Author name: Rajesh R

72 കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്: ഗൂഗിൾ പേ കോഴയിൽ മുങ്ങി സബ് രജിസ്ട്രാർ ഓഫീസുകൾ

#ലക്ഷങ്ങൾ കൈമറിയുന്നു#ഏജന്റുമാരും കീശനിറയെകോഴയുമായി എത്തും# 15 പേർ പിടിയിൽ തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ ‘സെക്വർ ലാൻഡ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ലക്ഷങ്ങളുടെ കൈക്കൂലിയും വൻക്രമക്കേടുകളും കണ്ടെത്തി. 72ഓഫീസുകളിലായിരുന്നു പരിശോധന. 15ഏജന്റുമാർ പിടിയിലായി. ഇവരിൽനിന്ന് 1,46,375 രൂപ കണ്ടെടുത്തു, ഏഴ് ഓഫീസുകളിലെ റെക്കാർഡ് റൂമുകളിലൊളിപ്പിച്ച 37,850രൂപയും നാല് ഉദ്യോഗസ്ഥരിൽ നിന്ന് 15,190 രൂപയും പിടിച്ചെടുത്തു. 19 ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരിൽ നിന്ന് യു.പി.ഐ ഇടപാടുകളിലൂടെ 9,65,905 രൂപ കൈക്കൂലി വാങ്ങിയതും കണ്ടെത്തി. രജിസ്‌ട്രേഷൻ ഫീസ് […]

ഫോൺ ചോർത്തൽ വിവാദത്തിൽ തിരുവഞ്ചൂർ: പാലോട് രവിക്ക് ജാഗ്രതക്കുറവ്, ജലീൽ കുറ്റക്കാരൻ

കോട്ടയം: കോൺഗ്രസിനെ വിമർശിച്ചുള്ള തിരുവനന്തപുരം മുൻ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായ വിവാദത്തിൽ രവി കുറ്റക്കാരനല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ കോൺഗ്രസ് അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തൽ. പാർട്ടി വാമനപുരം മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനോട് പാലോട് രവി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പുറത്തായത്. ഫോണിൽ സംസാരിക്കുമ്പോഴും മാദ്ധ്യമ പ്രവർത്തകരോട് ഇടപെടുമ്പോഴും ജാഗ്രത പാലിക്കണമായിരുന്നു. ഡി.സി.സി പ്രസിഡന്റെന്ന നിലയിൽ പാലോട് രവിക്ക് ആ ജാഗ്രതയുണ്ടായില്ല. ഫോൺ സംഭാഷണം റെക്കാഡ്

സാമ്പത്തിക യുദ്ധത്തിനും അപ്പുറം, ഈ കരുനീക്കം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു മേൽ നടത്തിക്കൊണ്ടിരിക്കുന്ന ‘ചുങ്ക ബോംബ്” യുദ്ധം സാമ്പത്തിക താത്പര്യങ്ങൾക്കപ്പുറം ഭൗമ രാഷ്ട്രീയം (geopolitics) മുൻനിറുത്തിയുള്ള ആക്രമണമാണെന്ന ബോദ്ധ്യത്തിന് കനംവച്ചു വരുന്ന സമയമാണിത്. കഴിഞ്ഞദിവസം റഷ്യയുടെ വിദേശകാര്യ വക്താവ് ആ വസ്തുത തുറന്നു പറയുകയും ചെയ്തിരുന്നു. അമേരിക്കൻ അധീശത്വം വാഴിക്കാനായുള്ള നവകൊളോണിയൽ നയങ്ങളാണ് ആ രാജ്യത്തെ ഭരണകൂടം ഇപ്പോൾ ദക്ഷിണ ഗോള (Global South) രാഷ്ട്രങ്ങൾക്കു നേരെ നടത്തിവരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കഴിഞ്ഞ ഏഴാം തീയതി പ്രാബല്യത്തിൽ വന്ന,

മോദിയുടെ ജയം കള്ളവോട്ടിലെന്ന് തെളിയിക്കും: രാഹുൽ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ഡിജിറ്റൽ വോട്ടർപട്ടിക വിവരങ്ങൾ പുറത്തുവിട്ടാൽ, രാജ്യത്തുടനീളം നടന്ന തിരഞ്ഞെടുപ്പ് ക്രമക്കേടും കള്ളവോട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജയിച്ചതെന്നും തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച വോട്ട് അധികാർ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷത്തെ ഇലക്ട്രോണിക് വോട്ടർ പട്ടികയും വീഡിയോഗ്രാഫിയും കോൺഗ്രസിന് നൽകണം. കർണാടകയിലെ ഒരു സീറ്റിലെ ക്രമക്കേട് ഞങ്ങൾ തെളിയിച്ചിരിക്കുകയാണ്. 25 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് മോദി പ്രധാനമന്ത്രിയായത്. ആ സീറ്റുകളിൽ മുപ്പത്തയ്യായിരമോ അതിൽ കുറഞ്ഞ ഭൂരിപക്ഷമോ ആയിരുന്നു. തിരഞ്ഞെടുപ്പ്

എന്തിനും ഏതിനും അടിയന്തര  പരോൾ  പറ്റില്ല: ഹൈക്കോടതി, ഭാര്യയുടെ  ഗർഭ പരിചരണത്തിന് പരോൾ തേടി കൊലക്കേസ്  പ്രതി 

കൊച്ചി: ചെറിയ കാരണങ്ങൾ പറഞ്ഞ് തടവുകാർക്ക് അടിയന്തര പരോൾ ചോദിക്കുന്നതിനെതിരെ ഹൈക്കോടതി. ഇത്തരം പ്രവണത അനുവദിച്ചാൽ ഉത്സവത്തിനും പെരുന്നാളിനും കുടുംബ ടൂറിനുമെല്ലാം പരോൾ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. അസാധാരണ സാഹചര്യത്തിലല്ലാതെ പരോൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തന്റെ ഗർഭ ശുശ്രൂഷയ്ക്ക് കൊലക്കേസ് പ്രതിയായ ഭർത്താവിന് അടിയന്തര പരോൾ തേടിയ യുവതിയുടെ ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. കുഞ്ഞിന്റെ പേരിടീൽ, ചോറൂണ്, കുടുംബച്ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാൻ പരോൾ തേടുന്ന ഹർജികൾ ഹൈക്കോടതിക്ക് മുന്നിൽ എത്തിയിരുന്നതായി

വിരട്ടൽ വേണ്ട; ട്രംപിന്റെ തീരുവ, വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി

ന്യൂ‌ഡൽഹി: ട്രംപിന്റെ 50% ഇറക്കുമതി തീരുവയ്ക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇന്ത്യ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യം ബലികഴിക്കുന്ന ഒരു നടപടിക്കുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കി.ഈ സാഹചര്യം അവസരമാക്കി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ബദൽ നടപടികളിലേക്ക് കടക്കും. നയതന്ത്രതലത്തിലും നീക്കങ്ങൾ ഊർജ്ജിതമാക്കും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിലാണ് യു.എസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം കടുത്ത നടപടി പ്രഖ്യാപിച്ചത്.അസാധാരണ തീരുവ കാർഷിക മേഖലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് മോദി നിലപാട്  അറിയിച്ചത്. എം.എസ്.സ്വാമിനാഥൻ

പിരിച്ചുവിടൽ നടപടി നിലച്ചു: സസുഖം വാഴുന്നു, പൊലീസ് ക്രിമിനലുകൾ

ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടുന്നത് ആഭ്യന്തര വകുപ്പ് മരവിപ്പിച്ചു. 59 ഉദ്യോഗസ്ഥർക്കെതിരെ തുടങ്ങിയ നടപടിയാണ് പൊലീസ് സംഘടനകളും രാഷ്ട്രീയ നേതൃത്വവും ചേർന്ന് അട്ടിമറിച്ചത്. രണ്ടു വർഷമായി സേനയിലെ ക്രിമിനലുകൾക്കെതിരെ കടുത്ത നടപടിയില്ല. കുഴപ്പക്കാർ ക്രമസമാധാന ചുമതലയിൽ തുടരുന്നു. കൈക്കൂലി, കസ്റ്റഡിക്കൊല, കസ്റ്റഡിമർദ്ദനം എന്നിവയ്ക്ക് സസ്പെൻഷനിലായിരുന്നവരെ തിരിച്ചെടുക്കുകയും ചെയ്തു. പൊലീസിൽ ക്രിമിനലുകൾ വാഴുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി മുഖ്യവാർത്തയും `ക്രിമിനൽത്തൊപ്പി ‘എന്ന പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സ്ഥിരം കുഴപ്പക്കാരെ പിരിച്ചുവിടാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകിയത്. ക്രിമിനലുകളെ

ബി.ജെ.പിക്ക് സംസ്ഥാനത്ത് 24 അംഗ കോർ കമ്മിറ്റി

തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി രണ്ട് ക്ഷണിതാക്കളുൾപ്പെടെ 24പേരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചു.സംസ്ഥാന ഭാരവാഹികളേയും മുൻ സംസ്ഥാന പ്രസിഡന്റുമാരേയും ഉൾപ്പെടുത്തി. സംസ്ഥാനത്തിന്റെ പ്രഭാരികളായ പ്രകാശ് ജാവദേക്കർ,അപരാജിത സാരംഗിയേയും പ്രത്യേക ക്ഷണിതാക്കളാക്കി.കോർ കമ്മിറ്റി അംഗമായിരുന്ന എ.എൻ.രാധാകൃഷ്ണനെ ഒഴിവാക്കി മുൻ പ്രസിഡന്റുമാരിൽ രോഗബാധയെത്തുടർന്ന് വിശ്രമത്തിലായ കെ.വി.ശ്രീധരൻ മാസ്റ്ററേയും ഗോവ ഗവർണറായിരുന്ന പി.എസ്.ശ്രീധരൻപിള്ളയെയും ഒഴിവാക്കി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ. പത്മനാഭൻ, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ,വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് , നാഷണൽ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി,ദേശീയ വക്താവ് അനിൽ ആന്റണി,

തിര‌. കമ്മിഷനെതിരെ രാഹുൽഗാന്ധി: ബി.ജെ.പിക്കായി വോട്ട് ചോർത്തി

ന്യൂഡൽഹി: ലോക്‌സഭാ, അസംബ്ളി തിരഞ്ഞെടുപ്പ് നടത്തിപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കൃത്രിമം നടത്തിയെന്ന ആരോപണം കടുപ്പിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയെ സഹായിക്കാനാണിതെന്നും ആരോപിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്‌ട്ര, ഹരിയാന അസംബ്ളി തിരഞ്ഞെടുപ്പുകളിലും വോട്ടർപ്പട്ടികയിലടക്കം കൃത്രിമവും വോട്ടുമോഷണവും നടത്തിയെന്നാണ് രാഹുലിന്റെ ആരോപണം. ബി.ജെ.പി ജയിച്ച കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ 1,00,250 വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടെന്ന് കണക്കുകൾ നിരത്തി രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആഭ്യന്തര സർവേയിൽ

വിവാഹ മോചിതരേ, ഒപ്പമുണ്ട് റാഫിയ

വിവാഹത്തോടെ തീരുന്നതല്ല പെൺകുട്ടികളുടെ ജീവിതം എന്ന് തെളിയിച്ച റാഫിയ അഫിയുടെ ജീവിതം ഒരു മാതൃകയും വെല്ലുവിളിയുമാണ്. 2015 ൽ ഹെെദരാബാദ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തായിരുന്നു വിവാഹം. അതിനിടെ നല്ല മാർക്കോടെ ബിരുദാനന്തരബിരുദം നേടി. ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സായിരുന്നു വിഷയം. ഒൻപത് വർഷം നീണ്ട വിവാഹജീവിതത്തോട് 10 മാസം മുമ്പ് വിടപറയേണ്ടിവന്നു. പൊരുത്തക്കേടുകളായിരുന്നു പ്രശ്നം. മലപ്പുറം സ്വദേശിയാണ് റാഫിയ. ‘പങ്കാളിയുമായി ഒത്തുപോവാനാവില്ലെങ്കിൽ പിരിയണം. വിവാഹ മോചനം ചിലപ്പോൾ നല്ലൊരു ജീവിതത്തിന്റെ തുടക്കമാവും.” അതായിരുന്നു റാഫിയയുടെ നിലപാട്. അങ്ങനെയാണ് ‘ബ്രേക്ക് ഫ്രീ

Scroll to Top