Author name: Rajesh R

വെളിച്ചെണ്ണ വില; പുതിയ ടെൻഡർ വിളിക്കാൻ സപ്ലൈകോ

കൊച്ചി: വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിന് നി​ലവി​ലെ ടെൻഡർ റദ്ദാക്കി സപ്ലൈകോ പുതിയ ടെൻഡർ വിളിക്കും. കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദകർക്കും ടെൻഡറിൽ പങ്കെടുക്കാൻ ഇതോടെ അവസരം ലഭിക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഉത്പാദകരുടെ യോഗത്തിൽ ടെൻഡറിൽ പങ്കെടുക്കാൻ ഇവർ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അന്യസംസ്ഥാന സപ്ളയർമാരാണ് സപ്‌ളൈകോയ്ക്ക് പ്രധാനമായും വെളി​ച്ചെണ്ണയും നൽകുന്നത്. സപ്ളൈകോയ്ക്ക് കുറഞ്ഞ നി​രക്കി​ൽ വെളി​ച്ചെണ്ണ നൽകാൻ തയ്യാറാണെന്നും പണം വേഗം ലഭ്യമാക്കണമെന്നും ഉത്പാദകർ യോഗത്തി​ൽ ആവശ്യപ്പെട്ടപ്പോൾ 15 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് ഉറപ്പുനൽകിയെന്ന്​ ഭക്ഷ്യ, സി​വി​ൽ […]

നുരഞ്ഞ് പതഞ്ഞൊഴുകി കുണ്ടുമൺ വെള്ളച്ചാട്ടം

കൊല്ലം: മലവെള്ളപ്പാച്ചിലില്ല, ഉയരത്തിൽ നിന്നുള്ള ജലപാതവുമല്ല, എന്നിട്ടും കുണ്ടുമൺ വെള്ളച്ചാട്ടം ഹിറ്റാണ്. കൊല്ലത്തുകാ‌ർക്ക് വെള്ളച്ചാട്ടം കാണണമെങ്കിൽ കിഴക്കൻ മലയോര മേഖലകളിലേക്ക് പോകേണ്ട, പട്ടണത്തിന് സമീപത്തെ ഇത്തിക്കരയാറിന്റെ കൈവഴിയിലേക്ക് എത്തിയാൽ മതി. ദിവസവും നൂറുകണക്കിനാളുകളാണ് ഇവിടെ കുളിക്കാനെത്തുന്നത്. നിറഞ്ഞൊഴുകുന്ന ജലാശയത്തിന് കുറുകെയുള്ള നടപ്പാലത്തിന്റെ ബണ്ടുകളിലൂടെയാണ് വെള്ളം ഉയർന്ന് പൊങ്ങിപ്പരക്കുന്നത്. വെള്ളം കരിമ്പാറകളിൽ തട്ടിച്ചിതറിയൊഴുകുന്നത് വേറിട്ട കാഴ്ചയാണ്. ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടമല്ലെങ്കിലും നുരുഞ്ഞ് പതഞ്ഞുള്ള ഒഴുക്ക് ചാരുതയേറും. നെടുമ്പന ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നതാണ് കുണ്ടുമൺ വെള്ളച്ചാട്ടം. ഇവിടേക്കുള്ള റോഡ് അടുത്തിടെ കോൺക്രീറ്റ് ചെയ്തിരുന്നു. മതിയായ

ഡി റിസർവ്ഡ് കോച്ചുകൾ മറയുന്നു: ട്രെയിനിൽ തിക്കിത്തിരക്കി സ്ഥിരം യാത്രക്കാർ

കൊല്ലം: സ്ഥിരം യാത്രക്കാരായ സീസൺ ടിക്കറ്റുകാരെ കൂടുതൽ ദുരിതത്തിലാക്കി രാവിലെയും വൈകിട്ടുമുള്ള ട്രെയിനുകളിലെ ഡി റിസർവ്ഡ് കോച്ചുകൾ മറയുന്നു. പല ട്രെയിനുകളിലെയും റിസർവ്ഡ്, സ്ലീപ്പർ കോച്ചുകൾ കാലിയായി കിടക്കുമ്പോഴാണ് ഉള്ള ഡി റിസർവ്ഡ് കോച്ചുകൾ കൂടി വെട്ടിച്ചുരുക്കുന്നത്. ഇതോടെ സ്ഥിരം യാത്രക്കാർ ജനറൽ കോച്ചുകളിൽ തിക്കിത്തിരക്കി കുഴഞ്ഞുവീഴുന്ന അവസ്ഥ സൃഷ്ടിക്കും. രാവിലെ അഞ്ചര മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ എഴ് വരെയുമാണ് ട്രെയിനുകളിൽ സീസൺ ടിക്കറ്റുകാർ കൂടുതലായി കയറുന്നത്. രാവിലെ 5.30നും 9.45നും ഇടയിൽ

കോടതിപ്പാലം നിർമ്മാണം, ട്രയൽറണ്ണിന് തുടക്കം, വട്ടംചുറ്റി യാത്രക്കാർ

ആലപ്പുഴ : കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായുള്ള ഗതാഗതപരിഷ്കാരത്തിന് മുന്നോടിയായുള്ള ട്രയൽറണ്ണിൽ നഗരയാത്ര ദുരിതപൂർണമായി. ഗതാഗത പരിഷ്കാരങ്ങളറിയാത്തവരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബസിറങ്ങിയവരും വട്ടംചുറ്റി. ഇന്നലെ മുതലാണ് പ്രൈവറ്റ് ബസ് സ്റ്റാന്റ്, കെ.എസ്.ആർ.ടി.സി, ബോട്ട് ജെട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് വൈ.എം.സി.എയിലും ബോട്ട് ജെട്ടിയിലുമായി അടയ്ക്കുകയും ഗതാഗതം വഴിതിരിക്കുകയും ചെയ്തത്. എസ്.എഫ്.ഐ, എൻ.ജി.ഒ യൂണിയൻ തുടങ്ങിയ സംഘടനകളുടെ പ്രകടനത്തിന് കൂടി ഇന്നലെ നഗരം വേദിയായതോടെ ദുരിതമേറി. വാടക്കനാലിന്റെ തെക്കേക്കരയിലെ റോഡിനൊപ്പം മുല്ലയ്ക്കൽ – കോടതിപ്പാലം റോഡും പാലത്തിന്റെ

മഴ മാറിനിന്നിട്ടും ഒഴിയാതെ വെള്ളക്കെട്ട്

ആലപ്പുഴ : മഴമാറിയതോടെ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും വെള്ളപ്പൊക്കഭീഷണിയിൽ നിന്ന് ആശ്വാസം. ഇന്നലെ മുതൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങിയെങ്കിലും ചിലപ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴുമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പ്രളയഭീതി സൃഷ്ടിച്ച് വളരെ വേഗത്തിലാണ് പ്രദേശത്ത് വെള്ളംകയറിയത്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് കിഴക്കൻവെള്ളം വലിയതോതിൽ എത്തുന്നുണ്ടെങ്കിലും തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചിരിക്കുന്നതിനാൽ നീരൊഴുക്ക് ശക്തമാണ്. നെടുമുടി, കാവാലം എന്നിവിടങ്ങളിൽ അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്. ആലപ്പുഴ നഗരത്തിലെ വിവിധവാർഡുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പാലസ്, പള്ളാത്തുരുത്തി, തത്തംപള്ളി, നെഹ്റുട്രോഫി എന്നീ വാർഡുകളിലെല്ലാം വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇന്നും

റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ്, നിരക്ക് കുറയും

തൃശൂർ: പ്രീമിയം പാർക്കിംഗ് എന്ന പേരിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന വൻ കൊള്ള അവസാനിക്കുന്നു. രണ്ട് ദിവസം ബൈക്ക് നിറുത്തിയിട്ടതിന് റിട്ട. എസ്.ഐയുടെ കൈയിൽ നിന്ന് 845 രൂപ ഫീസ് വാങ്ങിയത് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതെ തുടർന്നാണ് നടപടി. നിരക്ക് കൂടുതലാണെന്ന് ബോധ്യമായതിനാൽ അടുത്ത മാസം മുതൽ കുറയ്ക്കുമെന്ന് കരാറാകാരന്റെ കേരളത്തിലെ നടത്തിപ്പിന്റെ ചുമതലയുള്ള സക്കീർ കേരള കൗമുദിയോട് പറഞ്ഞു. പ്രീമിയം എന്ന പേരിൽ വൻ ഫീസാണ് വാങ്ങുന്നതെന്ന വിവരം

ടിക്കറ്റ് നിരക്കിൽ തീരുമാനമായില്ല; അനിശ്ചിതകാല സമരം തുടങ്ങാൻ സ്വകാര്യ ബസുകാർ

തിരുവനന്തപുരം:വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധനവിൽ ഒത്തുതീർപ്പ് സാദ്ധ്യത അടഞ്ഞതോടെ അനിശ്ചിതകാല സമരം ആരംഭിക്കാൻ സ്വകാര്യ ബസുടമകളുടെ തീരുമാനം.ഇന്നലെ ഗതാഗത സെക്രട്ടറി പി.ബി നൂഹിന്റെ അദ്ധ്യക്ഷതയിൽ ബസുടമകളുടെ സംഘടനാ പ്രതിനിധികളുടേയും വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെയും യോഗം വെവ്വേറെ ചേർന്നെങ്കിലും ധാരണയിലെത്താനായില്ല.തുടർന്നാണ് സ്വകാര്യ ബസുകാർ സമരം പ്രഖ്യാപിച്ചത്.വിദ്യാർത്ഥി യാത്രാ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.എന്നാൽ നിരക്ക് വർദ്ധനയെ വിദ്യാർത്ഥി സംഘടനകൾ എതിർത്തു.വ്യവസായത്തിന്റെ പ്രതിസന്ധി കണക്കിലെടുത്ത് നിരക്ക് വർദ്ധിപ്പിക്കണമെന്ന് സ്വകാര്യബസുകാർ ആവശ്യപ്പെട്ടു.യാത്രക്കാരിൽ 70 ശതമാനവും വിദ്യാർഥികളാണ്.1961ൽ കൺസഷൻ ആരംഭിക്കുമ്പോൾ

പാർലമെന്റിൽ അമിത് ഷാ: വധിച്ചത് പഹൽഗാം ഭീകരരെ

ന്യൂഡൽഹി : സംയുക്ത സേന ‘ഓപ്പറേഷൻ മഹാദേവിൽ” വധിച്ച മൂന്നുപേരും പഹൽഗാം ഭീകരരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാമിൽ കൊടുംക്രൂരത കാട്ടിയ ലഷ്കറെ ത്വയ്ബ ഭീകരരായ ഫൈസൽ ജാട്ട് (സുലൈമാൻ), സിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരെയാണ് കരസേന, സി.ആർ.പി.എഫ്, ജമ്മു കാശ്‌മീർ പൊലീസ് സംയുക്ത ഓപ്പറേഷനിൽ തിങ്കളാഴ്ച വധിച്ചത്. മൂവരും ‘എ” കാറ്റഗറി ഭീകരരാണ്. പാക് പൗരന്മാരും. ദച്ചിഗാമിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗിലെ മജിസ്‌ട്രേട്ട് കോടതി തള്ളി. വെള്ളിയാഴ്ചയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസും സിസ്റ്റർ പ്രീതി മേരിയും ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റിലായത്. ഇന്ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷക അറിയിച്ചു. യു.ഡി.എഫ് എം.പിമാരുടെ സംഘം കന്യാസ്‌ത്രീകളെ സന്ദർശിച്ചു. എം.പിമാരടക്കമുള്ള ഇടതു നേതാക്കൾക്ക് അനുമതി നൽകിയില്ല. ഇന്ന് കാണാൻ അനുവദിക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘവും

ട്രാഫിക് നിയമ ലംഘനം: ഒരേ കുറ്റത്തിന് ഇരട്ടപ്പിഴ, പിഴ ഒടുക്കിയിട്ടും വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനത്തിന് നിശ്ചിത സമയത്തിനകം ഓൺലൈനായി പിഴയൊടുക്കിയതിന് പിന്നാലെ അതേ കുറ്റത്തിന് വീണ്ടും പിഴ നോട്ടീസ്. ഇ- കോടതി മുഖേനയാണ് രണ്ടാമത്തെ നോട്ടീസ്. അടച്ചില്ലെങ്കിൽ തുടർ സേവനങ്ങൾ തടസപ്പെടുമെന്നതിനാൽ വാഹന ഉടമകൾ ആശങ്കയിൽ. പരിവാഹൻ സൈറ്റ് നേരത്തെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ആ സമയത്തുണ്ടായ പിഴവാണ് കാരണമെന്നാണ് സൂചന. എന്നാൽ, ഇത് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിക്കുന്നില്ല. ചുമത്തപ്പെടുന്ന പിഴ നിശ്ചിത ദിവസത്തിനുള്ളിൽ ഓൺലൈനായി ‘ഇ- ചെലാൻ’ സോഫ്റ്റ് വെയറിലൂടെ അടച്ചില്ലെങ്കിലാണ് ഇ- കോടതിക്ക് (വെർച്വൽ

Scroll to Top