Author name: Rajesh R

സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല: അമിത് ഷാ

ന്യൂഡൽഹി: സിന്ധൂനദീജല കരാർ ഇന്ത്യ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെള്ളം ആഭ്യന്തര ഉപയോഗത്തിനായി തിരിച്ചുവിടുമെന്നും നിബന്ധനകൾ ലംഘിച്ച പാകിസ്താൻ വെള്ളം കിട്ടാതെ വലയുമെന്നും ഷാ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അന്യായമായി ലഭിക്കുന്ന വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കും. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല. എന്നാൽ അത് മരവിപ്പിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഇരുരാജ്യങ്ങളുടെയും […]

ശിവൻകുട്ടി സഖാവിന്റെ വണ്ടർഫുൾ പൂഴിക്കടകൻ

ഏത് ഫാസിസ്റ്റ് നീക്കത്തെയും ജനാധിപത്യ രീതിയിൽ വിനയത്തോടെ നേരിടുന്നതാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ രീതി. കാവിയും വെള്ളയും പച്ചയും കൃത്യ അനുപാതത്തിൽ ഇടകലർത്തിയ കളർഫുൾ സാരിയണിഞ്ഞ ഭാരതമാതാവിനെ ഒരു ഡെക്കറേഷനും ഇല്ലാത്ത വെറും കാവി സാരി ചുറ്റിച്ച ഗവർണർ ആർ.വി. ആർലേക്കർക്ക് ശക്തമായ താക്കീതാണ് സഖാവ് പക്വതയോടെ നൽകിയത്. ‘മിസ്റ്റർ ഫാസിസ്റ്റ് ഗവർണർ, ഗെറ്റൗട്ട് ഫ്രം അവർ ഡെമോക്രാറ്റിക് കേരള കൺട്രി” എന്ന് വ്യംഗ്യമായെങ്കിലും പറയാനുള്ള ചങ്കൂറ്റം മറ്റാർക്കും ഉണ്ടാവില്ല. പത്താം ക്ലാസ്, ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽ

സർക്കാർ കുടിശിക 104 കോടി: വിള ഇൻഷ്വറൻസ് ആനുകൂല്യം കിട്ടാതെ കർഷകർ കെണിയിൽ

ആലപ്പുഴ: സർക്കാർ അടയ്ക്കേണ്ട പ്രീമിയം മുടങ്ങിയതോടെ വിള ഇൻഷ്വറൻസിൽ ചേർന്ന കർഷകർക്ക് വൻകൃഷി നാശം സംഭവിച്ചിട്ടും ആനുകൂല്യം കിട്ടാതായി. കർഷകർ സ്വന്തം വിഹിതം യഥാസമയം അടയ്ക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി ഫസൽ ബീമാ യോജന, സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതികളിലായി 104 കോടിയാണ് സർക്കാർ കുടിശിക വരുത്തിയത്. അര ലക്ഷത്തോളം നെൽകർഷകർ ഉൾപ്പെടെ ലക്ഷക്കണക്കിന് പേരാണ് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. 2023, 2024 വർഷങ്ങളിലെ നാല് സീസണുകളിലെ നഷ്ടപരിഹാരമായി വലിയൊരു തുക കിട്ടാനുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായാണ് പൊതുമേഖലയിലെ അഗ്രിക്കൾച്ചർ

ലഹരിക്കെതിരെ ‘വടി”യെടുത്ത് ‘ബി റിയൽ” അദ്ധ്യാപകർ

ആലപ്പുഴ: ലഹരിയിൽ നിന്ന് വിദ്യാർത്ഥികളെ ജീവിതത്തിലേക്ക് കൈപിടിക്കുകയാണ് മുൻ അദ്ധ്യാപകരും സുഹൃത്തുക്കളുമായ കുഞ്ഞുമോളും മറിയവും. ബി റിയൽ എന്ന പേരിലാണ് കുട്ടികൾക്കായി സൗജന്യ ബോധവത്കരണ ക്ലാസെടുക്കുന്നത്. കഴിഞ്ഞ ജൂലായിലാണ് ക്ലാസാരംഭിച്ചത്. കഴിഞ്ഞ വർഷം എൽ.പി, യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമാണ് ക്ലാസെടുത്തത്. ഇത്തവണ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമാണ് ക്ലാസ്. സ്വന്തം ചെലവിൽ ആലപ്പുഴ നഗരത്തിലെ ഏതാണ്ട് എല്ലാ സ്‌കൂളുകളിലും ക്ലാസെടുത്തു. ലഹരി, കുട്ടികളിലെ അക്രമവാസന, ഡിജിറ്റൽ അടിമത്തം എന്നിവയ്ക്കെതിരെയാണ് ബോധവത്കരണം. ആലപ്പുഴ പുന്നപ്ര കളത്തിൽ വീട്ടിൽ

കായ്ക്കാത്ത മാവും  തരും; വിവിധയിനം മാങ്ങകൾ

കൊച്ചി: കായ്ഫലം കുറഞ്ഞതിന്റെയും രുചിയില്ലാത്തതിന്റെയും പേരിൽ വീട്ടുവളപ്പിലെ മാവുകൾ വെട്ടിമാറ്റാൻ വരട്ടെ,​ അതേ മാവിൽ നിന്ന് വിവിധയിനം മാങ്ങകൾ വിളയിക്കാം. തടിയിൽ കമ്പ് ബഡ്ഡ് ചെയ്യുന്ന (ഇൻസെർട്ടിംഗ്) വിദ്യയുമായി 27 വർഷമായി കേരളം മുഴുവൻ ചുറ്റിക്കറങ്ങുകയാണ് പി.ജെ. മാർട്ടിൻ. ഒരു മാവിൽനിന്ന് 10 ഇനം മാങ്ങകൾ വരെ വിളവെടുക്കാം. ഏതുകാലാവസ്ഥയിലും ചെയ്യാം. വിവിധയിനം മാവുകളുടെ മുറ്റിയ ചില്ലകളാണ് ഇതിന് ഉപയോഗിക്കുന്നത്. അച്ഛൻ ജോസഫാണ് ഗുരു. തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക, പശ്ചിമബംഗാൾ, പഞ്ചാബ്, ബീഹാർ, യു.പി എന്നിവിടങ്ങളിൽനിന്ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ; തുടക്കത്തിലേ വഴിക്കടവ് പറയും അന്തിമഫലം

മലപ്പുറം: ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ ആരെ തുണയ്ക്കും? അതിന്റെ വ്യക്തമായ സൂചന ആദ്യ അരമണിക്കൂറിൽ വ്യക്തമാവും. യു.ഡി.എഫ് കോട്ടയായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ഇവിടെ 3,000 വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് പ്രതീക്ഷ. ഇടതുസ്വതന്ത്രനായി പി.വി. അൻവർ മത്സരിച്ച രണ്ടു തിരഞ്ഞെടുപ്പിലും അൻവറിനായിരുന്നു ഇവിടെ ലീഡ്. 2016ൽ ആര്യാടൻ ഷൗക്കത്തിനെതിരെ മത്സരിച്ചപ്പോൾ 2,162 വോട്ടായിരുന്നു ഇവിടെ ലീഡ്. അന്ന് 11,​504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2021ൽ വി.വി പ്രകാശിനെതിരെ മത്സരിച്ചപ്പോൾ വഴിക്കടവിൽ 35 വോട്ടിന്റെ മുൻതൂക്കം മാത്രമാണ്

അദ്ധ്യാപക പുനർനിയമനത്തിന് കൈക്കൂലി, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അറസ്റ്റിൽ

കോട്ടയം: അദ്ധ്യാപകർക്ക് പുനർനിയമനം നൽകുന്നതിനായി കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മൂതല സ്വദേശി സുരേഷ് ബാബുവിനെയാണ് വിജിലൻസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം. കോട്ടയത്തെ മൂന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തുന്നതിന് 1.5 ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇടനിലക്കാരനായ കോഴിക്കോട് വടകര സ്വദേശിയും വടകര കെ.എൽ.എൽ.പി സ്‌കൂളിലെ മുൻ ഹെഡ് മാസ്റ്ററുമായിരുന്ന കെ.പി. വിജയനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; നാളെ മുതൽ വീണ്ടും മഴ കനക്കും, യെല്ലോ അലേർട്ട്

അലേർട്ട്തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലത്തിൽ കേരളത്തിൽ നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക അലേർട്ടുകളൊന്നും നൽകിയിട്ടില്ലബിഹാറിന് മുകളിലായാണ് ന്യുനമർദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പ് വിശദമായി അറിയാം.യെല്ലോ

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി

തമിഴ്‌നാട് : വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വെള്ളിയാഴ്ച‌ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് പുലി പിടിച്ചത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെയാണ് സംഭവംതേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി കുട്ടിയെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു. മറ്റൊരു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടത്. തോട്ടത്തിൽ മുഴുവൻ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്‌ചയാണ് മനോജ് കുന്ദയും കുടുംബവും

ജില്ലയിലേക്ക് പഴകിയ മീനുകളുടെ ഒഴുക്ക്

കോട്ടയം : ട്രോളിംഗ് നിരോധനം മുതലെടുത്ത് ജില്ലയിലേക്ക് പഴകിയമീനുകൾ വ്യാപകമായി എത്തുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്നതാണ് ഇവ. ചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് ഫോർമാലിനടക്കമുള്ള രാസവസ്തുക്കൾ കലർത്തി എത്തുന്നത്. കാഴ്ചയിൽ പച്ചയാണെന്ന് തോന്നും. പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോട് കൂടി തിളച്ചു പൊന്തുന്നതായും പരാതിയുണ്ട്. എന്നിട്ടും ചെക്കുപോസ്റ്റുകളിലടക്കം പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാകുന്നില്ല. കേരള തീരത്തെ

Scroll to Top