അടിയന്തരാവസ്ഥക്ക് ഇന്ന് അരനൂറ്റാണ്ട്
തുറുങ്കുകൾ വാണ കാലം 1975 ജൂൺ 25ന് അർദ്ധരാത്രി ക്യാബിനറ്റ് വിളിക്കാതെ, ഭരിക്കുന്നവരുടെ കുടുംബസ്വത്താണ് ഇന്ത്യയെന്നു വിശ്വസിച്ച് ഇന്ദിരയുടെ ഭരണകൂടം അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ വലിയ ജയിലറകളാക്കി. പ്രസ് സെൻസർഷിപ്പ് ഏർപ്പെടുത്തി പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, ജീവിക്കാനുള്ള പൗരന്റെ അവകാശം കവർന്നെടുത്ത് കോടതികളുടെ ഇടപെടലുകളും വിലക്കി. രാഷ്ട്രീയ എതിരാളികളെ വിചാരണയില്ലാതെ തുറുങ്കിലടച്ചു. 634 ദിവസങ്ങൾ രാജ്യമെന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതല്ലെന്ന് വരുത്തിത്തീർത്തു. 21 മാസം നീണ്ട ആ ദുരവസ്ഥയുടെ നാളുകളിൽ കാട്ടുനീതിയായിരുന്നു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, എ.ബി. വാജ്‌പേയി, എൽ.കെ. […]