Author name: Rajesh R

കരുമാടിക്കുട്ടനെ അവഹേളിക്കുന്നു,​ നശിക്കുന്നത് ബുദ്ധചരിത്രം പേറുന്ന അപൂർവ നിർമ്മിതി

ആലപ്പുഴ: കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമെന്നു പേര്. പക്ഷേ കരുമാടിയിലെ കരുമാടിക്കുട്ടന് സംരക്ഷണമില്ല. തെരുവ് നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ് അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കരുമാടിക്കുട്ടൻ സമുച്ചയം. കേരളത്തിൽ ബുദ്ധചരിത്രം പേറുന്ന അപൂർവ നിർമ്മിതികളിൽ ഒന്നാണ് നശിക്കുന്നത്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന സ്തൂപത്തിന്റെ ചില്ലു വാതിൽ തകർന്നിട്ട് നാളേറെയായി. അതിഥികൾക്കുള്ള വിശ്രമ കേന്ദ്രത്തിന്റെ ഓടുകൾ പൊട്ടി. ടൈലുകൾ തകർന്നു. ചുറ്റമതിലിലെ ഗ്രില്ലുകൾ ഇടിഞ്ഞുവീഴാമെന്ന സ്ഥിതിയിൽ. 2015ൽ 15 ലക്ഷം രൂപ മുടക്കി സർക്കാർ ഇവിടം […]

പ്രധാനമന്ത്രിയുടെ ഗ്രൂപ്പ് ആക്സിഡന്റൽ ഗാർഡ് പോളിസി(INDIA POST PAYMENT BANK)

പോളിസി തുക ₹399/-(ഒരു വർഷത്തെ പ്രീമിയം) + ₹200/- സർവ്വീസ് പ്രധാന സവിശേഷതകൾ . ആകസ്മികമായ ഹൃദയാഘാതം ₹10,00,000 നൽകും. നേരിട്ടോ അല്ലാതെയോ ഉള്ള അപകടത്തിൽ ഇൻഷുർ ചെയ്‌ത വ്യക്തിയുടെ മരണം സംഭവിച്ചാൽ ₹10,00,000 നൽകും. പ്രായപരിധി 18-65 വർഷം ഒരു അപകടത്തിൽ ശാശ്വത അംഗവൈകലും സംഭവിച്ചാൽ ₹10,00,000 നൽകുംഒരു അപകടത്തിൽ സ്ഥിരമായ ഭാഗിക വൈകല്യത്തിന് കാരണമാകുന്നുവെങ്കിൽ₹10,00,000 ഒരു അപകടത്തിൽ അംഗവൈകല്യവും പക്ഷാഘാതവും ഉണ്ടായാൽ ₹10,00,000 നൽകും . അപകടത്തിൽപ്പെട്ട് കിടത്തിചികിത്സിയ്ക്കുന്ന രോഗികൾക്ക് (ഇൻ പേഷ്യൻ്റ്) ₹

പതിമൂന്നുകാരന് മർദ്ദനം: ബന്ധുക്കൾക്കെതിരെ കേസ്

വെഞ്ഞാറമൂട്: പതിമൂന്ന് വയസുകാരനെ മാതാവും രണ്ടാനച്ഛനും ബന്ധുക്കളും ചേർന്ന് മർദ്ദിക്കുകയും സ്കൂളിൽ വിടാതെ വീട്ടിൽ ജോലിചെയ്യിക്കുന്നതായും പരാതി. വെഞ്ഞാറമൂട് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാതാവ് പിരപ്പൻകോട് അംബേദ്കർ കോളനി പുതുപ്പള്ളി വീട്ടിൽ മഞ്ചു, രണ്ടാനച്ഛൻ ബിനു ബന്ധുക്കളായ ഉഷാകുമാരി, സുര എന്നിവർക്കെതിരെ കേസെടുത്തു. മഞ്ചുവും കുട്ടിയുടെ അച്ഛനും കഴിഞ്ഞ 10 വർഷമായി പിരിഞ്ഞ് കഴിയുകയാണ്. എങ്കിലും കുട്ടിയുടെ ചിലവിനായി എല്ലാ മാസവും പിതാവ് ഒരു തുക നൽകാറുണ്ടെന്നും ഈ തുക ബന്ധുക്കൾ കൈക്കലാക്കാറുണ്ടെന്നുമാണ് പരാതി. പലപ്പോഴായി

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പണം തട്ടാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

കാട്ടാക്കട: പോക്സോ കേസിലെ പ്രതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളനാട് മുണ്ടേല കൊല്ലംകുഴി പുത്തൻവീട്ടിൽ അരുണിനെയാണ് (21) അറസ്റ്റ് ചെയ്തത്. ഇയാളെ കാട്ടാക്കട കോടതി ജാമ്യത്തിൽ വിട്ടയച്ചു. പൂവച്ചൽ ആലമുക്ക് പാറപ്പൊറ്റ ഷാജഹാൻ മൻസിലിൽ ഷാജഹാനെയാണ് (48) മൂന്നുപേർ ചേർന്ന് തട്ടിപ്പിനിരയാക്കിയത്. തിങ്കളാഴ്ച രാത്രി 9ഓടെ പണം വാങ്ങാനെത്തിയ ഇവരെ നാട്ടുകാർ പിടികൂടി കാട്ടാക്കട പൊലീസിൽ ഏല്പിക്കുകയായിരുന്നു. ‘അച്ചൂസ് ഗോൾസ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പെൺകുട്ടിയായി നടിച്ച്,

പോക്സോ കേസ് : ബംഗാളിക്ക് കഠിന തടവും പിഴയും

കാട്ടാക്കട:ബുദ്ധിമാന്ദ്യമുള്ളതും ഒരു കണ്ണിന് കാഴ്ച ശക്തി ഇല്ലാത്തതുമായ 13കാരിയെ പീഡിപ്പിച്ച പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് കഠിന തടവും പിഴയും. ബംഗാൾ മാൾഡ ചാർ ബാബൂപൂർ രാമശങ്കർ ടോലയിൽ ശംഭുമണ്ഡലിനെ(26)യാണ് 13 വർഷവും ആറ്മാസവും കഠിന തടവിനും 30,000രൂപ പിഴയടയ്ക്കാനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും പിഴയൊടുക്കിയില്ലെങ്കിൽ 12മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.പിഴത്തുക അപര്യാപ്തമായതിനാൽ കുട്ടിയ്ക്ക് അർഹമായ നഷ്ട പരിഹാരം നൽകാൻ ജില്ലാ ലീഗൽ

എ.കെ.ജിയെ കിട്ടിയിട്ടുണ്ട്, അറസ്റ്റ് ചെയ്യട്ടേ…? “അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷികദിനം ഇന്ന്

മാഹി: ‘എ.കെ. ജിയെ കൈയിൽ കിട്ടിയിട്ടുണ്ട്. തടവിലാക്കട്ടെ’-മാഹിയിൽ നിന്നുള്ള വയർലെസ് സന്ദേശത്തിന് മറുതലയ്ക്കലുണ്ടായിരുന്ന പുതുച്ചേരി ആഭ്യന്തര വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്റെ മറുപടി പക്ഷെ വിവരമറിയിച്ച മയ്യഴി അഡ്മിനിസ്‌ട്രേറ്റർ ജോസഫ് ബാസിൽ പ്രതീക്ഷിച്ച പോലെയായിരുന്നില്ല. വലിയ അഭിനന്ദനം പ്രതീക്ഷിച്ച അഡ്മിനിസ്ട്രേറ്ററോട് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞത് എങ്ങനെയെങ്കിലും അതിർത്തി കടത്തിവിടുക എന്നായിരുന്നു. രാജ്യത്ത് പ്രതിപക്ഷ ശബ്ദത്തെ ചവിട്ടിഞെരിച്ച അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷികം കടന്നുപോകുമ്പോൾ മയ്യഴിയുടെ ഓർമ്മയിൽ ഇങ്ങനെ ചിലതുകൂടിയുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷനേതാക്കളെല്ലാം തുറുങ്കിലകപ്പെട്ട കാലമായിരുന്നു അത്. എന്നാൽ പ്രതിപക്ഷനിരയിലെ

നിലമ്പൂരിലെ വോട്ട് ചോർച്ച; വിശദ പരിശോധനയ്ക്ക് സി.പി.എം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായെന്ന വിലയിരുത്തലിൽ വിശദ പരിശോധനയ്ക്ക് സി.പി.എം ബൂത്ത് തല കണക്കുകളിലെ പരിശോധന തുടങ്ങി. പരമ്പരാഗത ഇടതുകോട്ടകളിലടക്കം വോട്ടു ചോർന്നത് സി.പി.എമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. ഭരണത്തിലുള്ള നിലമ്പൂർ നഗരസഭ, അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളിൽ കാര്യമായ വോട്ട് ചോർച്ചയുണ്ടായി. മറ്റ് പഞ്ചായത്തുകളിലെ ചില ബൂത്തുകളിൽ എം.സ്വരാജ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ആദ്യം എണ്ണിയ വഴിക്കടവിലെ തണ്ണിക്കടവ് ബൂത്തിൽ പി.വി.സ്വരാജ് അൻവറിനേക്കാൾ താഴെ പോയിട്ടുണ്ട്. സ്വരാജിന്

ഓർമ്മകളിൽ പപ്പ; വിദേശരുചികളെ ട്രെൻഡാക്കി മകൾ

തൃശൂർ: പതിനഞ്ചോളം രാജ്യങ്ങളിലെ പരമ്പരാഗതവും രുചികരവുമായ വിഭവങ്ങളും കേക്കുകളും ഡെസെർട്ടുമെല്ലാം മലയാളിക്ക് പരിചയപ്പെടുത്തണമെന്നായിരുന്നു ജോഷി ജോർജിന്റെ മോഹം. രണ്ട് സഹോദരങ്ങളുമായി ചേർന്ന് വിദേശരുചികളുള്ള അഞ്ച് റെസ്റ്റോറന്റുകൾ തുറന്ന് പച്ചപിടിക്കുമ്പോഴേയ്ക്കും ക്യാൻസറിന്റെ പിടിയിലമർന്ന് ഡിസംബറിൽ ജോഷി ഓർമ്മയായി. എങ്കിലും പപ്പയുടെ മോഹം സഫലമാക്കി ആ വിഭവങ്ങളെ മകൾ ജോവൻ ട്രെൻഡാക്കി. തൃശൂർ കിഴക്കേക്കോട്ടയിലെ ലോവ്‌സ് ആൻഡ് മഫിൻസ് എന്ന കോഫി, പേസ്റ്ററി ഷോപ്പിൽ ഭക്ഷണം വിളമ്പാനും മേശ തുടയ്ക്കാനും വരെ ജോവനുണ്ട്. ബി.എസ്.സി സൈക്കോളജി കഴിഞ്ഞ ശേഷമാണ് റെസ്റ്റോറന്റിന്റെ

വാൻ ഹായ് കപ്പലിലെ തീപിടിത്തം എൻജിൻ റൂമിൽ വെള്ളം; കപ്പലിന്റെ ചരിവ് കൂടി

കൊച്ചി: പുറങ്കടലിൽ പൊട്ടിത്തെറിയുണ്ടായി തീപിടിച്ച കണ്ടെയ്‌നർ കപ്പൽ വാൻഹായ് 503 ശ്രീലങ്കൻ പോർട്ടിലേക്ക് അടുപ്പിച്ച് അപകടം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും എൻജിൻ റൂമിലേക്ക് വെള്ളംകയറുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഓരോദിവസവും പിന്നിടുമ്പോൾ വെള്ളത്തിന്റെ തോത് ഉയരുകയാണ്. ഇതുമൂലം കപ്പൽ 30 സെന്റിമീറ്റർകൂടി ചരിഞ്ഞു. വെള്ളംകയറുന്ന തോത് ഇനിയും കൂടുകയാണെങ്കിൽ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് കപ്പൽ മുങ്ങിയേക്കാമെന്ന സൂചനയാണ് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് നൽകുന്നത്. അതേസമയം അഗ്നിബാധ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെ ഇന്നലെ വീണ്ടും തീപിടിത്തമുണ്ടായി. ബേ 14 ലാണ് തീപിടിത്തമുണ്ടായി

റവിരോഗബാധിതർ കൂടുന്നു, ചികിത്സ തേടുന്നവരിലും വർദ്ധന

ആലപ്പുഴ : സംസ്ഥാനത്ത് മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിവർഷം വ‌ർദ്ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് 2020- 2025 മാർച്ച് വരെ 12524 പേരാണ് മറവി രോഗത്തിന് സ‌ർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ വേറെയും. മുൻകാലങ്ങളിൽ മറവിരോഗ നിർണയം നടത്തുന്നവരുടെ എണ്ണം കുറവായിരുന്നു. കൃത്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയതിലൂടെയാണ് ആളുകൾ ചികിത്സ തേടി എത്താൻ തുടങ്ങിയതാണ് രോഗികളുടെ കണക്കിൽ വർദ്ധന ഉണ്ടാകാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. 60 വയസിന് ശേഷമാണ് മറവി

Scroll to Top