Author name: Rajesh R

നല്ലമാടുകളില്ല, ജില്ലയിൽ നല്ല ഇറച്ചിയ്‌ക്ക് നെട്ടോട്ടം

ഇറച്ചി വില്പനയിലും ഉപഭോഗത്തിലും മുൻപന്തിയിലുള്ള ജില്ലയിൽ നല്ല ഇറച്ചിക്കായി നെട്ടോട്ടമോടുകയാണ് ജനം. ആവശ്യക്കാരേറിയെങ്കിലും സാധനം കുറവായതിനാൽ പല സ്ഥാപനങ്ങളും പൂട്ടേണ്ട സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു. കന്നുകാലി ക്ഷാമത്തെത്തുടർന്ന് ബീഫ് വില കുത്തനെ വർദ്ധിച്ചിരുന്നു. ജില്ലയിലുള്ളവർ പോത്ത്, കാള ഇറച്ചികൾക്കായി പൂർണമായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പശു ഇറച്ചിയ്ക്ക് തീരെ ഡിമാൻഡില്ല. നാട്ടിൻ പുറത്ത് പോത്തിനെ വളർത്തിയവരെല്ലാം വിലകിട്ടാത്തതിനാൽ പിൻവലിഞ്ഞു. മുൻപ് ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് തമിഴ്നാട് വഴി വ്യാപകമായി കന്നുകാലികളെ എത്തിച്ചിരുന്നെങ്കിലും ഇവിടങ്ങളിലെ കാലി സമ്പത്ത് കുറഞ്ഞു. […]

റൈസ് മിൽ നിർമ്മാണം അതിവേഗം, നെൽ കർഷകരുടെ കണ്ണീരിന് പരിഹാരം

കോട്ടയം : നെല്ല് സംഭരണത്തിൽ സ്വകാര്യ മില്ലുകളുടെ ചൂഷണത്തിന് അറുതി വരുത്താൻ മന്ത്രി വി.എൻ.വാസവൻ മുൻകൈയെടുത്ത് കിടങ്ങൂർ കൂടല്ലൂരിൽ ആരംഭിക്കുന്ന സഹകരണ മില്ലിന്റെ ഓഫീസ് സമുച്ചയം ഉദ്ഘാടനത്തിന് തയ്യാറായി. 80 കോടി ചെലവഴിച്ച് പത്തേക്കർ സ്ഥലത്താണ് ഗോഡൗണും, ആധുനിക മില്ലും സ്ഥാപിക്കുന്നത്. ഗോഡൗൺ സൗകര്യം ഇല്ലാത്തതാണ് നെൽകർഷകരെ പിഴിയാൻ മില്ലുകാർക്ക് വഴിയൊരുക്കിയത്. ഇത്തവണയും കിഴിവിന്റെ പേരിൽ കൊള്ളയായിരുന്നു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം ആസ്ഥാനമായി രൂപീകരിച്ച കേരള പാഡി പ്രോക്യൂർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ്

പനിബാധിത‌ർ കൂടുന്നു

ആലപ്പുഴ : മഴ വീണ്ടും ശക്തിപ്രാപിക്കുന്നതിനിടെ ജില്ലയിൽ പനിബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 3277 പേരാണ് പനി ബാധിച്ച് ചികിത്സ സർക്കാ‌ർ ആശുപത്രികളിൽ മാത്രം തേടിയത്. ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിച്ചു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികം വരും. പനി മാറിയാലും വിട്ടുമാറാത്ത ചുമ, ക്ഷീണം എന്നിവ പലരെയും അലട്ടുന്നുണ്ട്. കുട്ടികൾക്കിടയിലും പനി വ്യാപകമായി. മുതിർന്നവർക്കടക്കം വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. കാലവ‌ർഷവും വെള്ളപ്പൊക്കവുമടക്കമുള്ള സാഹചര്യത്തിൽ സ്വയംചികിത്സ ഒഴിവാക്കണമെന്ന്

തൊഴിലുറപ്പ് പദ്ധതിയിൽ തിരിമറിയെന്ന് : പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ കേസ്

തൊഴിലുറപ്പ്പദ്ധതിയിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന രാതിയിൽ ഗ്രാമപഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16ാം വാർഡംഗം നൈസി ബെന്നിക്ക് എതിരെയാണ് ചേർത്തല പൊലീസ് കേസെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. നേരത്തെ, തിരിമറി ഓംബുഡ്സ്മാൻ കണ്ടെത്തിയ ഘട്ടത്തിൽ പഞ്ചായത്തംഗം പണം പലിശസഹിതം തിരിച്ചടച്ചിരുന്നു. 16ാം വാർഡിലെ തട്ടാംപറമ്പ് – പുലിപ്ര ഷാലിമാർ റോഡ് നിർമ്മാണത്തിൽ തിരിമറി നടന്നതായാണ് പരാതി. മസ്റ്റർറോളിൽ പേരുള്ളവരിൽ ജോലിചെയ്യാത്തവരുടെ ഒപ്പിട്ട്

മോശം കാലാവസ്ഥ, ട്രോളിംഗ് നിരോധനം,​ ദുരിതക്കയത്തിൽ മത്സ്യത്തൊഴിലാളികൾ

അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം, ട്രോളിംഗ് നിരോധനം, കടലിൽ താഴ്ന്ന കപ്പലിലെ വിഷദ്രാവകങ്ങളുടെ വ്യാപനം തുടങ്ങിയവ കാരണം കടലിൽ പോകാൻ കഴിയാതായതോടെ തീരദേശവാസികൾ ദുരിതത്തിലായി. ആഴ്ചകൾക്ക് മുന്നേ ആരംഭിച്ച കാറ്റും മഴയും കടൽക്ഷോഭവും കാരണം കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ വന്നുതുടങ്ങിയ നാൾമുതൽ മത്സ്യത്തൊഴിലാളികൾ മാത്രമല്ല അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാണ്. കഴിഞ്ഞ 9 മുതൽ ആരംഭിച്ച ട്രോളിംഗ് നിരോധനം ജൂലായ് 31വരെ തുടരും. മാറിയ സാഹചര്യത്തിൽ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും പണിയെടുക്കുന്നത് യന്ത്രവത്കൃത ബോട്ടുകളിലാണ്. വളരെ കുറച്ച്

വെളിച്ചെണ്ണയിലും ചാത്തൻ

ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്, കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ കിട്ടുന്നെങ്കിൽ സൂക്ഷിക്കുക. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില വർദ്ധിച്ചതോടെ വെളിച്ചെണ്ണയിലും ചാത്തൻമാരെത്തിത്തുടങ്ങി. കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്, പാം ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി ഗുണനിലവാരം കുറഞ്ഞ മറ്റ് എണ്ണകൾ വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. ഇവയ്ക്ക് പൊതുവെ വിലയും കുറവാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ

നിലമ്പൂർ: ആവേശപ്പാച്ചിൽ അവസാന റൗണ്ടിലേക്ക്

□കളം കൊഴുപ്പിക്കാൻ നേതാക്കളുടെ പട മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തിലെത്താൻ 5 ദിവസം മാത്രം ശേഷിക്കേ, പ്രചാരണപ്പാച്ചിൽ അവസാന റൗണ്ടിലേക്ക്..പ്രമുഖ നേതാക്കളുടെ നിര കളം നിറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മണ്ഡലത്തിലെത്തിയത് എൽ.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകർന്നു. മുഖ്യമന്ത്രിയെ മുൻനിറുത്തിയുള്ള അവസാനഘട്ട പ്രചാരണത്തിലൂടെ മേൽക്കൈ നേടാനാണ് എൽ.ഡി.എഫ് ശ്രമം. 15 വരെ ഏഴ് പഞ്ചായത്തുകളിലെ റാലികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.അബ്ദുറഹിമാൻ, എം.ബി.രാജേഷ്, പി.രാജീവ്, ഒ.ആർ.കേളു, കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, വി.എൻ.വാസവൻ,

കൺസെഷൻ നിഷേധിച്ചാൽ ബസുകൾക്കെതിരെ നടപടി

ആലപ്പുഴ: വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ എ.കെ. ദിലു അറിയിച്ചു. ചില സ്വകാര്യ ബസുകളിലെ ജീവനക്കാർ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി തീരുമാനപ്രകാരം സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റികൾ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വകാര്യബസുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ഏഴുവരെ യാത്ര ചെയ്യുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയിട്ടുള്ള തിരിച്ചറിയൽ

മത്തി എത്തിത്തുടങ്ങി, തീരത്ത് ആശ്വാസം

അമ്പലപ്പുഴ :ചാകര തെളിഞ്ഞ തോട്ടപ്പള്ളിയിൽ വലിയ മത്തി ലഭിച്ചുതുടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ സന്തോഷത്തിൽ. തോട്ടപ്പള്ളിക്കും പുറക്കാടിനും ഇടയിൽ ചാകര തെളിഞ്ഞ ആദ്യദിനം ചെമ്മീനും വേളൂരിയും കരിനന്ദനുമാണ് ലഭിച്ചതെങ്കിൽ ഇന്നലെ മുതലാണ് വളർച്ചയെത്തിയ മത്തി ലഭിച്ചു തുടങ്ങിയത്. തുടക്കത്തിൽ തോട്ടപ്പള്ളി ഹാർബറിൽ കിലോയ്ക്ക് 240രൂപയായിരുന്നു മത്തിയ്ക്ക് വിലയെങ്കിൽ പിന്നീടത് 120രൂപയായി ഇടിഞ്ഞു. കഴിഞ്ഞ ഒരുവർഷമായി വളർച്ച മുരടിച്ച ചെറിയ മത്തിയാണ് ലഭിച്ചിരുന്നത്. മത്തിയ്ക്ക് വളർച്ച എത്തിയതോടെയാണ് ആവശ്യക്കാരും കൂടിയത്. ജില്ലയുടെ നാനാഭാഗത്തു നിന്ന് നൂറുകണക്കിന് ചെറുതുംവലുതുമായ വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ

വിമാനം വീണത് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുമ്പോൾ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള സർക്കാരിന്റെ ബി.ജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്ന് വീണത്. അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചെന്നാണ് ആദ്യ വിവരം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. 60 പേർക്ക് പരിക്കേറ്റു. അതുല്ല്യം എന്ന ഹോസ്റ്റലിലെ താഴെ നിലയിലെ ക്യാന്റീനിൽ ബിരുദ, ബിരുദാനന്തര-ബിരുദ വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് വൻ ശബ്‌ദത്തോടെ വിമാനം പതിച്ചത്. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുൻപ് കെട്ടിടം തകർന്നടിഞ്ഞു. തീയും പുകയും വ്യാപിച്ചു. ഇരു നില കെട്ടിടത്തിന്റെ മുകളിലെ

Scroll to Top