Author name: Rajesh R

സ്കൂൾ സുരക്ഷയ്ക്ക് കർശന നടപടി : തേവലക്കരയിൽ ഹെഡ്‌മിസ്ട്രസിന് സസ്പെൻഷൻ,​ മാനേജ്‌മെന്റിന് കാരണംകാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കാനും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അദ്ധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. എട്ടാം ക്ളാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപിക എഫ്.സുജയെ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തു. മന്ത്രി ശിവൻകുട്ടി കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി നടപടി സ്വീകരിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റിന് കാരണം […]

എണ്ണവിലയിൽ തിളച്ച് മറിഞ്ഞ് ഉപ്പേരിയും

കറുമുറെ കൊറിക്കാൻ ഉപ്പേരിയില്ലാതെ എന്ത് ഓണം. പക്ഷേ, വെളിച്ചെണ്ണ വില ഇങ്ങനെ പിടിവിട്ട് കുതിക്കുമ്പോൾ എന്ത് ചെയ്യും. വില കൂട്ടാതെ നിവൃത്തിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എത്ര വില വർദ്ധിച്ചാലും വെളിച്ചെണ്ണയിലുണ്ടാക്കുന്ന ഉപ്പേരിക്കാണ് ഡിമാൻഡ്. എന്നാൽ സാധാരണക്കാർക്ക് വില താങ്ങാൻ പറ്റുമോയെന്നാണ് ചോദ്യം. ഇത് കച്ചവടത്തെയും പ്രതികൂലമായി ബാധിക്കും. നഗരത്തിൽ വെളിച്ചെണ്ണയിലും പാമോയിലിലും ഉപ്പേരി ഉത്പ്പാദിപ്പിക്കുന്നവരുണ്ട്. മറ്റ് എണ്ണപ്പലഹാരങ്ങൾക്കും വില വർദ്ധനയുണ്ടാകും. 15 ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് ഏപ്രിലിൽ 4350 രൂപയായിരുന്നു. ജൂലായിൽ 6510 രൂപയായി വർദ്ധിച്ചു. 20

സൗദിയെ വെടിപ്പാക്കി കോട്ടയംകാരന്റെ സ്റ്റാർട്ടപ്പ് കമ്പനി

സൗദിയിലെ നഗരങ്ങളുടെ മുക്കും മൂലയിലുമെത്തുന്ന ക്യാമറക്കണ്ണുകൾ. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രശ്നങ്ങൾ മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനി കണ്ടെത്തി ഭരണകൂടത്തിന് കൈമാറിയപ്പോൾ സൗദിയുടെ തലവര മാറി. കോട്ടയം മാന്നാനം ചിറ്റേഴത്ത് അജിത് നായർ സി.ഇ.ഒ ആയ ക്യാംകോം കമ്പനിയുടെ സഹായത്താൽ സുസ്ഥിര നഗരവികസന സൂചികയിൽ മികച്ച റാങ്കിംഗിലെത്താൻ സൗദിക്ക് കഴിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യം തള്ളൽ, വേസ്റ്റ് ബിന്നിൽ നീക്കം ചെയ്യാത്ത മാലിന്യം, ട്രാഫിക് നിയമലംഘനങ്ങൾ, റോഡിലെ കുഴികൾ, കേടായ വഴിവിളക്കുകൾ, തുറന്നു കിടക്കുന്ന മാൻഹോളുകൾ, നിർമാണത്തകരാറുകൾ തുടങ്ങി നഗരങ്ങളിലെ

പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾ

ഫാർമസി ഡിപ്ലോമ, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് &ടെക്‌നോളജിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. രണ്ടു മുതൽ മൂന്ന് വർഷം വരെ നീളുന്ന പ്രോഗ്രാമുകളുണ്ട്. ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലബോറട്ടറീസ് ടെക്‌നോളജി, റേഡിയോ ഡായഗ്‌നോസിസ് & റേഡിയോതെറാപ്പി, ഒഫ്താൽമിക് അസ്സിസ്റ്റന്റ്‌സ്, ഡെന്റൽ ഹൈജിനിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, കാർഡിയോവാസ്‌കുലാർ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപിക് ടെക്‌നോളജി റെസ്പിരേറ്ററി ടെക്‌നോളജി,

നടുക്കായലിൽ രക്ഷാകേന്ദ്രമില്ലാതെ മുഹമ്മ – കുമരകം ബോട്ട് യാത്ര

ആലപ്പുഴ : വേമ്പനാട്ട് കായലിൽ മുഹമ്മ – കുമരകം ജലപാതയിൽ ദിശതെറ്റിയുള്ള അപകടങ്ങൾ പതിവാകുമ്പോഴും രക്ഷാകേന്ദ്രമായി ഒരു എമർജൻസി ബോട്ട് ജെട്ടി വേണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുന്നില്ല. യാത്രക്കാരും അസോസിയേഷനുകളും വർഷങ്ങളായി തുടർനിവേദനങ്ങൾ സമർപ്പിച്ചിട്ടും അധികൃതർക്ക് വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടിട്ടില്ല. മഴയും കാറ്റും ശക്തമാകുന്ന സമയത്ത് യാത്രാബോട്ടുകളും മത്സ്യബന്ധനവള്ളങ്ങളും ദിശമാറി ഒഴുകുന്നത് പതിവായി. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ബോട്ട് നങ്കൂരമിടാനായി ജലമാർഗ്ഗമദ്ധ്യേ രക്ഷാകേന്ദ്രം വേണമെന്നാണ് ആവശ്യം. സ്വകാര്യബോട്ടുകൾ പ്രവർത്തനം നിലയ്ക്കുമ്പോൾ രക്ഷകരായി എത്തുന്നത് മുഹമ്മ, കുമരകം സ്റ്റേഷനുകളിൽ

വാഹന പിഴയിലും സൈബർ തട്ടിപ്പ് ,​ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിന്റെ എം-പരിവാഹൻ ആപ്പിന്റെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകം.നിരവധി പേരുടെ പണം നഷ്ടമായതോടെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്,മോട്ടോർ വാഹനവകുപ്പ്,സൈബർ വിഭാഗം എന്നിവ അറിയിച്ചു.എറണാകുളം,തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടത്. തലസ്ഥാനത്ത് അടുത്തിടെ 1.5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു. വാഹനങ്ങളുടെ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് വാട്സാപ്പ് വഴി സന്ദേശമെത്തുന്നത്. എ.ഐ ക്യാമറ വഴിയോ പൊലീസിന്റെ സ്പീഡ് ക്യാമറ വഴിയോ കണ്ടെത്തിയ നിയമലംഘനം,നോ പാർക്കിംഗ് പിഴ, നേരിട്ടുള്ള വാഹന പരിശോധനയിലെ ഇ-

ഉമ്മൻ ചാണ്ടി എന്റെ ഗുരു: രാഹുൽ ഗാന്ധി

പല കാര്യങ്ങളും പ്രവൃത്തിയിലൂടെ കാട്ടിത്തന്ന ഉമ്മൻചാണ്ടി തന്റെ ഗുരുവാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറ‌ഞ്ഞു. ഗുരുവെന്നാൽ അദ്ധ്യാപകനെന്ന് മാത്രമല്ല അർത്ഥം. വഴികാട്ടി കൂടിയാണ്. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി പുതുപ്പള്ളിയിൽ സംഘടിപ്പിച്ച ‘ഉമ്മൻചാണ്ടി സ്മൃതി സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ. ഉമ്മൻചാണ്ടിയെക്കുറിച്ച് സംസാരിക്കാൻ ഇവിടെയെത്താൻ കഴിഞ്ഞത് തനിക്ക് കിട്ടിയ ഏറ്റവും വലിയ ആദരവാണ്. ഉമ്മൻചാണ്ടിയുടെ മാതൃക രാഷട്രീയത്തിൽ പിന്തുടരുന്ന യുവജനത കേരളത്തിലുണ്ടാവുന്നത് ഉറ്റുനോക്കുകയാണ്. ഉമ്മൻചാണ്ടിയെപ്പോലെ ഇത്രയധികം മനുഷ്യരെ മനസിലാക്കിയ ആളെ കണ്ടിട്ടില്ല. നടക്കാൻ

നിമിഷ പ്രിയയുടെ മോചനം യെമനിൽ ആറംഗ സംഘം പോകണമെന്ന് ആവശ്യം

 കേന്ദ്രത്തെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശം ന്യൂഡൽഹി : നിമിഷ പ്രിയയുടെ മോചനത്തിന് യെമനിൽ മദ്ധ്യസ്ഥ ചർച്ചയ്ക്ക് പോകാൻ ആറംഗ സംഘത്തെ ചുമതലപ്പെടുത്തണമെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യക്കാർക്ക് യെമനിലേക്ക് യാത്രാവിലക്കുള്ളതിനാൽ കേന്ദ്രതീരുമാനം നിർണായകമാണ്. ഇക്കാര്യം പരിഗണിക്കാമെന്ന് അറ്റോർണി ജനറൽ അറിയിച്ചു. ആക്ഷൻ കൗൺസിൽ,​ കാന്തപുരം,​ കേന്ദ്രസർക്കാർ എന്നിവരെ പ്രതിനിധീകരിച്ച് രണ്ടുവീതം അംഗങ്ങളടങ്ങിയ സംഘം വേണമെന്നാണ് ആവശ്യം. ആക്ഷൻ കൗൺസിലിലെ അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, കാന്തപുരത്തെ പ്രതിനധീകരിച്ച് അഡ്വ. ഹുസൈൻ സഖാഫി,

ഭാരതാംബ ചോദ്യം; വി.സി ഇറങ്ങിപ്പോയി

തിരുവനന്തപുരം: സെനറ്റ് ഹാളിൽ ഭാരതാംബയുടെ ചിത്രം വച്ചതു സംബന്ധിച്ച ചോദ്യങ്ങളെത്തുടർന്ന് വാർത്താസമ്മേളനം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി വി.സി ഡോ.മോഹനൻ കുന്നുമ്മൽ. ചോദ്യങ്ങൾ രാഷ്ട്രീയത്തിലേക്കു വഴുതിവീഴുന്നെന്ന് പറഞ്ഞാണ് പോയത്. എന്നാൽ മന്ത്രി ബിന്ദു കൂടിക്കാഴ്ചയ്ക്ക് വിളിച്ചതിനാലാണ് വാർത്താസമ്മേളനം അവസാനിപ്പിച്ചതെന്ന് വി.സി പിന്നീട് കേരളകൗമുദിയോട് പറഞ്ഞു. ചെഗുവേരെയുടെ ചിത്രം യൂണിവേഴ്‌സിറ്റിയുടെ പ്രവേശനം നടക്കുന്ന സ്ഥലത്ത് വച്ചതിനെക്കുറിച്ച് വി.സി. പറഞ്ഞപ്പോഴാണ് ഭാരതാംബ ചോദ്യമുയർന്നത്. മുൻപ് ഇവിടെ പഠിപ്പിച്ചിരുന്ന ഒ.എൻ.വി കുറുപ്പിന്റെ ചിത്രമാണ് വയ്‌ക്കേണ്ടിയിരുന്നതെന്നായിരുന്നു വി.സിയുടെ മറുപടി. രജിസ്ട്രാർക്കെതിരായ സസ്‌പെൻഷൻ ഗവർണറെ അപമാനിച്ചതിനാണ്. രജിസ്ട്രാർ

മട്ടൻ, ബീഫ് വില ഉയർത്തി കച്ചവടക്കാർ ഹോട്ടലുകൾക്ക് ‘മുട്ടൻ’ പണി

കോട്ടയം: കച്ചവടക്കാർ അകാരണമായി ഇറച്ചി വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടൻ,ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകൾ. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില 900ൽ നിന്ന് 1000 കടന്നു. ബീഫ് 380ൽ നിന്ന് 440ലെത്തി. കോഴി വിലയാകട്ടെ 150ലേക്ക് ഉയർന്നു. കേരളത്തിൽ ആട് വളർത്തൽ കുറഞ്ഞതോടെ ഉത്തരേന്ത്യയിൽ നിന്നാണ് ഇറച്ചിക്കായി ആടുകളെ കൊണ്ടുവരുന്നത്. കോഴി തൂക്കും പോലെ കിലോക്ക് 350 രൂപ വെച്ചാണ് ജീവനോടെ ആടുകളെ തൂക്കുന്നത്. മൂന്നിരട്ടി വിലയ്ക്ക് വിറ്റ് കച്ചവടക്കാർ വൻ ലാഭം കൊയ്യുകയാണെന്നാണ് പരാതി. തോൽ

Scroll to Top