Author name: Rajesh R

കാശുള്ളവൻ മാത്രം കളിച്ചാൽ മതിയോ ?

അധികം വിദൂരമല്ലാത്ത ഒരു കാലത്ത് ഇന്ത്യൻ അത്‌ലറ്റിക്സിൽ മലയാളികളുടെ മേധാവിത്വമായിരുന്നു.എന്നാൽ ഇന്ന് ദേശീയ മീറ്റുകളിൽ മെഡൽ നേടുന്ന മലയാളികളെ മഷിയിട്ടു നോക്കണം. സബ്‌ ജൂനിയർ, ജൂനിയർ തലങ്ങളിലാണ് കേരളത്തിന്റെ പിന്നോട്ടുപോക്ക് ഏറ്റവുമധികം നിഴലിക്കുന്നത്. ഈ പോക്കാണെങ്കിൽ അഞ്ചുകൊല്ലം കഴിയുമ്പോഴേക്കും സീനിയർ തലത്തിൽ മത്സരിക്കാൻ വിരലിലെണ്ണാവുന്ന മലയാളി താരങ്ങൾപോലും ഉണ്ടായേക്കില്ല. കേരളത്തിന്റെ അത്‌ലറ്റിക്സ് രംഗത്തിന് സംഭവിക്കുന്നതെന്തെന്ന അന്വേഷണം. ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ…4 തലസ്ഥാന നഗരത്തിൽ അത്യാവശ്യം ഓടാനോ ചാടാനോ കഴിവുള്ള ഒരു സ്കൂൾ വിദ്യാർത്ഥി സിന്തറ്റിക് ട്രാക്കിൽ […]

 രണ്ടു കുഞ്ഞുങ്ങളുടെയും ജീവനെടുത്തത് അമ്മ

തൃശൂർ (പുതുക്കാട്): പ്രസവിച്ചത് ആരുമറിയാതിരിക്കാൻ ചോരക്കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ട യുവതിയും കാമുകനും അറസ്റ്റിൽ. കൊലപാതകത്തിന് കൂട്ടുനിന്ന കാമുകൻ മദ്യലഹരിയിൽ സംഭവം വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. ശനിയാഴ്ച പുലർച്ചെ രണ്ടിന് പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ പറഞ്ഞ കഥകേട്ട് ഞെട്ടിയ പൊലീസ് നേരം പുലരുമുമ്പ് തെളിവുകൾ കണ്ടെത്തുകയായിരുന്നു. മറ്റത്തൂർ നൂലുവള്ളി മുല്ലക്കപറമ്പിൽ അനീഷയും (22) കാമുകൻ നെന്മണിക്കര കേളിപാടം ചേനക്കാല ഭവിനുമാണ് (26) അറസ്റ്റിലായത്. രണ്ടാമത്തെ കുട്ടിയെ മാത്രമാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴിയെങ്കിലും രണ്ടും കൊലപാതകമാണെന്നാണ് പൊലീസിന്റെ

മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ  മുടക്കം: അന്വേഷിക്കാൻ  നാലംഗ  സമിതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയത് അന്വേഷിക്കാൻ സർക്കാർ നാലംഗ സമിതിയെ ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണിത്. ശനിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റിട്ടും മാദ്ധ്യമങ്ങളോട് വിശദീകരിച്ചും ആരോഗ്യവകുപ്പിനെ ഞെട്ടിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ഇന്നലെയും വിമർശനം തുടർന്നു. ഉപകരണങ്ങൾ നാളെ ലഭ്യമാക്കാമെന്ന് ഡോ. ഹാരിസിന് ഇന്നലെ ആശുപത്രി വികസന സൊസൈറ്റി ഉറപ്പുനൽകി. നാളെ ശസ്ത്രക്രിയ നടത്താമെന്ന് അദ്ദേഹം രോഗികളെ അറിയിച്ചു. ഇന്നലെ അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. ഒരുവർഷം മുമ്പ് മന്ത്രിയുടെ

ട്രെയിൻ റിസർവേഷൻ ചാർട്ട് 8 മണിക്കൂർ മുമ്പ്

ന്യൂഡൽഹി: ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് എട്ടു മണിക്കൂർ മുമ്പ് പ്രസിദ്ധീകരിക്കാൻ റെയിൽവേ തീരുമാനിച്ചു. യാത്രക്കാർ നേരിടുന്ന അനിശ്ചിതാവസ്ഥ ഒഴിവാക്കാനും തയ്യാറെടുപ്പുകൾക്ക് സാവകാശം കിട്ടാനും വേണ്ടിയാണിത്. വെയിലറ്റിംഗ് ലിസ്റ്റിൽ നിന്ന് റിസർവേഷൻ ലഭിക്കാത്തവർക്ക് ബദൽ യാത്രാമാർഗം തേടാനും കഴിയും. നിലവിൽ നാലു മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാകുന്നത്. ഉച്ചയ്‌ക്ക് രണ്ടു മണിക്ക് പുറപ്പെടേണ്ട ട്രെയിന്റെ റിസർവേഷൻ ചാർട്ട് തലേ ദിവസം രാത്രി 9മണിക്കേ തയ്യാറാക്കും. മാറ്റം എന്നു മുതലെന്ന് റെയിൽവേ അറിയിച്ചിട്ടില്ല. ഡിസംബർ മുതൽ മിനിട്ടിൽ ഒന്നര ലക്ഷത്തിലധികം

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില,താളം തെന്നി കുടുംബ ബഡ്ജറ്റ്

ആലപ്പുഴ: വെളിച്ചെണ്ണ വില സർവ്വകാല റെക്കാഡിലേക്ക് ഉയരുമ്പോൾ സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുകയാണ് കുടുംബങ്ങൾ. മുന്നൂറ് രൂപയിൽ താഴെയായിരുന്ന വെളിച്ചെണ്ണ വില ഇന്നലെ 450 രൂപയിലെത്തി. ഇതോടെ വൈകാതെ വില അഞ്ഞൂറ് കടക്കുമെന്ന് ഉറപ്പായി. നിത്യജീവിതത്തിൽ വെളിച്ചെണ്ണയുടെ ഉപയോഗം കൂടുതലായിട്ടുള്ള മലയാളികൾക്ക് ഈ വിലവർദ്ധന അപ്രതീക്ഷിത അടിയാണ്. സൺഫ്ലവർ ഓയിലും, പാമോയിലും പോലുള്ളവ താരതമ്യേന വിലക്കുറവിൽ വിപണിയിൽ ലഭ്യമാണെങ്കിലും മലയാളിയുടെ കറി രുചിക്ക് വെളിച്ചെണ്ണ നിർബന്ധമാണ്. എന്നാൽ വിലക്കയറ്റം രൂക്ഷമായതോടെ സാധാരണക്കാരായ കുടുംബങ്ങൾ പലരും വെളിച്ചെണ്ണ ഉപേക്ഷിച്ച് ഇതര

കനത്ത മഴയിൽ സ്തംഭിച്ച് ഉത്തരേന്ത്യ ഉത്തരാഖണ്ഡിൽ രണ്ട് മരണം

ന്യൂഡൽഹി: നേരത്തേയെത്തിയ കാലവർഷം ഡൽഹി ഉൾപ്പെടെ വടക്കെ ഇന്ത്യയിൽ ജനജീവിതം താറുമാറാക്കി. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോനത്തെ തുടർന്നുള്ള മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. കാണാതായ ഏഴ് പേർക്കായി തെരച്ചിൽ ഊർജ്ജിതം. ബാർകോട്ടിലിൽ സിലായ് ബാൻഡിന് സമീപം ശനിയാഴ്‌ച പുലർച്ചെയാണ് അപകടം. മണ്ണിടിഞ്ഞ് ഇവരുടെ ഷെഡ്ഡിന് മുകളിൽ പതിക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. താണപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂലായ് എട്ടോടെ എത്തുമെന്ന് പ്രതീക്ഷിച്ച കാലവർഷമാണ് രണ്ടു ദിവസമായി ഡൽഹി, ഹരിയാന,

സ്കൂളുകളിൽ എങ്ങനെ നൽകും ബിരിയാണിയും ഫ്രൈഡ് റൈസും

പത്തനംതിട്ട : ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെയായി പരിഷ്കരിച്ച സ്കൂൾ ഉച്ചഭക്ഷണ മെനു കടബാദ്ധ്യത കൂട്ടുമെന്ന ആശങ്കയിൽ പ്രഥമാദ്ധ്യാപകരും പി.ടി.എയും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ച മെനുവിന്റെ ചെലവിനുള്ള സർക്കാർ വിഹിതം വർദ്ധിപ്പിച്ചിട്ടില്ല. പ്രഥമാദ്ധ്യാപകരും പി.ടി.എയും പണം കണ്ടെത്തിയാണ് മുൻവർഷങ്ങളിൽ ഉച്ചഭക്ഷണം മുടങ്ങാതെ വിതരണം ചെയ്തിരുന്നത്. മൂന്നും നാലും മാസങ്ങൾ കൂടുമ്പോഴായിരുന്നു സർക്കാർ വിഹിതം അനുവദിച്ചിരുന്നത്. പ്രൈമറി ക്ളാസുകളിൽ കുട്ടി ഒന്നിന് 6.78 രൂപയും യു.പി, ഹൈസ്‌കൂൾ ക്ലാസുകളിൽ 10.17 രൂപയുമാണ് സർക്കാർ വിഹിതം. മുട്ടയ്ക്ക് ആറു

സ്കൂളിലെ കാര്യങ്ങൾ സർക്കാർ തീരുമാനിക്കും:മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിൽ അക്കാഡമിക്, അക്കാഡമിക് ഇതരകാര്യങ്ങളിൽ എന്തു ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇന്ന കാര്യം ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തീരുമാനങ്ങളിൽ സംശയമുണ്ടെങ്കിൽ അതു ചർച്ച ചെയ്യാൻ തയ്യാറാണ്. ബോധപൂർവം വർഗീയനിറം നൽകി മതേതരത്വത്തിന് യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ല. സൂംബ നൃത്തത്തിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വിവാദമാണ് ഉണ്ടായിട്ടുള്ളത്. കായികതാരങ്ങളുടെ ഡ്രസ് കോഡ് തീരുമാനിക്കാൻ അവരുടെ അസോസിയേഷൻ ഉണ്ട്. സ്‌കൂൾയൂണിഫോം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പി.ടി.എ ആണ്. വേറെ ആരെങ്കിലും

പൊലീസ് പൊലീസിന്റെ പണി ചെയ്തു… കമ്മിഷണറുടെ കമന്റ് വൈറൽ

തൃശൂർ : ഗുണ്ടകൾ അവരുടെ പണി ചെയ്തു… പൊലീസ് പൊലീസിന്റെ പണി ചെയ്തു… സിറ്റി പൊലീസ് കമ്മിഷണറുടെ കമന്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞദിവസം നെല്ലങ്കരയിൽ ഗുണ്ടാസംഘാംഗത്തിന്റെ ജന്മദിന പാർട്ടിക്കിടെ പരസ്പരം പോരടിക്കുകയും നിയന്ത്രിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞ കമന്റും പ്രതികളുടെ ചിത്രങ്ങളുമാണ് സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. പിടിയിലായ ഗുണ്ടാസംഘങ്ങളിൽ പലരുടെ കൈയും കാലും പ്ലാസ്റ്ററിട്ടതിന്റെ വീഡിയോ ദൃശ്യം സഹിതമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൊലീസ് നടപടിക്ക് അഭിവാദ്യം അർപ്പിച്ച്

ഹേമചന്ദ്രന്റെ കൊലപാതകം : തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, വഴിത്തിരിവായത് മകളുടെ ഫോൺ കോൾ

കോഴിക്കോട്: ഒന്നരവർഷം മുമ്പ് കോഴിക്കോട് നിന്ന്കാണാതായ വയനാട് സുൽത്താൻ ബത്തേരി പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ കൊലപാതക കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചിരുന്നെന്നും അന്വേഷണത്തിന് വഴിത്തിരിവായത് മകൾക്ക് തോന്നിയ സംശയമായിരുന്നെന്നും ഡി.സി.പി അരുൺ.കെ.പവിത്രൻ.കൊലയ്ക്ക് ശേഷം മുഖ്യപ്രതി നൗഷാദും സഹായികളായ ജ്യോതിഷ്, അജേഷ് എന്നിവർ സ്വന്തം ഫോൺ നാട്ടിൽതന്നെ സൂക്ഷിച്ചിരുന്നു. ഹേമചന്ദ്രന്റെ ഫോണുമായി ഗുണ്ടൽപേട്ടിലും മൈസൂരുവിലുമെത്തി ഇവിടെ നിന്ന് ഹേമചന്ദ്രനാണെന്ന് പറഞ്ഞ് കുടുംബത്തെ വിളിച്ച് സംസാരിച്ചിരുന്നു.മകളെ വിളിച്ചപ്പോൾ ശബ്ദത്തിൽ തോന്നിയ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്കകം

Scroll to Top