Author name: Rajesh R

ഇന്ന് അർദ്ധരാത്രി വരെ പൊതുപണിമുടക്ക്

ട്രേഡ് യൂണിയനുകളും കർഷകരും കർഷക തൊഴിലാളികളും ഇന്ന് അർദ്ധരാത്രിവരെ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിഭാഗം തൊഴിലാളികൾ രാവിലെ 9 മണിക്ക് മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനങ്ങളും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രധാന കവലകളിലും തൊഴിലാളി കൂട്ടായ്മകളും സംഘടിപ്പിക്കും. 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനുകൾ ദേശവ്യാപകമായ പണിമുടക്ക് നടത്തുന്നത്.  സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ തൊഴിലാളി […]

കെ.എസ്.ആർ.ടി.സി പണിമുടക്കില്ല: മന്ത്രി ഗണേശ്

ആലപ്പുഴ: ഇന്നത്തെ പൊതുപണിമുടക്കിൽ പങ്കെടുക്കാൻ ഒരു യൂണിയനും കത്തു നൽകിയിട്ടില്ലെന്നും ജീവനക്കാർ സന്തുഷ്ടരാണെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാർ. ഇന്ന് പതിവുപോലെ സർവീസ് നടത്തും. കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ പണിമുടക്കിൽ 94% ജീവനക്കാരും ജോലിക്കെത്തിയത്‌ കെ.എസ്.ആർ.ടി.സിയുടെ മാറുന്ന സംസ്‌കാരത്തിന്റെ തെളിവാണ്. സ്വകാര്യ ബസ് സമരത്തിൽ ജനപക്ഷത്താണ് സർക്കാർ. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധിപ്പിക്കണോയെന്ന് ജനങ്ങൾ ആലോചിക്കണം. വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തേണ്ടതുണ്ട്. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പാടില്ലെന്ന നിർദ്ദേശം അംഗീകരിക്കാനാകില്ല. മന്ത്രിയെ തള്ളി ടി.പി.

ആർപ്പോ വിളികളിടെ ആവേശത്തിൽ ചമ്പക്കുളം ജലോത്സവം ഇന്ന്

ലപ്പുഴ: സംസ്ഥാനത്തെ ജലമേളക്കാലത്തിന് തുടക്കമിട്ട് ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് അരങ്ങേറും. രാജ്യം മുഴുവൻ പണിമുടക്കിന്റെ ആലസ്യത്തിലാകുമ്പോൾ ചമ്പക്കുളത്ത് ആർപ്പോ വിളികൾ ആവേശം പകരും. ജലോത്സവം പ്രമാണിച്ച് ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ എതിർപ്പില്ലെന്നും, വാഹനങ്ങൾ തടയില്ലെന്നും സമരാനുകൂല സംഘടനകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ,​ പണിമുടക്ക് കാണികളുടെ എണ്ണത്തെ ബാധിച്ചേക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള ജലോത്സവ പ്രേമികൾ എത്താൻ സാധ്യതയില്ല. അഞ്ച് ചുണ്ടൻ വള്ളങ്ങളാണ്

സോളാർ വൈദ്യുതിക്ക് മതിയായ വില നൽകുന്നില്ല

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31വരെ വീട്ടിൽ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നൽകിയ സൗരോർജ്ജ വൈദ്യുതിക്ക് വില നിശ്ചയിച്ചത് അപര്യാപ്തതയെന്ന് ആക്ഷേപം. കഴിഞ്ഞ വർഷം 3.15രൂപയാണ് യൂണിറ്റ് വൈദ്യുതിക്ക് നൽകിയത്. ഇത്തവണ അത് 11പൈസ കൂട്ടി 3.26രൂപയാക്കി. യഥാർത്ഥത്തിൽ നൽകേണ്ടിയിരുന്നത് 4.36രൂപയായിരുന്നുവെന്നാണ് ഉൽപാദകർ പറയുന്നത്.സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് നിരക്ക് നിശ്ചയിച്ചത്. വൈദ്യുതി നിയമപ്രകാരം ആവറേജ് പൂൾഡ് പവർ പർച്ചേസ് കോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സോളാർ വൈദ്യുതിയുടെ നിരക്ക് നിർണ്ണയിക്കേണ്ടത്. ഇതനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം

സർക്കാർ ആശുപത്രികളിൽ നിലവാര പരിശോധനയുണ്ടോ?: ഹൈക്കോടതി

കൊച്ചി: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള നിലവാര പരിശോധന നിശ്ചിത ഇടവേളകളിൽ നടക്കുന്നുണ്ടോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിനു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. നിയമത്തിൽ പറയുന്ന പരാതി പരിഹാര സമിതി സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ചട്ടത്തിൽ എന്താണ് പരാമർശിക്കുന്നത്? പരാതി പരിഹാര സമിതി സംബന്ധിച്ച വിജ്ഞാപനം ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലാണോയെന്നും കോടതി ചോദിച്ചു. കുടുംബ ക്ഷേമ

വെളിച്ചെണ്ണ വിലക്കുതിപ്പിൽ തെന്നി കേര വ്യവസായം

കൊച്ചി: വെളിച്ചെണ്ണ വിലയിലെ അനിയന്ത്രിതമായ കുതിപ്പ് സംസ്ഥാനത്തെ നാളീകേര അധിഷ്ഠിതമായ വ്യവസായങ്ങൾക്ക് കനത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു. വില പിടിച്ചുനിറുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മുമ്പൊരിക്കലും ഇല്ലാത്തവിധം വെളിച്ചെണ്ണ വില കുതിക്കുകയാണ്. ചില്ലറ വിപണിയിൽ വില കിലോയ്‌ക്ക് 460 രൂപയ്ക്ക് മുകളിലാണ്. ഓണക്കാലത്ത് വില 500 രൂപ കടന്നേക്കും. വെളിച്ചെണ്ണ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. വില ഉയരുമ്പോൾ കടുക് എണ്ണയും പാം ഓയിലും മലയാളികളുടെ അടുക്കള

എസ്.എ.ടിയിലെ പ്രതിസന്ധി മാറി അമ്മയും കുഞ്ഞും ബ്ലോക്കിന് 12.5 കോടി

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക് പ്രവർത്തന സജ്ജമാക്കാൻ 12.5 കോടി രൂപ അനുവദിച്ച് സർക്കാർ. കിഫ്ബിയിലൂടെയാണ് പണം അനുവദിച്ചത്. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒൻപത് വർഷമായിട്ടും ജനങ്ങൾക്ക് ഉപകാരപ്പെടാതെ നശിക്കുന്ന വാർത്ത കേരളകൗമുദി കഴിഞ്ഞമാസം 24ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടികൾക്ക് വേഗം കൂടിയത്. ആറുമാസത്തിനുള്ള കെട്ടിടം പൂർണമായി തുറന്ന് നൽകാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തിരുന്നു. കെട്ടിടം അടിയന്തരമായി തുറക്കണമെന്ന് കമ്മീഷൻ ചെയർമാൻ

വള്ളസദ്യയ്ക്ക് ഒരുങ്ങി ആറന്മുളയും പള്ളിയോടകരകളും

കോഴഞ്ചേരി : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടിനായി പള്ളിയോടകരകൾ ഒരുങ്ങി. ജൂലായ് 13 മുതൽ ഒക്ടോബർ 2 വരെയാണ് വള്ളസദ്യ നടക്കുക. പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും നേതൃത്വം നൽകും. റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളായി 52 പള്ളിയോട കരകൾ വള്ളസദ്യയിൽ പങ്കാളികളാകും. മാലിപ്പുരകളിൽ വിശ്രമത്തിലായിരുന്ന പള്ളിയോടങ്ങൾ നീരണിഞ്ഞുതുടങ്ങി. ഉമയാറ്റുകര, മാലക്കര, ളാക – ഇടയാറൻമുള പള്ളിയോടങ്ങൾ അറ്റകുറ്റപണികൾ തീർത്ത് നീരണിയാൻ തയ്യാറെടുക്കുന്നു. മേലുകര, ആറാട്ടുപുഴ, ഓതറ കുന്നേക്കാട് പുതുക്കിപണികൾ

ഗുണമില്ലാത്ത നടീൽ വസ്‌തുക്കളുമായി മഴക്കാല ഓൺലൈൻ തട്ടിപ്പ്

കോട്ടയം: മഴക്കാലമായതോടെ ഗുണനിലവാരമില്ലാത്ത നടീൽ വസ്തുക്കൾ വിറ്റ് കർഷകരെ പറ്റിക്കുന്ന തട്ടിപ്പ് വ്യാപകമായി. രണ്ട് വർഷത്തിനുള്ളിൽ കായ്ക്കുന്ന തെങ്ങ്, പ്ലാവ് ,മാവ് ,ക്വിന്റൽ വാഴ തുടങ്ങിയ പരസ്യത്തോടെ വൻ തുക ഈടാക്കിയുള്ള കബളിപ്പിക്കലാണ് നടക്കുന്നത്. കുള്ളൻ തെങ്ങ് ബഡ് ചെയ്ത പ്ലാവ് ,മാവ്, തുടങ്ങിയവക്ക് 250 മുതൽ 750 രൂപ വരെ വാങ്ങുന്നു. അഞ്ചു വർഷം കഴിഞ്ഞാലും വിളവ് ലഭിക്കില്ല. ഗുണ നിലവാരക്കുറവ് കാരണം മുരടിച്ചു നശിക്കും. ഏജന്റന്മാർ വഴി നടത്തുന്ന തട്ടിപ്പ് കണ്ടിട്ടും കൃഷി വകുപ്പ്

മൊബൈൽ ഫോണുകൾ സൂക്ഷിച്ചോ ഹാക്കർമാർ ലൈവിലുണ്ട്…

ആറ്റിങ്ങൽ: വാട്സ്ആപ്പ് വഴി മൊബൈൽ ഫോണുകളിൽ വരുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യുന്നതോടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. കഴിഞ്ഞദിവസം ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയായ ലിജ ഷിബു തന്റെ ഫോൺ ഹാക്ക് ചെയ്തത് സംബന്ധിച്ച് തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി നൽകി. രണ്ടു ദിവസം മുമ്പ് പി.എം കിസ്സാൻ യോജന എന്ന പേരിൽ ഒരു ലിങ്ക് വാട്സ്ആപ്പിൽ വരികയും അത് ഓപ്പൺ ആക്കുന്നതിനിടയിൽ വാട്സ്ആപ്പ് തന്നെ ഇല്ലാതാവുകയും, ആ മെസ്സേജ് നിരവധി നമ്പരിലേക്ക് സെന്റാവുകയും ചെയ്തെന്നാണ്

Scroll to Top