Author name: Rajesh R

അമൃത് വഴി ഉപകരണങ്ങൾ,​ ശ്രീചിത്രയിലെ ശസ്ത്രക്രിയ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികൾക്ക് ആശ്വാസം. ഉപകരണങ്ങളില്ലാത്തതിനാൽ മാറ്റിവച്ച ശസ്ത്രക്രിയകൾ ഇന്ന് പുനരാരംഭിക്കും. എച്ച്.എൽ.എല്ലിന്റെ അമൃത് ഫാർമസിയിലൂടെ ശസ്ത്രക്രിയാ ഉപകരണങ്ങൾ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ഇന്റർവെൻഷണൽ റോ‌ഡിയോളജി ശസ്ത്രക്രിയകളാണ് മാറ്റിവച്ചിരുന്നത്. രോഗികളെ വിളിച്ച് മുൻ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താൻ നിർദ്ദേശിച്ചു. യൂത്ത്കോൺഗ്രസും ഡി.വൈ.എഫ്.ഐയും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 2023ന് ശേഷം കരാർ പുതുക്കാത്തതിനെ തുടർന്ന് ഉപകരണങ്ങൾ വിതരണം ചെയ്യാൻ കമ്പനികൾ തയ്യാറാകാത്തതാണ് പ്രതിസന്ധിയായത്. സ്ഥിതി വഷളായതോടെ ഇൻസ്റ്റിറ്ര്യൂട്ട് ഡയറക്ടർ […]

പുതുക്കിയ ഭൂനികുതി കുടിശിക വരുത്തിയാൽ പലിശ

തിരുവനന്തപുരം: ഭൂനികുതി കുടിശികവരുത്തുന്നവർക്ക് മുമ്പ് പലിശയുണ്ടായിരുന്നെങ്കിലും വില്ലേജ് ഓഫീസുകളിൽ രസീത് എഴുതുമ്പോൾ വേണമെങ്കിൽ പലിശ ഒഴിവാക്കാമായിരുന്നു. ഇനി അത് നടപ്പില്ല. നികുതി നിരക്ക് വർദ്ധന സ്ളാബ് ഓൺലൈൻ സംവിധാനത്തിലാക്കിയതോടെ അക്ഷയ വഴിയോ ഓൺലൈൻ വഴിയോ മാത്രമെ അപേക്ഷിക്കാൻ കഴിയു. ഈ രീതിയിൽ നികുതി ഒടുക്കുമ്പോൾ സ്വമേധയ പുതിയ നിരക്കുകളാവും കാണിക്കുക. നികുതി ഒടുക്കുന്നതിന് ഒരു വർഷത്തിലേറെ കുടിശിക വരുത്തിയാൽ 9 ശതമാനം പലിശയും നികുതിക്കൊപ്പം ഈടാക്കുന്ന സംവിധാനവുമുണ്ട്. അടിസ്ഥാന ഭൂനികുതി സ്ളാബുകളിലെ നിരക്കുകളിൽ കഴിഞ്ഞ ബഡ്ജറ്റിൽ 50

 എൻ.എച്ച് 66 — ചെറുവാഹന വിലക്ക് ഉടനില്ല

തിരുവനന്തപുരം: ദേശീയപാത 66 പൂർത്തിയാകുമ്പോൾ എല്ലാ റീച്ചിലും ചെറുവാഹനങ്ങളും ട്രാൻസ്പോർട്ട് ബസുകളും വിലക്കില്ല. ഭൂപ്രകൃതിയും സർവീസ് റോഡുകളുടെ സൗകര്യവും കണക്കിലെടുത്ത് ഇക്കാര്യം തീരുമാനിക്കും. രാമനാട്ടുകര – വളാഞ്ചേരി റീച്ചിലാവും പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ വാഹനങ്ങളെ വിലക്കുക. മറ്റ് റീച്ചുകളുടെ കാര്യത്തിൽ ജില്ലാ ട്രാൻസ്പോർട്ട് അതോറിട്ടികളുടെ അഭിപ്രായം കൂടി പരിഗണിക്കും. ചെറിയ വാഹനങ്ങൾക്കും ഓ‌ർഡിനറി ബസുകൾക്കും വിലക്കുള്ള സംസ്ഥാനങ്ങളിൽ ആറുവരിപ്പാതയ്ക്ക് 60 മീറ്റർ വീതിയുണ്ട്. കേരളത്തിൽ 45 മീറ്ററേയുള്ളൂ. ചിലയിടങ്ങളിൽ സർവീസ് റോഡുകളില്ല. പാലം, ഫ്ലൈഓവർ എന്നിവ ഉള്ളിടത്തു പോലും

വന്യമൃഗ ഭീതി അയയുന്നില്ല ; ഫലപ്രദമാകാതെ നടപടികൾ

വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലുള്ളവർ പുലർച്ചെ വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ മുറ്റത്ത് കാണുന്നത് കാട്ടാനയോ കടുവയോ പുലിയോ ആയിരിക്കും. അതല്ലെങ്കിൽ കേൾക്കുന്നത് വന്യമൃഗത്തിന്റെ ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടെന്നോ പരിക്കേറ്റെന്നോ ഉള്ള വാർത്തയായിരിക്കും. ഇത് രണ്ടുമില്ലാത്ത പ്രഭാതം വയനാട്ടുകാർക്ക് കഴിഞ്ഞ കുറേക്കാലമായി ഇല്ലെന്ന് പറയാം. ഒരോ വർഷം കടന്ന് പോകുമ്പോഴും ചുരുങ്ങിയത് ഒരു ഡസൻ ആളുകളുടെയങ്കിലും ജീവൻ പൊലിഞ്ഞിട്ടുണ്ടാകും. ഇതിന്റെ മൂന്നും നാലും ഇരട്ടിയാണ് പരിക്കേറ്റ് ജീവശ്ചവമായി കിടക്കുന്നവർ എന്നു കൂടി മനസിലാക്കണം. കാടും നാടും വേർതിരിച്ച് കാട്ടിലുള്ളവരെ

വിഴിഞ്ഞം പുൽകി പടുകൂറ്റൻ ഐറിന

വിഴിഞ്ഞം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി മാരിടൈം ഭൂപടത്തിൽ വർണലിപികളാൽ എഴുതിച്ചേർക്കപ്പെട്ടു. ദക്ഷിണേഷ്യൻ തുറമുഖത്ത് ഐറീന അടുക്കുന്നത് ആദ്യമാണ്. ജല സല്യൂട്ട് നൽകിയാണ് ഇന്നലെ കപ്പലിനെ തുറമുഖത്തടുപ്പിച്ചത്. രാവിലെ 9.15ഓടെ ബെർത്തിലെത്തി മൂറിംഗ് പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്നെത്തിയ കപ്പലിന്റെ ക്യാപ്‌റ്റൻ തൃശൂർ സ്വദേശിയായ വില്ലി ആന്റണിയാണ്. കഴിഞ്ഞ 3 മുതൽ പുറംകടലിൽ കാത്തുകിടന്ന കപ്പലിന്റെ നിയന്ത്രണം ഇന്നലെ രാവിലെ ഏഴോടെ തുറമുഖത്തെ പൈലറ്റ് ക്യാപ്റ്റൻ നിർമൽ സഖറിയ

കപ്പലപകടങ്ങളി​ൽ ദുരൂഹതയോ ? അഭ്യൂഹം ശക്തം

കൊച്ചി​: കേരള തീരത്ത് ദി​വസങ്ങൾക്കുള്ളി​ൽ രണ്ട് കണ്ടെയ്നർ കപ്പൽ അപകടങ്ങൾ സംഭവി​ച്ചതി​ൽ ദുരൂഹതയുണ്ടെന്ന രീതി​യി​ൽ സമൂഹമാദ്ധ്യമങ്ങളി​ലും മറ്റും ചർച്ചകൾ മുറുകുന്നു. കോസ്റ്റ് ഗാർഡി​ന്റെയും ഇന്ത്യൻ നേവി​യുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളി​ൽ ഉൾപ്പെടെ കമന്റുകളുടെ പ്രവാഹമാണ്. അസാധാരണമായ രണ്ട് കപ്പലപകടങ്ങൾക്കാണ് കേരള തീരം സാക്ഷ്യം വഹി​ച്ചത്. മേയ് 24ന് വി​ഴി​ഞ്ഞത്ത് നി​ന്ന് 643 കണ്ടെയ്നറുകളുമായി​ പുറപ്പെട്ട മെഡി​റ്ററേനി​യി​ൽ ഷി​പ്പിംഗ് കമ്പനി​യുടെ എം.എസ്.സി​ എൽസ 3 എന്ന കപ്പൽ ചരി​ഞ്ഞ് ആദ്യം കണ്ടെയ്നറുകൾ കടലി​ൽ പതി​ച്ച് പി​റ്റേന്ന് മുങ്ങി​ത്താഴുകയായി​രുന്നു. ഇന്നലെ ബേപ്പൂർ

സർവകക്ഷി സംഘം മടങ്ങി, ലോകത്തെ സത്യമറിയിച്ചു: ശശി തരൂർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ പോയ ശശി തരൂർ എം.പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം യു.എസിൽ കൂടിക്കാഴ്‌ചകൾ പൂർത്തിയാക്കി മടങ്ങി. ഇന്ത്യ അഹിംസയെ സ്‌നേഹിക്കുന്നവരാണെന്ന സത്യം ലോകത്തെ അറിയിച്ചെന്ന് മടക്കയാത്രയിൽ ശശി തരൂർ എക്‌സിൽ കുറിച്ചു. ‘നൂറു തവണ ജനിച്ചാലും നൂറു തവണ അത് ചെയ്യും. എന്റെ രാജ്യത്തെ ഞാൻ പൂർണഹൃദയത്തോടെ സ്നേഹിക്കും. ഇപ്പോൾ ലോകം മുഴുവൻ സത്യം അറിയുന്നു. നമ്മൾ അഹിംസയെ സ്നേഹിക്കുന്നവരാണ്, പക്ഷേ ആരെങ്കിലും അത് പരീക്ഷിക്കുന്നതുവരെ മാത്രം… ജയ് ഹിന്ദ്- തരൂർ എക്‌സിൽ

മാസപ്പടിക്കേസ്: സി.ബി.ഐ അന്വേഷണം എതിർത്ത് മുഖ്യമന്ത്രി

ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു ഹർജി രാഷ്ട്രീയ പ്രേരിതം,ഉന്നം താനും മകളും കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജിയുടെ ഉന്നം തന്നേയും മകൾ വീണയേയും താറടിക്കുകയെന്നതാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ എതി‌ർ സത്യവാങ്മൂലം സമർപ്പിച്ചു. മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ ഫയൽ ചെയ്ത ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും ‘ലക്‌ഷ്വറി ലിറ്റിഗേഷൻ’ എന്ന ഗണത്തിൽപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഹർജിയിലെ 15-ാം എതിർ കക്ഷിയായ പിണറായിക്ക് ഹൈക്കോടതി നേരത്തേ നോട്ടീസയച്ചിരുന്നു.

ശല്യമെങ്കിൽ കൊല്ലാം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല കേരളം അധികാരം ഉപയോഗിക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിലവിൽ അധികാരമുണ്ടെന്നും വ്യക്തമാക്കി. നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാർത്ഥി അനന്തു മരിച്ചത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അക്രമകാരികളായ കാട്ടുപന്നികളെ നിയന്ത്രിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും വനംവകുപ്പിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനും അധികാരമുണ്ട്. എന്നാൽ, നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. കേരളം ഈ

ഓൺലൈൻ തട്ടിപ്പിൽ 6 പേർക്ക് നഷ്ടമായത് 1,44,051 രൂപ

കണ്ണൂർ: വിവിധ ഓൺലൈൻ തട്ടിപ്പിൽ ആറുപേർക്കായി 1,44,051 രൂപ നഷ്ടപ്പെട്ടു. ഗൂഗിൾ സെർച്ച് വഴി ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് ലഭിച്ച ലിങ്കിൽ അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 44,000 രൂപ നഷ്ടപ്പെട്ടു. വ്യാജ റൂം ബുക്കിംഗ് വെബ്‌സൈറ്റ് വഴി റൂം ബുക്ക് ചെയ്ത കണ്ണൂർ ടൗൺ സ്വദേശിക്ക് നഷ്ടപ്പെട്ടത് 20,004 രൂപ. ബുക്കിംഗ് അഡ്വാൻസായി പണം അടപ്പിച്ച് റൂം നൽകാതെ പറ്റിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് വാച്ച് വാങ്ങുന്നതിനായി വാട്ട്‌സ്ആപ്

Scroll to Top