Author name: Rajesh R

പ്ലാറ്റ്ഫോം ദാരിദ്ര്യത്തിൽ വീർപ്പുമുട്ടി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ

ആലപ്പുഴ: യാത്രക്കാരും ട്രെയിനുകളും ഏറെയുണ്ടെങ്കിലും ആവശ്യത്തിന് പ്ലാറ്റ്ഫോമില്ലാതെ വീർപ്പുമുട്ടുകയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. ആലപ്പുഴ പ്രധാനപ്പെട്ട ടൂറിസം ഹബ് ആയതിനാൽ സഞ്ചാരികൾ കൂടുതലായെത്തുന്ന റെയിൽവേ സ്റ്റേഷൻകൂടിയാണിത്. ആകെ മൂന്ന് പ്ലാറ്റ്ഫോമുകളാണ് ആലപ്പുഴയിലുള്ളത്. ഇതുകാരണം പല ട്രെയിനുകളും വൈകിയാണ് സ്റ്റേഷനിലെത്തുന്നത്. പ്ലാറ് റ്ഫോമുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് പലതവണ യാത്രക്കാരുടെ സംഘടന അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ ആലപ്പുഴയിലെ പ്ലാറ്റ്ഫോം ദാരിദ്ര്യം കാരണം,​ ഒരു ട്രെയിൻ ഇവിടെ പിടിച്ചിട്ടാൽ പുറകെയുള്ളവ മാരാരിക്കുളം, ചേർത്തല, […]

നിവൃത്തിയില്ലായിരുന്നെന്ന് പാകിസ്ഥാൻ — വെടിനിറുത്തലിന് ഇന്ത്യയോട് അഭ്യർത്ഥിക്കേണ്ടിവന്നു

ഇസ്ലാമാബാദ്: നിവൃത്തിയില്ലാതെ വന്നു. ആക്രമണം നിറുത്താൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. തുടർന്നാണ് വെടിനിറുത്തൽ സാദ്ധ്യമായതെന്ന് തുറന്നുസമ്മതിച്ച് പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസും ഷോർകോട്ട് എയർബേസും ആക്രമിക്കപ്പെട്ടു. മറ്റ് വഴിയില്ലാതെ വെടിനിറുത്തലിന് സമീപിക്കുകയായിരുന്നെന്നും പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ ടെലിവിഷൻ അഭിമുഖത്തിനിടെ പറഞ്ഞു. ഇന്ത്യയെ സമീപിക്കാൻ സൗദി അറേബ്യ സഹായിച്ചെന്നും വിദേശകാര്യ മന്ത്രികൂടിയായ ദർ വ്യക്തമാക്കി. പാകിസ്ഥാന്റെ അഭ്യർത്ഥന പരിഗണിച്ച് സൈനികതലത്തിൽ ഇന്ത്യ ചർച്ചയ്ക്ക് വഴിയൊരുക്കിയതാണ് വെടിനിറുത്തലിലേക്ക് നയിച്ചതെന്ന്

17കാരന്റെ വിവാഹം ഉറപ്പിച്ച പിതാവ് വധുവിനൊപ്പം ഒളിച്ചോടി

ലക്‌നൗ: പ്രായപൂർത്തിയാകാത്ത മകന്റെ വിവാഹം ഉറപ്പിച്ചു. തുടർന്ന് വധുവിനൊപ്പം ഒളിച്ചോടി 55കാരൻ. തന്നെയും മക്കളെയും ക്രൂരമായി മർദ്ദിച്ചെന്നും സ്വർണവും പണവുമായി കടന്നുകളഞ്ഞുവെന്നും ഭാര്യ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഉത്തർപ്രദേശ് റാംപൂരിലെ ബൻസ്‌നാഗലി ഗ്രാമത്തിലാണ് സംഭവം. ഷക്കീൽ- ഷബാന ദമ്പതികളുടെ 17 വയസുള്ള മകന്റെ വിവാഹം ഉറപ്പിച്ചു. ഷക്കീലിന്റെ നിർബന്ധത്തോടെയായിരുന്നു ഇത്. മകനോടും തന്നോടും അനുവാദം ചോദിക്കാതെയാണ് 22കാരിയുമായി വിവാഹം ഉറപ്പിച്ചതെന്ന് ഷബാന പറയുന്നു. എതിർത്തപ്പോൾ ഉപദ്രവിച്ചു. വധുവായ സ്ത്രീയുമായി ഷക്കീൽ നിരന്തരം വീഡിയോ കോൾ ചെയ്യുമായിരുന്നെന്ന്

ട്രംപിന്റെ ക്ഷണം മാന്യമായി നിരസിച്ചു പുരി ജഗന്നാഥനെ കാണാൻ വേണ്ടി: മോദി

ന്യൂഡൽഹി: യു.എസിലേക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം മാന്യമായി നിരസിച്ചെന്നും അത് ഒഡീഷയിലെത്തി പുരി ജഗന്നാഥനെ കാണാൻ വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയിലെ ബി.ജെ.പി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഭുവനേശ്വറിൽ നടന്ന പൊതുയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ‘രണ്ട് ദിവസം മുമ്പ്, ജി 7 ഉച്ചകോടിക്കായി ഞാൻ കാനഡയിലായിരുന്നു. യു.എസ് പ്രസിഡന്റ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു. കാനഡയിലുണ്ടല്ലോ, വാഷിംഗ്ടണിൽ വന്നുകൂടേയെന്ന്. ഒരുമിച്ച് അത്താഴം കഴിക്കാമെന്നും സംസാരിക്കാമെന്നും പറഞ്ഞു. അദ്ദേഹം വളരെ നിർബന്ധിച്ചെങ്കിലും ഞാൻ നിരസിച്ചു. ക്ഷണത്തിന്

സുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്ച : എയർ ഇന്ത്യയെ താക്കീത് ചെയ്‌തിരുന്നു

ഡി.ജി.സി.എ താക്കീത് നൽകിയത്അഹമ്മദാബാദ് ദുരന്തത്തിന് മുമ്പ്കാലഹരണപ്പെട്ട ഉപകരണങ്ങളുമായിരാജ്യാന്തര സർവീസുകൾ നടത്തി ന്യൂഡൽഹി : മൂന്ന് എയർബസ് വിമാനങ്ങളുടെ സുരക്ഷാ പരിശോധനയിൽ എയർ ഇന്ത്യ കടുത്ത വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് തുടർന്ന് ഡി.ജി.സി.എ താക്കീത് ചെയ്തതായി റിപ്പോർട്ടുകൾ. അഹമ്മദാബാദ് ദുരന്തത്തിന് മുൻപായിരുന്നു ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ താക്കീത്. എമർജൻസി ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിനായി നിർബന്ധമായും നടത്തേണ്ട പരിശോധനകൾ യഥാസമയം നടത്തിയില്ലെന്ന് ഡി.ജി.സി.എ കണ്ടെത്തി. കാലഹരണപ്പെട്ട ഉപകരണങ്ങളുമായി രാജ്യാന്തര സർവീസ് ഉൾപ്പെടെ നടത്തുകയും ചെയ്‌തു.

യുവതിയുടെ മരണം…… ആൾക്കൂട്ട വിചാരണ തന്നെയെന്ന് പൊലീസ് ആൺസുഹൃത്ത് കാരണമെന്ന് കുടുംബം

കണ്ണൂർ: പിണറായി കായലോട് പറമ്പായിൽ റസീന (40) ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയെത്തുടർന്ന് തന്നെയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ്. ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, മയ്യിൽ സ്വദേശിയായ ആൺസുഹൃത്തിന്റെ ബ്ലാക്ക്മെയിലിംഗും സാമ്പത്തിക ചൂഷണവുമാണ് മകളെ ആത്മഹത്യയിലേക്കെത്തിച്ചതെന്ന് കുടുംബം. നടന്നത് വിചാരണയല്ല, മദ്ധ്യസ്ഥ ചർച്ചയെന്ന് എസ്.ഡി.പി.ഐ. ഞായറാഴ്ച വൈകിട്ട് ഭർതൃമതിയായ റസീന ആൺസുഹൃത്തിനോട് സംസാരിച്ചു നിന്നതിനെ ചോദ്യം ചെയ്ത് ആൾക്കൂട്ട വിചാരണ നടന്നുവെന്നാണ് ആരോപണം. ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ

ഭാരതാംബ: നിയമപ്പോരിലേക്ക്; വഴങ്ങാതെ ഗവർണർ,​രാജ് ഭവൻ ചടങ്ങിന് സർക്കാർ പ്രോട്ടോക്കോൾ പ്രഖ്യാപിക്കും

തിരുവനന്തപുരം: രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സർക്കാർ നിയമനടപടികളിലേക്ക്. നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും ഉപദേശം തേടി. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും നീക്കമുണ്ട്. രാജ്ഭവനിൽ എന്തൊക്കെ ഉപയോഗിക്കണമെന്ന് താനാണ് നിശ്ചയിക്കേണ്ടതെന്നും സർക്കാർ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും ഗവർണർ നിലപാടെടുത്തു. രാജ്ഭവനിലെ ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ പ്രോട്ടോക്കോൾ മന്ത്രിസഭായോഗം തയ്യാറാക്കി ഗവർണറെ അറിയിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നു. കരടുണ്ടാക്കാൻ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി. രാജ്ഭവനിലെ സർക്കാർ പരിപാടികൾ ഒഴിവാക്കാനും ആലോചനയുണ്ട്. രാജ്ഭവനിലെ

ഗാസയിൽ ഭക്ഷണം കാത്തുനിന്ന 25 പേരെ വെടിവച്ചുകൊന്നു

ടെൽ അവീവ്: ഗാസയിൽ സഹായ വിതരണ കേന്ദ്രങ്ങളിലെത്തുന്ന ജനങ്ങൾക്കുനേരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ മദ്ധ്യ ഗാസയിലെ നെത്‌സാരിമിന് തെക്ക് ഭക്ഷണ വിതരണ ട്രക്കുകളെ കാത്തുനിന്ന 25 പാലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു.​ ആൾക്കൂട്ടത്തിനിടയിൽ നിന്ന് തങ്ങൾക്കുനേരെ വന്ന തീവ്രവാദികളെയാണ് വെടിവച്ചെതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും മറ്റുള്ളവരും അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കുന്നെന്നും സംഭവം പരിശോധിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു. കടുത്ത ഭക്ഷ്യക്ഷാമത്തിന് നടുവിലാണ് ഗാസയിലെ ജനങ്ങൾ. മേയ് അവസാനം മുതൽ 400ലേറെ പേർ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾക്ക്

ഇറാൻ- ഇസ്രയേൽ സംഘർഷം ,​ ഗൾഫ് എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ

തിരുവനന്തപുരം: യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്ന മലയാളികളെയും ഇറാൻ- ഇസ്രയേൽ സംഘർഷം വലയ്ക്കുന്നു. കണക്ഷൻ ഫ്ലൈറ്റിൽ വരുന്ന യാത്രക്കാർ ജി.സി.സി രാജ്യങ്ങളിൽ ഒരുദിവസം വരെ കുടുങ്ങിക്കിടക്കുകയാണ്. യാത്രാമദ്ധ്യേ വിമാനം വഴി തിരിച്ചുവിടുന്നതോടെ ലാൻഡിംഗ് മണിക്കൂറുകൾ വൈകുന്നു. ഇതോടെ കണക്ഷൻ ഫ്ലൈറ്റ് നഷ്ടമാകുന്നതാണ് വിനയായത്. യു.കെ, യു.എസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സ്‌കൂൾ വെക്കേഷൻ തുടങ്ങുന്നതിനാൽ നിരവധി യാത്രക്കാരാണ് കേരളത്തിലേക്ക് വരുന്നത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ നിന്ന് ഒട്ടേറെ മലയാളികളുമായി അബുദാബിയിലേക്ക് വന്ന എത്തിഹാദ് വിമാനം

വീണ്ടും സ്കൂൾ അവധി; ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ച്

വീണ്ടും സ്കൂൾ അവധി; ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ച് കളക്ടർ: സംസ്ഥാനത്ത് മഴ ദുരിതം തുടരുന്നതിനിടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 21, ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും മറ്റുചില സ്കൂളുകൾക്കുമാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലും ഇന്ന് അവധിയാണ്. കഴിഞ്ഞദിവസങ്ങളിലും ഇവിടങ്ങളിൽ അവധി പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയുൾപ്പെടെ പെയ്തിരുന്നു. കനത്ത മഴ വ്യാപക നാശം വിതച്ചതോടെയാണ് ദുരിതാശ്വാസ

Scroll to Top