Author name: Rajesh R

2.5 കോടിയുടെ തിമിംഗില ഛർദ്ദി : വില്പന പൊളിച്ച് പൊലീസ്

കൊച്ചി: കൊച്ചിയിൽ തിമിംഗില ഛർദ്ദി (ആംബർഗ്രീസ് ) വിൽക്കാനുള്ള ശ്രമം പൊളിച്ച് പൊലീസ്. സംഭവത്തിൽ (ആംബർഗ്രീസ്) വിൽക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ ഡാൻസാഫ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ടര കോടി രൂപ വിലമതിക്കുന്ന 1.35 കിലോഗ്രാം ആംബർഗ്രീസ് പിടിച്ചെടുത്തു. ഫോർട്ടുകൊച്ചി സ്വദേശി മുഹമ്മദ് സുഹൈൽ (20), ലക്ഷദ്വീപ് കൽപ്പേനി സ്വദേശി സുഹൈൽ സഹീർ (21) എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസത്തെ രഹസ്യ നീക്കത്തിനൊടുവിൽ ഇന്നലെ പുലർച്ചയോടെയാണ് പ്രതികളെ പിടികൂടിയത്. ഫോർട്ടുകൊച്ചിയിലെ ഒരു ബേക്കറി ജീവനക്കാരനായ കൽപ്പേനി […]

മത്സ്യമേഖലയിൽ ആശങ്ക രൂക്ഷം: പ്രതിഷേധവുമായി തൊഴിലാളികൾ

കൊച്ചി: ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം മത്സ്യബന്ധന, സംസ്‌കരണ, കയറ്റുമതി മേഖലകളെ കടുത്ത ആശങ്കയിലാക്കുന്നു. മത്സ്യലഭ്യതയിൽ കുറവ് നേരിടുന്ന ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിലും വരുമാനവും തകരുമെന്ന ഭീതിയിലാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കിയ ഉത്തരവ് പ്രകാരം ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് ചുമത്തുന്നത്. സമുദ്രോൽപ്പന്ന മേഖലയെ ഇത് ബാധിക്കും. കഴിഞ്ഞ വർഷം ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത സമുദ്രോത്പ്പന്നങ്ങളിൽ 90 ശതമാനവും ചെമ്മീനായിരുന്നു.

കുട്ടനാട്ടിൽ റേഷൻസാധനങ്ങൾ ഇനി കൃത്യമായെത്തും

ആലപ്പുഴ: കുട്ടനാട്ടിൽ ഇനി മുതൽ റേഷൻ സാധനങ്ങളുടെ സ്റ്രോക്ക് കൃത്യമായി എത്തും. വാതിൽപ്പടി സേവനത്തിലെ അപാകതകളിൽ ചർച്ച നടത്തി പരിഹാരം കണ്ടതായി റേഷൻവ്യാപാരികൾ അറിയിച്ചു. ഗതാഗതക്കരാറുകാരും ചുമട്ടുതൊഴിലാളികളും തമ്മിലുള്ള തർക്കമാണ് കുട്ടനാട്ടിൽ വാതിൽപ്പടി സേവനം മുടങ്ങാൻ കാരണം. ഇതുമൂലം ജൂലായ് മാസത്തെ റേഷൻ വിതരണം പൂ‌ർണതോതിൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ചുരുക്കം ചില കടകളിൽ മാത്രമാണ് റേഷൻ സാധനങ്ങൾ എത്തിയത്. ചിലർ കോമ്പോ സംവിധാനം ഉപയോഗിച്ച് സ്റ്റോക്കുള്ള അരി നൽകിയെങ്കിലും ഗോതമ്പ്, ആട്ട എന്നിവ ഭൂരിഭാഗം കാർഡുടമകൾക്കും ലഭിച്ചില്ല. ചില

ഇനി തോന്നുംപടി വാങ്ങരുത്: അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ചു

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങൾക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകൾക്കും അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ. അക്ഷയ സെന്ററുകൾ തോന്നുംപടി നിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്നതോടെയാണിത്.വിവിധ സേവനങ്ങൾക്ക് 10 മുതൽ 100 രൂപ വരെയാണ് സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. നികുതികളും ഫീസുകളും അടയ്ക്കുന്നതിന് 1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപയാണ് സർവീസ് ചാർജ്. 1001 മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ. 5000 രൂപയ്ക്ക്

ദിവസവും മാംസാഹാരങ്ങൾ കഴിക്കുന്നത് നല്ലതല്ല!

ന്യൂയോർക്ക്: മാംസാഹര പ്രിയർക്ക് അത്ര സുഖകരമല്ലാത്ത വാർത്തയാണ് ഓക്സ്ഫഡ് സർവകലാശാല ​ഗവേഷകർ ഈയിടയ്ക്ക് പുറത്ത് വിട്ട പഠനത്തിൽ പറയുന്നത്. ദിവസവും മാംസാഹരം കഴിക്കുന്നത് 25 ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നു. ബി.എം.സി മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണിത്. 475,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ദിവസേന മാംസാഹാരങ്ങൾ കഴിക്കുന്നവരിൽ ക്യാൻസറിതര രോ​ഗങ്ങളായ ഹൃദ്രോ​ഗം, പ്രമേഹം, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. മാംസം സന്തുലിതമായ ആഹാരക്രമത്തിന്റെ ഭാ​ഗമാണെങ്കിലും അമിതമായി കഴിക്കുന്നതും

50 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 -50 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള യു,​എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം രാജ്യത്തെ ഉത്പാദന, വിപണന മേഖലയെ പ്രതികൂലമായി ബാധിക്കും. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര നയമാണ് അമേരിക്കയെ ഉയർന്ന ഇറക്കുമതി തീരുവ ചുമത്താൻ പ്രേരിപ്പിച്ചത്.വസ്ത്രങ്ങൾ, വിലകൂടിയ ആഭരണങ്ങൾ, ലെതർ ഉത്പന്നങ്ങൾ, ഓട്ടോമൊബൈൽ പാർട്സ്, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടിപരിപ്പ്, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കും. ഉയർന്ന തീരുവ നൽകി അമേരിക്കയിലെത്തുന്ന ഇന്ത്യൻ ഉത്പന്നങ്ങൾ കൂടിയ വിലക്കുവാങ്ങാൻ

ബീഹാർ വോട്ടർ പട്ടികയിൽ സുപ്രീംകോടതി,​ 65 ലക്ഷം പേരുകൾ നീക്കിയോ? തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി പറയണം

ന്യൂഡൽഹി: ബീഹാറിൽ 65 ലക്ഷം വോട്ടർമാരെ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം ആവശ്യപ്പെട്ടു. ശനിയാഴ്ചയോടെ രേഖാമൂലം മറുപടി അറിയിയ്ക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ബീഹാർ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഏകപക്ഷീയമെന്നും ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ‘ഇന്ത്യ” മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നീക്കം ചെയ്‌ത 65 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ

രാഷ്ട്രീയക്കളിയിൽ സ്‌തംഭിച്ച് സാങ്കേതിക സർവകലാശാല

ശമ്പളമില്ല, പെൻഷനില്ല: പരീക്ഷ നടത്താനും സർട്ടിഫിക്കറ്റ് അയയ്ക്കാനും പണമില്ല തിരുവനന്തപുരം: ഒന്നര ലക്ഷത്തോളം കുട്ടികൾക്ക് പരീക്ഷ നടത്താനും സർട്ടിഫിക്കറ്റ് നൽകാനും പോലും പണമില്ലെങ്കിലും,ബഡ്ജറ്റ് പാസാക്കില്ലെന്ന രാഷ്ട്രീയക്കളിയിൽ സ്തംഭിച്ചിരിക്കുകയാണ് സാങ്കേതിക സർവകലാശാല. സംസ്ഥാനത്തെ എൻജിനിയറിംഗ്, മാനേജ്മെന്റ് കോളേജുകൾ അഫിയിലേറ്റ് ചെയ്തിട്ടുള്ള സർവകലാശാലയിൽ നിത്യച്ചെലവിനുപോലും പൈസയില്ല. 2 മാസത്തെ പെൻഷനും കഴിഞ്ഞ മാസത്തെ ശമ്പളവും മുടങ്ങിയതിനെത്തുടർന്ന് ബഡ്ജറ്റ് പാസാക്കാൻ ഇന്നലെ സ്റ്റാറ്റ്യൂട്ടറി ഫിനാൻസ്‌ കമ്മിറ്റി വിളിച്ചെങ്കിലും ക്വോറം തികഞ്ഞില്ല. ഇതോടെ, സാമ്പത്തിക, ഭരണസ്തംഭനത്തിലേക്ക് നീങ്ങി. ഗവർണർ നിയമിച്ച താത്കാലിക വി.സി

6.5 ലക്ഷത്തിന് സി.എൻ.ജി ബസ്; എന്നിട്ടും വേണ്ട

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡീസൽ ബസിനെ 6.5 ലക്ഷം രൂപയ്ക്ക് സി.എൻ.ജിയാക്കാം. 6 കിലോമീറ്റർ മൈലേജ് കിട്ടും.എന്നിട്ടും മുഖംതിരിച്ച് കെ.എസ്.ആർ.ടി.സി. അതേസമയം, തമിഴ്‌നാട് 1000 ബസുകൾ സി.എൻ.ജിയാക്കാൻ അനുമതി നൽകി. 15 വർഷത്തിലേറെ പഴക്കമുള്ള 1194 ഡീസൽ ബസുകൾ കെ.എസ്.ആർ.ടി.സി ഇപ്പോഴും ഓടിക്കുന്നു. മൈലേജാകട്ടെ വെറും 3-4 കിലോമീറ്ററും. ഇവ സി.എൻ.ജിയാക്കി നഷ്ടം കുറയ്ക്കാനുള്ള സാദ്ധ്യതയാണ് കോർപറേഷൻ തള്ളിക്കളയുന്നത്. സി.എൻ.ജി ബസിറക്കാൻ 2022ൽ കെ.എസ്.ആർ.ടി.സി തീരുമാനിച്ചതാണ്. ആദ്യം നൂറു ബസുകളിൽ സി.എൻ.ജി എൻജിനായിരുന്നു പ്ലാൻ. എന്നാൽ പുറത്തിറക്കിയത്

കേരളത്തിനുള്ള നികുതിവിഹിതം കുറഞ്ഞെന്ന് കേന്ദ്രം സമ്മതിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള കേന്ദ്രനികുതി വിഹിതം വെട്ടിക്കുറച്ചുവരികയാണെന്ന കേരളത്തിന്റെ പരാതി ശരിവെച്ച് കേന്ദ്രസർക്കാർ. പതിനഞ്ചാം ധനകാര്യകമ്മിഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമൻ വ്യക്തമാക്കി. രാജ്യസഭയിൽ ജോൺബ്രിട്ടാസിന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിക്ക് ഒരുകാരണം കേന്ദ്രനികുതി വിഹിതം യുക്തിപരമല്ലാത്ത കാരണങ്ങൾ പറഞ്ഞ് വെട്ടിക്കുറയ്ക്കുന്നതാണെന്ന് സംസ്ഥാന നിയമസഭയിലും ബഡ്ജറ്റ് പ്രസംഗങ്ങളിലും സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചൂണ്ടിക്കാട്ടാറുണ്ട്. കഴിഞ്ഞ നാലുവർഷമായി തനത് വരുമാനത്തിൽ വലിയ മുന്നേറ്റം നേടിയെങ്കിലും

Scroll to Top