Author name: Rajesh R

കടലാഴം വിലയോടെ കടൽ മത്സ്യങ്ങൾ

മത്സ്യക്ഷാമം രൂക്ഷം, നിരാശയിൽ ഉപഭോക്താക്കൾ കൊല്ലം: ജില്ലയിൽ മത്സ്യവില പിടിവിട്ട് കുതിക്കുന്നതിനിടെ, ക്ഷാമം രൂക്ഷമായത് തീൻ മേശകളിൽ മത്സ്യപ്രേമികളെ നിരാശരാക്കുന്നു. കാലവർഷ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കുറഞ്ഞതും കേരള തീരങ്ങളിൽ മത്സ്യ ലഭ്യത കുറഞ്ഞതും കൊച്ചിയിൽ കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രചാരണങ്ങളുമാണ് വില കുത്തനെ കൂടാനുള്ള പ്രധാന കാരണങ്ങൾ.തമിഴ് നാട്ടിൽ ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ അവിടെ നിന്നുള്ള മത്സ്യവരവും കുറവാണ്. 9 മുതൽ ജില്ലയിൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമാവും. ട്രോളിംഗ് […]

വിലക്കയറ്റത്തിൽ പൊറുതിമുട്ടി

കിളിമാനൂർ: ഗ്യാസ്, മീൻ, പലവ്യഞ്ജനം തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ പൊറുതിമുട്ടി സാധാരണക്കാർ. ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും 10 മുതൽ15 രൂപയാണ് വർദ്ധിച്ചത്. മത്സ്യം, ബീഫ്, കോഴി എന്നിവയുടെ വിലയിലും വൻ വർദ്ധനയാണ്. ഒരു കിലോ ബീൻസിന് 160 രൂപയാണ്. മിക്ക ഇനങ്ങളുടെയും വില 60ന് മുകളിലായി. നാടൻ പയറും, പടവലവും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. പ്രാദേശിക വിപണിയിൽ നിന്നാണ് ഇവ കൂടുതൽ എത്തിയിരുന്നത്. ചെറുകിട കർഷകർക്കായി വിപണിസംവിധാനവും ഇല്ലാത്ത അവസ്ഥയാണ്. ചതിച്ചത്

മുതലപ്പൊഴി ഹാർബർ കടൽ ശാന്തമായാൽ നിർമ്മാണം ആരംഭിക്കും

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയും,കടൽ ശാന്തമാകാത്തതിനാലും മുതലപ്പൊഴി ഹാർബർ നിർമ്മാണം നീണ്ടുപോകുന്നു.നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞ മുതലപ്പൊഴിയിൽ,ഹാർബർ നിർമ്മാണം പൂർത്തിയായാൽ സ്ഥിതിഗതികൾക്ക് വലിയ മാറ്റം വരും. സെപ്തംബറോടുകൂടി കടൽ ശാന്തമാകുമെന്നും ജോലികൾ തുടങ്ങാനാകുമെന്നുമാണ് വിലയിരുത്തൽ.ആദ്യ ഘട്ടത്തിൽ പുലിമുട്ടിന്റെ നിർമ്മാണമാണ് നടത്തുന്നത്.കാസർകോട്ടുള്ള കമ്പനിയാണ് പുലിമുട്ട് നിർമ്മാണത്തിന് കരാറെടുത്തിരിക്കുന്നത്.മറ്റ് ജോലികൾക്ക് വേറെ ടെൻഡറുകളാണ് നൽകിയിരിക്കുന്നത്. തിരമാലകൾ കുറയാതെ പുലിമുട്ടിനുള്ള കല്ലുകൾ സ്ഥാപിച്ചാൽ അവ ചിതറി ഉപയോഗശ്യൂന്യമായി മാറും.അതുകൊണ്ട് കടൽ ശാന്തമായാലേ ജോലികൾ ആരംഭിക്കാൻ സാധിക്കൂ. പുലിമുട്ടിന് മുകളിൽ സ്ഥാപിക്കാനുള്ള നാല് കാലുള്ള

12 രാജ്യങ്ങളിലെ പൗരന്മാർക്ക് യു.എസിൽ പ്രവേശന വിലക്ക്

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനും മ്യാൻമറും അടക്കം 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യു.എസിൽ പ്രവേശിക്കുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച പ്രഖ്യാപനത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. 9ന് ഇന്ത്യൻ സമയം രാവിലെ 9.31ന് പ്രാബല്യത്തിൽ വരും. ഇതിന് മുമ്പ് വിതരണം ചെയ്യപ്പെട്ട വിസകളെ വിലക്ക് ബാധിക്കില്ല. യു.എസിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ,അധികാരത്തിലെത്തിയ പിന്നാലെ ട്രംപ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണ് തീരുമാനം. അതേസമയം,ക്യൂബയും വെനസ്വേലയും അടക്കം 7 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശനത്തിന് ഭാഗിക വിലക്കേർപ്പെടുത്തി. ഈ രാജ്യങ്ങളിലുള്ളവർക്ക് ബി-1,ബി-2,എഫ്,എം,ജെ തുടങ്ങിയ

കേരള കാർഷിക സർവകലാശാല കോഴ്‌സുകൾ

കേരള കാർഷിക സർവകലാശാലയിൽ 2025-26 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഏതു ബിരുദധാരികൾക്കും, പ്ലസ് ടു പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്. സർവകലാശാലയാരംഭിക്കുന്ന പുതിയ കോഴ്‌സുകളുമുണ്ട്. ജൂൺ 30 വരെ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താം. സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നടത്തുന്ന ബി.എസ്‌സി അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, കോഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് റാങ്ക് വിലയിരുത്തി സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക്

റവന്യൂ വകുപ്പിൽ സ്ഥലംമാറ്റം കാത്ത് 3000 ജീവനക്കാർ

തിരുവനന്തപുരം:റവന്യൂ വകുപ്പിൽ പൊതു സ്ഥലംമാറ്റത്തിനുള്ള നടപടികൾ തുടങ്ങി ആറു മാസമായിട്ടും എങ്ങുമെത്തിയില്ല. ഇടയ്ക്കുണ്ടായ സർവർ തകരാർ കാരണം ഓൺലൈൻ അപേക്ഷാ സമർപ്പണം വൈകി. 3000 ത്തോളം ജീവനക്കാരാണ് സ്ഥലംമാറ്റം കാത്തു കഴിയുന്നത്. സ്ഥലം മാറ്റ അപേക്ഷയുടെ അടിസ്ഥാനത്തിൽ കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ജീവനക്കാർ ഡി.ഡി.ഒയ്ക്ക് നൽകുന്ന ആക്ഷേപങ്ങൾ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിൽ എത്തിക്കണമെന്ന നിർദ്ദേശം വന്നത് ജൂൺ രണ്ടിനും. ആക്ഷേപങ്ങൾ പരിശോധിച്ച് ഡി.ഡി ഒ തലത്തിൽ

മുങ്ങിയ കപ്പലിൽ എന്തെല്ലാം

കൊച്ചി: കൊച്ചി പുറങ്കടലിൽ മുങ്ങിയ കണ്ടെയ്നർ കപ്പൽ എൽസ 3ലെ ചരക്കുരഹസ്യങ്ങൾ ഹൈക്കോടതി ഉത്തരവിനു പിന്നാലെ പുറത്തുവന്നു. ചരക്കുകളുടെ വിവരം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനായിരുന്നു നിർദ്ദേശം. അതീവ സ്ഫോടന സാദ്ധ്യതയുള്ള കാത്സ്യം കാർബൈഡ് നിറച്ച 13 കണ്ടെയ്നറുകളുണ്ട്. ഇതിൽ അഞ്ചെണ്ണം ഡെക്കിലും എട്ടെണ്ണം കപ്പലിനുള്ളിലുമാണ്. ജലസമ്പർക്കമുണ്ടായാൽ അസറ്റിലിൻ വാതകമായി മാറുന്ന ഈ രാസവസ്തു വീണ്ടെടുത്തില്ലെങ്കിൽ വലിയ അപകടസാദ്ധ്യതയുണ്ട്. കപ്പലിൽ 484 ടൺ ഇന്ധനവും ഉള്ളതിനാൽ വലിയ സ്ഫോടനത്തിനും വൻ പരിസ്ഥിതി നാശത്തിനും ഇടവയ്ക്കും. പത്തോളം കണ്ടെയ്നറുകൾ കപ്പൽ

ശുഭാംശുവിന്റെ സ്പേസ് യാത്ര, ആകാംക്ഷയിൽ ഐ.എസ്.ആർ.ഒ ഗഗൻയാൻ യാത്രയ്ക്ക് പരിശീലനമാകും

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്ടൻ ശുഭാംശു ശുക്ള ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുമ്പോൾ ആകാംക്ഷയോടെ ഐ.എസ്.ആർ.ഒ. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികളിൽ ഒരാളാണ് ശുഭാംശു. കഴിഞ്ഞ പത്തുവർഷമായി ഗഗൻയാന്റെ പണിപ്പുരയിലാണ് ഐ.എസ്.ആർ.ഒ. ഗഗൻയാൻ ദൗത്യത്തിൽ ഇതുവരെ പൂർത്തിയാക്കിയ ഒരുക്കങ്ങളുടെ പ്രായോഗികത ഈ യാത്രയിൽ ശുഭാംശു പരിശോധിക്കും. അതിനുള്ള നിർദ്ദേശങ്ങൾ ഐ.എസ്.ആർ.ഒ നൽകി. 10ന് ഇന്ത്യൻ സമയം വൈകിട്ട് 5.52നാണ് സ്പേസ് എക്സിന്റെ

ഇന്ത്യയ്‌ക്ക് റഷ്യൻ വാഗ്ദാനം, നൽകാം, സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം

ന്യൂഡൽഹി: ഉറ്റ പങ്കാളിയായ ഇന്ത്യയ്‌ക്ക് റഷ്യയുടെ ഉഗ്രൻ വാഗ്‌ദാനം. അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം നൽകും. മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ വിമാനത്തിന് ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്താമെന്നതാണ് സോഴ്സ് കോഡ് കിട്ടുന്നതു കൊണ്ടുള്ള നേട്ടം. യു.എസ് വാഗ്ദാനം ചെയ്ത എഫ്-35നോട് കിടപിടിക്കുന്നതാണ് എസ്.യു 57ഇ. അത്യാധുനിക റഡാറുകളുടെ പോലും കണ്ണുവെട്ടിക്കാൻ കഴിയും. സൂപ്പർക്രൂസ് ശേഷിയുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എം.കെ.ഐ പ്ളാറ്റ്ഫോമുമായി സംയോജിപ്പിക്കാം. ആസ്ത്ര എം.കെ1, എം.കെ2 മിസൈലുകൾ,

നിലമ്പൂർ കളത്തിൽ പത്ത് പേർ; പോരാട്ടച്ചൂട് ഉയരും

ലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ അങ്കത്തട്ടിൽ പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തു പേർ. പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയായ ഇന്നലെ നാലു പേർ പിൻവാങ്ങി. എൽ.ഡി.എഫിനായി എം.സ്വരാജ്, യു.ഡി.എഫിന് ആര്യാടൻ ഷൗക്കത്ത്, എൻ.ഡി.എയ്ക്കായി അഡ്വ. മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ എന്നിവർ തമ്മിലാകും പ്രധാന മത്സരം. അൻവറിന്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് പിന്മാറിയിട്ടുണ്ട്. അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും. മത്സരം കൊഴുപ്പിക്കാൻ ദേശീയ നേതാക്കളുടെ ഉൾപ്പെടെ നിര നിലമ്പൂരിലെത്തും. 13,14,15 തിയതികളിൽ നിലമ്പൂരിൽ

Scroll to Top