Author name: Rajesh R

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

വെഞ്ഞാറമൂട് : സംശയത്തെ തുടർന്ന് ഭാര്യയെ വിജനമായ സ്ഥലത്തു കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ആലിയാട് രോഹിണി ഭവനിൽ ഹരികൃഷ്ണനാണ് (43) അറസ്റ്റിലായത്. വേറ്റിനാട് സ്വദേശി രാഖിയെയാണ്(39) കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ. സ്‌നേഹിച്ചു വിവാഹം കഴിച്ചവരാണ് ഇരുവരും. ഏതാനും വർഷങ്ങളായി പ്രതി മദ്യത്തിനും ലഹരിക്കും അടിമയായി ഭാര്യയെ നിരന്തരം ദേഹോപ്രദ്രവം ഏല്പിക്കുകയും അടുത്ത കാലത്തായി സംശയ രോഗം കൂടി ഭാര്യ മറ്റു പുരുഷന്മാരുമായി ഫോണിലൂടെ സംസാരിക്കുന്നതായി തെറ്റിദ്ധരിച്ച് കൊലപ്പെടുത്താൻ […]

ഇസ്രയേലിന്റെ വധശ്രമം: ഇറാൻ പ്രസിഡന്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് റിപ്പോർട്ട്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇസ്രയേൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ജൂൺ 16നാണ് ഇസ്രയേൽ പെസഷ്‌കിയാനെ ലക്ഷ്യമിട്ടതെന്ന് ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാന്റെ പടിഞ്ഞാറൻ പ്രദേശത്ത് പെസഷ്‌കിയാന്റെ അദ്ധ്യക്ഷതയിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ രഹസ്യ യോഗം നടക്കവെയായിരുന്നു ആക്രമണം. കെട്ടിടത്തിൽ മിസൈൽ പതിച്ചു. കാലിന് നിസാര പരിക്കോടെ പെസഷ്‌കിയാൻ രക്ഷപ്പെട്ടു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ്, ജുഡീഷ്യറി തലവൻ മൊഹ്സേനി ഇജെയ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ

പെറ്റിയടക്കാത്ത വാഹനങ്ങളെ കസ്റ്റഡിയിലെടുക്കാൻ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: എ.ഐ ക്യാമറയിൽ ഉൾപ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തിൽ തന്നെ സവാരി നടത്തുന്നവരെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പ്. നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പിഴപ്പലിശ സഹിതം അടച്ച് തീർത്ത് നിയമ നടപടികൾ പൂർത്തിയാക്കുമ്പോൾ അതുവരെ വാഹനം സൂക്ഷിച്ചതിന്റെ വാടക കൂടി ഈടാക്കും. മോട്ടോർവാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും വാഹനങ്ങൾ സൂക്ഷിക്കുന്നതിൽ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനായി സ്വകാര്യ കേന്ദ്രങ്ങളിലായിരിക്കും വാഹനങ്ങൾ സൂക്ഷിക്കുക.

സ്കൂൾ സമയമാറ്റത്തിൽ പുനരാലോചനയില്ല : മന്ത്രി വി.ശിവൻകുട്ടി

ചർച്ച ആശയക്കുഴപ്പം ഒഴിവാക്കാൻ തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ പുനരാലോചനയില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.ശിവൻകുട്ടി. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ചർച്ച നടത്തുന്നത്. സമസ്തയുമായി മാത്രമല്ല, സംശയമുള്ള എല്ലാവരേയും ചർച്ചയ്ക്ക് വിളിച്ച് നിയമ പ്രശ്നങ്ങൾ വ്യക്തമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതു വിദ്യാഭ്യാസവകുപ്പ് രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയതിൽ സമസ്തയുടെയും പിന്തുണയുണ്ടെന്ന് അഭിനന്ദിച്ച മന്ത്രി, അതിനിയും ആവശ്യമാണെന്നും പറഞ്ഞു.മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചർച്ച ആലോചിക്കും. ഹൈക്കോടതി വിധിക്കു പുറമെ, വിദ്യാഭ്യാസ അവകാശ നിയമവും അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ കലണ്ടർ. വിദ്യാഭ്യാസ നിയമങ്ങൾ മാറ്റണമെങ്കിൽ നിയമസഭയിൽ

അനർട്ടിൽ നടന്നത് ആസൂത്രിത അഴിമതി, പുതിയ തെളിവുകളുമായി ചെന്നിത്തല

തിരുവനന്തപുരം: പി.എം കുസും സൗരോർജ പമ്പ് പദ്ധതിയിൽ നടന്ന 100 കോടിയുടെ ആസൂത്രിത അഴിമതിയെ കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അനെർട്ടിന്റെ ഫൈനാൻസ് വിഭാഗത്തെയും സെക്രട്ടേറിയറ്റിലെ ഫിനാൻസ് വിഭാഗത്തെയും ഇരുട്ടിൽ നിറുത്തിയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. താൻ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് വൈദ്യുതി മന്ത്രി ഒഴിഞ്ഞുമാറുന്നത് വിശ്വസിക്കാനാവില്ല. ഒന്നുകിൽ അദ്ദേഹം ഇതെല്ലാം അറിഞ്ഞുകൊണ്ട് സി.ഇ.ഒയെ സംരക്ഷിക്കുന്നു. അല്ലെങ്കിൽ മന്ത്രിയെ നോക്കുകുത്തിയാക്കി മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നു. അനെർട്ടിന്റെ കഴിഞ്ഞ അഞ്ചു

ശ്രീചിത്രയിൽ പാവപ്പെട്ടവന് ദുരിതം ആയുഷ്മാൻ ഭാരതുണ്ടങ്കിൽ മറ്റ് ആനുകൂല്യങ്ങൾ കിട്ടില്ല

തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ആയുഷ്മാൻ ഭാരത് കാർഡിന്റെ അനുകൂല്യം ഉപയോഗിക്കുന്ന പാവപ്പെട്ടവർക്ക് ആശുപത്രിയിൽ നിന്ന് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ശ്രീചിത്രയിൽ എത്തുന്ന രോഗികളിൽ എ.എ.വൈ റേഷൻ കാർഡുള്ളവരിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരുണ്ടെങ്കിൽ പൂർണമായും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന എ കാറ്റഗറിയിൽ ഉൾപ്പെടുത്തും. എന്നാൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വിദേശനിർമ്മിത സാധങ്ങൾക്ക് മാത്രം പണം നൽകണം.ഈ രോഗിക്ക് ആയുഷ്മാൻ ഭാരത് കാർഡുണ്ടെങ്കിൽ അതിന്റെ പരമാവധി തുകയായ അഞ്ചുലക്ഷം അനുവദിക്കും. ഇതോടെ

സി. സദാനന്ദൻ മാസ്റ്റർ, അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ചരിത്രം  

ചോര പടർന്ന കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ചരിത്രമാണ് കൃത്രിമകാലുകളുമായി രാജ്യസഭയിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന സി. സദാനന്ദൻ മാസ്റ്റർ. രാഷ്ട്രീയ അക്രമത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കഥകളിലൊന്നാണ് ആ ജീവിതം. മുപ്പതാം വയസിൽ രാഷ്ട്രീയ അക്രമത്തിൽ രണ്ടു കാലുകളും നഷ്ടപ്പെട്ട ഒരാൾ 31 വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ ഏറ്റവും ഉയർന്ന നിയമനിർമ്മാണ സഭയിലേക്ക് എത്തുന്നു. 1994 ജനുവരി 25 രാത്രി 8.30. അന്നാണ് കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷൻ സംഘം ഒരു യുവാവിന്റെ രണ്ടു കാലുകളും വെട്ടിയെടുത്തത്. ഫ്രെബ്രുവരി ആറിന്

എൻ.ഡി.എ ബൂത്ത്തലം വരെ ശക്തിപ്പെടുത്തണം: അമിത് ഷാ

തിരുവനന്തപുരം:തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് എൻ.ഡി.എയുടെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ ബൂത്ത്തലം വരെ ശക്തിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിർദ്ദേശിച്ചു. അമിത്ഷായുമായി എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയായത്. രണ്ട് തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന സീറ്റുകളും സ്ഥാനാർത്ഥികളെയും സംബന്ധിച്ച് മുൻ കൂട്ടി എൻ.ഡി.എയിൽ ധാരണയുണ്ടാക്കി പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും അസംതൃപ്തരായ ഘടകകക്ഷികളുമായും എൻ ഡി എയുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ള ന്യൂനപക്ഷ സമുദായങ്ങളുമായും

യന്ത്ര ‘ചികിത്സ” ഇനി ഈസി,​ തരംഗമാകാൻ വൈറ്റൽവ്യൂ സ്റ്റാർട്ടപ്പ്

തിരുവനന്തപുരം: കമ്പ്യൂട്ടറും ക്ലോക്കും വാച്ചുമടക്കമുള്ള യന്ത്രങ്ങളുടെ തകരാർ നിർമ്മിത ബുദ്ധിയിലൂടെ കണ്ടെത്തി പരിഹരിക്കുന്ന സംവിധാനവുമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള സ്റ്റാർട്ടപ്പ്. ‘സെൽഫ് ഹീലിംഗ് അഡാപ്റ്റീവ് ഏജന്റ്” സോഫ്റ്റ്‌വെയറാണ് ഇതിനായി വൈറ്റൽവ്യൂ വികസിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കണ്ടുപിടിത്തം. ഉപകരണങ്ങളിലെ തകരാർ കാരണം 1.5 ട്രില്യൺ ഡോളറാണ് പ്രതിവർഷം ലോകത്തിന് നഷ്ടമാകുന്നത്. 2030ഓടെ ഇതു ലഘൂകരിക്കുകയാണ് ലക്ഷ്യമെന്ന് വൈറ്റൽവ്യൂവിന്റെ സ്ഥാപക സി.ഇ.ഒ അമൽ പറയുന്നു. യന്ത്രത്തിന്റെ വേഗത കുറയുമ്പോഴോ പ്രവർത്തനം നിലയ്‌ക്കുമ്പോഴോ ആണ് എൻജിനിയർ കുഴപ്പങ്ങളറിയുന്നത്. എന്നാൽ

രോഗം തോൽപ്പിച്ച തീർത്ഥയ്ക്ക് റാങ്ക്

കൊല്ലം: ആറുമാസത്തോളം ആശുപത്രിയിൽ ഓർമ്മകൾ മാഞ്ഞ്, മരണത്തി​ന്റെ പരീക്ഷണം അതിജീവിച്ച തീർത്ഥയ്ക്ക് സർവകലാശാല പരീക്ഷയി​ൽ ഒന്നാം റാങ്ക്. കൊല്ലം എസ്.എൻ കോളേജ് വി​ദ്യാർത്ഥി​യായ തീർത്ഥ, ഇരട്ട മെയി​ൻ ബി​രുദ കോഴ്സായ ബി​.എ ഇംഗ്ളീഷ് ആൻഡ് മലയാളം (ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ) പരീക്ഷയി​ലാണ് അഭി​മാനനേട്ടം സ്വന്തമാക്കി​യത്. പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് തലച്ചോറിൽ രക്തം കട്ടപി​ടി​ക്കുന്ന രോഗത്തിന്റെ പിടിയിലായത്. ഇടയ്ക്ക് രക്തക്കുഴൽ പൊട്ടി. സ്ട്രോക്ക് ഐ.സി.യുവിൽ മരണത്തോട് മല്ലി​ട്ടു. ആറ് മാസത്തെ ആശുപത്രി വാസത്തിനിടയിൽ ഓർമ്മകൾ പലതും മാഞ്ഞു. അവിടെ

Scroll to Top