Author name: Rajesh R

അന്ധവിശ്വാസത്തിന്റെ കെണിയിൽ കടുവകൾ,​കൊന്നും കൊല്ലാതെയും കള്ളക്കടത്ത്

കൊച്ചി: കടുവയുടെ അസ്ഥിപൊടിച്ചിട്ട ചായയും ഔഷധങ്ങളും സേവിച്ചാൽ കടുവയുടെ കരുത്ത് കൈവരുമെന്ന് കരുതുന്നവർ ഈ ശാസ്ത്രയുഗത്തിലും ഏറിവരുന്നു. ഇതുകാരണം ജീവനുള്ളതോ കൊല്ലപ്പെട്ടതോ ആയ കടുവയ്ക്കും ശരീരാവശിഷ്ടങ്ങൾക്കും കള്ളക്കടത്ത് മാർക്കറ്റിൽ പൊന്നും വില. ആ‌ഡംബര വസ്തുക്കളുടെ നിർമ്മാണത്തിനും കടുവകളെ വേട്ടയാടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് കടുവവേട്ട കൂടുതൽ. വനത്തിൽ കയറി വേട്ടയാടുന്നതിന് പുറമേ രഹസ്യസങ്കേതങ്ങളിൽ കടുവകളെ വള‌ർത്തിയും വിപണനം ചെയ്യുന്നുണ്ട്. ആഫ്രിക്കൻ ആന, കാണ്ടാമൃഗം, പുലി, ഈനാംപേച്ചി തുടങ്ങി ഒട്ടേറേ വന്യജീവികളും അന്ധവി​ശ്വാസി​കളുടെ ഡി​മാൻഡ് മൂലം […]

കൂട്ടുത്തരവാദിത്വമില്ലാതെ ഇതെന്ത് ഗവൺമെന്റ് ? പി.എം ശ്രീയിൽ ആഞ്ഞടിച്ച് ബിനോയ് വിശ്വം ഘടകകക്ഷികളെ ഇരുട്ടിൽ നിറുത്തി

തിരുവനന്തപുരം: എൽ.ഡി.എഫിൽ ചർച്ച ചെയ്യാതെയും ഘടകകക്ഷി മന്ത്രിമാരോട് ആലോചിക്കാതെയും പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് ഒപ്പുവച്ചതെന്ന് മന്ത്രിമാർക്ക് അറിയില്ല. കൂട്ടുത്തരവാദിത്വമില്ലാത്ത ഗവൺമെന്റ് എന്ത് ഗവൺമെന്റാണ്. തങ്ങളുടെ നാല് മന്ത്രിമാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. സർക്കാരിന്റെ വാക്കും പ്രവൃത്തിയും ഒരുപോലെയാകണം. ഈ ശൈലി മാറ്റിയേ പറ്റൂ. അല്ലെങ്കിൽ അപ്പോൾ നോക്കാം. തുടർനടപടി തീരുമാനിക്കാൻ 27ന് പാർട്ടി എക്സിക്യുട്ടീവ് ചേരും. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട്

ഒപ്പിടൽ ഫണ്ട് കിട്ടാനുള്ള തന്ത്രം: മന്ത്രി ശിവൻകുട്ടി  കാലത്തിന് അനുസരിച്ച്  നിലപാട് മാറും ദേശീയ വിദ്യാഭ്യാസ നയം പൂർണമായി അംഗീകരിക്കില്ല

തിരുവനന്തപുരം : എല്ലാകാലത്തും ഒരേ നിലപാടിൽ നിൽക്കാൻ കഴിയില്ലെന്നും കാലത്തിനനുസരിച്ച് മാറേണ്ടിവരുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സാഹചര്യം വാർത്താസമ്മേളനം നടത്തി വിശദീകരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രമാണിത്. പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തെ (എൻ.ഇ.പി) പൂർണമായും അംഗീകരിക്കുന്നില്ല. തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും. എൻ.ഇ.പിയിൽ ഇപ്പോൾ എന്താണ് പ്രശ്നം ? ലോകമെമ്പാടും മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നു മാറിനിൽക്കാൻ കേരളത്തിന് കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം

മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശമില്ല

കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾക്കും ദന്തശില്പങ്ങൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച സർക്കാർ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഉടമസ്ഥത അനുവദിക്കണമെങ്കിൽ വ്യവസ്ഥകൾ കർശനമായി പാലിച്ച് പുതിയ വിജ്ഞാപനമിറക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ആഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ജോടി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 വസ്തുക്കളും കണ്ടെത്തിയത്. കേസ് പിന്നീട് വനം

രാഷ്ട്രനിർമ്മിതിയിൽ മലയാളി വനിതകളുടെ പങ്ക് നിസ്‌തുലം: രാഷ്ട്രപതി ദ്രൗപദി മുർമു

കൊച്ചി: രാഷ്ട്രനിർമ്മിതിയിലും സാമൂഹിക,​ നിയമം തുടങ്ങിയ മേഖലകളിലും മലയാളിവനിതകൾ വഹിച്ച പങ്ക് അതുല്യവും നിർണായകവുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2047ൽ ഇന്ത്യയെ വികസിതരാജ്യമായി മാറ്റാൻ മലയാളി യുവവിദ്യാർത്ഥി തലമുറയ്‌ക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഭരണഘടന അസംബ്ലിയിലെ 15 അസാധാരണ വനിതാഅംഗങ്ങൾ ഇന്ത്യയുടെ ഭരണഘടന രൂപീകരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകൾ നൽകി. 15 മികച്ച വനിതകളിൽ മൂന്നുപേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. അമ്മു സ്വാമിനാഥൻ,ആനി മസ്‌ക്രീൻ, ദാക്ഷായണി വേലായുധൻ എന്നിവർ

വഴിയില്ലാതെ എങ്ങനെ കോളേജിൽ കയറും!

തൃപ്പൂണിത്തുറ: എല്ലാ സൗകര്യവുമുള്ള മൂന്നു നില മന്ദിരം. തൃപ്പൂണിത്തുറ ഗവ.കോളേജിന്റേതാണ്. 15 കോടി പ്രോജക്ടിന്റെ ആദ്യ നിർമ്മിതി. പൂർത്തിയായിട്ട് വർഷം മൂന്നായി. പക്ഷേ, ഇവിടെ എത്താൻ വഴി മാത്രമില്ല. ആയിരത്തിലേറെ കുട്ടികൾ പൊട്ടിപ്പൊളിഞ്ഞ പഴയ കെട്ടിടത്തിൽ തുടരുന്നു. ചതുപ്പുനിലം നികത്തിയായിരുന്നു നിർമ്മാണം. കെട്ടിടത്തിനു ചുറ്റും ചെളിക്കുഴികൾ. കുറ്റിക്കാടും നിറഞ്ഞു. കോണോത്തു പുഴയോട് ചേർന്ന് എട്ടേക്കറാണ് കോളേജ് കോംപ്ളക്സിനായി കണ്ടെത്തിയത്. പൂർത്തിയായ കെട്ടത്തിന് 50,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. പരിസരത്തെ താമസക്കാരുടെ സ്ഥലത്തുകൂടി 6മീറ്റർ വീതിയിൽ താത്കാലിക വഴിനടപ്പവകാശം

പ്ലസ് ടുക്കാർക്ക് ഐ.ഐ.എം ബിരുദ പ്രോഗ്രാമുകൾ

ഐ.ഐ.എമ്മുകൾ വിവധ ബിരുദ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായാണ് കോഴ്‌സുകൾ ആരംഭിക്കുന്നത്. ഐ.ഐ.എം ഇൻഡോർ,റോഹ്തക്,റാഞ്ചി,അമൃതസർ,ബോധ് ഗയ,ജമ്മു എന്നിവ അഞ്ചു വർഷ ബി.ബി.എ എന്റർപ്രെന്യൂർഷിപ്, ബിസിനസ് അനലിറ്റിക്‌സ് ഇന്റഗ്രേറ്റഡ് മാനേജ്മന്റ് പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. ഐ.ഐ.എം ബെംഗളൂരു നാലു വർഷ ബി.എസ്‌സി ഓണേഴ്‌സ് ഇൻ ഇക്കണോമിക്‌സ്,ഡാറ്റ സയൻസ്,മാനേജ്മന്റ് സ്റ്റഡീസ്‌ പ്രോഗ്രാം ഓഫർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഐ.ഐ.എം സമ്പൽപ്പൂർ ബി.എസ് ഇൻ മാനേജ്‌മെന്റ് &പബ്ലിക് പോളിസി,ഡാറ്റ സയൻസ്,എ.ഐ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. പുതിയ പ്രോഗ്രാമുകൾക്ക് ആദ്യത്തെ

പി.എം- ഉഷ: കേരളം ഒപ്പിട്ട് പണം വാങ്ങി; സിലബസും നയവും മാറ്റിയില്ല

തിരുവനന്തപുരം: കേന്ദ്ര വ്യവസ്ഥകൾ അംഗീകരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ള പി.എം-ഉഷ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും കേന്ദ്ര സിലബസും നയങ്ങളും കേരളം സ്വീകരിച്ചില്ല. യു.ജി.സിയുടെ മാതൃകാ പാഠ്യപദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചുഎന്നിട്ടും കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് 100 കോടി വീതം അടക്കം 405കോടിയുടെ സഹായം കഴിഞ്ഞ വർഷം ലഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കാതെ പി.എം-ഉഷയുടെ ധാരണാപത്രം കേരളം ഒപ്പിട്ടയച്ചെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. ആദ്യഘട്ടത്തിൽ കേരളത്തിന് പണം നൽകിയതുമില്ല. അർഹമായ സഹായം നഷ്ടമാവാതിരിക്കാൻ പിന്നീട് കേന്ദ്രനയം അംഗീകരിച്ച്

ബീഹാറിൽ മോദിയുടെ തിരഞ്ഞെടുപ്പ് റാലി, നിതീഷിന്റെ നേതൃത്വത്തിൽ എൻ.ഡി.എ റെക്കാഡ് വിജയം നേടും

ന്യൂഡൽഹി: ബീഹാറിൽ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ മുൻ റെക്കാഡുകൾ ഭേദിച്ച് വൻ വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സമസ്‌തിപൂരിൽ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന്റെ ഗ്രാമത്തിൽ നടന്ന റാലിയിൽ സംസാരിക്കുമ്പോഴാണ് നിതീഷ് നയിക്കുമെന്ന് മോദി ആവർത്തിച്ചത്. എൻ.ഡി.എ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമോയെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് വെല്ലുവിളിച്ചിരുന്നു. ‘നിതീഷ് കുമാർ സർക്കാരിന് കോൺഗ്രസും ആർ‌.ജെ‌.ഡിയും തടസങ്ങൾ സൃഷ്ടിച്ചപ്പോൾ

ബൈക്കുമായി ഇടിച്ചു,​ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു,​ബസ് കത്തിയമർന്നു: 20 പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ യാത്രയ്ക്കിടെ സ്വകാര്യ ബസ് കത്തിയമർന്ന് 20 പേർ മരിച്ചത് രാജ്യത്തെ നടുക്കി. കുർണൂലിൽ ഹൈദരാബാദ്- ബംഗളൂരു ദേശീയപാതയിലാണ് ദുരന്തമുണ്ടായത്. 41 പേരാണുണ്ടായിരുന്നത്. ഡ്രൈവർമാരായ മിരിയാല ലക്ഷ്മയ്യ, ഗുഡിപതി ശിവ നാരായണ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവർ ചികിത്സയിലാണ്. രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും തെലങ്കാന സർക്കാർ അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെ കുർണൂലിന്

Scroll to Top