Author name: Rajesh R

കൊച്ചിയുടെ ഐ.ടി കുതിപ്പ്

ഐ.ടി. പ്രൊഫഷണലുകളുടെ സ്വപ്നമാണ് സിലിക്കൻ വാലിയായ കാലിഫോർണിയ. ഗൂഗിളും മെറ്റയും ആപ്പിളുമടക്കം വമ്പന്മാരുടെ ആസ്ഥാനം. അവിടെ ജോലി ചെയ്യുന്നത് ത്രില്ലടിപ്പിക്കുന്ന അനുഭവം തന്നെയാകും… മിനി സിലിക്കൺ വാലികൾ ഇന്ത്യയിലുമുണ്ട്. ബംഗളുരൂവിനും ഹൈദരാബാദിനുമാണ് ആ പദവി. ഇവിടെയല്ലാം ജോലി ചെയ്യുന്നവരിൽ മിടുമിടുക്കരായ മലയാളികളുണ്ട്. ബംഗളൂരുവിലെ ടെക്കികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണെന്നതും പറയാതെ വയ്യ. കേരളത്തിന്റെ ബൗദ്ധിക സ്വത്ത് ഇങ്ങനെ സംസ്ഥാനത്തിന്റെ പുറത്തേയ്ക്കും വിദേശത്തേക്കും കുത്തിയൊഴുകുകയാണ്. വാസ്തവത്തിൽ 35 വർഷം മുമ്പ് സ്ഥാപിച്ച തിരുവനന്തപുരം ടെക്നോപാർക്കിലൂടെ ഐ.ടി. രംഗത്ത് മുമ്പേ […]

CAT 2025: സെപ്റ്രംബർ 13 വരെ അപേക്ഷിക്കാം

രാജ്യത്തെ അഹമ്മദാബാദ്, അമൃത‌്സർ, ബാംഗ്ലൂർ, ബോധ്ഗയ, കൽക്കട്ട, ഇൻഡോർ, ജമ്മു, കാശിപ്പൂർ, കോഴിക്കോട്, ലക്‌നൗ, മുംബയ്, നാഗ്പുർ, റായ്പുർ, റാഞ്ചി, റോഹ്‌തക്, സമ്പൽപുർ, ഷില്ലോംഗ്, സിർമൗർ, തിരുച്ചിറപ്പള്ളി, ഉദയ്പുർ, വിശാഖപട്ടണം എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റുകളിലേക്കും, 1200 ഓളം ബിസിനസ് സ്‌കൂളുകളിലേക്കുമുള്ള ബിരുദാനന്തര മാനേജ്മെന്റ് പ്രോഗ്രാം, എം.ബി.എ, ബിരുദാനന്തര ഡിപ്ലോമ, ഡോക്ടറൽ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ-CAT (Common Admission Test) ന് അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി www.iimcat.ac.in ലൂടെ സെപ്തംബർ 13 വരെ സമർപ്പിക്കാം. പരീക്ഷ ………………

ബിന്ദു പത്​മനാഭൻ തിരോധാനം……….. ഡി.എൻ.എ പരിശോധനയ്ക്കായി സഹോദരന്റെ സാമ്പിളെടുത്തു

ആലപ്പുഴ: ​ചേർത്തലയിലെ ബിന്ദുപത്​മനാഭന്റെ തിരോധനവുമായി ബന്ധപ്പെട്ട് ഡി.എൻ.എ പരിശോധനയ്ക്കായി​​ സഹോദരൻ പ്രവീണിന്റെ രക്തസാമ്പിളുകൾ ശേഖരിച്ചു. പ്രതി സെബാസ്​റ്റ്യന്റെ വീട്ടുവളപ്പിൽനിന്ന്​ ക​ണ്ടെത്തിയ അസ്ഥികൾ ആരുടേതാണെന്ന്​ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ ശേഖരിച്ചത്. ഇറ്റലിയിലായിരുന്ന സഹോദനെ ആലപ്പുഴയിലെ ​ക്രൈംബ്രാഞ്ച്​ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രത്യേകസംഘം മണിക്കൂറുകൾ സമയമെടുത്ത് പ്രവീണിന്റെ​ മൊഴി രേഖപ്പെടുത്തി​. 2017ലാണ്​ ബിന്ദുവിനെ കാണാനില്ലെന്ന്​ പ്രവീൺ ആഭ്യന്തരവകുപ്പ്​ സെക്രട്ടറിക്ക്​ പരാതി നൽകിയത്​. ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയൂം കോടികളുടെ സ്വത്തിന്​ ഉടമയുമായ ബിന്ദു പത്മനാഭനും സെബാസ്​റ്റ്യനും തമ്മിലുള്ള

പനവേലി ജംഗ്ഷൻ: കണ്ണ് ചിമ്മിയ നേരം ചോര ചിതറി…

കൊല്ലം: കണ്ണൊന്ന് ചിമ്മിയ നേരം കൊണ്ടാണ് കൊട്ടാരക്കരയ്ക്കും വാളകത്തിനും ഇടയിലുള്ള പനവേലി ജംഗ്ഷനിൽ ചോര പടർന്നത്. ദിവസവും ജംഗ്ഷനിൽ നിന്ന് ബസ് കയറുന്ന രണ്ട് യുവതികളാണ് ഇന്നലെ രാവിലെ ഇവിടെ പിടഞ്ഞുവീണ് മരിച്ചത്. ഏഴേകാലോടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ ശ്രീക്കുട്ടിയും സോണിയയും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് എത്തിയത്. ഫുട്പാത്തിൽ നിന്ന് റോഡിലേക്കിറങ്ങി വർത്തമാനം പറയുന്നതിനിടയിലാണ് മരണവേഗത്തിലെത്തിയ മിനിലോറി ഇടിച്ചുകയറിയത്. പതിവുപോലെ ജംഗ്ഷൻ സജീവമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. തിരക്കേറിയ കവലയാണെങ്കിലും കഷ്ടിച്ച് ഇരുപത്തഞ്ച് പേരിൽ കൂടുതൽ കാണില്ല. ശ്രീക്കുട്ടിയും സോണിയയും നിന്നതിന്

കണ്ണൂർ കോർപറേഷനിൽ ഇക്കുറി വനിതാ മേയർ; പ്രമുഖ നേതാക്കളെ ഇറക്കാൻ നീക്കം

കണ്ണൂർ: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ പദവി ലക്ഷ്യമിട്ട് സി പി.എം പ്രമുഖ വനിതാ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിൽ. കൈവിട്ട ഭരണം തിരിച്ചുപിടിക്കുന്നതിന് ഉയർന്ന പദവികളിലുള്ള സ്ഥാനാർത്ഥികളെ തന്നെ ഇറക്കണമെന്നതാണ് ഇക്കുറി പാർട്ടിയിലെ ധാരണ. കോർപ്പറേഷൻ രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഭരണം ലഭിച്ചപ്പോൾ വനിതാമേയറെ തിരഞ്ഞെടുക്കാൻ പാർട്ടി പാടുപെട്ടിരുന്നു. അന്ന് ജയം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പട്ടികയിൽ പ്രമുഖ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പി.കെ. രാഗേഷിന്റെ പിന്തുണയോടെ അപ്രതീക്ഷിതമായി ഭരണം ലഭിച്ചപ്പോൾ പാർട്ടിയിൽ താരതമ്യേന ജൂനിയറായ ഇ.പി.ലതയെ

ഇന്ത്യ – യു.എസ് ബന്ധം അഥവാ ഒരു റോളർ കോസ്റ്റർ റൈഡ്

1998-2000 കാലഘട്ടങ്ങളിൽ വാഷിംഗ്ടൺ എംബസിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് ഇന്നത്തെ ഇന്ത്യ-അമേരിക്ക ബന്ധങ്ങളിലുണ്ടായ പ്രശ്നങ്ങൾ വലിയ ഗൗരവകരമാണെന്ന് തോന്നുന്നില്ല. തുടക്കത്തിൽ ഇന്ത്യയോട് പ്രത്യേക താത്പര്യമുണ്ടായിരുന്ന മുൻ യു.എസ് പ്രസിഡന്റ് ക്ലിന്റൺ ഇന്ത്യ നൂക്ലിയർ ടെസ്റ്റ് നടത്തിയതിന് ശേഷം അതിരൂക്ഷമായി വിമർശിക്കുകയുണ്ടായി. കോംപ്രിഹെൻസീവ് ടെസ്റ്റ് ബാൻ ട്രീറ്റിയിൽ ഉടൻ ഒപ്പിടാൻ അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഗ്ലെൻ ഭേദഗതി അനുസരിച്ചുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് ഇന്ത്യ-യു.എസ് ബന്ധങ്ങളിൽ വലിയ വിള്ളലുണ്ടായി. ഒരുസമയത്ത് എല്ലാ ഇന്ത്യക്കാരെയും യു.എസിൽ നിന്ന് പുറത്താക്കുമെന്നുമുള്ള

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ,​ ബി നിലവറ തുറക്കൽ വീണ്ടും ചർച്ചയിൽ

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ വീണ്ടും ചർച്ചയായി. ഇന്നലെ ചേർന്ന ക്ഷേത്ര ഉപദേശക സമിതിയുടെയും സുപ്രീംകോടതി നിർദ്ദേശ പ്രകാരം രൂപീകൃതമായിട്ടുള്ള ഭരണസമിതിയുടെയും സംയുക്ത യോഗത്തിലാണ് ബി നിലവറ വീണ്ടും ചർച്ചയായത്. ഭരണസമിതിയിലെ സർക്കാർ പ്രതിനിധി അഡ്വ. എ.വേലപ്പൻനായർ നിലവറ തുറന്ന് പരിശോധിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചതായാണ് അറിയുന്നത്. നിലവറ തുറക്കുന്നതിൽ ഭരണ സമിതിക്ക് തീരുമാനം കൈക്കൊള്ളാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. യോഗത്തിൽ ക്ഷേത്ര തന്ത്രി പങ്കെടുക്കാതിരുന്നതിനാലും കൊട്ടാരം പ്രതിനിധി ഈ നിർദ്ദേശത്തോട് യോജിക്കാതിരുന്നതിനാലും

മെഡിസെപ് മുഖംമാറി ; കവറേജ് 5 ലക്ഷം,പ്രീമിയം 750 , ഒഴിയാൻ ഒപ്ഷനില്ല

കാലാവധി 2 വർഷം 40 ലക്ഷം പേർക്ക് പ്രയോജനംഇ.എസ്.ഐയ്ക്ക് പുറത്തുള്ള പൊതുമേഖല,സ്വയംഭരണ, സഹ. ജീവനക്കാരും പദ്ധതിയിൽ തിരുവനന്തപുരം: അഞ്ചുലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ലഭിക്കുന്ന വിധംമെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിൽ പരിഷ്കാരം. പ്രതിമാസ പ്രീമിയം 750 രൂപയാവും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ഉൾപ്പെടെ നാല്പതു ലക്ഷം പേർക്ക് പ്രയോജനം. ഇന്നലെ മന്ത്രിസഭായോഗമാണ് പദ്ധതി പുതുക്കാൻ തീരുമാനിച്ചത്. നിലവിൽ മൂന്നു ലക്ഷം ആനുകൂല്യവും 500 രൂപ പ്രീമിയവുമാണ്. ഇൻഷ്വറൻസ് കമ്പനിയുടെ ടെൻഡർ അനുസരിച്ച് പ്രീമിയം മാറിയേക്കാം. ഓരോ വർഷവും

യു.പി​.ഐ ഇടപാടി​ന് പണം പി​ടുങ്ങാൻ നീക്കം

കൊച്ചി: ഫോൺ പേ,​ ഗൂഗിൾ പേ ഉൾപ്പെടെയുള്ള യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്ക് നിരക്ക് ഈടാക്കുമെന്ന സൂചന നൽകി ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. യു.പി.ഐ എല്ലാക്കാലവും സൗജന്യമായി തുടരാനാവില്ല. യു.പി.ഐ ഇടപാടുകൾക്ക് ചെലവുണ്ടെന്നും അത് ആരെങ്കിലും വഹിക്കണമെന്നും പുതിയ ധന നയത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു. യു.പി.ഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കാൻ സ്വകാര്യ ബാങ്കുകൾ നീക്കം നടത്തുന്നതിനിടെയാണ് റിസർവ് ബാങ്ക് ഗവർണറും ഇക്കാര്യത്തിൽ സൂചന നൽകിയത്. ഇന്ത്യയിലെ പേയ്മെന്റുകളിൽ 85%വും നടക്കുന്നത് യു.പി.ഐയിലൂടെയാണ്.

ശബരിപാത പദ്ധതി: സംസ്ഥാന പിന്തുണ കുറവെന്ന് റെയിൽവേ

കൊച്ചി: അങ്കമാലി -ശബരി റെയിൽ പദ്ധതിക്കായി പൂർത്തിയായത് അങ്കമാലി -കാലടി ഏഴു കിലോമീറ്ററും കാലടി -പെരുമ്പാവൂർ 10 കിലോമീറ്റർ ലോംഗ് ലീഡ് പ്രവൃത്തികളും മാത്രമെന്ന് റെയിൽവേ. സംസ്ഥാന സർക്കാരിന്റെ പിന്തുണക്കുറവും പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ തടസമായെന്നും റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ ഹൈബി ഈഡൻ എം.പിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിനും അലൈൻമെന്റ് നിശ്ചയിക്കുന്നതിലും ജനങ്ങൾ പ്രതിഷേധിച്ചതും കോടതി കേസുകളും പദ്ധതിക്ക് തടസമായി. ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ അപാകത പ്രധാന കാരണമായി. ശബരിപാത 1997-98 ൽ അനുവദിച്ചതാണ്. പദ്ധതിയുടെ

Scroll to Top