Author name: Rajesh R

കെ.പി.സി.സി പുനഃസംഘടനാ ചർച്ചകളിലേക്ക് നേതൃത്വം

തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ, കെ.പി.സി.സി നേതൃത്വം പുനഃസംഘടനാ ചർച്ചകളിലേക്ക് കടക്കുന്നു. ജൂലായ് രണ്ടിന് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഇന്ദിരാഭവനിൽ ചേരും. പുനഃസംഘടന എങ്ങനെ വേണമെന്നത് കെ.പി.സി.സി നേതൃത്വവും മുതിർന്ന നേതാക്കളും കൂടിയാലോചിച്ച് തീരുമാനിക്കാനാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദ്ദേശിച്ചത്.പുതുതായി ചുമതലയിലെത്തുന്നവർക്ക് സാഹചര്യങ്ങൾ മനസിലാക്കാൻ സമയം വേണ്ടിവരും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ സമ്പൂർണ്ണ പുനഃസംഘടന ഉണ്ടായേക്കില്ല. പ്രവർത്തനത്തിൽ പ്രതീക്ഷക്കൊത്ത് ഉയരാത്തവരെയും സ്വയം സന്നദ്ധരായി പ്രവർത്തിക്കാത്തവരെയും മാറ്റാനാണ് ഒരു നിർദ്ദേശം .കണ്ണൂർ, കോഴിക്കോട്, […]

റേഷൻ വെട്ടിപ്പ് തടയാൻ ഗോഡൗണുകളിൽ ക്യാമറ , തത്സമയ നിരീക്ഷണ സംവിധാനം

തിരുവനന്തപുരം: സപ്ലൈകോയുടെ കീഴിലുള്ള 66 എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ റേഷൻ ഭക്ഷ്യവസ്തുക്കളുടെ വെട്ടിപ്പു തടയാൻ സി.സി ടിവി ക്യാമറ സ്ഥാപിക്കാൻ സ‌ർക്കാർ. ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഭക്ഷ്യ പൊതുവിതരണ കമ്മിഷണറുടെ ഓഫീസിലിരുന്നു നിരീക്ഷിക്കാൻ കഴിയുന്നതടക്കമാണ് സംവിധാനം. 3.15 കോടിയുടെ പദ്ധതിക്ക് അംഗീകാരം. ഈ വർഷം 50 ലക്ഷം രൂപ ചെലവഴിക്കാൻ അനുമതിയായി. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു ഭക്ഷ്യവകുപ്പ് ഏറ്റെടുക്കുന്ന റേഷൻ സാധനങ്ങൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിച്ചശേഷമാണ് റേഷൻ കടകളിലേക്കു കൊണ്ടുപോകുന്നത്. ഈ ഗോഡൗണുകളിൽ നിന്നാണ് അരിയടക്കം ചോർത്തിയും

സി.പി.ഐ ആലപ്പുഴ ജില്ലാ സമ്മേളനം സിവിൽ സപ്ളൈസ് വകുപ്പിനെതിരായ വിമർശനം നേതൃത്വം തള്ളി

ആലപ്പുഴ: സിവിൽ സപ്ളൈസ് വകുപ്പിനെതിരെ ജില്ലാ സമ്മേളന പ്രതിനിധികളിൽ ചിലർ ഉന്നയിച്ച വിമർശനങ്ങളെ തള്ളി സി.പി.ഐ ആലപ്പുഴ ജില്ലാ നേതൃത്വം. കേന്ദ്രവിഹിതം യഥാസമയം ലഭിക്കാത്തതും ബാങ്കുകളുടെ നിസഹകരണവുമാണ് നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്നിരിക്കെ മന്ത്രിയെയും വകുപ്പിനെയും വിമർശിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നൽകിയ വിശദീകരണം.നെല്ല് സംഭരണത്തിന്റെ തുടക്കത്തിൽ തന്നെ സംഭരണത്തിന് മില്ലുകാരെ നിയോഗിക്കുകയും പ്രതികൂല കാലാവസ്ഥയിലും കർഷകർക്ക് വലിയ നഷ്ടമുണ്ടാകാത്ത വിധത്തിൽ സംഭരണം പൂർത്തിയാക്കുകയും ചെയ്തത് വകുപ്പ് മന്ത്രിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ്. വേണ്ടത്ര

മഴയിൽ നിറഞ്ഞ് മുല്ലപ്പെരിയാർ; സെക്കൻഡിൽ 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും, ആദ്യമെത്തുക വള്ളക്കടവിൽ

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ തമിഴ്നാട് ജലസേചന വകുപ്പിൻ്റെ തീരുമാനം. രാവിലെ 10 മണിക്ക് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ശനിയാഴ്ച രാത്രി 10 മണിയോടെ ജലനിരപ്പ് 136 അടി തൊട്ടു.  മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. റൂൾ കർവ് പരിധിയായ 136 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാൻ തമിഴ്നാട് ജലസേചന വകുപ്പ് തീരുമാനിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ജലനിരപ്പ്

താജ്‌മഹലിൽ ചോർച്ച, കേട് പ്രധാന താഴികക്കുടത്തിന്

ന്യൂ‌ഡൽഹി: തീവ്ര പ്രണയത്തിന്റെ പ്രതീകവും ലോകാദ്‌ഭുതങ്ങളിലൊന്നുമായ താജ്ഹലിന്റെ പ്രധാന താഴികക്കുടത്തിൽ വൻ ചോർച്ച. പരിഹരിക്കാൻ ആറുമാസം വേണമെന്ന് ആർക്കിയോജളിക്കൽ സർവെ ഒഫ് ഇന്ത്യ അറിയിച്ചു. സന്ദർശകരെ നിയന്ത്രിച്ചുകൊണ്ട് അറ്റകുറ്റപ്പണിക്കാണ് നീക്കം. ലേസർ സാങ്കേതിവിദ്യ ഉപയോഗിക്കുന്ന ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് (ലിഡാർ) പരിശോധനയിലാണ് 75 അടി ഉയരമുള്ള താഴികക്കുടത്തിൽ ചോർച്ച കണ്ടെത്തിയത്. ഷാജഹാന്റെയും ഭാര്യ മുംതാസിന്റെയും ശവകുടീരങ്ങൾ ഇതിനു താഴെയാണ്. ചോർച്ചയുടെ ആഴമറിയാൻ പരിശോധന രണ്ടാഴ്‌ച കൂടി തുടരും. അതിനു ശേഷമാകും പരിഹാര നടപടികൾ തുടങ്ങുക. കഴിഞ്ഞ

സൂംബ വിവാദം കനക്കുന്നു പിന്നോട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി; എതിർത്ത് മതസംഘടനകൾ

കോഴിക്കോട്: ലഹരിയിൽ നിന്ന് കുട്ടികളെ അടർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന സൂംബാ ഡാൻസിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. വിമർശിക്കുന്നവരുമായി ചർച്ചചെയ്ത് പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. ആരെയും അടിച്ചേൽപ്പിക്കരുതെന്നും പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത പടർത്തുന്ന സംസ്ഥാനമായി കേരളം മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം സമസ്ത വിഭാഗം യുവജന നേതാവ് അബ്ദുസമദ് പൂക്കോട്ടൂരാണ് വിവാദത്തിന് തുടക്കമിട്ടത്. ആണും പെണ്ണും ഒരുമിച്ചാണ് ഡാൻസ് നടക്കുന്നതെന്നും കുട്ടികളെ ചെറുപ്പത്തിൽ ഇങ്ങനെ

പണം തട്ടിയെടുക്കൽ: നാല് പേർ അറസ്റ്റിൽ

വെഞ്ഞാറമൂട്:ക്ഷീര കർഷകനെ അക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വെമ്പായം കൊഞ്ചിറ വെങ്കിട്ട വിളയിൽ ആലിയാട് പുതുവൽ വിള പുത്തൻ വീട്ടിൽ അജിത് കുമാർ(37), വെമ്പായം കൊഞ്ചിറ കൈതയിൽ അഹ്‌ന മൻസിലിൽ അസീം(42) കോലിയക്കോട് ആലിയാട് പുതുവൽവിള പുത്തൻ വീട്ടിൽ സുധീഷ്(25) വാമനപുരം വാര്യംകോണം വിഷ്ണു വിലാസത്തിൽ കിച്ചു (31) എന്നിവരാണ് അറസ്റ്റിലായത്. വലിയകട്ടയ്ക്കാൻ മുരൂർക്കോണം രോഹിണിയിൽ അനിൽ കുമാറിനാണ് മർദ്ദനമേറ്റതും പണം നഷ്ടമായതും. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് അല്പം

വളർത്തു തത്തകളെ പൊക്കാൻ വനം വകുപ്പിറങ്ങി

കോലഞ്ചേരി: വഴിവക്കിൽ കൂട്ടിൽ കിടക്കുന്ന തത്തകളെ വാങ്ങി വീട്ടിൽ വളർത്താൻ നോക്കരുത്. പിടികൂടിയാൽ അഴിയെണ്ണേണ്ടി വരും. വനംവകുപ്പിന്റെ ഷെഡ്യൂൾ നാലിൽ വരുന്ന വിഭാഗമാണ് ഇൻഡ്യൻ പാരറ്റ് ഇനത്തിൽപ്പെട്ട നാടൻ തത്തകൾ. ഇവയെ വളർത്തുന്നത് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയെ പിടികൂടുന്നത് നിയമവിരുദ്ധമായതോടെ വിദേശത്തുനിന്നെത്തുന്ന അലങ്കാര തത്തകൾക്കാണ് ഇപ്പോൾ പ്രിയം. സേലത്ത് നിന്നെത്തുന്ന നാടൻ കൂട്ടിനുള്ളിൽ വളർത്തുന്ന തത്തകളെ കുറ്റകൃത്യത്തിന്റെ ഗൗരവമറിയുമ്പോൾ തുറന്നുവിടുകയാണ് പലരും ചെയ്യുന്നത്. കുഞ്ഞായിരിക്കുമ്പോൾ പിടിച്ച് കൂട്ടിലാക്കിയവ പറത്തി വിട്ടാലും സമീപ

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 35 വർഷത്തിനുശേഷം പിടിയിൽ

മാന്നാർ: മോഷണക്കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ 35 വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം, കടയ്ക്കൽകാവ് വീട്ടിൽ ശശിധരൻ (65)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.1990ൽ മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസുകളിലെ പ്രതിയായ ശശിധരനെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശശിധരൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ

ഉണക്ക മീൻ മതി

കിളിമാനൂർ: പച്ചമീൻ ലഭ്യത കുറഞ്ഞതോടെ ഉണക്കമീനിന് പ്രിയമേറുന്നു.പച്ച മീനിന് പൊന്നിൻവില നൽകേണ്ടിവരുന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനുകൾ കിട്ടാതായതോടെയുമാണ് ഉണക്ക മീനിന് ഡിമാൻഡേറിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മിക്ക ഇനങ്ങൾക്കും കിലോയ്ക്ക് ശരാശരി 50 രൂപ മുതൽ മുകളിലേക്ക്‌ ഉയർന്നിട്ടുണ്ട്. വില ഉയർന്നതോടെ ചൂര, വാള, അയല തുടങ്ങിയവ കിട്ടാനുമില്ല. തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഉണക്കമീൻ കേരളത്തിലേക്ക് എത്തുന്നത്. ചെമ്മീൻ, വാള, നെത്തോലി, ചാള തുടങ്ങിയ ഉണക്ക മീനുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.

Scroll to Top