Author name: Rajesh R

കുടിവെള്ളമില്ലാതെ 3,885 അങ്കണവാടികൾ

ആലപ്പുഴ: സ്വന്തമായി കുടിവെള്ള സൗകര്യമില്ലാതെ സംസ്ഥാനത്തുള്ളത് 3,885 അങ്കണവാടികൾ. കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യാനും കുടിക്കാനും പ്രാഥമികാവശ്യത്തിനും സമീപത്തെ കിണറുകളാണ് ആശ്രയം. അല്ലെങ്കിൽ വിലയ്ക്കു വാങ്ങണം. പാചകത്തിനടക്കം ഒരു ദിവസം വേണ്ടത് ശരാശരി 70- 100 ലിറ്റർ വെള്ളം. സംസ്ഥാനത്തുള്ളത് 33,115 അങ്കണവാടികൾ. ഇവയിലധികവും ഒറ്റമുറി വാടകക്കെട്ടിടങ്ങളിലടക്കമാണ് പ്രവർത്തിക്കുന്നത്. ഈ പരിമിതിക്ക് പുറമേയാണ് സ്വന്തമായി കുടിവെള്ള സൗകര്യവുമില്ലാത്തത്. മലപ്പുറത്താണ് കുടിവെള്ള സൗകര്യമില്ലാത്ത അങ്കണവാടികൾ ഏറെ- 842. കോഴിക്കോട് (575), ഇടുക്കി (512) ജില്ലകളാണ് തുടർസ്ഥാനങ്ങളിൽ. പരാതി വ്യാപകമായതോടെ […]

മുഖ്യമന്ത്രി സ്ഥാനം: കൂടുതൽ പിന്തുണ തനിക്കെന്ന് തരൂർ

തിരുവനന്തപുരം: യു.ഡി.എഫിൽ നിന്ന് സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് കൂടുതൽ ജനപിന്തുണ തനിക്കെന്ന സർവെ റിപ്പോർട്ട് പുറത്തു വിട്ട് ശശി തരൂർ. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിനുണ്ടെന്നാണ് വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസി നടത്തിയ സർവെയിൽ പറയുന്നത്.രണ്ടാമത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ-15 ശതമാനം. കോൺഗ്രസ് നേതൃത്വവുമായി ഉരസി നിൽക്കുന്ന തരൂർ സർവെ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പങ്കു വച്ചത് പുതിയ ചർച്ചകൾക്കും വിവാദത്തിനും തുടക്കമാവും .യു.ഡി.എഫിൽ മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്ന അഭിപ്രായക്കാരാണ് 27 ശതമാനം

ഗുജറാത്തിൽ പാലം തകർന്ന് 13 മരണം

വഡോദര: ഗുജറാത്തിൽ ആനന്ദ്,വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാദ്ര താലൂക്കിലെ പാലം തകർന്ന് 13 മരണം. ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. മഹിസാഗർ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീഴുകയായിരുന്നു. രണ്ട് ട്രക്കുകൾ,ഒരു എസ്.യു.വി,ഒരു പിക്കപ്പ് വാൻ,ഒരു ഓട്ടോറിക്ഷ എന്നിവയാണ് നദിയിലേക്ക് വീണത്. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. തിരക്കില്ലാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. പാദ്ര പൊലീസും ഫയർ സംഘവും സ്ഥലത്തെത്തി നാട്ടുകാരുടെ

വിലക്കയറ്റത്തിൽ ബി.പി.എൽകാർക്ക് കൈത്താങ്ങ്: സബ്‌സിഡിയിൽ വെളിച്ചെണ്ണ നൽകാൻ കേരഫെഡ്

 വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബി.പി.എൽ കാർഡ് ഉടമകൾക്ക് സബ്സിഡി സഹായം പരിഗണിച്ച് കേരഫെഡ്. ഓണക്കാലത്ത് വെളിച്ചെണ്ണ വില കൂടുതൽ ഉയരുമെന്നതിനാലാണ് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള ആലോചന. ഇതു സംബന്ധിച്ച പ്രൊപ്പോസൽ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, എം.ഡി. സാജു സുരേന്ദ്രൻ, വൈസ് ചെയർമാൻ കെ. ശ്രീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യൻ വിപണിയിൽ കൊപ്രയുടെ വിലയിൽ 2025 രണ്ടാം പാദത്തിൽ മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 75ശതമാനം വർദ്ധിച്ചു. കേരളത്തിൽ

വിപണി കീഴടക്കി വ്യാജ ഉത്പന്നങ്ങൾ ആരോഗ്യം നശിപ്പിച്ച് ഉത്പന്നങ്ങൾ

വിപണിയിലെത്തുന്ന നിത്യോപയോഗ സാധനങ്ങൾ മായം കലർന്നതും വ്യാജ ഉത്പന്നങ്ങളാണെന്നുമുള്ള പരാതിയുയരുന്നു. ചെറുകിട സ്ഥാപനങ്ങളിൽ വില്പനക്കെത്തുന്ന പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ മിക്കവയ്ക്കും വ്യാജന്മാരുണ്ട്. മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ വില്പനയ്‌ക്കെത്തുന്ന ഇത്തരം സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ചില്ലറ വ്യാപാരികളിലേക്കെത്തുന്നു. ഉപഭോക്താവിന് ലഭിക്കുന്നത് പലപ്പോഴും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ്. നഗരങ്ങളിലെ ബേക്കറികളിലും ഹോട്ടലുകളിലും വിൽക്കുന്ന കുബൂസ് ഗ്രാമീണ മേഖലകളിൽ വിതരണം ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും ആരെന്നുപോലും ഉപഭോക്താവോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ അന്വേഷിക്കാറില്ല. ഇത്തരം വസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിൽ കടകളിലെത്തിക്കുകയും ഷവർമ്മയിലും മറ്റും ഉപയോഗിക്കാറുമുണ്ട്. ഇവയ്‌ക്കൊന്നും

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻചുണ്ടൻ ജേതാക്കൾ

കുട്ടനാട്: പമ്പയാറ്റിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻ.സി.ബി.സി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷന്റെ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനവും നേടി. യു.ബി.സി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട്

മിഠായി’യുടെ മധുരം കുറച്ച് സർക്കാർ കുട്ടി പ്രമേഹരോഗികൾക്ക് നൽകുന്നത് ഇൻസുജൻ- 6

റാപ്പിഡ് ഇൻസുലിൻ വെട്ടിക്കുറച്ചതിൽ ആശങ്ക കോഴിക്കോട്: ടെെപ്പ് വൺ പ്രമേഹ രോഗ ബാധിതരായ കുട്ടികളുടെ റാപ്പിഡ് ഇൻസുലിൻ വെട്ടിക്കുറച്ച് റെഗുലർ ഇൻസുലിൻ (ഇൻസുജൻ-6) നൽകുന്നതിൽ ആശങ്ക. പതുക്കെ പ്രവർത്തിക്കുന്ന ഇൻസുലിനായതിനാൽ ഭക്ഷണം കഴിക്കാൻ പോലും മണിക്കുറുകളാണ് കുട്ടികൾ കാത്തിരിക്കേണ്ടി വരുന്നത്. മാത്രമല്ല ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കുന്നില്ല. കുത്തിവയ്ച്ചാലുടൻ ശരീരത്തിൽ പ്രവർത്തിച്ച് ഷുഗറിന്റെ അളവ് നിയന്ത്രിച്ചിരുന്ന ഫിയാസ്പ് പോലുള്ള റാപ്പിഡ് ഇൻസുലിനുകളായിരുന്നു ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്ന

ഹോട്ടൽ ഉടമ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനത്തിൽ

തിരുവനന്തപുരം: ഇടപ്പഴിഞ്ഞിയിൽ ഹോട്ടൽ ഉടമ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനത്തിന് വിധേയമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിലെ എല്ലുകളും കഴുത്തിലെ കശേരുക്കളും തകർന്നാണ് മരണമെന്നും ശരീരമാസകലം മുറിവുകളുണ്ടെന്നും കണ്ടെത്തി. വായിലെ മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയതായും റിപ്പോർട്ടിലുണ്ട്. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമകളിലൊരായ ഇഴപ്പഴിഞ്ഞി ശ്രീലെയ്‌നിൽ കീർത്തനം വീട്ടിൽ ജസ്റ്റിൻ രാജിനെ (59 ) കൊലപ്പെടുത്തിയ അതേ ഹോട്ടലിലെ ജീവനക്കാരായ വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39),ഡൽഹി സ്വദേശി ഡേവിഡ് ദിൽകുമാർ (31) എന്നിവരെ

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്രം, വരും, 70,000 കോടി നികുതി ഇളവ്

ഈ വർഷം ബീഹാറിലും അടുത്തവർഷം കേരളം,തമിഴ്നാട്,ബംഗാൾ,ത്രിപുര,പുതുച്ചേരി സംസ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നടപടികളുമായി കേന്ദ്രം. ഇവയുടെ നികുതികൾ കാര്യമായി കുറയ്ക്കും. നിലവിലുള്ള 12% ജി.എസ്.ടി സ്ലാബ് പൂർണമായും ഒഴിവാക്കുകയോ 5% സ്ലാബിലേക്ക് മാറ്റുകയോ ചെയ്‌തേക്കും. കാർഷികവിളകൾക്ക് നികുതിയില്ലെങ്കിലും വളത്തിന് 18%നികുതിയുള്ളത് വിലക്കയറ്റത്തിനും കൃഷിച്ചെലവ് കുത്തനെ കൂടാനും വഴിയൊരുക്കിയിരുന്നു. ഇതു കുറയ്ക്കും. ഇടത്തരക്കാർ ആശ്രയിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളുടെ നികുതി 18%ൽ നിന്ന് 12% ആക്കി കുറയ്ക്കാനും സാദ്ധ്യതയുണ്ട്. മൊത്തം 50000കോടി മുതൽ

സമാന്തര യോഗം നിയമവിരുദ്ധം: രജിസ്ട്രാറെ പുറത്താക്കാൻ ഗവർണറുടെ നിർദേശം

തിരുവനന്തപുരം: സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റിന്റെ സമാന്തരയോഗം നിയമവിരുദ്ധമാണെന്നും അതിലെ തീരുമാനങ്ങൾ വി.സി അംഗീകരിക്കാത്തതിനാൽ നിലനിൽക്കില്ലെന്നും ഗവർണർ. ഡോ.അനിൽകുമാറിന്റെ സസ്പെൻഷൻ നിലനിൽക്കുന്നതായും, ഓഫീസിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും പുറത്തുപോവണമെന്നും വി.സിയുടെ അനുമതിയില്ലാതെ ഓഫീസിൽ കടക്കരുതെന്നും ഡോ.അനിൽകുമാറിനെ അറിയിക്കാൻ വി.സിയോട് ഗവർണർ നിർദ്ദേശിച്ചു. ഇന്ന് തിരിച്ചെത്തുന്ന വി.സി ഡോ.മോഹനൻ കുന്നുമ്മേലായിരിക്കും നടപടിയെടുക്കുക. ഡോ.അനിൽകുമാർ ഓഫീസൊഴിഞ്ഞ് പുറത്തുപോവാൻ വി.സി നോട്ടീസ് നൽകും. ഇല്ലെങ്കിൽ പൊലീസ് സഹായം തേടാം. സമാന്തരയോഗത്തിലെ തീരുമാനത്തിന് കടലാസിന്റെ വിലപോലുമില്ലെന്നും അതിനാൽ ഡോ.അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണെന്നുമാണ് ഗവർണറുടെ നിലപാട്. ഇക്കാര്യം

Scroll to Top