Author name: Rajesh R

ഇന്ത്യ ഇപ്പോഴും ‘സാരേ ജഹാം സേ അച്ഛാ”! മടങ്ങി വരവിനൊരുങ്ങി ശുഭാംശു

ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ ഇപ്പോഴും ‘സാരേ ജഹാം സേ അച്ഛാ”…(ലോകത്തെ ഏറ്റവും മികച്ചത്) ആണെന്ന് ഇന്ത്യൻ ഗഗനചാരി ശുഭാംശു പറഞ്ഞു. ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകർ ഒരുക്കിയ യാത്ര അയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയനായ രാകേഷ് ശർമ്മ 1984ൽ ഇന്ത്യയിലേക്കു നോക്കി മന്ത്റിച്ചതും ‘സാരേ ജഹാം സേ അച്ഛാ…’ എന്നാണ്. യാത്രയെ അവിശ്വസനീയമെന്നും മാന്ത്രികമെന്നും വിശേഷിപ്പിച്ച ശുഭാംശു, ഒരുപാട് ഓർമ്മകളുമായാണ് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നതെന്നും അത് രാജ്യത്തെ ജനങ്ങളുമായി പങ്കിടുമെന്നും പറഞ്ഞു. […]

എസ്.എഫ്.ഐക്ക് പുകഴ്ത്തൽ: യൂത്ത് കോൺഗ്രസിന് വിമർശനം

പത്തനംതിട്ട : എസ്.എഫ്.ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം പി.ജെ കുര്യൻ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിൽ അമർഷം. പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തിയ സമര സംഗമത്തിലായിരുന്നു കുര്യന്റെ പരാമർശം. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും ഉൾപ്പെടെ വേദിയിലുണ്ടായിരുന്നു. ക്ഷുഭിത യൗവനത്തെ കൂടെ നിറുത്തുന്നതിൽ എസ്.എഫ്.ഐ മികച്ച സംഘടനാ പാടവമാണ് കാഴ്ച വയ്ക്കുന്നതെന്ന് പി.ജെ.കുര്യൻ പറഞ്ഞു. സി.പി.എമ്മിനോട് എന്തൊക്കെ എതിർപ്പുണ്ടെങ്കിലും അവരുടെ സംഘടന എത്ര ശക്തമാണെന്ന്

തമിഴ്നാട്ടിൽ 2016 ആവർത്തിക്കുമോ? നിലപാട് ശക്തമാക്കി വിജയ്,​ ത്രികോണത്തിന് കളം റെഡി

ചെന്നൈയിൽ ജൂലായ് നാലിനു നടന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ)​ സംസ്ഥാന എക്സിക്യൂട്ടീവിൽ വിജയ് പ്രസംഗിച്ചത് ഇങ്ങനെ: ‘ബി.ജെ.പി ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ ഇത്തരം വിഷലിപ്തമായ ശ്രമങ്ങൾ തമിഴ്നാട്ടിൽ ചെലവാകില്ല.”- സൂപ്പ‌ർതാരം വിജയ്‌യെ എൻ.‌‌‌‌‌ഡി.എ പാളയത്തിലെത്തിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം മുൻകൈയെടുത്തു നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. അതിനു ശേഷമായി ഈ പ്രസംഗം. ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും എൻ.ഡി.എ ഘടകകക്ഷിയായ ജനസേനാ പാർട്ടിയുടെ അദ്ധ്യക്ഷനും തെലുങ്ക് സൂപ്പർതാരവുമായ പവൻ

ഗുരുപൂജ ഭാരത സംസ്കാരത്തിന്റെ ഭാഗം : ഗവർണർ

നെയ്യാറ്റിൻകര : ഗുരുപൂജ ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും, ഗുരുപൂജയെ എതിർക്കുന്നത് സംസ്കാര ശൂന്യരാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ. ബാലരാമപുരം മാളോട്ട് ശ്രീഭദ്ര കൺവെൻഷൻ സെൻ്ററിൽ ബാലഗോകുലം ദക്ഷിണ കേരളം സുവർണ്ണ ജയന്തി സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുപൂജയെ അപലപിക്കുന്ന ചിന്തകൾ കേരളത്തിൽ വളർന്നു വരുന്നു. ചില സ്കൂളുകളിൽ ഗുരുപൂജ നടത്തിയത് വിവാദമായി. കുട്ടികൾക്ക് ബാല്യത്തിൽ നൽകുന്ന സംസ്കാരം അവരെ നല്ല പൗരന്മാരായി വളർത്തും.കേരളത്തിൽ വളർന്നുവരുന്ന അപചയത്തിനുള്ള മറുപടിയാണ് ബാലഗോകുലമെന്നും ഗവർണർ പറഞ്ഞു. ബാലഗോകുലം

സി.പി.എമ്മിനെ വീഴ്ത്തി കേരളം പിടിക്കാൻ ബി.ജെ.പി: സി. സദാനന്ദൻ രാജ്യസഭയിലേക്ക്

ഉജ്ജ്വൽ ദിയോറാവു നികം,​ഹർഷ് വർദ്ധൻ ഷ്രിൻഗ്ള,​മീനാക്ഷി ജെയ്ൻരാജ്യസഭാംഗങ്ങൾ തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രതിഛായയ്ക്ക് കളങ്കമേറ്റിരിക്കുന്ന പശ്ചാത്തലം മുതലെടുത്ത് സി.പി.എമ്മിന്റെ ശക്തി ചോർത്തിയാൽ കേരളത്തിൽ സമീപഭാവിയിൽ അധികാരം പിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിൽ ബി.ജെ.പി. കണ്ണൂരിൽ 31 വർഷം മുമ്പ് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി രണ്ടു കാലുകളും നഷ്ടപ്പെട്ട ആർ.എസ്.എസ് നേതാവും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമാക്കിയതിലൂടെ സി.പി.എമ്മിനെതിരെ ആയുധമെടുത്തിരിക്കുകയാണ് ബി.ജെ.പി. സംഘപരിവാർ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കുന്ന സി.പി.എമ്മിനെ അതേതന്ത്രം

എണ്ണ വില 500  കടന്നേക്കും: തെങ്ങ്  കൃഷി താഴേക്ക്,​ തേങ്ങ വില  മുകളിലേക്ക്

എണ്ണ വില 500  കടന്നേക്കും: തെങ്ങ്  കൃഷി താഴേക്ക്,​ തേങ്ങ വില  മുകളിലേക്ക് കൊപ്ര ഇറക്കുമതി വേണ്ടിവന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും വില കുതിച്ചുയരുമ്പോൾ, കേരളത്തിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിൽ.ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്നാണ് ആശങ്ക. കൊപ്ര ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്. ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം. ക​ഴി​ഞ്ഞ​വ​ർഷം ജൂ​ലാ​യിൽ ഒ​രു​കിലോ വെ​ളി​ച്ചെ​ണ്ണ​ക്ക്​ 180 രൂ​പയും തേ​ങ്ങ​യ്ക്ക്​ 32 രൂപയുമായിരുന്നു. ഇപ്പോൾ വെളിച്ചെണ്ണ വില 430-

ശബരിമലയിലെ നവഗ്രഹ പ്രതിഷ്ഠ പുണ്യദർശനമായി

ശബരിമല: മാളികപ്പുറം ക്ഷേത്രത്തിന് സമീപം നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം ഭക്തർക്ക് പുണ്യദർശനമായി. ഇന്നലെ രാവിലെ 11.02ന് കന്നിരാശി മുഹൂർത്തത്തിലായിരുന്നു പ്രതിഷ്ഠ. തന്ത്രി കണ്ഠരര് രാജീവരരും മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ കലശമണ്ഡപത്തിൽ ശയ്യയിൽ ഉഷഃപൂജ നടന്നു. മരപ്പാണിയുൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷമായിരുന്നു പ്രതിഷ്ഠ. തുടർന്ന് നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു. അഷ്ടബന്ധ ലേപനവും, ബ്രഹ്മ കലശാഭിഷേകവും, കുംഭാഭിഷേകവും നടത്തി. പ്രസന്നപൂജയ്ക്ക് ശേഷം ദീപാരാധനയോടെ ചടങ്ങുകൾ അവസാനിച്ചു. ആയിരക്കണക്കിന് ഭക്തർ ചടങ്ങുകൾക്ക് സാക്ഷികളായി. തിരുവിതാംകൂർ

വിമാന ദുരന്തത്തിൽ ആളിക്കത്തി വിവാദം, പൈലറ്റുമാരിൽ ചാരാൻ ശ്രമിക്കേണ്ടെന്ന് മുന്നറിയിപ്പ്

ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പൈലറ്റുമാരുടെ സംഘടനകൾ ആരോപിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറിനെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ടുപോകുന്നില്ല. ഇന്ത്യയിലെ മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് യു.എസിലെ മാദ്ധ്യമങ്ങൾക്ക് ചോർന്നത് എങ്ങനെയാണെന്നും സംഘടനകൾ ചോദിക്കുന്നു. യു.എസിലെ ബോയിംഗ് കമ്പനിയെയും എയർ ഇന്ത്യയെയും രക്ഷിക്കാനുള്ള നീക്കമാണോയെന്ന് ആശങ്ക പ്രകടിപ്പിച്ച സംഘടനകൾ കോക്ക്പിറ്റ് വോയ്‌സ് റെക്കാഡറിലെ (സി.വി.ആർ) പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം മുഴുവനായി പുറത്തുവിടാത്തത് ദുരൂഹമാണെന്നും ചൂണ്ടിക്കാട്ടി. എൻജിനുകൾക്കോ, ബോയിംഗ് സിസ്റ്റത്തിനോ പ്രാഥമിക പരിശോധനയിൽ തകരാറില്ലെന്ന കണ്ടെത്തലിനെ സംഘടനകൾ

വൈറലായി മോർച്ചറി അറ്റൻഡറുടെ തുറന്ന കത്ത് “കുഞ്ഞുജീവനുകളെ കാക്കണം,​അവരെ ചേർത്തുനിർത്തണം…”

അമ്പലപ്പുഴ: ആറ് വർഷത്തിനിടെ ജീവനറ്റ ഒട്ടനവധി കുഞ്ഞുശരീരങ്ങൾ പുതുവസ്ത്രമണിയിച്ചും ഒരുക്കിയും അന്ത്യകർമ്മങ്ങൾക്കായി കൈമാറേണ്ടി വന്ന മോർച്ചറി അറ്റൻഡർ,​ ഹൃദയവേദന താങ്ങാനാകാതെ ഒടുവിൽ വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തെഴുതി. കുട്ടികളിലെ ആത്മഹത്യാപ്രവണതയ്ക്ക് കൂച്ചുവിലങ്ങിടാൻ സ്കൂളുകൾ വഴി സഹായം അഭ്യർത്ഥിച്ചാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ മോർച്ചറി അറ്റൻഡർ തസ്തികയിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരനായ നീർക്കുന്നം പുതുവൽ വീട്ടിൽ വി.വിമൽ മന്ത്രിയെ അഭിസംബോധന ചെയ്ത് സമൂഹമാദ്ധ്യമത്തിൽ കുറിപ്പെഴുതിയത്. ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും കുഞ്ഞുങ്ങൾക്ക് കൗൺസലിംഗ് ക്ലാസും പാരന്റ്സ് മീറ്റിങ്ങും

സ്ത്രീകളെ വിളർച്ചയിൽ നിന്ന് രക്ഷിക്കാൻ പദ്ധതി

ആലപ്പുഴ : രാജ്യത്തെന്നപോലെ സംസ്ഥാനത്തും സ്ത്രീകൾക്കിടയിൽ അനീമിയയുടെ (വിളർച്ച) നിരക്ക് കൂടുന്നു. ലോകാരോഗ്യസംഘടനയുടെ റിപ്പോ‌ർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വിളർച്ചാ നിവാരണത്തിന് ആരോഗ്യവകുപ്പ് നടപടി തുടങ്ങി. സംസ്ഥാന, ജില്ലാടിസ്ഥാനത്തിൽ വനിതാ ശിശുവികസന വകുപ്പ്,പട്ടിക ജാതി വർഗ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുടെ സഹായത്തോടെ വിളർച്ചബാധിതരെ കണ്ടെത്തി പോഷകാഹാര ലഭ്യതയും ചികിത്സയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ആർത്തവ രക്തനഷ്ടം, ഗർഭം, പ്രസവം തുടങ്ങിയ കാരണങ്ങളാൽ അനീമിയ സ്ത്രീകളിൽ അപകടസാധ്യതയ്ക്കിടയാക്കും. ഇരുമ്പ് അടങ്ങിയ ചുവന്ന മാംസം, കോഴി, മത്സ്യം, പയർ, ഉറപ്പുള്ള ധാന്യങ്ങൾ,

Scroll to Top