Author name: Rajesh R

മാലിന്യം നിറഞ്ഞ് വിഴിഞ്ഞം തീരം

വിഴിഞ്ഞം: സീസണിലും മാലിന്യ മുക്തമാകാതെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പാക്കുമ്പോൾ പരമ്പരാഗത വള്ളങ്ങൾ മാത്രം ഉപയോഗിച്ചാണ് വിഴിഞ്ഞത്ത് മത്സ്യബന്ധനം നടത്തുന്നത്. ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെ ഇവിടെ സീസണാണ്. തമിഴ്നാട് മുതൽ മറ്റ് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ വരെ തമ്പടിക്കുന്ന സ്ഥലമാണിവിടെ. ഇവിടെയാണ് കടലിൽ മാലിന്യകൂമ്പാരമായത്. കടലിൽ പ്ലാസ്റ്റിക് കുപ്പികൾ സീസൺ സമയത്ത് നൂറുകണക്കിന് വള്ളങ്ങളാണ് ഇവിടെ നിന്നും മത്സ്യബന്ധനത്തിന് പോകുന്നത്. ഓരോ വള്ളക്കാരും രണ്ട് കെയ്സ് കുപ്പിവെള്ളം കൊണ്ടുപോകാറുണ്ട്. ഒരു […]

ഒരുക്കങ്ങൾ പൂർത്തിയായി, ഓച്ചിറക്കളി ഇന്നും നാളെയും

ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്കായി പടനിലം ഒരുങ്ങി. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽ നിന്ന് ഒരു മാസത്തോളമായി വ്രതശുദ്ധിയേടെയുള്ള പരിശിലനത്തിന് ശേഷം തങ്ങളുടെ ആയോധന പാടവം പ്രകടിപ്പിക്കാൻ ഓച്ചിറ പടനിലത്ത് ഏറ്റുമുട്ടുന്ന ഓച്ചിറക്കളി ഇന്നും നാളെയുമായി നടക്കും. ഈ വർഷത്തെ ഓച്ചിറക്കളിക്കുള്ള ഒരുക്കങ്ങൾ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളെ കൂട്ടിച്ചേർത്ത് പൂർത്തിയാക്കി.ഓച്ചിറക്കളിയുടെ ഒന്നാം ദിവസമായ ഇന്ന് രാവിലെ 8ന് പതാക ഉയർത്തും. 11ന് അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ഭദ്രദീപം തെളിച്ച്

പൊട്ടിക്കിടന്ന കേബിൾ വീലിൽ കുരുങ്ങി ഓട്ടോ മറിഞ്ഞു

ഡ്രൈവർക്ക് പരിക്ക്, യാത്രക്കാർ രക്ഷപ്പെട്ടു ആലപ്പുഴ : പൊട്ടിക്കിടന്ന കേബിൾ മുൻവീലിൽ കുരുങ്ങി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ആലപ്പുഴ ബീച്ച് വാ‌ഡിൽ കൂട്ടുങ്കൽ വീട്ടിൽ തോമസ് ജോസഫിനാണ് (72) പരിക്കേറ്റത്. റെയിൽവേ സ്റ്റേഷൻ സ്റ്റാന്റിലെ ഓട്ടോഡ്രൈവറായ തോമസ് ജോസഫ് ശനിയാഴ്ച രാവിലെ 7 മണിയോടെ കൃപാസനം പള്ളിയിലേക്ക് തമിഴ്നാട് സ്വദേശികളായ മൂന്നംഗ കുടുംബവുമായി സവാരി പോകുന്നതിനിടെ നഗരത്തിൽ വെള്ളാപ്പള്ളി പുതിയപാലത്തിന് സമീപമായിരുന്നു അപകടം. മഴയുണ്ടായിരുന്നതിനാൽ റോഡിന് കുറുകെ ബി.എസ്.എൻ.എല്ലിന്റെ കേബിൾ പൊട്ടിക്കിടന്നത് കാണാൻ കഴിഞ്ഞില്ല.

വേമ്പനാട് കായലിൽ മല്ലികക്ക വാരലും കടത്തും വ്യാപകം

ആലപ്പുഴ: വേമ്പനാട് കായലിൽ മല്ലികക്ക (ചെറിയ കക്ക) കടത്ത് വ്യാപകമായതോടെ തൊഴിലാളികളും കക്ക വ്യവസായ സഹകരണ സംഘങ്ങളും പ്രതിസന്ധിയിൽ. ദിവസങ്ങൾ മാത്രം പ്രായമുള്ള കക്ക വാരി കടത്തുന്നത് ഭാവിയിൽ കക്ക ഉത്പാദനത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. മല്ലികക്ക വാരൽ സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ അനധികൃതമായി വാരുന്നത് വ്യാപകമാണ്. മുൻ വർഷങ്ങളിൽ മല്ലികക്ക കടത്തിയ വള്ളങ്ങളടക്കം പിടികൂടിയിരുന്നു. വേമ്പനാട് കായലിൽ തണ്ണീർമുക്കം ബണ്ടിന് വടക്കുഭാഗത്തായാണ് കക്ക കൂടുതലായുള്ളത്. ഈ ഭാഗമാണ് കക്കയുടെ പ്രത്യുത്പാദനത്തിനും വളർച്ചയ്ക്കും അനുയോജ്യവും. തണ്ണീർമുക്കം മുതൽ

തദ്ദേശീയ മത്സ്യ വിത്തുൽപാദനവുമായി ഫിഷറീസ്, നമുക്ക് വളർത്താം വരാലും മുഷിയും കൂരിയും

പത്തനംതിട്ട : തദ്ദേശിയ മത്സ്യ വിത്തുൽപാദനവുമായി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ്. പണ്ട് ജലാശയങ്ങളിൽ ധാരാളമായി ഉണ്ടായിരുന്ന വരാൽ, കല്ലേമുട്ടി, നാടൻ മുഷി , മഞ്ഞക്കൂരി എന്നിവയാണ് വിത്തുൽപാദനത്തിനായി ഫിഷറീസ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇടുക്കിയിലെ പൊതുജലാശയങ്ങളിൽ നിന്നാണ് മുട്ട ശേഖരിക്കുക. ഓരോ ടാങ്കുകളിലായാണ് മുട്ടവിരിയിച്ചെടുക്കുക. ഒരുമാസത്തിനുള്ളിൽ എല്ലാ മുട്ടയും വിരിയും. എന്നാൽ പ്രത്യേക കാലാവസ്ഥയിലാണ് മുട്ടകൾ വിരിയുക. വരാലിന് മേയ് , നവംബർ മാസങ്ങളിലും നാടൻ മുഷിക്ക് ജൂൺ, ജൂലായ് മാസങ്ങളിലും മഞ്ഞക്കൂരിക്ക് മേയ് – ജൂൺ മാസങ്ങളിലുമാണ് മുട്ട

മദ്യനയത്തിൽ സർക്കാരിന് എതിരെ ഓർത്തഡോക്സ് സഭ

കോട്ടയം : മദ്യനയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യു തൃതീയൻ കാതോലിക്ക ബാബ. ലഹരിയുടെ കാര്യത്തിൽ സർക്കാർ ബോധവത്ക്കരണം നടത്തിയാൽ മാത്രം പോരെന്നും മുറുക്കാൻ കടപോലെ മദ്യഷോപ്പ് തുറന്നിട്ട് കഴിക്കരുതെന്ന് പറയുന്നതിൽ എന്താണ് അർത്ഥമെന്നും അദ്ദേഹം ചോദിച്ചു. സഭ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഉച്ചകോടി ഡ്രക്സിറ്റിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.മദ്യം സുലഭമാക്കുന്ന നയം അപലപനീയമാണ്. ലഹരിയെ ലളിതവത്കരിക്കുന്ന സിനിമകൾ സമൂഹത്തെ നശിപ്പിക്കുന്നു. ലഹരി ഉപയോഗിക്കുന്നവർ പള്ളികളുടെയും സഭയുടെയും ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന്

കിടങ്ങൂർ സഹകരണ മില്ല് …. പ്രതീക്ഷയോടെ കർഷകരും റേഷൻ കട ഉടമകളും

കോട്ടയം : കിടങ്ങൂരിൽ സ്ഥാപിക്കുന്ന സഹകരണ റൈസ് മില്ല് നെൽ കർഷക മേഖലയിൽ ഉണർവുണ്ടാക്കുമെന്ന് കർഷകരും,​ റേഷൻ കട ഉടമകളും. അതേ സമയം ഓയിൽ പാം ഉടമസ്ഥതയിലുള്ള വെച്ചൂരിലെ റൈസ് മില്ലിന്റെ അവസ്ഥയാകരുതെന്ന അപേക്ഷയും ഇവർക്കുണ്ട്.  ”റേഷൻ കടകൾ വഴി ലഭിക്കുന്ന മട്ട അരി ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് മിൽ പ്രയോജനമാകും. റേഷൻ അരിയിലെ ഭൂരിപക്ഷ വിഹിതവും മട്ട അരിയാണ്. സംഭരിക്കുന്ന നെല്ലിന്റെ നല്ലതെല്ലാം പുറം വിപണിയിലേക്ക് മാറ്റുകയും,​ മില്ലുകാർ കൊടുക്കുന്നത് വാങ്ങാൻ കാർഡുടമകൾ നിർബന്ധിതരാവുകയും

വാട്‌സ്ആപ്പുകളിലേക്ക് വൈറസ് സന്ദേശം, ഒറ്റ ക്ലിക്കിൽ ഹാക്കിംഗ്

തൃശൂർ: ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരിൽ വാട്‌സ്ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോൺ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു. ഡാറ്റ ശേഖരണവും, ഫോൺ ട്രാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പുസംഘം ഇതിനായി ഉപയോഗിക്കുന്നത്. സന്ദേശത്തിൽ ക്ലിക്ക് ചെയ്താൽ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കും സന്ദേശമെത്തും. സുഹൃത്തുക്കൾ ലിങ്ക് ക്ലിക്ക് ചെയ്താൽ അവരുടെ ലിസ്റ്റിലുള്ളവർക്കും അതിവേഗം ഈ വൈറസ് പടരും. സംശയാസ്പദമായ സന്ദേശം ലഭിക്കുകയാണെങ്കിൽ ബാങ്ക് അധികൃതരെ അറിയിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങളും ഫയലുകളും ഇല്ലാതാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

24 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ റെയിൽവേ

പാലക്കാട്: ട്രെയിൻ യാത്ര തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പേ റിസർവേഷൻ ചാർട്ട് അന്തിമമാക്കുന്ന സംവിധാനം അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ. സീറ്റ് കൺഫർമേഷൻ, വെയ്റ്റിംഗ് ലിസ്റ്റ് സ്ഥിരീകരിക്കുന്ന ചാർട്ട് നിലവിൽ ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമാണ് തയ്യാറാക്കുന്നത്. പുതിയ പദ്ധതി വിജയിച്ചാൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റിന്റെ സ്റ്റാറ്റസ് ഒരുദിവസം മുമ്പേ അറിയാനാകും. ഇത് ടിക്കറ്റ് റദ്ദാക്കാനോ വീണ്ടും ബുക്ക് ചെയ്യാനോ അല്ലെങ്കിൽ മറ്റ് യാത്രാ മാർഗങ്ങൾ കണ്ടെത്താനോ ആവശ്യത്തിന് സമയം നൽകും.  മാറ്റങ്ങൾ

കൊട്ടിയൂർ:വൈശാഖ മഹോത്സവം; മഴക്കുളിരിൽ പെരുമാളെ വണങ്ങി ആയിരങ്ങൾ

കൊട്ടിയൂർ:മഴയുടെ തിമിർപ്പിലും അണമുറിയാത്ത ഭക്തജനത്തിരക്കിലമർന്ന് കൊട്ടിയൂർ സന്നിധി. പെരുമാളെ കാണാൻ പതിനായിരങ്ങൾ ഇറങ്ങിയപ്പോൾ വലിയ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. അക്കരെ സന്നിധിയിൽ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളിൽ ആദ്യത്തേതായ തിരുവോണം നാൾ ആരാധന ഇന്ന് നടക്കും. ആരാധനാ പൂജയുള്ള ദിവസങ്ങളിൽ പൊന്നിൻ ശീവേലിയുണ്ടാകും. ആനകൾക്ക് സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും ഉണ്ടാകുമെന്നതാണ് പ്രത്യേകത. ശീവേലിക്ക് അകമ്പടിയായി സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കും. തിരുവോണം ആരാധന മുതൽ ശീവേലിക്ക് വിശേഷ വാദ്യങ്ങളും ആരംഭിക്കും.വൈകുന്നേരം പെരുമാൾക്ക്

Scroll to Top