Author name: Rajesh R

രക്തസാക്ഷി സ്‌മാരകത്തിൽ വിലക്ക്: മതിൽ ചാടി പ്രാർത്ഥിച്ച് ഒമർ, ശ്രീനഗറിൽ നാടകീയ രംഗങ്ങൾ

ശ്രീനഗർ: ലെഫ്റ്റനന്റ് ഗവർണറുടെ വിലക്ക് ലംഘിച്ച് ജമ്മുകാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള മന്ത്രിമാർക്കൊപ്പം ശ്രീനഗറിലെ നൗഗട്ടയിൽ രക്തസാക്ഷി സ്‌മാരകത്തിന്റെ മതിൽ ചാടിക്കടന്ന് പ്രാർത്ഥിച്ചു. 1931 ജൂലായ് 13ലെ വെടിവെയ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ശവകുടീരമുള്ളിടത്ത് സ്ഥലത്ത് ലെഫ്. ഗവർണർ മനോജ് സിൻഹ പ്രവേശനം വിലക്കിയപ്പോഴാണ് പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ഒമർ ആദരം അർപ്പിച്ചത്. തന്നെയും മന്ത്രിമാരെയും തടയാൻ ശ്രമിച്ചെന്നും അതു മറികടന്നാണ് ആദരാഞ്ജലികൾ അർപ്പിച്ചതെന്നും ഗേറ്റ് ചാടിക്കടന്ന് രക്തസാക്ഷി സ്‌മാരകത്തിലെത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവച്ച ഒമർ പറഞ്ഞു. ഉള്ളിൽക്കടന്ന […]

വെളിച്ചെണ്ണ വില നിയന്ത്രണം: കേരഫെഡിനോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില നിയന്ത്രിക്കാൻ കേരഫെഡിനോട് സർക്കാർ നിർദ്ദേശം തേടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെടുക്കും. ഗുണമേന്മ ഉറപ്പാക്കി കൊപ്ര സംഭരിക്കാൻ കേരഫെഡിന് കൃഷിവകുപ്പും നിർദ്ദേശം നൽകി. ഓണത്തിന് വെളിച്ചെണ്ണ എത്തിക്കാനുള്ള നടപടിയും കേരഫെഡ് തുടങ്ങി. ഓണത്തിന് വെളിച്ചെണ്ണ വില വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ബി.പി.എൽ കാർഡുകാർക്ക് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകാനുള്ള ആലോചനയിലാണ് കേരഫെഡ്. ഇതു സംബന്ധിച്ച നിർദ്ദേശം സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി പറഞ്ഞു. സബ്സിഡി നിരക്ക്

കേരള നീക്കത്തെ എതിർത്ത് കേന്ദ്രം, ഗവർണർക്കെതിരായ ഹർജികൾ പിൻവലിക്കാൻ അനുവദിക്കരുത്

എങ്ങനെ പറയാനാവുമെന്ന് സുപ്രീംകോടതി ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കാത്ത മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജികൾ പിൻവലിക്കാൻ അനുവദിക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കക്ഷി കേസ് പിൻവലിക്കുകയാണെങ്കിൽ തടയാൻ കോടതിക്ക് കഴിയുമോയെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെ‌ഞ്ച് ചോദിച്ചു. തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിക്കെതിരെയുള്ള കേസിലെ വിധി കേരളത്തിനും ബാധകമാണെന്ന് വാദിച്ചാണ് രണ്ട് ഹർജികളും പിൻവലിക്കാനുള്ള നീക്കം. എന്നാൽ ആ വിധി കേരളത്തിന് ബാധകമല്ലെന്ന് കേന്ദ്രം വാദിക്കുന്നു. കേസ് പിൻവലിക്കാൻ

കർഷകരെ കഷ്ടത്തിലാക്കി കുട്ടനാട്ടിൽ കരിഞ്ചാഴി

ആലപ്പുഴ: രണ്ടാംകൃഷിയിൽ ഞാറുവളർന്ന കുട്ടനാട്ടിലെ പാടങ്ങളിൽ കർഷകരെ കഷ്ടത്തിലാക്കി കരിഞ്ചാഴി ശല്യം. പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണ് കരിഞ്ചാഴിയുടെ (ബ്ലാക്ക് ബഗ്) സാന്നിധ്യം കണ്ടെത്തിയത്. വിതച്ച് 25 ദിവസം വരെയായ പാടങ്ങളിലാണ് ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന കീട സാന്നിദ്ധ്യമുള്ളത്. കൃഷി നാശമുണ്ടാക്കുന്ന ഇവക്കെതിരെ ജാഗ്രതവേണമെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. വെള്ളം കയറ്റിയിട്ടിരിക്കുന്ന നിലങ്ങളിൽ ഇലകളിലാണ് ഇത്തരം ചാഴികൾ പറ്റിയിരിക്കുക. അല്ലെങ്കിൽ മണ്ണിലും ചെടികളുടെചുവടുഭാഗത്തുമായിരിക്കും കീടസാന്നിദ്ധ്യം. നീരൂറ്റിക്കുടിക്കുന്ന ഈ കീടം വദനഭാഗത്ത് ഇരവശങ്ങളിലായുള്ള

പി.എസ്.സി മേഖലാ ഓഫീസ് പണി ഉഷാർ

027ൽ പൂർത്തിയാകും  ആധുനിക സൗകര്യങ്ങൾ കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ എറണാകുളം മേഖലാ- ജില്ലാ ഓഫീസുകളുടെ സ്വന്തം കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ഉഷാർ. 2025 ഫെബ്രുവരിയിൽ തറക്കല്ലിട്ട കെട്ടിടത്തിന്റെ പൈലിംഗ് ജോലികൾ അന്തിമ ഘട്ടത്തിലാണ്. മഴയിൽ വെള്ളക്കെട്ട് ഉണ്ടായപ്പോൾ നിർമ്മാണ ജോലികൾ ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇത്തവണത്തെയും അടുത്ത തവണത്തെയും മഴക്കാലം കൂടി പരിഗണിച്ചാൽ 2027ന്റെ തുടക്കത്തിൽ മേഖലാ ഓഫീസ് പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നഗരമദ്ധ്യത്തിൽ കലൂർ -കടവന്ത്ര റോഡിലെ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി

തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി

മലപ്പുറം: തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതി വരുന്നു. ജൻ ശിക്ഷൺ സൻസ്ഥാന്റെ കീഴിൽ വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജെ.എസ്.എസ് ചെയർമാൻ കൂടിയായ പി.വി.അബ്ദുൽ വഹാബ് എം.പിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പൊന്നാനി മുതൽ വള്ളിക്കുന്ന് വരെയുള്ള പത്ത് ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും പദ്ധതിയുടെ കീഴിൽ വരും. നബാർഡിന്റെ പട്ടികവർഗ വികസന മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലയളവ്. .

ഇ-മാലിന്യം വില നൽകി ശേഖരിക്കാൻ ഹരിതകർമ്മ സേന

പാലക്കാട്: വീടുകളിലും സ്ഥാപനങ്ങളിലും നിറയുന്ന ഇ- മാലിന്യം വില നൽകി ശേഖരിക്കാനൊരുങ്ങി ഹരിതകർമ്മ സേന. ജില്ലയിൽ ആദ്യഘട്ടത്തിൽ പൈലറ്റ് പദ്ധതിയായി ഏഴ് നഗരസഭകളിലാണ് ഇതു നടപ്പാക്കുക. ക്ലീൻ കേരള കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-മാലിന്യം ശേഖരിക്കുന്നതിനായി ഇന്നുമുതൽ പ്രത്യേക കാമ്പയിൻ ആരംഭിക്കും. ശുചിത്വ മിഷൻ, നവകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പിന്തുണയോടെയും അതാത് നഗരസഭകളുടെ നേതൃത്വത്തിലുമാണ് കാമ്പയിൻ. മാലിന്യത്തിന്റെ അളവനുസരിച്ച് പണം നൽകും. ആദ്യഘട്ടത്തിൽ കോർപ്പറേഷൻ,

മാടായി കോളജ് നിയമന വിവാദം കോൺഗ്രസിൽ കീറാമുട്ടി ;   സിസഹായരായി നേതൃത്വം 

കണ്ണൂർ: മാടായി കോളജ് നിയമന വിവാദം കോൺഗ്രസിൽ കീറാമുട്ടിയായി തുടരുന്നു. ജില്ലയിൽ സി.പി.എമ്മിനോട് പോരാടാൻ ശക്തിയുള്ള പയ്യന്നൂരിലെ ചില കേന്ദ്രങ്ങൾ, പഴയങ്ങാടി, മാടായി, കുഞ്ഞിമംഗലം പ്രദേശങ്ങളിലെ വലിയൊരു വിഭാഗം പ്രവർത്തകർ നിലവിൽ പാർട്ടിയുമായി നിസഹകരണത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം വിഭാവനം ചെയ്യുന്ന പദ്ധതികളൊന്നും ഇവിടെ നടക്കുന്നില്ല. കഴിഞ്ഞ ദിവസം കുഞ്ഞിമംഗലത്ത് വിളിച്ചു ചേർത്ത യോഗം സംഘർഷത്തിൽ കലാശിച്ചിരുന്നു. വിഷയത്തിൽ ഡി.സി.സി നേതൃത്വം പൂർണ്ണമായും നിസ്സഹായരാണ്. കെ.പി.സി.സി നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായാലേ ഇനി പ്രശ്നപരിഹാരമുണ്ടാക്കാൻ

പ്രധാനാദ്ധ്യാപകരുടെ കീശ കാലി , ഉച്ചഭക്ഷണ മെനു പരിഷ്കരണം പ്രതിസന്ധിയിൽ

കണ്ണൂർ:പ്രധാനാദ്ധ്യാപകരുടെ കീശ കാലിയായതോടെ പരിഷക്കരിച്ച ഉച്ചഭക്ഷണ മെനു പ്രതിസന്ധിയിൽ.എഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, കാരറ്റ് റൈസ്, മുട്ട അവിയൽ, മുട്ട റോസ്റ്റ് എന്നിവയായിരുന്നു പുതിയ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയത്.എന്നാൽ ഇരട്ടി സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതിനാൽ മിക്ക സ്കൂളുകളിലെയും പ്രധാനാദ്ധ്യാപകർ പരിഷ്കരിച്ച മെനുവിൽ നിന്നും പിന്നോട്ടടിച്ചിരിക്കുകയാണ്. തുടക്കത്തിൽ കുറച്ച് ദിവസം മെനു അനുസരിച്ചുള്ള ഭക്ഷണം ചുരുക്കം ചില സ്കൂളുകളിൽ നൽകിയെങ്കിലും ഇപ്പോൾ പഴയ മെനു പ്രകാരമാണ് ഭക്ഷണം നൽകുന്നത്. സാമ്പാർ, ഉപ്പേരി, മോര് കറി ഒപ്പം ചോറും. പോഷകാരോഗ്യത്തിനായി

വിജിലൻസ് ഓഫീസർ ചമഞ്ഞ് പീഡനം , അറസ്റ്റിൽ

ലയിൻകീഴ് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പത്തനംതിട്ട തിരുവല്ല കോയിപ്പുറം കുറവൻകുഴി പുല്ലാട് ചന്ദ്രമംഗലം വീട്ടിൽ അഭിലാഷി(40)നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ താമസിച്ച് വന്നിരുന്ന കോട്ടയം സ്വദേശിയായ ഭർത്താവ് മരണപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. അഭിലാഷ് ഭാര്യയുമായി ഡിവോഴ്സ് ആണെന്നും വിജിലൻസ് ഓഫീസർ ആണെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തന്നെയും മക്കളെയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് യുവതി വാടകയ്ക്കെടുത്ത വീട്ടിൽ ഒരുമിച്ച് താമസിച്ച പ്രതി യുവതിയെ ദേഹോപദ്രവം ചെയ്യുകയും ചീത്തവിളിക്കുകയും

Scroll to Top