Author name: Rajesh R

കൊലക്കയറായി പന്നിക്കെണി: ഈവർഷം മൂന്ന് മരണം

കോഴിക്കോട്: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഈ വർഷം സംസ്ഥാനത്ത് മരിച്ചത് മൂന്നു പേർ. നിലമ്പൂർ വഴിക്കടവിൽ പത്താംക്ളാസ് വിദ്യാർത്ഥി അനന്തുവിന്റെ ഷോക്കേറ്റുള്ള ദാരുണാന്ത്യമാണ് ഒടുവിലത്തേത്. മൃഗവേട്ടക്കാരൻ വിനീഷ് വച്ച പന്നിക്കെണിയാണ് ജീവനെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് രണ്ടു പേർ മരിച്ചത്. ഷൊർണൂരിൽ കുളത്തിൽ വീണ് മരിച്ച വൃദ്ധന്റേത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണെന്ന് പിന്നീട് തെളിഞ്ഞു. പരുത്തിപ്ര വെളുത്താങ്ങലിൽ കുഞ്ഞനാണ് മരിച്ചത്. സ്ഥലമുടമ പരുത്തിപ്ര സ്വദേശി ശങ്കരനാരായണൻ അറസ്റ്റിലായി. ജനുവരിയിൽ ശാസ്താംകോട്ടയിൽ ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​യാ​യ അ​മ്പ​ല​ത്തും​ഭാ​ഗം ചി​റ​യി​ൽ വീ​ട്ടി​ൽ സോ​മ​നും (52) […]

നാളെ വിദ്യാർത്ഥി കണക്കെടുപ്പ്: ആധാറില്ലാതെ കുട്ടികൾ , അദ്ധ്യാപകർക്ക് ആധി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്ഥിരം ആധാർ നമ്പർ ലഭിക്കാത്തത് അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുത്തുമെന്ന് ആശങ്ക. വിദ്യാർത്ഥികളുടെ എണ്ണമെടുക്കുന്ന ആറാം പ്രവൃത്തിദിനം നാളെയാണ്. ആധാറുള്ള കുട്ടികളെമാത്രം പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്. ഒന്നാംക്ളാസ് പ്രവേശന സമയത്താണ് കുട്ടികൾ ആധാറിന് അപേക്ഷിക്കുന്നത്. പലർക്കും കിട്ടിയിട്ടില്ല. കിട്ടിയവരിൽ ഭൂരിപക്ഷത്തിനും താത്കാലിക നമ്പരാണ്. കുട്ടി ക്ളാസിലുണ്ടെങ്കിലും ആധാറിൽ താത്കാലിക നമ്പറാണെങ്കിൽ കണക്കിൽപ്പെടുത്തരുതെന്നാണ് ഉത്തരവ്. താത്കാലിക നമ്പർ ലഭിച്ച കുട്ടികളെയും ഉൾപ്പെടുത്തണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. 2020-21 അദ്ധ്യയന വർഷം മുതലാണ്

കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ തിരിമറി: വിവാദം മുറുകി,​ വീഡിയോ പുറത്ത്

തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ കവടിയാറിലെ ഒ ബൈ ഓസി എന്ന ആഭരണക്കടയിലെ സ്ഥാപനത്തിൽ നടന്ന പണം തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ ആരോപണ പ്രത്യാരോപണങ്ങൾ മുറുകി. ജീവനക്കാർ നൽകിയ കേസിൽ കൃഷ്ണ കുമാറിന്റെ കുടുംബത്തിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിരിക്കേ, ജീവനക്കാർ വീഴ്ച സമ്മതിക്കുന്നു എന്ന് സ്ഥാപിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പുറത്തുവിട്ടു. കൃഷ്ണകുമാറിന്റെ ഫ്ളാറ്റിൽവച്ച് ജീവനക്കാരോട് കാര്യങ്ങൾ ചോദിക്കുന്നതും അവരുടെ വെളിപ്പെടുത്തലുമാണ് വീഡിയോയിലുള്ളത്. അതേസമയം, ജീവനക്കാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, വധഭീഷണി, മർദ്ദനം,

രക്ഷയിൽ ആശ്വസിച്ച് 3 ദുരന്തങ്ങൾ

ഇടുക്കി: നായയെ ഓടിച്ചു പതിനഞ്ചടി താഴ്ചയുള്ള കുഴിയിൽ വീണ കടുവ അതിനെ ഒന്നു തൊടുകപോലും ചെയ്യാതെ ഒപ്പം കഴിച്ചുകൂട്ടിയത് 10 മണിക്കൂ‌ർ. മുകളിൽ ഇരുമ്പുഗേറ്റും വലയുമിട്ട് മൂടി വനപാലകർ വരാൻ സ്ഥലം ഉടമ കാത്തിരുന്നു. ഇന്നലെ പുലർച്ചെ 5.30നാണ് കടുവയെ കുഴിയിൽ കണ്ടത്തിയത്. ഉച്ചകഴിഞ്ഞ് വനപാലകർ വെടിവച്ചു മയക്കി. കുഴിയിലിറങ്ങി വലയ്ക്കുള്ളിലാക്കി വലിച്ചു കയറ്റി.നായയെയും മയക്കുവെടിവച്ചാണ് പുറത്തെത്തിച്ചത്. കട്ടപ്പന മൈലാടുംപാറ കടുക്കാസിറ്റിയിലെ സണ്ണിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് ഇവ വീണത്. നായയുടെ കുര കേട്ടാണ് അറിഞ്ഞത്. നായ കടുവയെ

ട്രോളിംഗ് നിരോധനം തീരത്തെ വറുതിയിലാക്കും

ആലപ്പുഴ: ആഴക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിലെ ആശങ്കകൾ അകലും മുമ്പേ ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജില്ലയിൽ ട്രോളിംഗ് നിരോധനത്തിന്‌ ഒരുക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ബോട്ടുകൾ തീരത്ത്‌ അടുത്തുതുടങ്ങി. ഇന്ന് രാത്രി 11ഓടെ മുഴുവൻ ബോട്ടുകളും തീരംതൊടുമെന്നാണ്‌ ഫിഷറീസ്‌വകുപ്പിന്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച്‌ ഫിഷ്‌ ലാൻഡിംഗ് സെന്ററുകളിലും മത്സ്യഗ്രാമങ്ങളിലും മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. യന്ത്രവത്കൃത ബോട്ടുകൾക്ക് പകരം മത്സ്യത്തൊഴിലാളികൾക്ക് പരമ്പരാഗത വള്ളങ്ങളെ ആശ്രയിച്ച് തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെങ്കിലും വരുമാനം തുച്ഛമായിരിക്കും.

വെള്ളക്കെട്ടിലും ഒഴുക്കിലും ആലപ്പുഴയിൽ മൂന്ന് മരണം

കായംകുളം/കുട്ടനാട്: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും മധ്യവയസ്ക്കനും പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് മധ്യവയസ്ക്കനും ഉൾപ്പടെജില്ലയിൽ മൂന്ന് മരണം. കായംകുളം പുതിയവിള പ്രദീപ് ഭവനിൽ പ്രദീപിന്റെയും സുജാതയുടെയും ഏക മകൻ അഭിജിത്തിനെയാണ് (10) വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ കനകക്കുന്ന് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി തിരച്ചിൽ നടത്തുന്നതിനിടെ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് വെള്ളക്കെട്ടിലിറങ്ങി കുട്ടിയെ കണ്ടെടുത്ത് കായംകുളം താലൂക്ക്

കച്ചിത്തുറു മാഞ്ഞു, കെട്ടുകച്ചിക്ക് പ്രിയം

മുഹമ്മ: എല്ലാ കർഷകരുടെയും വീട്ടുമുറ്റത്ത് പണ്ട് സർവ്വ സാധാരണമായ ഒരു കാഴ്ചയായിരുന്നു കച്ചിത്തുറു. കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നിന്ന് പ്രത്യേകിച്ച്, കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് കെട്ടുവള്ളങ്ങളിലാണ് കച്ചി കരപ്പുറം പ്രദേശങ്ങളിൽ എത്തിച്ചിരുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന കച്ചി വിദഗ്ദ്ധ തൊഴിലാളികളെ ഉപയോഗിച്ച് തുറു ഇട്ട് കർഷകർ സംരക്ഷിച്ചിരുന്നു. ഉദി മരത്തിലായിരുന്നു പ്രധാനമായും തുറു ഇട്ടിരുന്നത്. മരത്തോട് ചേർന്ന് താഴെ ഒരു തട്ടുകെട്ടും ഇതിൽ ആദ്യം കരിങ്ങാട്ട ഇല വിതറും. തുടർന്ന് വൈക്കോൽ പിരിച്ചെടുത്ത് മരത്തിൽ ചുറ്റും. പിന്നീടാണ് കച്ചി വാരി

അസിസ്റ്റന്റ് സെയിൽസ്‌മാൻ: കാലാവധി ഒരു വർഷം, നിയമനം 10ശതമാനം

തിരുവനന്തപുരം: രണ്ടുവർഷം കാലാവധി പിന്നിട്ട സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക്പട്ടികയിൽ നിയമനം ഇഴയുന്നു. 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച 16,717 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റുകളിൽ 1673 പേർക്കുമാത്രമേ ഇതുവരെ നിയമനശുപാർശ ലഭിച്ചിട്ടുള്ളൂ. 15,000 പേർ നിയമനത്തിനായി കാത്തിരിക്കുകയാണ്. 10 ശതമാനം നിയമനം മാത്രമാണ് ഇതുവരെ നടന്നത്. ആകെ നടന്ന നിയമനങ്ങളിൽ ഉൾപ്പെട്ട 680 ലധികവും എൻ.ജെ.ഡി ഒഴിവിലേക്കായിരുന്നു. കഴിഞ്ഞ റാങ്ക്പട്ടികയിൽനിന്ന് 2914 പേർക്ക് നിയമനശുപാർശ ലഭിച്ച സ്ഥാനത്താണ് ഇക്കുറി വലിയ കുറവുണ്ടായത് . രണ്ടുഘട്ട പരീക്ഷ നടത്തി

പൊതുവിദ്യാലയങ്ങൾ പൂട്ടിയെന്ന പ്രചാരണം വ്യാജം :മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: എൽ.ഡി.ഫ് സർക്കാർ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന പ്രചാരണം വ്യാജമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു.‌ഡി.എഫിന്റെ പുതിയ നമ്പരാണിത്. യു.ഡി.എഫ് സർക്കാർ തകർത്ത പൊതുവിദ്യാഭ്യാസ രംഗത്തെ കൈപ്പിടിച്ചുയർത്തിയത് എൽ.ഡി.എഫ് സർക്കാരാണ്. 5,000ത്തിലധികം കോടിയാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി ചെലവഴിച്ചത്. നിലമ്പൂരിലും അതിന്റെ തെളിവുകളുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വിദ്യാകിരണം മിഷനും ഉണ്ടാക്കിയ ആത്മവിശ്വാസം പൊതുവിദ്യാഭ്യാസ മേഖലയിൽ വലുതാണ്. 11 ലക്ഷത്തോളം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിലെത്തി. ഇത്തരം കാര്യങ്ങൾ മറച്ചുപിടിക്കാനുള്ളതാണ് സ്‌കൂൾപൂട്ടൽ വാദമെന്ന് മന്ത്രി വ്യക്തമാക്കി.കുട്ടികൾ തീരെയില്ലാത്തിനാൽ ചില സ്‌കൂളുകൾ

സ്റ്റാർട്ടിംഗിൽ കിതച്ച് ഇ.വി ബാറ്ററി സ്വാപ്പിംഗ് , ആകെ 2 ജില്ലകളിൽ 12 കേന്ദ്രം

കൊച്ചി: വഴിയിൽവച്ച് വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാർജ് തീർന്നാൽ സ്വാപ്പിംഗ് കേന്ദ്രങ്ങളിലെത്തി പകരം ഘടിപ്പിക്കാവുന്ന പദ്ധതി സംസ്ഥാനത്ത് പാളി. 2021ൽ തുടങ്ങിയ പദ്ധതി തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമായി ഒതുങ്ങി. ആകെയുള്ളത് അന്ന് തുടങ്ങിയ 12 സ്വാപ്പിംഗ് സ്റ്റേഷനുകൾ. അതും ഓട്ടോകൾക്ക് മാത്രം. എല്ലാ ജില്ലകളിലും അഞ്ച് ബാറ്ററി മാറ്റൽ കേന്ദ്രങ്ങൾ, പിന്നീട് എല്ലാ താലൂക്ക്, നഗരപ്രദേശങ്ങളിലും എന്നായിരുന്നു വാഗ്ദാനം. ഫുൾചാർജുള്ള ഒരു ബാറ്ററി​യിൽ 150 കിലോമീറ്ററാണ് ഓടാനാകുക. ചാർജ് തീരാറാകുമ്പോൾ സ്വാപ്പിംഗ് സ്റ്റേഷനിലെത്തി നിശ്ചിത നിരക്ക് നൽകി

Scroll to Top