Author name: Rajesh R

കുട്ടികളെ ക്ലാസ്‌മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീച്ചു; അദ്ധ്യാപികയ്ക്കെതിരെ പരാതി

തിരുവനന്തപുരം: ദേശീയ ഗാനത്തിനിടെ പുറത്തേക്കിറങ്ങിയ കുട്ടികളെ അദ്ധ്യാപിക ക്ലാസ്‌മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീച്ചതായി പരാതി. വഴുതക്കാട് കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസിലെ പ്രവൃത്തിപരിചയ അദ്ധ്യാപിക ദാരിഫയ്ക്കെതിരെയാണ് രക്ഷിതാക്കൾ പരാതി ഉന്നയിച്ചത്. പരാതി സ്കൂൾ ഹെഡ്മിസ്ട്രസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് കുട്ടികൾ സ്കൂൾ വിട്ട് പോകാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. ദേശീയഗാനം ആലപിക്കവേ പുറത്തിറങ്ങിയ വിദ്യാർത്ഥികളെ അദ്ധ്യാപിക ശകാരിക്കുകയും അടിക്കുകയും മുറിയിൽ പൂട്ടിയിട്ട് ഏത്തമിടീക്കുകയും ചെയ്തു. ചില കുട്ടികൾക്ക് സ്കൂൾ ബസ് കിട്ടിയില്ല. തുടർന്ന് ബസിൽ പോകാൻ ഹെഡ്മിസ്ട്രസ് […]

നാശം വിതച്ച് ഇറാൻ തിരിച്ചടി,​ ആവർത്തിച്ചാൽ കത്തിക്കുമെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേലിന്റെ അതിശക്ത പ്രഹരത്തിൽ പകച്ചുപോയെങ്കിലും ബാലിസ്റ്റിക് മിസൈലാക്രമണത്തിലൂടെ തിരിച്ചടിച്ച് ഇറാൻ. ടെൽ അവീവിലും ജറുസലേമിലും ജനവാസ മേഖലയിൽ മിസൈലുകൾ വീണു. കെട്ടിടങ്ങൾ തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ടെഹ്റാനിലെ മെഹ്‌റാബാദ് എയർപോർട്ടടക്കം തകർത്ത് ഇസ്രയേലും തിരിച്ചടിച്ചു. ഒരുതവണ കൂടി മിസൈൽ പതിച്ചാൽ ഇറാനെ കത്തിച്ചു കളയുമെന്ന് ഭീഷണിയും മുഴക്കി. സംഘർഷം സമ്പൂർണ യുദ്ധത്തിലേക്കു നീങ്ങുമോയെന്ന ആശങ്കയിലാണ് ലോകം. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 ” എന്ന പേരിൽ

എസ്.ഐയെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം

മൂവാറ്റുപുഴ: സംശയകരമായ സാഹചര്യത്തിൽ കിടന്ന കാർ പരിശോധിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അതേവാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമം. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിന് (55) വലത്കാലിനും തോളിനും സാരമായി പരിക്കേറ്റു. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കല്ലൂർക്കാട്-നാഗപ്പുഴ-തൊടുപുഴ റോഡിൽ‌ വഴിയാംചിറ ഭാഗത്ത് ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ റോഡിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് കിടന്ന സാൻട്രോ കാറിന്

അഹമ്മദാബാദ് വിമാന അപകടം അന്വേഷിക്കാൻ ഉന്നത സമിതി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതി കൂടി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം രൂപീകരിച്ചു. പ്രഖ്യാപിച്ച മറ്റ് അന്വേഷണങ്ങൾക്ക് പുറമേയാണിതെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള മാർഗനിർദ്ദേശങ്ങളുമുണ്ടാകും. സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡിഷണൽ സെക്രട്ടറി, ഗുജറാത്ത് സർക്കാർ പ്രതിനിധി, ഗുജറാത്ത് സംസ്ഥാന

ജില്ലാ പഞ്ചായത്തിന്റെ ‘വിത്ത് ഗ്രാമം’ പദ്ധതിയിൽ ‘മനുരത്ന ‘ വിതരണം

ആലപ്പുഴ : ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘വിത്ത് ഗ്രാമം’ പദ്ധതി വഴി സംഭരിച്ച ‘മനുരത്ന’ വിത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ഞുറ്റംപാടം പാടശേഖരം സെക്രട്ടറി എസ്.ഡി.രമേശൻ, ഇളയിടം തുരുത്ത് പാടശേഖരം സെക്രട്ടറി അനിയൻ തോമസ് എന്നിവർ വിത്ത് ഏറ്റുവാങ്ങി. രണ്ട് പാടശേഖരങ്ങൾക്കായി 4,500 കിലോ വിത്താണ് വിതരണം ചെയ്യുന്നത്. ജില്ലയിൽ നെൽകൃഷിക്കാവശ്യമായ നെൽവിത്ത് പ്രാദേശികമായി ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് ജില്ലാ പഞ്ചായത്ത് സംസ്ഥാന വിത്ത് വികസന അതോറിട്ടി മാതൃകയിൽ

സോളാർ സ്ഥാപിച്ചവർക്ക് മീറ്ററില്ല; വട്ടംചുറ്റിച്ച് കെ.എസ്.ഇ.ബി

തൃശൂർ: വൈദ്യുതിക്ഷാമത്തിന് പുതുവഴി തേടി സോളാറിലേക്ക് കടക്കുന്നവരെ വട്ടംചുറ്റിച്ച് കെ.എസ്.ഇ.ബി. സോളാർ വച്ച വീടുകളിൽ മാസങ്ങളായി കെ.എസ്.ഇ.ബി മീറ്റർ വയ്ക്കാത്തതിനാൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെടുമ്പോൾ മീറ്റർ സ്‌റ്റോക്കില്ലെന്നാണ് മറുപടി. അത്യാവശ്യമുള്ളവർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മീറ്റർ വാങ്ങി വയ്ക്കാനാണ് കെ.എസ്.ഇ.ബി നിർദ്ദേശം. 2000 രൂപ വരുമെന്ന് നിർദ്ദേശിച്ചാണ് പറഞ്ഞുവിടുന്നത്. മീറ്റർ ക്ഷാമമായതോടെ 4000 രൂപയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. എറണാകുളത്താണ് പ്രധാനമായും മീറ്ററുകൾ കിട്ടുന്നത്. അതിനാൽ പലരും കെ.എസ്.ഇ.ബി മീറ്റർ വരുന്നതുവരെ കാത്തിരിക്കുകയാണ്. നാല്

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ ഇന്ന് പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്‌. പ്രവേശനം നാളെയും 17നുമായി നടക്കും. അലോട്ട്‌മെന്റിൽ ഇടംലഭിക്കുന്നവരെല്ലാം ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. പ്രവേശനം നേടാതിരുന്നാൽ തുടർനടപടികളിൽ നിന്നു പുറത്താകും. രണ്ടാം അലോട്ട്‌മെന്റ്‌ പൂർത്തിയായപ്പോൾ ആകെ 2,42,688 പേരാണ്‌ പ്രവേശനം നേടിയത്‌. മൂന്നാം അലോട്ട്‌മെന്റിനായി മെരിറ്റിൽ 93,594 സീറ്റുകൾ ശേഷിക്കുന്നുണ്ട്‌. ഒഴിഞ്ഞു കിടക്കുന്ന സംവരണസീറ്റുകളും ജനറലിലേക്ക്‌ മാറ്റിയാകും അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുക. 18ന്‌ പ്ലസ്‌ വൺ ക്ലാസുകൾ ആരംഭിക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ

എൽസ-3 മുക്കിയത് ബല്ലാസ്റ്റ് കുഴപ്പം,​ വിഴിഞ്ഞത്തിന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം: കടലിൽ ബാലൻസ് ഉറപ്പാക്കുന്ന ബല്ലാസ്റ്റ് മാനേജ്മെന്റ് സംവിധാനം തകരാറിലായതാണ് 28വർഷം പഴക്കമുള്ള എം.എസ്.സി എൽസ-3 കപ്പൽ മുങ്ങാൻ കാരണമായത്. വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകൾ കയറ്റിയതിലോ അവയെ കപ്പലുമായി ബന്ധിപ്പിച്ചതിലോ ഒരു പിശകുമുണ്ടായിട്ടില്ലെന്നും ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കാലപ്പഴക്കത്താലുള്ള സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻജിനിയർമാർക്ക് കഴിഞ്ഞില്ല. അതിനുള്ള വൈദഗ്ദ്ധ്യം അവർക്കുണ്ടായിരുന്നില്ല. കേന്ദ്ര അന്വേഷണസംഘം വിഴിഞ്ഞത്തെത്തി സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും ശേഖരിച്ചിരുന്നു. പ്രധാന ഉദ്യോഗസ്ഥരുടെയെല്ലാം മൊഴിയെടുത്തു. തുടർന്നാണ് തുറമുഖത്തിന് ക്ലീൻചിറ്റ് നൽകിയത്. മെഡിറ്ററേനിയൻ കടലിലെ 15മീറ്റർവരെ

കപ്പൽ ദുരന്തം, ട്രോളിംഗ് നിരോധനം: മത്സ്യമേഖലയുടെ ആശങ്ക ചെറുതല്ല

കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ സ്ഫോടനത്തിൽ അഗ്നിക്കിരയായ സംഭവം മത്സ്യമേഖലയെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തി. മേയ് 25ന് കൊച്ചി പുറംകടലിൽ ചരക്ക് കപ്പൽ മറിഞ്ഞതിന്റെ ആഘാതം മാറും മുമ്പെയാണ് അടുത്ത ദുരന്തമുണ്ടായിരിക്കുന്നത്. മേയ് 25ന് കടലിൽ മറിഞ്ഞ കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്തടിഞ്ഞ സംഭവം, മത്സ്യമേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതത്തിൽ നിന്ന് മോചനമാകും മുമ്പെ ഉണ്ടായ രണ്ടാം ദുരന്തം മത്സ്യം കഴിക്കുന്ന മലയാളികളുടെ ഉത്ക്കണ്ഠയും ഇരട്ടിപ്പിക്കുന്നതാണ്. ആദ്യ ദുരന്തത്തിനു ശേഷം സംസ്ഥാനത്ത് കടൽ മത്സ്യ ഉപഭോഗത്തിൽ

രാജ്യത്തെ ആദ്യ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം 50-ന്റെ നിറവിൽ, ഉദരരോഗ ചികിത്സയിൽ മികവിന്റെ രജതരേഖ

സങ്കീർണമായ ഉദര രോഗങ്ങൾ നിർണയിക്കാനും ശസ്ത്രക്രിയ നടത്താനുമുള്ള സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം രാജ്യത്ത് ആരംഭിച്ചിട്ട് 50 വർഷം തികയുന്നു. അഭിമാനാർഹമായ ഈ നേട്ടം കേരളത്തിന് സ്വന്തം. തിരുവനന്തപുരം മെഡിക്കൽ കോളേജാണ് സർജിക്കൽ ഗ്യാസ്‌ട്രോ രംഗത്ത് ഇന്ത്യയ്ക്ക് വഴികാട്ടിയായത്. അരനൂറ്റാണ്ട് പിന്നിടുമ്പോൾ എണ്ണിപ്പറയാൻ നേട്ടങ്ങൾ നിരവധിയാണ്. മൺത്തരിയിൽ നിന്ന് വലിയൊരു ശില്പം പിറവികൊള്ളുന്നതു പോലെയാണ് മെഡിക്കൽ കോളേജിൽ ഈ വിഭാഗത്തിന്റെ വളർച്ച. കരൾ, പാൻക്രിയാസ്, വൻകുടൽ തുടങ്ങിയ അവയവങ്ങളിലെ രോഗാതുരത കാരണം ജീവിതം ഇരുളടഞ്ഞ ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരുടെ

Scroll to Top