Author name: Rajesh R

മലയാളത്തിന്റെ മാഷ്

1928 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിൽ മംഗലത്ത് എം.സി.കേശവന്റെയും കെ.പി.ഭവാനിയുടെയും ഏക മകനായാണ് എം.കെ.സാനു എന്ന മലയാളത്തിന്റെ സ്വന്തം സാനു മാഷ് ജനിച്ചത്. അദ്ധ്യാപകൻ, ജീവചരിത്രകാരൻ, നിരൂപകൻ, എഡിറ്റർ, പരിഭാഷകൻ, പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങി വിവിധ കർമ്മമേഖലകളിൽ പ്രവർത്തിച്ചു. നാട്ടിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് സാനുമാഷിന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. അവിടെ വച്ച് എഴുതാനും വായിക്കാനും പഠിച്ചു. തുടർന്ന് കാഞ്ഞിരംചിറയിലെ ‘കണ്ടയാശാന്റെ സ്കൂൾ” എന്ന് പേരുള്ള വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്നു. ആർ.സുഗതൻ അദ്ധ്യാപകനായിരുന്നു. സാനുമാഷിന്റെ കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം. […]

ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​ മോചനം, ഒഴി​യുന്നി​ല്ല കുരുക്ക്, എൻ.ഐ.എ നിലപാട് നിർണായകം

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡിൽ അറസ്റ്രിലായ മലയാളി കന്യസ്ത്രീകളായ പ്രീതി മേരിക്കും വന്ദന ഫ്രാൻസിസിനും ഒൻപതാം ദിനം ജയിൽമോചനം. സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള എഫ്.ഐ.ആർ ആണെന്നും കേസ് ഡയറിയിൽ അക്കാര്യം വ്യക്തമാണെന്നും ജാമ്യം അനുവദിച്ചുകൊണ്ട് പ്രത്യേക ജഡ്‌ജി സിറാജുദ്ദിൻ ഖുറേഷി ചൂണ്ടിക്കാട്ടി. ദുർഗ് സെൻട്രൽ ജയിലിൽ നിന്ന് വൈകീട്ട് 03.38ന് പുറത്തിറങ്ങിയ കന്യാസ്ത്രീകളെ സ്വീകരിക്കാൻ ഉറ്റബന്ധുക്കളും മറ്റു കന്യാസ്ത്രീകളും മാത്രമല്ല, കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, കേസ് എൻ.ഐ. എ

താത്കാലിക വി.സി നിയമനം റദ്ദാക്കില്ലെന്ന് ഗവർണർ, മുഖ്യമന്ത്രിക്ക് മറുപടിക്കത്ത് നൽകി

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർമാരെ നിയമിച്ചത് റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ ആർ.വി. ആർലേക്കർ തള്ളി. സുപ്രീംകോടതി ഉത്തരവിന് അനുസൃതമായാണ് വി.സിമാരെ നിയമിച്ചതെന്നും ഇത് പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഗവർണർ മറുപടിക്കത്ത് നൽകി. നിയമനങ്ങൾ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമല്ല, അന്ത:സത്തയ്ക്ക് വിരുദ്ധവുമല്ല. അതിനാൽ റദ്ദാക്കേണ്ട കാര്യമില്ലെന്നും നിയമനങ്ങൾ നിയമപ്രകാരമല്ലെന്നും റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ കത്തിനുള്ള മറുപടിയിൽ ഗവർണർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവിന്റെ അന്ത:സത്തയ്ക്കെതിരാണ് ഗവർണറുടെ നടപടിയെന്നും സർക്കാരിന്റെ പാനലിലുള്ളവരെ നിയമിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ

ലഹരിപ്പിടിയിൽ മുന്നിൽ കേരളം

ലോകത്താകമാനമുള്ള ജനങ്ങളെ പിടിച്ചുലയ്ക്കുന്ന വലിയ വിപത്തായി ലഹരി ഉപയോഗം മാറിയിട്ടുണ്ട്. കുട്ടികൾ മുതൽ മുതിർന്നവരെ വരെ വലയിലാക്കാൻ ഓരോ കോണിലും പതുങ്ങിയിരിക്കുകയാണ് ലഹരിയുടെ കണ്ണുകൾ. അതുകൊണ്ടുതന്നെ ലഹരിക്കെതിരെയുള്ള അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടം കൂടിയാണിന്ന്. രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഉന്നയിച്ചത്. അഞ്ചുവർഷത്തിനിടെ കേരളത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങൾ അഞ്ചിരട്ടിയായി വർദ്ധിച്ചെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയിലാണ്

നെൽവിലയിൽ ഇനിയും നൽകാനുണ്ട് 533കോടി

ആലപ്പുഴ : രണ്ടാംകൃഷിയുടെ വിത അവസാനിച്ച് വളപ്രയോഗത്തിന്റെ സമയമായിട്ടും കഴിഞ്ഞ പുഞ്ച സീസണിലെ നെല്ലിന്റെ വില കിട്ടാതെ കർഷകർ. 533 കോടിയോളം രൂപയാണ് ഇനിയും കർഷകർക്ക് ലഭിക്കാനുള്ളത്. ഇതിൽ 33കോടി രൂപ കഴിഞ്ഞദിവസം സർക്കാർ അനുവദിച്ചെങ്കിലും ഇത് കർഷകരുടെ കൈയിലേക്കെത്താൻ ഇനിയും സമയമെടുക്കും. കാലവർഷക്കെടുതിയുൾപ്പെടെ പ്രതികൂലസാഹചര്യങ്ങളിലും കടംവാങ്ങി രണ്ടാംകൃഷിയിറക്കിയ കർഷകർ വളപ്രയോഗത്തിനും കീടനാശിനിപ്രയോഗത്തിനും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഓണത്തിന് കഷ്ടിച്ച് ഒരുമാസം ശേഷിക്കുമ്പോഴും തങ്ങൾ അദ്ധ്വാനിച്ച് സപ്ളൈകോയ്ക്ക് കൈമാറിയ നെല്ലിന്റെ പണം ഇനി എന്ന് ലഭ്യമാകുമെന്നറിയാതെ ആശങ്കയിലാണ് ഇവർ.

ഒളിയമ്പുമായി ജില്ലാ സെക്രട്ടറി  അഡ്വ. വി.ബി.ബിനു… മാണി ഗ്രൂപ്പല്ല ജില്ലയിൽ ‘വല്യേട്ടൻ’ സി.പി.ഐ

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങവെ എൽ.ഡി.എഫിൽ കൂടുതൽ സീറ്റിന് അവകാശവാദവുമായി സി.പി.ഐ. ജില്ലയിൽ കേരള കോൺഗ്രസ് എമ്മിനേക്കാൾ ശക്തി സി.പി.ഐയ്‌ക്കാണെന്ന് ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൈക്കത്ത് മാത്രമാണ് തോമസ് ചാഴികാടന് ഭൂരിപക്ഷം നേടാനായത്. മാണിഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളായ കടുത്തുരുത്തിയിലും, പാലായിലും, ഏറ്റുമാനൂരിലുമെല്ലാം യു.ഡിഎഫ് സ്ഥാനാർത്ഥിക്കായിരുന്നു ഭൂരിപക്ഷം. സി.പി.എം കഴിഞ്ഞാൽ ജില്ലയിലാകെ വേരോട്ടമുള്ളത് സി.പി.ഐയ്‌ക്കാണ്. മൂന്നു വർഷം കൊണ്ട് വൻവളർച്ച ഉണ്ടാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 8 മുതൽ 10

മൂന്ന് ദിവസം മഴ തിമിർക്കും; ആഗസ്റ്റിൽ പെരുമഴക്കാലം

മലപ്പുറം: തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ ജില്ലയിൽ അടുത്ത നാല് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും യെല്ലോ അലേർട്ടും തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഓറഞ്ച് അലേർട്ടും പ്രവചിച്ചിട്ടുണ്ട്. ആഗസ്റ്റിൽ മഴ കനക്കുന്ന പ്രവണത ഇത്തവണയും ആവർത്തിച്ചേക്കും എന്നാണ് മഴ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. 2018ലെ ആദ്യ പ്രളയകാലം മുതൽ ഈ സാഹചര്യമാണ് ജില്ലയിൽ നിലനിൽക്കുന്നത്. ജൂണിൽ മഴ ലഭിച്ചപ്പോൾ ജൂലായിൽ മഴ കുറഞ്ഞു. ഇതോടെ മൺസൂൺ

നിക്ഷേപം ഇരട്ടിപ്പിക്കൽ വാഗ്ദാനം കൊച്ചിയിൽ 54 കാരന്റെ 1 കോടി രൂപ തട്ടിയെടുത്തു

കൊച്ചി: നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയിൽ 54കാരനിൽ നിന്ന് 1,07,47,041 രൂപ തട്ടിയെടുത്തു. എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. ബംഗളൂരു സ്വദേശികളായ പൂർണ അഗർവാൾ, വിക്രം മൽഹോത്ര, ബിവായ് റോയ് ചൗധരി എന്നിവരെ പ്രതിചേർത്താണ് കേസ്. ഓൺലൈനിലൂടെയാണ് പ്രതികൾ 54കാരനെ പരിചയപ്പെട്ടത്. മുംബയിലെ ഒയാസീസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെന്നാണ് പ്രതികൾ വിശ്വസിപ്പിച്ചത്. നിക്ഷേപിക്കുന്നതിന്റെ ഇരട്ടി നിശ്ചിത ദിവസത്തിനകം തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വാചക കസർത്തിൽ വീണുപോയ 54കാരൻ 10 തവണകളായി 10

തിരു. ഡി.സി.സി പ്രസിഡന്റ് നിയമനം പിന്നാക്ക വിഭാഗത്തിന് നൽകണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ തിരുവനന്തപുരം ഡി.സി.സിയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്നാക്ക വിഭാഗക്കാരെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. ജില്ലയിൽ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിലായി കോൺഗ്രസിന് തിരിച്ചടി നേരിടുന്നതിന് കാരണം പിന്നാക്ക വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നതാണ്. പാർട്ടി നേതൃത്വത്തിന്റെ അവഗണനയും,സ്ഥാനാർത്ഥി നിർണയത്തിലെ വെട്ടിനിരത്തലും ഇതിൽ നല്ലൊരു വിഭാഗം പ്രാദേശിക നേതാക്കളും പ്രവർത്തകരും നിഷ്ക്രിയരാവുകയോ,സി.പി.എമ്മിലും ബി.ജെ.പിയിലും മറ്റും ചേക്കേറുകയോ ചെയ്യുന്നതായി ചൂണ്ടിക്കാട്ടുന്നു. കാവിയാട് ദിവാകരപ്പണിക്കരാണ് പിന്നാക്ക സമുദായത്തിൽ നിന്ന് ഏറ്റവുമൊടുവിൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായത്. അതിനുശേഷം

അദ്ധ്യക്ഷന്റെ തട്ടകത്തിൽ  കോൺഗ്രസിന് തലവേദന

കണ്ണൂർ കോൺഗ്രസിലെ ആഭ്യന്തര സംഘർഷങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ പാർട്ടിയെ വലയ്ക്കുന്നു. തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ നേതൃത്വം ആഹ്വാനം ചെയ്യുമ്പോഴും കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ പുകയുകയാണ്. ഒന്ന് അവസാനിക്കുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിലൂടെ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനും തലവേദനയാകുകയാണ്. വിജിൽ മോഹൻ- കെ.സി. വിജയൻ വിവാദം മുതൽ തളിപ്പറമ്പിലെ വിമത വിഭാഗത്തിന്റെ സ്വതന്ത്ര മത്സരം വരെ, മാടായി കോളജ് നിയമന വിവാദം മുതൽ അഴിമതി ആരോപണങ്ങൾ വരെ എല്ലാം ചേർന്ന് പാർട്ടി നേതൃത്വം കടുത്ത

Scroll to Top