Author name: Rajesh R

ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക്,​ 410 കോടി നഷ്ടമെന്ന് പാകിസ്ഥാൻ

ഇന്ത്യയുമായുണ്ടായ സംഘർഷം പാകിസ്ഥാന്റെ ഏവിയേഷൻ മേഖലയ്ക്ക് സൃഷ്ടിച്ചത് കനത്ത തിരിച്ചടി. വെറും രണ്ട് മാസം കൊണ്ട് പാകിസ്ഥാൻ എയർപോർട്സ് അതോറിട്ടിയ്ക്കുണ്ടായ (പി.എ.എ) നഷ്ടം 410 കോടി പാകിസ്ഥാനി രൂപയാണ് (127 കോടി ഇന്ത്യൻ രൂപ). പാക് പ്രതിരോധ മന്ത്രാലയം പാർലമെന്റിലാണ് ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള കണക്കുകൾ വ്യക്തമാക്കിയത്. ഏപ്രിൽ 24ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപരിധിയിൽ വിലക്കേർപ്പെടുത്തിയതാണ് നഷ്ടത്തിൽ കലാശിച്ചത്. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം […]

ഹാരിസിനെ കുടുക്കാനുള്ള തിരക്കഥ പൊളിഞ്ഞു, വാർത്താ സമ്മേളനത്തിനിടെ ഫോണിൽ ഉന്നതന്റെ കല്പന

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥത പൊതുസമൂഹത്തിൽ തുറന്നുകാട്ടിയ മെഡിക്കൽ കോളേജിലെ ഡോ. ഹാരിസിനെ കുടുക്കാൻ പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ ഉയർത്തിക്കൊണ്ടുവന്ന ആരോപണം മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞു. വാർത്താസമ്മേളനത്തിനിടെ അന്വേഷണ റിപ്പോർട്ടിലെ പരാമർശങ്ങൾ വായിക്കാൻ സൂപ്രണ്ടിന്റെ ഫോണിൽ ഉന്നതന്റെ നിർദ്ദേശം വന്നു. കാണാതെപോയെന്ന് ആരോഗ്യമന്ത്രി ആരോപിച്ച ഉപകരണം ഡോ. ഹാരിസ് പിന്നീട് വാങ്ങി രഹസ്യമായി കൊണ്ടുവച്ചെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. ഇതുമായി ബന്ധമില്ലാത്ത മറ്റൊരു ഉപകരണം നന്നാക്കാൻ എറണാകുളത്തെ സ്ഥാപനത്തിലേക്ക് അയച്ചതാണെന്നും രണ്ടു ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടതിനാൽ തിരിച്ചുകൊണ്ടു വന്നതാണെന്നും ഡോ. ഹാരിസിന്റെ

കുഞ്ഞുങ്ങളെ തൊട്ടാൽ വിവരമറിയും,​ കടുത്ത നടപടിക്ക് സർക്കാർ

വീട്ടിലെ കുളിമുറി ഉപയോഗിച്ചതിന് പെൺകുഞ്ഞിന്റെ മുഖം തകർത്ത് രണ്ടാനമ്മ. 8 വയസുകാരനെ ഇസ്തിരിപ്പെട്ടിക്ക് പൊള്ളിച്ച് രണ്ടാനച്ഛൻ.​ രണ്ടു പെൺകുട്ടികളെ നിരന്തരം മാനഭംഗത്തിനിരയാക്കി അമ്മയുടെ കാമുകൻ… മനസാക്ഷി മരവിക്കുന്ന അതിക്രമങ്ങൾ നിത്യസംഭവമായതോടെ കടുത്ത നടപടിക്ക് സർക്കാർ ഒരുങ്ങുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണമുറപ്പാക്കാൻ കർമ്മപദ്ധതി നടപ്പാക്കും. വീട്ടിൽ ബന്ധുക്കളിൽ നിന്ന് ദുരനുഭവം നേരിടുന്ന കുട്ടികൾക്ക് രഹസ്യമായി പരാതിയറിയിക്കാൻ സ്കൂളുകളിൽ ഹെൽപ്പ്ബോക്സ് സ്ഥാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പരാതിയിൽ കുട്ടികളുടെ പേരെഴുതേണ്ടതില്ല. പ്രധാനാദ്ധ്യാപകൻ ആഴ്ചതോറും പരിശോധിച്ച് നടപടിയെടുക്കണം. ഗുരുതര പരാതികൾ സർക്കാരിനെ അറിയിക്കണം.

മീൻ വരവിൽ മാന്ദ്യം കടലിലില്ല, ‘കിളി’ പോലും

കൊച്ചി: 52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ ‘വല നിറയെ മീൻ’ എന്ന പതിവ് കീഴ്‌മേൽ മറിഞ്ഞതോടെ തീരദേശമേഖല ആശങ്കയിൽ. സാധാരണയായി സമൃദ്ധമായി ലഭിക്കാറുള്ള കിളിമീൻ, വേളൂരി, പല്ലിക്കോര, മത്തി, അയല, നത്തോലി, ചെമ്മീൻ, കണവ തുടങ്ങിയവ കാര്യമായി ലഭിക്കുന്നില്ല. കാലാവസ്ഥ ഇത്തവണ അനുകൂലമായിരുന്നതിനാൽ മത്സ്യലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, വറുതിക്കാലത്തെ കടബാദ്ധ്യതകൾ തീർക്കാനുള്ള വരുമാനം പോലും ലഭിക്കുമോയെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ആലപ്പുഴയിലെ പുറക്കാട് മുതൽ കക്കാട് വരെ കഴിഞ്ഞ ദിവസം ചാകരയുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര മീൻ കിട്ടിയില്ല. കൊല്ലം

പിടിവിട്ട് ട്രെയിൻ യാത്ര, സഹികെട്ട് യാത്രക്കാർ

കോട്ടയം : മടുത്തുപോകും, പക്ഷേ മടിച്ചുനിന്നിട്ട് കാര്യമില്ല. ഒരുവിധം ട്രെയിനിൽ കയറിപ്പറ്റും. തിരക്കിനിടയിൽ ശ്വാസമെടുക്കാൻ പോലും കഴിയില്ല. ഭാഗ്യത്തിന്റെ അകമ്പടിയാലാണ് യാത്ര പൂർത്തിയാക്കുന്നത്! കോട്ടയത്ത് നിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രികരുടെ നിസഹായാവസ്ഥ ഈ വാക്കുകളിൽ വ്യക്തമാണ്. യാത്ര പൂർണമാകുമ്പോൾ നാളെയും ഈ അനുഭവം തന്നെയാണ് ഇവരെ കാത്തിരിക്കുന്നത്. പടിവാതിലിൽ തൂങ്ങിക്കിടന്നാണ് കോട്ടയത്ത് നിന്ന് എറണാകുളം വരെ പലരും യാത്ര ചെയ്യുന്നത്. കോട്ടയത്ത് എത്തുന്ന വേണാട് എക്‌സ്പ്രസിന് മുന്നോട്ട് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് പലദിനങ്ങളിലും. പാലരുവിയിലെ കോച്ചുവർദ്ധനവ് അല്പം

ജില്ലയിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ, 56 സർക്കാർ സ്കൂൾ കെട്ടിടങ്ങൾ പൊളിക്കും

ഫിറ്റല്ലാത്ത കാരണത്താൽ ജില്ലയിലെ 56 സർക്കാർ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു. സുരക്ഷ ഉറപ്പാക്കാൻ ഉപയോഗപ്രദമല്ലാത്തതും അപകടകരമായ കെട്ടിടങ്ങൾ, മതിലുകൾ, മറ്റ് നിർമാണങ്ങൾ എന്നിവ പൊളിച്ചു മാറ്റാൻ കളക്ടർ എസ്.പ്രേം കൃഷ്ണൻ നിർദേശം നൽകിയിരിക്കുകയാണ്. പൊളിക്കുന്ന 56 കെട്ടിടങ്ങൾ ഉപയോഗിക്കാത്തവയാണെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ടെൻഡർ പൂർത്തീകരിച്ച് അപകടകരമായ കെട്ടിടം പൊളിച്ച് നീക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ്. കെട്ടിടങ്ങളുടെ വാലുവേഷൻ റിപ്പോർട്ട് അനുവദിക്കുന്നതിനുള്ള ആവശ്യം ഉന്നയിച്ചാൽ നിർമാണത്തിന്റെ ചുമതലയുള്ള തദ്ദേശസ്ഥാപന എൻജിനിയറിംഗ് വിഭാഗം റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണം. ലേലം ഉറപ്പിക്കാനായില്ലെങ്കിൽ

ഓണസദ്യ വീട്ടിലെത്തിക്കാൻ മത്സരിച്ച് കാറ്ററിംഗുകാർ

ഓണത്തിനൊപ്പം സദ്യയും കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് കാറ്ററിംഗ് സ്ഥാപനങ്ങൾ. വീട്ടിൽ സദ്യയൊരുക്കാൻ സാധിക്കാത്തവർക്ക് അടിപൊളി സദ്യ വീട്ടിലെത്തിച്ചു നൽകും. വിളമ്പാനുള്ള ഇലയും കുത്തരിച്ചോറും രണ്ടിനം പായസവും അടക്കം 20ലേറെ വിഭവങ്ങളുമായുള്ളതാണ് മിക്ക കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ഓണസദ്യ. വാട്‌സാപ്പിലൂടെ ഓർഡർ നൽകാം. പണം ഓൺലൈനായി അടയ്ക്കാം. ഉപ്പേരി, പഴം, പപ്പടം, അച്ചാർ, രണ്ടുതരം പായസം, ചോറ്, ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ തുടങ്ങിയവയാണ് സദ്യയിലുള്ളത്. ഇഷ്ടമുള്ള പായസം ഓർഡർ ചെയ്യാം.

ഗ്രാമങ്ങളിൽ ഗതാഗത പ്രതിസന്ധി: നാല് വർഷത്തിനുള്ളിൽ 65 ഓർഡിനറികൾ വെട്ടി

കൊല്ലം: ഗ്രാമപ്രദേശങ്ങളിൽ ഗതാഗത പ്രതിസന്ധി രൂക്ഷമാക്കി കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. കഴി‌ഞ്ഞ നാല് വർഷത്തിനിടയിൽ 65 ഓർഡിനറി സർവീസുകളാണ് ജില്ലയിൽ ഇല്ലാതായത്. കൊല്ലം ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ഓർഡിനറി സവീസുകൾ കുറഞ്ഞത്. ഉൾപ്രദേശങ്ങളിലൂടെയുള്ള ലാഭകരമല്ലാത്ത സർവീസുകളാണ് കൂടുതലായും വെട്ടിക്കുറച്ചത്. ഈ റൂട്ടുകളിൽ ആകെയുണ്ടായിരുന്ന ഒന്നും രണ്ടും ബസുകളാണ് ഇതോടെ ഇല്ലാതായത്. ഈ മേഖലയിലെ വിദ്യാർത്ഥികളും തൊഴിലാളികളും രാവിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാനും മടങ്ങിയെത്താനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഓട്ടോറിക്ഷകളിലും ജീപ്പുകളിലും പ്രധാന റൂട്ടുകളിലെത്തിയാണ് ബസുകളിൽ കയറുന്നത്. റോഡുകൾ

ഓപ്പറേഷൻ ധരാലി: 650 പേരെ രക്ഷപ്പെടുത്തി

ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് തെരച്ചിൽ 112 പേരെ ഇതുവരെ എയർലിഫ്റ്റ് ചെയ്തു ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ തകർന്ന ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഇതുവരെ 650 പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽപ്പെട്ടുപോയവർക്കായി തെരച്ചിൽ തുടരുകയാണ്. ദുരന്തബാധിത മേഖലകളിൽ കുടുങ്ങിയ 22 പേരെ കൂടി ഇന്നലെ എയർലിഫ്റ്റ് ചെയ്‌തു. കുടുങ്ങിക്കിടക്കുന്ന 300ലേറെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. കരസേന, വ്യോമസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ, പ്രാദേശിക ഭരണകൂടം എന്നിവ സംയുക്തമായാണ് ‘ഓപ്പറേഷൻ ധരാലി’ എന്ന പേരിൽ രക്ഷാദൗത്യം

യു.എസ് തീരുവയ്ക്കെതിരെ ഒന്നിച്ച്, പുട്ടിനുമായി ഫോണിൽ സംസാരിച്ച് മോദി

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവയ്ക്ക് ഇന്ത്യയെ ഒന്നും ചെയ്യാനാകില്ലെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സവിശേഷവും തന്ത്രപരവുമായ ഇന്ത്യ-റഷ്യ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത നേതാക്കൾ ഉറപ്പിച്ചു. വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ പുട്ടിനെ ക്ഷണിച്ചു. യുക്രെയിനുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ പുട്ടിൻ മോദിയെ അറിയിച്ചു. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ സ്ഥിരമായ നിലപാട് മോദി ആവർത്തിച്ചു. റഷ്യയിൽ

Scroll to Top