Author name: Rajesh R

ഉച്ചികുത്തി വീണില്ല

മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കി സമനില പിടിച്ചെടുത്ത് ഇന്ത്യ മാഞ്ചസ്റ്റർ : നയകൻ ശുഭ്മാൻ ഗിൽ (103), രവീന്ദ്ര ജഡേജ (107*), വാഷിംഗ്ടൺ സുന്ദർ (101*) എന്നിവരുടെ സെഞ്ച്വറികളുടെയും കെ.എൽ രാഹിലിന്റെ 90 റൺസിന്റേയും മികവിൽ ഇംഗ്ളണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കിയ ഇന്ത്യ സമനില പിടിച്ചെടുത്തു. അഞ്ചുമത്സര പരമ്പരയിൽ ഇംഗ്ളണ്ട് 2-1ന് മുന്നിലാണ്. 31ന് ഓവലിലാണ് അഞ്ചാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ഇന്നിംഗ്സിൽ 358 റൺസിന് ആൾഔട്ടായ ഇന്ത്യയ്ക്കെതിരെ ഇംഗ്ളണ്ട് ഒന്നാം […]

മണ്ണിടിച്ചിലിൽ തകർന്നത് ലൈജുവിന്റെ സ്വപ്ന ഭവനം

തകർന്നത് ഭാര്യയുടെ താലിമാല വരെ പണയപ്പെടുത്തി നിർമ്മിച്ച വീട്ആലുവ: എടത്തല തേവക്കൽ കൈലാസ് നഗർ തിരുവല്ലം റോഡിൽ കത്താംപുറം വീട്ടിൽ ലൈജുവിന്, രണ്ടര വർഷം മുമ്പ് കഷ്ടപ്പെട്ട് നിർമ്മിച്ച കിടപ്പാടം മണ്ണിടിച്ചിലിൽ നഷ്ടമായി. ഭാര്യയുടെ കെട്ടുതാലിയും പ്ലസ് വൺ വിദ്യാർത്ഥിനിയായ ഏകമകളുടെ വളയും കമ്മലും വരെ വിറ്റും പണയപ്പെടുത്തിയും സ്വരുക്കൂട്ടിയ പണം കൊണ്ടാണ് വീട് നിർമ്മിച്ചത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ലൈജു പരക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും എല്ലാം നഷ്ടമായതിന്റെ വേദനയിലാണീ കുടുംബം. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2 ഓടെയാണ് രണ്ടര

ക്രിപ്റ്റോ ട്രേഡിംഗ് തട്ടിപ്പ് കൊച്ചിയിൽ 59കാരന്റെ 11.34 ലക്ഷം ആവിയായി !

കൊച്ചി: ക്രിപ്‌റ്റോ കറൻസി ട്രേഡിംഗിന്റെ പേരിൽ കൊച്ചിയിൽ വൻ തട്ടിപ്പ്. കാക്കനാട് സ്വദേശിയായ 59 വയസുകാരന് 11.34 ലക്ഷം രൂപയാണ് നഷ്ടമായത്. ഇദ്ദേഹത്തിന്റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എൽ.എൽ.എൽ.ബി.ഐ.ടി, ബിനാൻസ് എന്നീ സ്വകാര്യ കമ്പനികളുടെ ഫിനാൻസ് അഡ്വൈസറായ ബൽബീർ, മറ്റൊരു ജീവനക്കാരിയായ ഖുശി ശർമ്മ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ചിലാണ് തട്ടിപ്പിന്റെ തുടക്കം. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ വൻതുക ലാഭം ലഭിക്കുമെന്ന് പ്രതികൾ വാഗ്ദാനം നൽകി. വാട്സ്ആപ്പിലൂടെ കമ്പനിയുടെ ആപ്പുകളുടെ

65 വയസുകാരനെ ചാറ്റിൽ കുടുക്കി അരക്കോടി തട്ടി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ചാറ്റ് ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി 65 വയസുകാരനിൽ നിന്ന് അരക്കോടി രൂപ തട്ടിയ കേസിൽ എറണാകുളം റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 25 വയസുകാരനായ ഒരു യുവാവും 30 വയസുകാരിയായ ഒരു യുവതിയുമാണ് കേസിലെ പ്രതികൾ. 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം സ്വദേശിയായ 65 വയസുകാരന്റെ വാട്‌സ്ആപ്പിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു സന്ദേശമെത്തുന്നതാണ് തട്ടിപ്പിന് തുടക്കം. ഇതിന് പിന്നിൽ പ്രതികളായിരുന്നു. സൗഹൃദം നടിച്ച് ഇവർ ചാറ്റിംഗ് തുടർന്നു.

കൊടുക്കൽ വാങ്ങലിന്റെ ‘മഹാ വിനിമയം’ 

നുഷ്യർ മാത്രമല്ല, പക്ഷിമൃഗാദികളും കഥാപാത്രങ്ങളായി വന്ന് സ്വത്വവിശുദ്ധി തെളിയിക്കുന്ന രാമായണകാവ്യം ഭാരതസംസ്കാരത്തിന്റെ മഹിമയെ തിളക്കമുള്ളതാക്കുന്നു. രാമലക്ഷ്മണന്മാരുടെ ഹനുമാനും സുഗ്രീവനുമായുള്ള സഖ്യം രാമായണത്തിലെ ദിവ്യ മുഹൂർത്തമാണ്. സീതാന്വേഷണാർത്ഥം ശ്രീരാമാനുജന്മാർ ബാലികേറാമലയായ ഋശ്യമൂകത്തിന് അടുത്തെത്തുന്നു. പത്നീവിരഹത്തിനുമേൽ കരയുകയും പറയുകയും ചെയ്തണയുന്ന രഘുവരനെക്കണ്ട് സുഗ്രീവൻ ഭയക്കുന്നു. തന്നെ കൊല്ലാൻ അഗ്രജനായ ബാലി പറഞ്ഞയച്ചതാകും ഇവരെയെന്ന് ധരിച്ച് മന്ത്രിയായ മാരുതിയോട് വിപ്രവേഷത്തിൽ ചെന്ന് അവർ ആരാണെന്നറിയാൻ ആജ്ഞാപിക്കുന്നു. ശത്രുക്കളാണെങ്കിൽ കെെകളാൽ ആംഗ്യം കൊണ്ടും അല്ലെങ്കിൽ മുഖപ്രസാദത്തോടെ പുഞ്ചിരിച്ചും തനിക്ക് അറിവുതരാനും ചട്ടംകെട്ടുന്നു. ഹനുമാന്റെ

നെല്ലിയാമ്പതിയിൽ ഇരുന്നൂറോളം വേഴാമ്പലുകൾ

നെല്ലിയാമ്പതി: വംശനാശ ഭീഷണി നേരിടുമ്പോഴും നെല്ലിയാമ്പതി മലനിരകളിൽ ഇരുന്നൂറോളം വേഴാമ്പലുകളുണ്ടെന്ന് കണ്ടെത്തൽ. കേരള വനം വന്യജീവി വകുപ്പും പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ് വേഴാമ്പലിന്റെ എണ്ണമെടുത്തത്. മലമുഴക്കി വേഴാമ്പൽ, കോഴി വേഴാമ്പൽ, നാട്ടുവേഴാമ്പൽ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഇരുന്നൂറോളം വേഴാമ്പലുകളെ സർവേയിൽ കണ്ടെത്തി. പാണ്ടൻ വേഴാമ്പലിന്റെ സാന്നിദ്ധ്യവും പ്രദേശത്തുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇവ നെല്ലിയാമ്പതിയിൽ നിന്ന് പറമ്പിക്കുളം, വാഴച്ചാൽ, അതിരപ്പിള്ളി, വാൽപ്പാറ എന്നിവിടങ്ങളിലേക്കും തിരിച്ചും ദേശാന്തരഗമനം നടത്തുന്നു. നെല്ലിയാമ്പതിയിൽ ആരംഭിച്ച ദീർഘകാല വേഴാമ്പൽ നിരീക്ഷണ സംരക്ഷണ

ദൈനംദിന സഞ്ചാരത്തിന്ഒഡീസ് ഇലക്ട്രിക്

ദൈനംദിന സഞ്ചാരത്തിന്ഒഡീസ് ഇലക്ട്രിക് കൊച്ചി: പ്രമുഖ പ്രീമിയം വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് ജനപ്രിയ സ്കൂട്ടറായ റേസറിന്റെ പുതുക്കിയതും നവീകരിച്ചതുമായ പതിപ്പായ റേസർ നിയോ പുറത്തിറക്കി. മൂല്യബോധമുള്ള ഇന്ത്യൻ യാത്രക്കാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന റേസർ നിയോ പ്രായോഗിക പ്രകടനം, പുതിയ കാലത്തെ സവിശേഷതകൾ, മെച്ചപ്പെട്ട ബാറ്ററി സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് താങ്ങാവുന്ന വിലയിൽ നൽകുന്നു. നഗര, അർദ്ധ നഗര പരിതസ്ഥിതികളിലെ ദൈനംദിന യാത്രക്കാർക്ക് അനുയോജ്യമായ മെച്ചപ്പെട്ട വിശ്വാസ്യതയും ഉപയോക്തൃ-സൗഹൃദ സവിശേഷതകളും റേസർ നിയോ

ഇന്ത്യ- യു.കെ വ്യാപാര കരാർ, പുതിയ ഭാരതത്തിലേക്ക് വലിയ ചുവടുവയ്പ്

നാഴികക്കല്ലായി മാറുന്ന ഇന്ത്യ- യു.കെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന ദർശനത്തിന് അനുപൂരകമായി, ഇന്ത്യയിലെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കരകൗശല വിദഗ്ദ്ധർക്കും ചെറുകിട വ്യാപാരികൾക്കും മറ്റും ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാനും, അനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സാധാരണക്കാർക്ക് മത്സരാധിഷ്ഠിത നിരക്കിൽ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്നതിനും വഴിയൊരുക്കും. ഓസ്‌ട്രേലിയ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ, യു.എ.ഇ എന്നിവ ഉൾപ്പെടെയുള്ള മറ്റ് വികസിത രാജ്യങ്ങളുമായി ഇതിനകം ഇന്ത്യ യാഥാർത്ഥ്യമാക്കിയ സമാനമായ കരാറുകളുടെ തുടർച്ചയാണിത്. 2047-ൽ

ജയിൽ സുരക്ഷയ്‌ക്ക് ആളില്ലാക്കസേരകൾ, ആവശ്യത്തിന് ജീവനക്കാരില്ല, ഡ്യൂട്ടി വിഭജിക്കുമ്പോൾ വിട്ടുവീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് സുരക്ഷാവീഴ്ചകൾക്ക് സാഹചര്യം ഒരുക്കുന്നതെന്ന് സൂചന. കണ്ണൂർ, വിയ്യുർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ സ്ഥിതി പരിതാപകരമാണ്. 2022ൽ പ്രവർത്തനം തുടങ്ങിയ തവനൂരിലെ സെൻട്രൽ ജയിലാണ് അല്പമെങ്കിലും ഭേദം. 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. ഇ ഓഫീസ് ജോലികൾ,വീഡിയോ കോൺഫറൻസിംഗ്, മിനിസ്റ്റീരിയൽ ജോലികൾ,മാനുഫാക്ചറിംഗ് യൂണിറ്റിലെ ജോലികൾ,കോടതി യാത്ര എന്നിവയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ സുരക്ഷ,നിരീക്ഷണ ഡ്യൂട്ടിക്ക് ആളില്ലാതാകും. കണ്ണൂരിൽ ഗോവിന്ദച്ചാമിക്ക് ജയിൽചാടാനുള്ള എല്ലാ സാഹചര്യവും നിലനിന്നിരുന്നു. 24 മണിക്കൂറും നിരീക്ഷിക്കേണ്ട സി.സി.ടി.വി

വായിൽ തുണി തിരുകി: വനിത ദന്ത ഡോക്ടർക്ക് യുവാവിന്റെ മർദ്ദനം

കൊല്ലം: സ്വകാര്യ ക്ളിനിക്കിൽ വനിത ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കുണ്ടയം കാരംമൂട് സൽദാൻ മൻസിലിൽ മുഹമ്മദ് സൽദാനെയാണ് (24) പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ കടയ്ക്കൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയെങ്കിലും 31വരെ ഇടക്കാല ജാമ്യം അനുവദിച്ചു വിട്ടയച്ചു. പത്തനാപുരം മജിസ്ട്രേട്ട് അവധിയിലാണ്. 31ന് പത്തനാപുരം കോടതിയിൽ കേസ് പരിഗണിക്കും. 26ന് വൈകിട്ട് 6.30ന് പത്തനാപുരം കല്ലുംകടവിലെ ദന്താശുപത്രിയിലായിരുന്നു സംഭവം. ആശുപത്രി അടച്ച് വീട്ടിൽ പോകാൻ തുടങ്ങിയ

Scroll to Top