിലെ അനാസ്ഥകളും ക്രൂരതകളും സിന്ധു അക്കമിട്ട് പറയുന്നു. 1. കൃത്യമായി പരിശോധിച്ചില്ല ജില്ലാ ആശുപത്രിയിൽ നിന്ന് അടിയന്തര ആൻജിയോഗ്രാം നിർദ്ദേശിച്ചുള്ള റിപ്പോർട്ടുമായി ചെന്നിട്ടും മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാത്രി സാധാരണ വാർഡിലേക്കാണ് മാറ്റിയത്. അന്നുരാത്രി അവിടെ തണുത്ത തറയിലാണ് കിടന്നത്. വേണുവിന്റെ ആരോഗ്യസ്ഥിതി

കൈപിടിക്കാൻ വേണുവില്ല; പഠന സ്വപ്നം തകർന്ന് മക്കൾ

കൊല്ലം: രാത്രിവരെ ഓട്ടോ ഓടും. വീട്ടിലെത്തിയാൽ പെൺമക്കളെ അടുത്തുവിളിച്ച് നൂറു രൂപവീതം നൽകും. വിദ്യയ്ക്കും വർഷയ്ക്കും പഠിക്കാൻ പോകാനുള്ള വണ്ടിക്കൂലി. അതിൽനിന്ന് മിച്ചം പിടിച്ച് കുട്ടികൾ അച്ഛനെ വിഷമിപ്പിക്കാതെ പുസ്തകങ്ങൾ വാങ്ങും. വണ്ടിക്കൂലിയുമായി ചവറ പന്മന മനയിലെ പൂജാഭവനിലേക്ക് ഇനി വേണു വരില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചപ്പോൾ നഷ്ടമായത് മക്കളുടെ സ്വപ്നങ്ങൾ കൂടിയാണ്. അമ്മ സിന്ധുവിന്റെ തോളിൽ ചാഞ്ഞ് നെഞ്ചുപൊട്ടി വിലപിക്കുകയാണ് വിദ്യയും വർഷയും. പഠിക്കാൻ മിടുക്കികളായ മക്കളെ

എസ്.ഐ.ആർ എന്യുമറേഷൻ ഫോമിൽ ആശങ്ക വേണ്ട

തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ)​ ഭാഗമായി എന്യുമറേഷൻ ഫോമുമായി ബി.എൽ.ഒമാർ വീടുകളിലെത്തി തുടങ്ങി. പലയിടങ്ങളിലും ഫോം വീട്ടിൽ കൊടുത്തിട്ട് പോവുകയാണ്. എന്നാൽ ഫോം പൂരിപ്പിക്കുമ്പോഴുള്ള ആശയക്കുഴപ്പം വ്യാപകമാണ്. ഇത് പരിഹരിക്കാൻ ബി.എൽ.ഒമാർ സഹായിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും അതില്ലെന്ന പരാതിയുമുണ്ട്. എന്യുമറേഷൻ ഫോം സ്വന്തമായി തന്നെ പൂരിപ്പിക്കാവുന്നതേയുള്ളൂ.  എന്താണ് എസ്.ഐ.ആർ 2002ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള വോട്ടർമാരെ പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ നിലനിറുത്തുകയോ, ഒഴിവാക്കുകയോ ചെയ്യുന്നതാണ് എസ്.ഐ.ആർ.  വോട്ടർമാർ ചെയ്യേണ്ടത് 1. വോട്ടർപട്ടികയിൽ സ്വന്തം പേര് നിലനിറുത്തുന്നതിന്

കുടിശിക പെരുകി, വിതരണം നിറുത്തി…… മരുന്ന് തീർന്ന് മെഡി.കോളേജ്, മറുമരുന്ന് ഇല്ലാതെ സർക്കാർ

കോട്ടയം : കുടിശിക പെരുകിപ്പെരുകി കോടികൾ പിന്നിട്ടു, മരുന്ന് കമ്പനികൾ വിതരണം നിറുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിൽ നട്ടംതിരിയുകയാണ് കോട്ടയം മെഡിക്കൽ കോളേജ്. ഏതാനം ദിവസം കൂടി ഈ നില തുടർന്നാൽ പാവപ്പെട്ട രോഗികൾ ആകെ വലയും. ഹൃ‌ദ്രോഗ, ക്യാൻസർ വിഭാഗങ്ങളിലടക്കം മരുന്നില്ല. ആരോഗ്യ സുരക്ഷാ പദ്ധതികളും നിലച്ചു. ചികിത്സാ ഉപകരണങ്ങളുമില്ല. ഹൃദ്രോഗ വിഭാഗത്തിൽ നിന്ന് ഏജൻസികൾ ഉപകരണങ്ങൾ എടുത്തുകൊണ്ടു പോയി. ശ്വാസകോശമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി ആരോഗ്യരംഗത്ത് തലഉയർത്തി നിൽക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി ആശുപത്രിയുടെ സത്പേരിന്

Scroll to Top