Author name: Rajesh R

 പകുതിവില തട്ടിപ്പ് കേസ് അനന്തു കൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച്

 400കോടിയുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് കൊച്ചി: ‘പകുതി വില’ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന്റെ സ്വത്തുക്കൾ ബഡ്‌സ് നിയമം (ബാനിംഗ് ഒഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ആക്ട്) ചുമത്തി കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയതായി ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു . കോടികളാണ് തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ കൈക്കലാക്കിയത്. പണം ഉപയോഗിച്ച് ഇടുക്കിയിലും കർണാടകയിലുമടക്കം ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു. ഇവയാണ് ഇപ്പോൾ കണ്ടുകെട്ടാൻ ഒരുങ്ങുന്നത്. സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യൽ മെഷീനുമൊക്കെ […]

തദ്ദേശ തിരഞ്ഞെടുപ്പ് കൂടിയ സീറ്റുകളിൽ അവകാശവാദം: മുന്നണികളിൽ മത്സരം തുടങ്ങി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ പാർട്ടികൾ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴേ സീറ്റ് വിഭജന തർക്കങ്ങൾക്കും തുടക്കമായി. നിലവിലുള്ള സീറ്റുകൾക്ക് പുറമേ വാർഡ് വിഭജനത്തിന്റെ ഭാഗമായുള്ള അധിക സീറ്റിൽ അവകാശവാദമുന്നയിച്ച് പാർട്ടികൾ രംഗത്തെത്തിയതോടെ മുന്നണിയോഗങ്ങൾ തർക്കങ്ങളുടേതാവും. തുടക്കത്തിൽ വിട്ടുവീഴ്ചകൾ വേണ്ടെന്നാണ് പാർട്ടികളുടെ നിലപാട്. പുന:ക്രമീകരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡുകളിൽ വർദ്ധനവുണ്ടായതാണ് തർക്കത്തിന് ആക്കം കൂട്ടുന്നത്. മുൻപ് നിലവിലുള്ള സീറ്റുകൾക്ക് പുറമേ അധിക സീറ്റ് ചോദിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ കൂടിയ സീറ്റുകളിൽ അവകാശവാദമുന്നയിക്കുകയാണ്. പല പഞ്ചായത്തുകളിലും തർക്കം ഇപ്പോഴേ ഉച്ചസ്ഥായിയിലാണ്.

ഇന്ന് ലഹരി വിരുദ്ധ ബോധവത്കരണ ദിനം ‘ഡാഡി പറഞ്ഞ പോലെ ജീവിക്കണം’: ലഹരിയോട് നോ പറഞ്ഞ് ഷെെൻ

തൃശൂർ: ‘എല്ലാം ഡാഡിയായിരുന്നു, ഇനി എല്ലാം നിറുത്തുകയാണ്. ഡാഡിയുടെ ആഗ്രഹം പോലെ അമ്മ മരിയയ്ക്കും കുടുംബത്തിനുമായി ജീവിക്കണം”-അടുത്തിടെ കേട്ട ലഹരിക്കഥകളിലെ പ്രതിനായകനായിരുന്ന സിനിമാതാരം ഷൈൻ ടോം ചാക്കോ ലഹരിയുടെ വഴിയിൽ നിന്ന് മാറിനടക്കുകയാണ്. ജീവിതം ലഹരിയാക്കുന്ന ഷൈനിനെ ഇനി കാണാമെന്ന് കുടുംബവും ഉറപ്പിക്കുന്നു. ‘ഞങ്ങൾക്കിത് വാർത്തയാക്കാൻ താത്പര്യമില്ല. ചേട്ടൻ ഒരുപാട് മാറി. ലഹരി ഒഴിവാക്കാനുള്ള ചിന്തകളിലാണ്. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് ഫിസിയോതെറാപ്പി ചെയ്യുന്നു. അമ്മയ്‌ക്ക് കുറച്ചുകൂടി വിശ്രമം വേണം. ഡാഡിയുടെ വേർപാട് അദ്ദേഹത്തെ ഒരുപാട് മാറ്റി”- ഷൈനിന്റെ

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ : ഒന്നര മാർക്ക്  കുറഞ്ഞതിന് സ്‌കൂളിൽ  മാനസിക പീഡനം

ശ്രീകൃഷ്ണപുരം: സെന്റ് ഡൊമനിക് ഇംഗ്ലീഷ് മീഡിയം കോൺവെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ (14) ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ മാനസിക പീഡനം കാരണമെന്ന ആക്ഷേപം ശക്തം. ക്ളാസ് ടെസ്റ്റിൽ ഒന്നരമാർക്ക് കുറഞ്ഞതിന്റെ പേരിൽ കടുത്ത പീഡനമാണ് അൺ എയ്ഡഡ് സ്‌കൂൾ അധികൃതരിൽ നിന്ന് ഏൽക്കേണ്ടി വന്നതെന്ന് പിതാവ് പ്രശാന്തും ബന്ധുക്കളും പറഞ്ഞു. എട്ടാം ക്ലാസിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് കൈപ്പടയിൽ എഴുതി വാങ്ങിയതായി ഇവർ വെളിപ്പെടുത്തി. നിലവാരം കുറഞ്ഞ കുട്ടികൾക്കായുള്ള മറ്റൊരു ക്ളാസിലേക്ക് മാറ്റി ഇരുത്തിയതും സുഹൃത്തുക്കളെ

എൻ.ഐ.എ കോടതിയിൽ: 1000 പേരെ കൊല്ലാൻ പോപ്പുലർ ഫ്രണ്ട് പട്ടിക # ലക്ഷ്യം ഇസ്ലാമിക ഭരണം

കൊച്ചി: മറ്റു മുസ്ളിം സംഘടനകളെ ഒതുക്കി സമുദായത്തിന്റെ ഏകനേതൃത്വമായി മാറാനും എസ്.ഡി.പി.ഐയിലൂടെ രാഷ്ട്രീയാധികാരം നേടി ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കാനും പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ) പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). മുൻ ജഡ്‌ജി ഉൾപ്പെടെ ആയിരത്തോളം പേരെ കേരളത്തിൽ വധിക്കാൻ പട്ടിക തയ്യാറാക്കിയിരുന്നുവെന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യഹർജിക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ശ്രീനിവാസൻ വധക്കേസിലെ 51-ാം പ്രതി സിറാജുദ്ദീനിൽ

നിലമ്പൂരിൽ ചർച്ച നടന്നില്ലെന്ന് സി.പി.ഐയിൽ വിമർശനം

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെന്നും, പല കാര്യങ്ങളിലും തങ്ങളെ അടുപ്പിച്ചില്ലെന്നും ചൊവ്വാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. നിലമ്പൂരിലെ തോൽവിയെക്കുറിച്ച് മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥിയെന്ന നിലയ്ക്ക് എം.സ്വരാജിന് നിലമ്പൂരിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്നതാണ് എക്സിക്യൂട്ടീവിലെ മറ്റൊരു വിമർശനം. നാട്ടുകാരനെന്ന പരിഗണന വോട്ടർ‌മാർക്കുണ്ടായില്ല.സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും വിജയിക്കാനാവാതെ പോയത് കനത്ത തിരിച്ചടിയായി. മണ്ഡലത്തിന്റെ സ്വഭാവം മനസിലാക്കാതെയുള്ള പ്രചാരണ പരിപാടികളാണ് ആവിഷ്കരിച്ചത്.

കെ.എസ്.ആർ.ടി.സിയുടെ പഴയ ഡീസൽ ബസുകൾ ഇ-ബസുകളായി പായും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പഴയ ഡീസൽ ബസുകളെ ഇലക്ട്രിക് ബസുകൾ ആക്കുന്നു. അനെർട്ടിന്റെ പദ്ധതി പരീക്ഷാണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന് ഗതാഗതവകുപ്പ് അനുമതി നൽകി. തോഷിബയുടെ സഹായത്തോടെയാണ് അനെർട്ട് ഡീസൽ ബസുകളെ ഇ-ബസുകളാക്കുന്നത്. ലിഥിയം-ടൈറ്റാനിയം-ഓക്സൈഡ് (എൽ.ടി.ഒ) ബാറ്ററികളാണ് ബസുകളിൽ ഘടിപ്പിക്കുക. പാന്റോഗ്രാഫ് ഓവർഹെഡ് ചാർജിംഗ് സംവിധാനത്തിലൂടെയാണ് ചാ‌ർജ് ചെയ്യുക. ബസിന്റെ മുകളിലൂടെ ചാർജ് ചെയ്യുന്ന സംവിധാനമാണിത്. അഞ്ചു വർഷത്തിലധികം പഴക്കമുള്ള ഡീസൽ ബസുകളെയാണ് മാറ്റുന്നത്. എൻജിനുകൾ, ഗിയർബോക്സ്, ട്രാൻസ്മിഷൻ സംവിധാനങ്ങൾ മാറ്റി ബാറ്ററി, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (ബി.എം.എസ്), മോട്ടോർ കൺട്രോൾ

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷികദിനം ഇന്ന് തുറുങ്കുകൾ വാണ കാലം

1975 ജൂൺ 25ന് അർദ്ധരാത്രി ക്യാബിനറ്റ് വിളിക്കാതെ, ഭരിക്കുന്നവരുടെ കുടുംബസ്വത്താണ് ഇന്ത്യയെന്നു വിശ്വസിച്ച് ഇന്ദിരയുടെ ഭരണകൂടം അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ വലിയ ജയിലറകളാക്കി. പ്രസ് സെൻസർഷിപ്പ് ഏർപ്പെടുത്തി പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, ജീവിക്കാനുള്ള പൗരന്റെ അവകാശം കവർന്നെടുത്ത് കോടതികളുടെ ഇടപെടലുകളും വിലക്കി. രാഷ്ട്രീയ എതിരാളികളെ വിചാരണയില്ലാതെ തുറുങ്കിലടച്ചു. 634 ദിവസങ്ങൾ രാജ്യമെന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതല്ലെന്ന് വരുത്തിത്തീർത്തു. 21 മാസം നീണ്ട ആ ദുരവസ്ഥയുടെ നാളുകളിൽ കാട്ടുനീതിയായിരുന്നു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, എ.ബി. വാജ്‌പേയി, എൽ.കെ. അദ്വാനി, രാജ് നാരായൺ

നെൽവില: കർഷകർക്ക് നൽകാനുള്ളത് 810 കോടി

ആലപ്പുഴ: പുഞ്ചകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും നെൽവില ലഭിക്കാതെ കർഷകർ. 810.73 കോടിയാണ് നൽകാനുള്ളത്. പി.ആർ.എസ് വായ്പയ്ക്കായി കൺസോർഷ്യത്തിലുൾപ്പെട്ട എസ്.ബി.ഐ, കാനറ ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചെങ്കിലും സർക്കാർ പണം അനുവദിക്കാത്തതാണ് തടസം. അതേസമയം, ഫണ്ട് ലഭിച്ചാലുടൻ നെൽവില വിതരണം പുനരാരംഭിക്കാനാകുമെന്ന് എസ്.ബി.ഐ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചത്. മേയ് അവസാനത്തോടെ പൂർത്തിയായി. മുഴുവൻ നെല്ലും സപ്ളൈകോ സംഭരിച്ചു. എന്നാൽ, പകുതി കർഷകർക്കുപോലും നെല്ലിന്റെ വില വിതരണം ചെയ്യാനായിട്ടില്ല. കൃഷിയിലുണ്ടായ നഷ്ടത്തിന് പുറമേ നെല്ലിന്റെ

വെടിനിറുത്തലിൽ ആശ്വാസം: ജാഗ്രത തുടർന്ന് ലോകം

ടെൽ അവീവ്: വെടിനിറുത്തൽ കരാർ അംഗീകരിച്ചതിനെ അംഗീകരിച്ചെങ്കിലും സമാധാനം ദുർബലമായതിനാൽ ചില രാജ്യങ്ങൾക്ക് ആശങ്കയുണ്ട്. ട്രംപിന്റെ മദ്ധ്യസ്ഥതയിൽ ആദ്യം വെടിനിറുത്തൽ വന്നെങ്കിലും ഇറാനിൽ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും തങ്ങളുടെ ആണവ പദ്ധതി വേഗത്തിൽ ട്രാക്കിലെത്തിക്കുമെന്ന് ഇറാനും പ്രതികരിച്ചത് അത്ര നല്ല സൂചനയായി രാജ്യങ്ങൾ കണക്കാക്കുന്നില്ല. ഇതിനിടെ ഗാസയിലും വെടിനിറുത്തൽ വരണമെന്ന ശബ്ദവുമുയരുന്നുണ്ട്. ഗാസയിൽ വെടിനിറുത്തലിന് സമയമായെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എക്സിൽ കുറിച്ചു. അവിടെയും

Scroll to Top