Author name: Rajesh R

പുനഃസംഘടന വൈകാതെ നടത്താൻ കെ.പി.സി.സി

തിരുവനന്തപുരം: സംഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം പുറത്തായതിന്റെ പേരിൽ തിരുവനന്തപുരം ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം പാലോട് രവിക്ക് രാജി വയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ, പാർട്ടി പുനഃസംഘടനാ നടപടികൾക്ക് വേഗമേറും. കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ഉടനെ കൂടിക്കാഴ്ച നടത്തും. ഫോൺ സംഭാഷണത്തിൽ മുതിർന്ന നേതാവ് പാലോട് രവി നടത്തിയ ചില പരാമർശങ്ങളിൽ നേതാക്കൾക്ക് വിയോജിപ്പുണ്ടെങ്കിലും, പാർട്ടിയിൽ ചില ദൗർ ബല്യങ്ങളും പ്രശ്നങ്ങളുമുണ്ടെന്ന യാഥാർത്ഥ്യം അവർക്ക് ബോദ്ധ്യമുണ്ട്. പല ജില്ലകളിലും ഇത്തരം വിഷയങ്ങൾ ഉണ്ടെന്നതും […]

ത്രിവേണി മൊബൈൽ സ്റ്റോറുകൾ… ഓട്ടം നിലച്ചു, കാട്  കയറാനാണ് വിധി

കോട്ടയം : ന്യായവിലയിൽ നിത്യോപയോഗ സാധനങ്ങളും പലചരക്ക് സാധനങ്ങളും സാധാരണക്കാരിൽ എത്തിച്ചിരുന്ന സപ്ലൈകോയുടെ ത്രിവേണി മൊബൈൽ വാഹന യൂണിറ്റുകളുടെ പ്രവർത്തനം ജില്ലയിൽ നിലച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും നേരത്തെ മൊബൈൽ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളിലെ യൂണിറ്റുകൾക്കാണ് അവസാനം പൂട്ടുവീണത്. കൺസ്യൂമർ ഫെഡിന്റെ ത്രിവേണി, നന്മ സ്റ്റോറുകളിലെ ഉത്പന്നങ്ങളും ഗ്രാമ പ്രദേശങ്ങളിൽ വാഹനത്തിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് തുടക്കത്തിൽ വൻസ്വീകാര്യതയായിരുന്നു. ചെറിയ ഇടവഴികളിൽ പോലും പോകാവുന്ന വിധത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. കൺസ്യൂമർ ഫെഡിന്റെ കോട്ടയം പുത്തനങ്ങാടി ഗോഡൗണിന്

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപണം, 2 മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ; പ്രതിഷേധം

ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തസംഭവത്തിൽ പ്രതിഷേധം. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്‌ച അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ

തിരക്കിലമർന്ന് രാമപുരത്തെ നാലമ്പലങ്ങൾ… പൊലീസ് കൈവിട്ടു, ഭക്തർ വിയർത്തു

പാലാ : മുന്നൊരുക്ക യോഗങ്ങൾ മുറപോലെ നടത്തിയിട്ടും പൊലീസ് കളംകാലിയാക്കിയതോടെ അവധിദിനമായ ഇന്നലെ നാലമ്പല ദർശനത്തിന് എത്തിയ ഭക്തർ വലഞ്ഞു. മണിക്കൂറുകൾ നീണ്ടനിര പ്രധാന റോഡിലേക്കടക്കം വ്യാപിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് ആക്ഷേപം. പ്രായമായവരും, സ്ത്രീകളും, കൊച്ചുകുട്ടികളും അടക്കമുള്ളവർ ക്യൂവിൽ നിന്നും തിരക്കിലകപ്പെട്ടും തളർന്നു. ഇതോടെ പ്രതിഷേധവുമായി നാലമ്പല ദർശന കമ്മറ്റി ഭാരവാഹികളും രംഗത്തെത്തി. കൂടുതൽപേരെത്തുമെന്ന് മുൻകൂട്ടിക്കണ്ട് ക്ഷേത്രത്തിൽ ദർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസ് അമ്പേ പരാജയപ്പെട്ടു. ഓരോ ക്ഷേത്രങ്ങളിലുമുണ്ടായിരുന്നത് 3 പൊലീസുകാർ മാത്രമാണ്.

ഓണക്കിറ്റിന് എ.എ.വൈ കാർഡ് കണക്കെടുപ്പ്

സർക്കാർ തീരുമാനം വന്നില്ലെങ്കിലും ഓണക്കിറ്റ് വിതരണത്തിന് ഓരോ റേഷൻ കടയിൽ നിന്നും സ്ഥിരമായി സാധനം വാങ്ങുന്ന എ.എ.വൈ കാർഡുകാരുടെ വിവരം ശേഖരിച്ച് തുടങ്ങി. സപ്ലൈകോ താലൂക്ക് ഡിപ്പോകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരാണ് കണക്കെടുക്കുന്നത്. ഓരോ റേഷൻകടയിലും രജിസ്റ്റർ ചെയ്തിട്ടുള്ള എ.എ.വൈ കാർഡുകാരുടെ എണ്ണം പൊതുവിതരണ വകുപ്പിന്റെ പക്കലുണ്ട്. എന്നാൽ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് കാർഡ് ഉടമകൾ സ്ഥിരമായി മറ്റ് കടകളിൽ നിന്ന് റേഷൻ വാങ്ങുന്നുണ്ട്. ഓണക്കിറ്റും ഈ കടകളിൽ നിന്ന് തന്നെ വാങ്ങാനാണ് സാദ്ധ്യത.

മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ചു, വെള്ളം കൊടുത്തപ്പോഴെന്ന് അധികൃതർ

കൈ കൊണ്ട് കുത്തിയെന്ന് സാക്ഷികൾ തിരുവനന്തപുരം: മൃഗശാലയിലെ കടുവയുടെ ആക്രമണത്തിൽ മൃഗശാല സൂപ്പർവൈസറിന്റെ നെറ്റിക്ക് പരിക്ക്. ആറ് തുന്നലുണ്ട്. കരമന തളിയിൽ സ്വദേശി രാമചന്ദ്രനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.35നായിരുന്നു സംഭവം. വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ആറു വയസ്സുള്ള ബബിതയെന്ന പെൺകടുവയാണ് ആക്രമിച്ചത്. മെഡിക്കൽ കോളേജിലെ ചികിത്സ കഴിഞ്ഞ് രാമചന്ദ്രൻ വീട്ടിൽ വിശ്രമത്തിലാണ്. കടുവയുടെ കൂട്ടിലുണ്ടായിരുന്ന പാത്രത്തിലെ വെള്ളത്തിൽ പൊടിവീണത് മാറ്റുന്നതിനിടെ കൂടിനകത്തുകൂടി കൈ കൊണ്ട് അടിക്കുകയായിരുന്നെന്നും കടുവ ഓടിവരുമെന്ന് ജീവനക്കാരൻ പ്രതീക്ഷിച്ചില്ലെന്നും മൃഗശാല അധികൃതർ

വിറ്റുവരവിൽ കുതിപ്പുമായി ബെവ്‌കോ തിളങ്ങുന്നു

പുതിയ സാമ്പത്തിക വർഷത്തിലും കേരള സ്റ്രേറ്റ് ബിവറേജസ് കോർപ്പറേഷന്(ബെവ്‌കോ ശുഭകരമായ തുടക്കം. ഏപ്രിൽ ഒന്ന് മുതൽ ജൂലായ് 20 വരെയുള്ള കാലയളവിൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വില്പനയിൽ 296.09 കോടിയുടെ വർദ്ധനയുണ്ടായി. ബിയറിന്റെ വില്പനയിൽ മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിനേക്കാൾ നേരിയ കുറവുണ്ട്. ജൂലായ് 20 വരെ വെയർഹൗസുകളും ചില്ലറ വില്പനശാലകളും വഴി 6262.38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 5966.29 കോടിയായിരുന്നു. നികുതിയിനത്തിൽ സർക്കാരിലേക്ക് 5471.42 കോടി നൽകി

ശുഭാംശുവിന്റെ യാത്ര കുട്ടികളെ സ്വാധീനിച്ചു: മോദി സ്പേസ് സ്റ്റാർട്ടപ്പുകൾ അതിവേഗം വളരുന്നു

 ചന്ദ്രയാൻ വിക്ഷേപണവും ശുഭാംശു ശുക്ലയുടെ യാത്രയും ശാസ്ത്ര, ബഹിരാകാശ വിഷയങ്ങളിലുള്ള കുട്ടികളുടെ ജിജ്ഞാസ വർദ്ധിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശത്ത് നിന്നുള്ള ശുഭാംശുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. രാജ്യം അഭിമാനിച്ചു. 2023 ആഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് നടത്തിയപ്പോഴും രാജ്യത്ത് പുതിയ ഒരു അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും കുട്ടികളിൽ ജിജ്ഞാസ രൂപപ്പെട്ടു. അവർ ബഹിരാകാശത്ത് പോകാനും സ്പേസ് സയന്റിസ്റ്റ് ആകാനും താത്‌പര്യം

അവശ്യ സേവനങ്ങൾക്ക് വാതിൽപ്പടി സംവിധാനവുമായി വയോജന നയം

സംസ്ഥാന സർക്കാർ തയ്യാറാക്കിയ വയോജന നയം 2025ന്റെ കരട് സാമൂഹ്യനീതി വകുപ്പ് പ്രസിദ്ധീകരിച്ചു. അവശ്യസേവനങ്ങൾ എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ വഴി വാതിൽപ്പടി സേവന വിതരണ സംവിധാനമുൾപ്പെടെയുള്ള നിർദ്ദേശങ്ങളുണ്ട്. മുതിർന്ന പൗരന്മാർക്ക് ക്ഷേമവും അന്തസ്സും കരുതലും ഉറപ്പാക്കുന്ന നിരവധി പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന വരുമാനക്കാർക്ക് രോഗപ്രതിരോധം, ചികിത്സ, ദീർഘകാല പരിചരണം എന്നിവ ഉൾപ്പെടുന്ന പ്രത്യേക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സബ്സിഡി നിരക്കിൽ നടപ്പാക്കും. സാമൂഹിക സുരക്ഷാ പെൻഷൻ, റേഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലുള്ള പദ്ധതികളിലെ ആനുകൂല്യങ്ങൾ എന്നിവ ഇതിലൂടെ

ഉച്ചികുത്തി വീണു’ ; ഫോൺ സംഭാഷണം വിനയായി , പാലോട് രവി രാജിവച്ചു

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ് ഉച്ചികുത്തി താഴെവീഴുമെന്നും എടുക്കാച്ചരക്കായി മാറുമെന്നുമുള്ള വിവാദ ഫോൺ സംഭാഷണം പാർട്ടിക്ക് നാണക്കേടായതിനു പിന്നാലെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവച്ചു. കെ.പി.സി.സി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണിത്. ഇന്നലെ രാത്രി എട്ടുമണിയോടെ നൽകിയ രാജി സ്വീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് അറിയിച്ചു. പകരം ആർക്കും ചുമതല നൽകിയിട്ടില്ല. 100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പാർട്ടി നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് കോൺഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ സംഭാഷണം പുറത്തായത്. എൽ.ഡി.എഫ്

Scroll to Top