Author name: Rajesh R

ഭരണഘടന ദേശീയ അഭിമാനത്തിന്റെ രേഖ : രാഷ്‌ട്രപതി

നമ്മുടെ ഭരണഘടന ദേശീയ അഭിമാനത്തിന്റെ രേഖയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് ദേശീയവാദത്തിലൂന്നി രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഗ്രന്ഥമാണിതെന്നും പറഞ്ഞു. സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ചടങ്ങിൽ മലയാളം, മറാത്തി, നേപ്പാളി, പഞ്ചാബി, ബോഡോ, കാശ്മീരി, തെലുങ്ക്, ഒഡിയ, ആസാമീസ് ഭാഷകളിലെ ഭരണഘടനയുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ‌്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് […]

ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ശ്രമം: പരാജയപ്പെടുത്തി സി.ഐ.എസ്.എഫ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ജമ്മു കാശ്മീരിലെ ഉറി ജലവൈദ്യുതി നിലയം ആക്രമിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നുവെന്ന് സി.ഐ.എസ്.എഫ് വെളിപ്പെടുത്തൽ. ഡ്രോൺ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തുകയായിരുന്നു. അന്ന് വൈദ്യുതിനിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സി.ഐ.എസ്.എഫ് സൈനികരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂഡൽഹിയിലെ സി.ഐ.എസ്.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥരെ ഡയറക്ടർ ജനറലിന്റെ മെഡൽ നൽകി ആദരിച്ചു. മേയ് ഏഴിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി മേഖലകളിൽ ഷെൽ, ഡ്രോൺ ആക്രമണം

റഷ്യ-യുക്രെയിൻ സമാധാന കരാർ ട്രംപിന്റെ പ്രതിനിധി അടുത്തായാഴ്ച മോസ്കോയിൽ

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ ആവിഷ്കരിച്ച പുതിയ സമാധാന കരാറിനെ യുക്രെയിൻ പിന്തുണച്ചതിന് പിന്നാലെ അടുത്ത നീക്കവുമായി യു.എസ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ചനടത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോയിലെത്തും. ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും പങ്കെടുക്കും. കീവിൽ വച്ച് യു.എസ് സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്‌കോളുമായി യുക്രെയിൻ സൈനിക മേധാവിയും ചർച്ച നടത്തും.  പുതിയ കരട് പകർപ്പിനെ തങ്ങൾ ശുഭസൂചനയായി കാണുന്നുണ്ടെങ്കിലും കൂടുതൽ

ശബരിമല തിരക്ക് : കോടതിയുടെ ക്രമീകരണം, സ്പോട്ട് ബുക്കിംഗ് തിങ്കൾ വരെ 5000 മാത്രം

ശബരിമലയിൽ ഭക്തജനത്തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ സ്പോട്ട് ബുക്കിംഗ് ക്വാട്ട തിങ്കളാഴ്ച വരെ 5,000 ആയി കുറച്ച് ഹൈക്കോടതി. 20,000 പേരെ അനുവദിച്ചിരുന്ന സ്ഥാനത്താണിത്. തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഏകോപനം പാളിയെന്ന് കോടതി കുറ്റപ്പെടുത്തി. വെർച്വൽ ക്യൂ ബുക്കിംഗ് ക്വാട്ട തത്കാലം 70,000 ആയി തുടരും. അടുത്ത ഏതാനും ദിവസത്തെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണിത്.

എസ്.ഐ.ആർ , ബി.എൽ.ഒമാരുടെ പരാതി പരിഹരിക്കും  

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ബി.എൽ.ഒയ്ക്ക് എതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ല. പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. അവരുടെ വിഷമങ്ങളിൽ കമ്മിഷൻ കൂടെ നിൽക്കും. പരാതികളുണ്ടെങ്കിൽ പരിഹരിക്കും. പരാതികൾ ബൂത്തുതല സൂപ്പർവൈസർക്കും കളക്ടർക്കും നൽകാം. ഫോം പൂരിപ്പിച്ച് തിരിച്ചുവാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാൻ ഐ.ടി ഹബ്ബുകളൊരുക്കും. ഇവിടങ്ങളിൽ വോളന്റിയർമാർ, കുടുംബശ്രി പ്രവർത്തകർ എന്നിവരെ സഹായികളായി നിയോഗിക്കും. കൂടുതൽ ബി.എൽ.എമാരെ നിയോഗിച്ച് രാഷ്ട്രീയപാർട്ടികളുടെ പരാതികൾ പരിഹരിക്കും. സംസ്ഥാനത്ത് ഇതിനകം 97 ശതമാനം

സർക്കാരിന്റെ തെങ്ങിൻതൈ വിതരണ പദ്ധതി മുരടിപ്പിൽ

കൃത്യസമയത്ത് എത്തില്ല, വാങ്ങാനാളില്ല കൊച്ചി: കേരളത്തെ കേരം തിങ്ങും നാടായി നിലനിറുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ‘ഒരുവാർഡിൽ ഒരുവർഷം 75 തെങ്ങിൻതൈകൾ” പദ്ധതി മുരടിപ്പിൽ. പദ്ധതിയുടെ ഭാഗമായി തൈകൾ വിതരണം ചെയ്‌തെന്ന് കൃഷിവകുപ്പും സർക്കാരും അവകാശപ്പെടുമ്പോഴും പലയിടത്തും തൈകൾ ലഭ്യമല്ല. 2025-26 വർഷത്തിൽ 5.5കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. കാലം തെറ്റി കൃഷിഭവനുകളിലെത്തിക്കുന്ന ദശലക്ഷക്കണക്കിന് തൈകൾ വാങ്ങാൻ ആളില്ലാത്തതും പദ്ധതി മുരടിക്കാൻ കാരണമായി. കൃഷിഭവനുകൾ മുഖേന കണക്കെടുത്തശേഷം തൈകളെത്തിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. ഇത് കൃഷിഭവനുകളിൽ തെങ്ങിൻതൈകൾ കുന്നുകൂടുന്ന അവസ്ഥയിലേക്ക്

ബംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടി രൂപ കവർന്നു

ബംഗളൂരു: അതിനാടകീയം. ആസൂത്രിതം. ബംഗളൂരു നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ പട്ടാപ്പകൽ നടന്നത് വൻകൊള്ള. എ.ടി.എമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ ഏഴുകോടിയോളം രൂപയാണ് അതിവിദഗ്ദ്ധമായി കൊള്ളയടിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിറയ്ക്കാനായി 7.11 കോടി രൂപയുമായി വാഹനം പുറപ്പെട്ടു. വാഹനത്തിൽ രണ്ട് ഡ്രൈവർമാരും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും. രാവിലെ പത്തോടെ ജയനഗറിലെ അശോക് പില്ലറിന് സമീപം വാഹനമെത്തിയപ്പോൾ ഗ്രേ നിറത്തിലുള്ള ഇന്നോവ കാർ കുറുകെ സിനിമാസ്റ്റൈലിൽ നിറുത്തി. കാറിൽ ഗവ. ഓഫ് ഇന്ത്യ എന്നെഴുതിയ സ്റ്റിക്കർ ഒട്ടിച്ചിരുന്നു. ഒരു സംഘം ഇറങ്ങിവന്ന്

കളഞ്ഞത് കണ്ടെത്തും മൊബൈൽ ആപ്പ്

തിരുവനന്തപുരം: റോഡ് ബ്ളോക്കാക്കി പാർക്കുചെയ്ത വാഹനത്തിന്റെ ഉടമയെ കണ്ടെത്താം. വാഹനത്തിന്റെ ചാവി ഉൾപ്പെടെ നഷ്ടപ്പെട്ടതെന്തും കണ്ടെത്താനും സഹായിക്കുന്ന മൊബൈൽ ആപ്പ്. മലപ്പുറം ഇടപ്പാൾ സ്വദേശി ദിലീപാണ് ‘വെക്സോലിക്സ്’ എന്ന സ്റ്റാർട്ടപ്പിലൂടെ റിംഗ്‌മീ എ.ഐ ആപ്പും ക്യൂആറും വികസിപ്പിച്ചത്. സ്വന്തം മറവിശീലം മറികടക്കാൻ തലയിലുദിച്ച ഉപായമാണ്. ആപ്പ് ഇതിനോടകം 700ഓളം പേർ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. റിംഗ്‌മീ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാം. ഇതിൽ ഫോൺനമ്പർ നൽകി അക്കൗണ്ട് സൃഷ്ടിക്കണം. ഇതിലുള്ള ക്യൂആർ ഡൗൺലോഡ് ചെയ്ത് വാഹനത്തിലും

സി.പി.എം – സി.പി.ഐ തർക്കം, തുറന്ന പോരിലേക്ക് രാമങ്കരി

കുട്ടനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങിയതോടെ രാമങ്കരി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടര വർഷമായി നിലനിൽക്കുന്ന സി.പി.എം- സി.പി.ഐ പോര് പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ ഇടപെട്ട് നടത്തിയ മാരത്തോൺ ചർച്ചയിൽ പോലും പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. ഇതോടെ, പഞ്ചായത്തിലെ 4, 5, 6, 8, 13, 12, 14 വാർഡുകളിൽ മത്സരിക്കാനൊരുങ്ങി സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജീവ് ഉതുംതറ, കുഞ്ഞുമോൾ ശിവദാസ്, അരുൺലാൽ, അജിത ബാബു,

Scroll to Top