Author name: Rajesh R

ട്രംപിനെതിരെ നിയമ നടപടിക്ക് കാലിഫോർണിയ

വാഷിംഗ്ടൺ: കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാൻ ലോസ് ആഞ്ചലസിൽ 2,000 നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കാലിഫോർണിയ സംസ്ഥാനം രംഗത്ത്. ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. തന്റെ അനുമതിയില്ലാതെയാണ് സൈന്യത്തെ വിന്യസിച്ചതെന്നും നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂസം കൂട്ടിച്ചേർത്തു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ ലോസ് ആഞ്ചലസിൽ റെയ്ഡുകൾ ശക്തമാക്കി. നിരവധി പേർ കുടിയേറ്റ നിയമം ലംഘിച്ചെന്ന പേരിൽ അറസ്റ്റിലായി. […]

യുക്രെയിനിൽ ആക്രമണം കടുപ്പിച്ച് റഷ്യ

കീവ്: യുക്രെയിനിൽ ഡ്രോൺ ആക്രമണം ശക്തമാക്കി റഷ്യ. ഇന്നലെ പുലർച്ചെ 479 ഡ്രോണുകളും 20 മിസൈലുകളും റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചു. 2022 ഫെബ്രുവരി 24ന് ആക്രമണം തുടങ്ങിയ ശേഷം റഷ്യ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. ആളപായമില്ല. ഒരാൾക്ക് പരിക്കേറ്റു. ആക്രമണത്തിൽ പടിഞ്ഞാറൻ യുക്രെയിനിലെ ഡുബ്നോ നഗരത്തിൽ പോളിഷ് അതിർത്തിക്ക് സമീപമുള്ള വ്യോമതാവളത്തിൽ നാശനഷ്ടമുണ്ടായി. 277 ഡ്രോണുകളം 19 മിസൈലുകളും തകർത്തെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടു. അതേസമയം,റഷ്യൻ ആക്രമണത്തെ ചെറുക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ

ചുണ്ടയ്ക്ക കൊടുത്തു, യുക്രെയിൻ മത്തങ്ങ വാങ്ങുന്നു

ട്രോജൻ കുതിരയെ അറിയില്ലേ….ട്രോജൻ യുദ്ധത്തിൽ ഗ്രീക്കുകാരുടെ വിജയത്തിന് ഹേതുവായ തടിക്കുതിര. ട്രോജൻ കുതിരയുടെ പൊള്ളയായ ഉൾവശത്ത് ഒളിച്ചിരുന്ന ഗ്രീക്ക് സൈനികർ ട്രോയ് നഗരത്തിനുള്ളിൽ കയറിക്കൂടുകയും ക്രമേണ ട്രോയ്‌യെ നശിപ്പിക്കുകയും ചെയ്തു. ട്രോജൻ കുതിരയെ ഓർമ്മിപ്പിക്കും വിധമാണ് ‘ ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബ്” എന്ന പേരിൽ ജൂൺ 1ന് റഷ്യയ്ക്കുള്ളിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണം. ഒന്നര വർഷത്തെ ആസൂത്രണം. തടി ക്യാബിനുകളുടെ റൂഫിൽ ഒളിപ്പിച്ചാണ് ഡ്രോണുകളെ റഷ്യക്കുള്ളിൽ കടത്തിയത്. ക്യാബിനുകളുമായി ഭീമൻ ട്രക്കുകൾ സൈബീരിയയിലേത് അടക്കം റഷ്യയുടെ അഞ്ച്

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് താനെയിൽ 4 പേർക്ക് ദാരുണാന്ത്യം

മുംബയ്: ലോക്കൽ ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീണ് നാലു യാത്രക്കാർക്ക് ദാരുണാന്ത്യം. താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷനിൽ സി.എസ്.എം.ടിയിലേക്ക് യാത്ര ചെയ്തിരുന്നവരാണ് ട്രെയിനിൽ നിന്ന് വീണത്. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റു. താനെയിലെ കസറയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്ന് ദിവാ – കോപ്പർ സ്റ്റേഷനുകൾക്കിടയിലാണ് യാത്രക്കാർ വീണത്.രണ്ടു ട്രെയിനുകൾ ക്രോസ് ചെയ്യുമ്പോഴാണ് അപകടം. രണ്ടു ട്രെയിനുകളിലും യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളി നിന്നുമാണ് യാത്ര ചെയ്തത്. ക്രോസ് ചെയ്തപ്പോൾ ഇവർ തമ്മിൽ കൂട്ടിയിടിച്ചതാവാം അപകട കാരണമെന്നാണ്

ഹണിമൂണിനിടെ ഭർത്താവ് കൊല്ലപ്പെട്ട സംഭവം, ഭാര്യയും കാമുകനും അറസ്റ്റിൽ

ഭോപ്പാൽ: ഹണിമൂൺ യാത്രയ്ക്കിടെ നവവരൻ മേഘാലയയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഇൻഡോർ സ്വദേശിയായ രാജാ രഘുവംശിയെ (29) കൊലപ്പെടുത്താൻ ഭാര്യ സോനവും (25) കാമുകൻ രാജ് കുശ്വാഹയും (21) ചേർന്ന് മൂന്ന് വാടകക്കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊലയ്ക്ക് ശേഷം യു.പിയിലെ ഗാസിപൂരിൽ ഒളിവിലായിരുന്ന സോനത്തെ ഇന്നലെ പുലർച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. കുശ്വാഹയെ ഇൻഡോറിൽ നിന്നും വാടക കൊലയാളികളായ ഒരാളെ ഉത്തർപ്രദേശിൽ നിന്നും മറ്റു രണ്ടു പേരെ ഇൻഡോറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊല്ലാൻ

ക്രിയേറ്റീവ് ആർട്ട് & ഡിസൈൻ കോഴ്‌സുകൾ

രൂപകല്പന അഥവാ – ക്രിയേറ്റിവിറ്റിക്ക് നിരവധി മേഖലകളിൽ ഇന്ന് സാദ്ധ്യതയുണ്ട്. ക്രിയേറ്റീവ് വ്യവസായ മേഖലയിൽ മീഡിയാ എന്റർടെയിന്റ്‌മെന്റ്, ഡിസൈൻ എന്നിവ ഉൾപ്പെടുന്നു. വീഡിയോ ഗെയിംസ് ഡെവലപ്‌മെന്റ്, ഫാഷൻ ഡിസൈൻ, അഡ്വർടൈസിംഗ്, ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ സർഗ്ഗാത്മക ശേഷി പ്രകടിപ്പിക്കാൻ യോജിച്ച തൊഴിൽ മേഖലകളാണ് ക്രിയേറ്റീവ് ഇൻഡസ്ട്രിയിലുള്ളത്. ഉത്പന്നങ്ങളുടെ നിർമ്മാണം, വിപണനം, പരസ്യം എന്നിവയിൽ ക്രിയേറ്റിവിറ്റിയുടെ സ്വാധീനം ചില്ലറയല്ല. ഈ രംഗത്ത് വൈദഗ്ദ്ധ്യം ലഭിച്ചവരുടെ എണ്ണം ഇന്ത്യയിൽ തീരെ കുറവാണ്.

രക്ഷാപ്രവർത്തനം ഏകോപനം കൊച്ചിയിൽ

കണ്ണൂർ: കപ്പൽ അപകടസമയത്ത് സമീപത്തുണ്ടായിരുന്ന വൺമാർബിൾ എന്ന ചരക്കു കപ്പലിനെ കൂടാതെ ബേപ്പൂർ കോസ്റ്റ് ഗാർഡിന്റെയും മംഗളൂരു കോസ്റ്റ് ഗാർഡിന്റെയും രണ്ട് കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ സജീവമായി. കൊച്ചിയിലുള്ള മാരിടൈം റീജിയണൽ റെസ്‌ക്യു കോ ഒാർഡിനേഷൻ സെന്ററിൽ നിന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. കണ്ണൂർ തീരം അടുത്താണെങ്കിലും കടലിന്റെ ഒഴുക്ക് തെക്കോട്ടാണെന്നും നിലവിൽ കപ്പലിലെ വസ്തുക്കൾ സംബന്ധിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ പി.കെ.അരുൺകുമാർ പറഞ്ഞു. ഭീഷണിയുണ്ടാകുന്ന സാഹചര്യമുണ്ടായാൽ കോസ്റ്റ്ഗാർഡിൽ നിന്നും വിവരം ലഭിക്കുമെന്നും ജാഗ്രത പുലർത്തുമെന്നും

കേരളതീരത്തിനടുത്ത് വീണ്ടും ദുരന്തം , തീഗോളമായി ചരക്കു കപ്പൽ

കൊച്ചി: കേരള തീരത്തോട് ചേർന്ന കപ്പൽപാതയിൽ വീണ്ടും അപകടം. കൊളംബോയിൽ നിന്ന് മുംബയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ സ്ഫോടനത്തിൽ അഗ്നിഗോളമായി. ചരക്കുകപ്പലിനെ രക്ഷിക്കാനുള്ള ദൗത്യം വിജയിച്ചില്ല. കപ്പലിൽ 22 പേരാണുണ്ടായിരുന്നത്. ലൈഫ്ബോട്ടിൽ കടലിൽ ചാടിയ ക്യാപ്‌ടൻ ഉൾപ്പെടെ 18 ജീവനക്കാരെ നേവി മംഗലാപുരത്ത് എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളലേറ്റ അഞ്ചിൽ രണ്ടുപേരുടെ നില അതീവഗുരുതരമെന്നാണ് നാവികസേന നൽകുന്ന വിവരം. നാലുപേർ കപ്പലിൽ കുടുങ്ങിയതായി സംശയിക്കുന്നു. കണ്ണൂർ അഴീക്കൽ പോർട്ടിൽ നിന്ന് 44 നോട്ടിക്കൽ മൈൽ ( 81. 5.

മംഗളുരു തുറമുഖത്ത് സൗകര്യമൊരുക്കി

മംഗളുരു: കടലിൽ തീപിടിച്ച കപ്പലിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്കാൻ മംഗളുരു തുറമുഖത്തിൽ അധികൃതർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ആംബുലൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. തുറമുഖത്ത് നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയാണ് മംഗളുരു എ.ജെ.ആശുപത്രി. ഒമ്പത് കിലോമീറ്റർ ദൂരെയാണ് ജ്യോതി സർക്കിളിലെ കെ.എം. സി ആശുപത്രി. രാത്രി ഒമ്പത് മണി വരെയും ഇതിൽ ഏത് ആശുപത്രിയിലാണ് എത്തിക്കുക എന്ന വിവരം തുറമുഖ വകുപ്പ് അധികൃതർ പുറത്തുവിട്ടിരുന്നില്ല. മംഗളൂരുവിൽ നിന്നു രക്ഷാപ്രവർത്തനത്തിനു പോയിരുന്ന കപ്പലിൽ

എൽസയെക്കാൾ വാൻ ഹായ് വലുത്

കൊച്ചി: തീപി​ടി​ച്ച വാൻ ഹായ് 503 കപ്പൽ കൊച്ചി പുറങ്കടലിൽ കഴിഞ്ഞമാസം മുങ്ങിയ എം.എസ്.സി എൽസ 3നെക്കാൾ വലുതാണ്. എൽസയ്ക്ക് 184 മീറ്റർ നീളവും 25 മീറ്റർ വീതി​യുമുള്ളപ്പോൾ വാൻ ഹായ് 503ന് 269 മീറ്ററാണ് നീളം. വീതി​ 32 മീറ്റർ. സിംഗപ്പൂരി​ൽ രജി​സ്റ്റർ ചെയ്ത കപ്പലി​ന്റെ ഉടമകൾ തായ്‌വാനി​ലെ വാൻ ഹായ് ലൈൻസാണ്. 2005ൽ തായ്‌വാനി​ലെ കാസ്യോംഗ് കപ്പൽശാലയി​ൽ നി​ർമ്മി​ച്ച കപ്പലി​ന്റെ ആദ്യപേര് ഇന്ത്യ. പി​ന്നെ ഇന്ത്യ ദേശ്, ഇന്ത്യ എക്‌സ‌്പ്രസ് എന്നീ പേരുമാറ്റങ്ങൾക്കുശേഷം 2019ലാണ്

Scroll to Top